<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Sat, 22 Aug 2026 19:01:48 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/other-sports" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[അണ്ടര്‍ 23 കോമൺവെൽത്ത് ഫെൻസിങ് ചാമ്പ്യൻഷിപ്; ജോയ്‌സ് അഷിതക്ക് സ്വർണ്ണം, നിവേദ്യക്കും ശ്രുതിക്കും വെങ്കലം]]></title>
            <link>https://www.asianetnews.com/other-sports/golden-glory-at-commonwealth-fencing-joyce-ashitha-strikes-gold-nivedya-and-shruti-claim-bronze-articleshow-0e7ergb</link>
            <guid isPermaLink="true">https://www.asianetnews.com/other-sports/golden-glory-at-commonwealth-fencing-joyce-ashitha-strikes-gold-nivedya-and-shruti-claim-bronze-articleshow-0e7ergb</guid>
            <pubDate>Tue, 11 Aug 2026 17:23:39 +0530</pubDate>
            <description><![CDATA[&lt;p&gt;നിവേദ്യ കഴിഞ്ഞ കോമൺവെൽത്ത് ഫെൻസിംഗ് ചാമ്പ്യൻഷിപ്പിലും വ്യക്തിഗത ഇനത്തിൽ വെങ്കലം നേടിയിരുന്നു. കൂടാതെ ടീം ഇനത്തിൽ വെള്ളിയും. ഇടുക്കി, രാജാക്കാട് സ്വദേശിനിയായ നിവേദ്യയാണ് ചാമ്പ്യൻഷിപ്പിലെ ഇന്ത്യൻ ടീമിലെ ഒരേയൊരു മലയാളി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzraqgfb7getwv3xtm3c6d3v,imgname-commonwealth-fencing-1786449215979.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt; നൈജീരിയയിലെ ലാഗോസിൽ നടക്കുന്ന കോമൺവെൽത്ത് ഫെൻസിംഗ് ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരം സായ് നാഷണൽ സെന്&zwj;റർ ഓഫ് എക്സലൻസിലെ കായികതാരങ്ങൾക്ക് മികച്ച നേട്ടം. വനിതാ ഫോയിൽ വ്യക്തിഗത ഇനത്തിൽ ജോയ്സ് ആഷിത (തമിഴ്നാട് ) സ്വർണം നേടി. വേഗതയും തന്ത്രപരമായ മികവും കൊണ്ട് ഫോയിൽ മത്സരങ്ങളിൽ ശ്രദ്ധേയയായ ഇരുപതുകാരി ജോയ്&zwnj;സ് ആഷിത തന്&zwj;റെ എല്ലാ മത്സരങ്ങളിലും ആധിപത്യം പുലർത്തിയാണ് ഇന്ത്യക്കായി ഏറ്റവും വലിയ നേട്ടം സ്വന്തമാക്കിയത് .&lt;/p&gt;&lt;p&gt;വനിതാ എപ്പി വ്യക്തിഗത ഇനത്തിൽ നിവേദ്യ എൽ നായർ വെങ്കല മെഡൽ സ്വന്തമാക്കി. സായ് സെന്&zwj;ററിൽ ലഭിച്ച മികച്ച സാങ്കേതിക പരിശീലനത്തിന്&zwj;റെയും കഠിനാധ്വാനത്തിന്&zwj;റെയും പ്രതിഫലനമായിരുന്നു നിവേദ്യയുടെ പോരാട്ടത്തിലുടനീളം കണ്ടത്. നിവേദ്യ കഴിഞ്ഞ കോമൺവെൽത്ത് ഫെൻസിംഗ് ചാമ്പ്യൻഷിപ്പിലും വ്യക്തിഗത ഇനത്തിൽ വെങ്കലം നേടിയിരുന്നു. കൂടാതെ ടീം ഇനത്തിൽ വെള്ളിയും. ഇടുക്കി, രാജാക്കാട് സ്വദേശിനിയായ നിവേദ്യയാണ് ചാമ്പ്യൻഷിപ്പിലെ ഇന്ത്യൻ ടീമിലെ ഒരേയൊരു മലയാളി. നിലവിൽ ഡിഗ്രിക്ക് പഠിക്കുന്നു. അന്താരാഷ്ട്ര തലത്തിൽ മികച്ച റെക്കോർഡ് നിവേദ്യക്കുണ്ട്. ഇന്തോനേഷ്യയിലും ബഹ്റൈനിലും വെച്ച് നടന്ന ഏഷ്യൻ ഫെൻസിംഗ് ചാമ്പ്യൻഷിപ്പ്, റിയാദിൽ വെച്ച് നടന്ന ലോക ഫെൻസിംഗ് ചാമ്പ്യൻഷിപ്പ് എന്നിവയിൽ പങ്കെടുത്തിട്ടുണ്ട്.&lt;/p&gt;&lt;p&gt;വനിതാ സാബിർ വ്യക്തിഗത ഇനത്തിൽ ശ്രുതി ജോഷിയും (മുംബൈ) വെങ്കല മെഡൽ നേടി. സീനിയർ കോമൺവെൽത്ത് ചാമ്പ്യൻഷിപ്പിലെ ഈ നേട്ടം സായ് തിരുവനന്തപുരത്തിന്&zwj;റെ മെഡൽ നേട്ടം ഇരട്ടിയാക്കി. മൂവരും 2026 സെപ്റ്റംബർ 19 മുതൽ ഒക്ടോബർ 4 വരെ ജപ്പാനിലെ ഐച്ചി-നഗോയയിൽ നടക്കുന്ന 2026 ഏഷ്യൻ ഗെയിംസിനും യോഗ്യത നേടിയിട്ടുണ്ട്. സായ് റീജിയണൽ സെന്&zwj;റർ, തിരുവനന്തപുരത്ത് കോച്ച് സാഗർ എസ് ലാഗുവിന്&zwj;റെ കീഴിലാണ് മൂന്ന് ഫെൻസിങ് താരങ്ങളുടെയും പരിശീലനം. ഈ നേട്ടത്തോടെ അന്താരാഷ്ട്ര വേദിയിൽ ഇന്ത്യൻ ഫെൻസിംഗ് കൂടുതൽ കരുത്താർജിക്കുകയാണ്.&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>other-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/other-sports/golden-glory-at-commonwealth-fencing-joyce-ashitha-strikes-gold-nivedya-and-shruti-claim-bronze-articleshow-0e7ergb"/>
        </item>
        <item>
            <title><![CDATA[ലോക അണ്ടർ-20 അത്‌ലറ്റിക്സ്: ചരിത്രനേട്ടവുമായി ഷാനവാസ് ഖാൻ; ലോങ് ജമ്പിൽ വെങ്കല മെഡൽ]]></title>
            <link>https://www.asianetnews.com/other-sports/shahnawaz-khan-scripts-history-wins-indias-first-mens-long-jump-bronze-at-world-u20-athletics-articleshow-1znvg3y</link>
            <guid isPermaLink="true">https://www.asianetnews.com/other-sports/shahnawaz-khan-scripts-history-wins-indias-first-mens-long-jump-bronze-at-world-u20-athletics-articleshow-1znvg3y</guid>
            <pubDate>Sun, 09 Aug 2026 13:16:29 +0530</pubDate>
            <description><![CDATA[&lt;p&gt;ക്വാളിഫയിങ് റൗണ്ടിൽ 7.73 മീറ്റർ കണ്ടെത്തിയാണ് ഷാനവാസ് ഫൈനലിലേക്ക് യോഗ്യത നേടിയത്. ഫൈനലിൽ തന്&zwj;റെ മൂന്നാം ശ്രമത്തിലാണ് ഷാനവാസ് മെഡൽ ഉറപ്പിച്ച 7.84 മീറ്റർ ദൂരം പിന്നിട്ടത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzjqqxr5p9zhznqmgptr2wvr,imgname-shahnavaz-khan-long-jump-1786261534469.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ഡാളളസ്:&lt;/strong&gt; ലോക അണ്ടർ-20 അത്&zwnj;ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് വീണ്ടും അഭിമാനനിമിഷം. പുരുഷന്മാരുടെ ലോങ് ജമ്പിൽ ഇന്ത്യൻ താരം ഷാനവാസ് ഖാൻ വെങ്കല മെഡൽ സ്വന്തമാക്കി. 7.84 മീറ്റർ ദൂരം ചാടിയാണ് ഇരുപതുകാരനായ ഷാനവാസ് മെഡൽ നേട്ടം കൈവരിച്ചത്. ഇതോടെ ലോകവേദിയിൽ ഒരു അത്&zwnj;ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ലോങ് ജമ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ താരമെന്ന ചരിത്രനേട്ടവും ഷാനവാസ് സ്വന്തമാക്കി. ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മൂന്നാമത്തെ മെഡലാണിത്. നേരത്തെ ആശിഷ് യാദവും വസന്ത് മേഘ്&zwnj;വാളും വെള്ളി മെഡലുകൾ നേടിയിരുന്നു.&lt;/p&gt;&lt;p&gt;ക്വാളിഫയിങ് റൗണ്ടിൽ 7.73 മീറ്റർ കണ്ടെത്തിയാണ് ഷാനവാസ് ഫൈനലിലേക്ക് യോഗ്യത നേടിയത്. ഫൈനലിൽ തന്&zwj;റെ മൂന്നാം ശ്രമത്തിലാണ് ഷാനവാസ് മെഡൽ ഉറപ്പിച്ച 7.84 മീറ്റർ ദൂരം പിന്നിട്ടത്. ആദ്യ രണ്ട് ശ്രമങ്ങളിൽ യഥാക്രമം 7.67 മീറ്ററും 7.72 മീറ്ററുമായിരുന്നു ഷാനവാസ് പിന്നിട്ടത്. നാലാം ശ്രമത്തിൽ 7.52 മീറ്ററിലെത്താനേ കഴിഞ്ഞുള്ളൂ. അവസാന ശ്രമത്തിന് ശേഷം പേശിവലിവ് കാരണം താരം മൈതാനത്ത് വേദനകൊണ്ട് വീണെങ്കിലും, പിന്നാലെ മത്സരിച്ച മറ്റ് താരങ്ങൾക്കാർക്കും ഷാനവാസിന്&zwj;റെ ദൂരം മറികടക്കാൻ സാധിച്ചില്ല. ഇറ്റലിയുടെ ഡാനിയേൽ ഇൻസോളിക്കാണ് (7.97 മീറ്റർ) സ്വർണ്ണം. ഓസ്ട്രേലിയയുടെ മേസൺ മക്ഗ്രോഡർ (7.96 മീറ്റർ) വെള്ളി നേടി. മത്സരത്തിലുണ്ടായിരുന്ന മറ്റൊരു ഇന്ത്യൻ താരം ആർ.സി. ജിതിൻ അർജുനൻ 7.59 മീറ്റർ ദൂരത്തോടെ എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.&lt;/p&gt;&lt;p&gt; Watch Shahnavaz win BRONZE at the World Athletics U20 Championships 2026.He won bronze in the men&rsquo;s long jump final with a best attempt of 7.84m, which came in his 3rd attempt.No athlete in the field was able to breach the 8m mark. Daniele Inzoli (Italy) &ndash; 7.97m&hellip; pic.twitter.com/iWzPLb7cFF&lt;/p&gt;&lt;p&gt;&mdash; nnis Sports (@nnis_sports) August 9, 2026&lt;/p&gt;&lt;p&gt;&lt;/p&gt;&lt;h2&gt;നാല് മാസത്തിനിടെ അവിശ്വസനീയ മുന്നേറ്റം&lt;/h2&gt;&lt;p&gt;ഉത്തർപ്രദേശിലെ പ്രതാപ്ഗഢ് ജില്ലയിലെ മധായ്പൂർ ഗ്രാമത്തിൽ നിന്നാണ് ഷാ നവാസിന്&zwj;റെ വരവ്. ടാക്സി ഡ്രൈവറായ പിതാവിന്&zwj;റെ മകനായ ഷാ നവാസിന് കായികപശ്ചാത്തലമുള്ള കുടുംബമാണ് തണലായത്. കഴിഞ്ഞ നാല് മാസത്തിനിടെ തന്&zwj;റെ വ്യക്തിഗത മികച്ച ദൂരം 8.30 മീറ്ററായി ഉയർത്താൻ ഷാനവാസിന് സാധിച്ചിരുന്നു. ഏഷ്യൻ തലത്തിൽ ശ്രദ്ധേയനായതിന് പിന്നാലെ ലോക വേദിയിലും പതറാതെ പോരാടി മെഡൽ കൊയ്തതോടെ ഇന്ത്യൻ അത്&zwnj;ലറ്റിക്സിന്&zwj;റെ പുതിയ പ്രതീക്ഷയായി മാറിയിരിക്കുകയാണ് ഈ യുവതാരം.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>other-sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/other-sports/shahnawaz-khan-scripts-history-wins-indias-first-mens-long-jump-bronze-at-world-u20-athletics-articleshow-1znvg3y"/>
        </item>
        <item>
            <title><![CDATA[ജാവലിനിൽ വീണ്ടും ഇന്ത്യൻ തിളക്കം; ലോക അണ്ടർ-20 അത്‌ലറ്റിക്സിൽ നീരജ് ചോപ്രയുടെ വഴിയിൽ ആശിഷ് യാദവിന് വെള്ളി]]></title>
            <link>https://www.asianetnews.com/other-sports/ashish-yadav-follows-neeraj-chopras-footsteps-with-world-u20-silver-articleshow-24e8u3g</link>
            <guid isPermaLink="true">https://www.asianetnews.com/other-sports/ashish-yadav-follows-neeraj-chopras-footsteps-with-world-u20-silver-articleshow-24e8u3g</guid>
            <pubDate>Sat, 08 Aug 2026 12:43:22 +0530</pubDate>
            <description><![CDATA[&lt;p&gt;രണ്ടുതവണ ഒളിമ്പിക് മെഡൽ നേടിയിട്ടുള്ള നീരജ് ചോപ്രയ്ക്ക് ശേഷം ലോക അണ്ടർ-20 അത്&zwnj;ലറ്റിക്സിൽ ജാവലിൻ ത്രോയിൽ മെഡൽ നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ താരമെന്ന ചരിത്രനേട്ടവും ആശിഷ് സ്വന്തമാക്കി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzg3fp9b8j59b1pz6n2rghdd,imgname-neeraj-chopra-ashish-yadav-1786173184299.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;യൂജീൻ (യു.എസ്.എ):&lt;/strong&gt; ലോക അണ്ടർ-20 അത്&zwnj;ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് തിളക്കമാർന്ന നേട്ടം. പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ ഇന്ത്യയുടെ പത്തൊൻപതുകാരൻ ആശിഷ് യാദവ് വെള്ളി മെഡൽ നേടി. ചാമ്പ്യൻഷിപ്പിന്&zwj;റെ മൂന്നാം ദിനത്തിൽ ഫൈനൽ പോരാട്ടത്തിലെ മൂന്നാം ശ്രമത്തിൽ 74.09 മീറ്റർ ദൂരം കണ്ടെത്തിയാണ് ആശിഷ് ഇന്ത്യയ്ക്കായി ആദ്യ മെഡൽ സമ്മാനിച്ചത്.&lt;/p&gt;&lt;p&gt;രണ്ടുതവണ ഒളിമ്പിക് മെഡൽ നേടിയിട്ടുള്ള നീരജ് ചോപ്രയ്ക്ക് ശേഷം ലോക അണ്ടർ-20 അത്&zwnj;ലറ്റിക്സിൽ ജാവലിൻ ത്രോയിൽ മെഡൽ നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ താരമെന്ന ചരിത്രനേട്ടവും ആശിഷ് സ്വന്തമാക്കി. 2016-ൽ പോളണ്ടിൽ നടന്ന ടൂർണമെന്&zwj;റിൽ 86.48 മീറ്റർ ദൂരം എറിഞ്ഞ് നീരജ് ചോപ്ര സ്വർണ്ണം നേടിയിരുന്നു. നിലവിലും തകരാതെ നിൽക്കുന്ന ലോക ജൂനിയർ റെക്കോർഡോടെയായിരുന്നു അന്ന് നീരജിന്&zwj;റെ സുവർണ്ണ നേട്ടം.&lt;/p&gt;&lt;p&gt;Watch Ashish Yadav land silver  at the World U20 Athletics Championships.Bydgoszcz 2016 - Neeraj Chopra &amp;nbsp;Eugene 2026 - Ashish Yadav &amp;nbsp;India finally has another global men's javelin medal. - World Athletics pic.twitter.com/FjPCPTomlU&lt;/p&gt;&lt;p&gt;&mdash; RevSportz Global (@RevSportzGlobal) August 8, 2026&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;ആറാമത്തെയും അവസാനത്തെയും ശ്രമത്തിൽ 80.50 മീറ്റർ ദൂരം എറിഞ്ഞ ദക്ഷിണാഫ്രിക്കയുടെ ജാൻ-ഹെൻഡ്രിക് ഹെയ്മാൻസിനാണ് ഈ ഇനത്തിൽ സ്വർണ്ണം. ഈ സീസണിലെ അണ്ടർ-20 ലോകത്തെ ഏറ്റവും മികച്ച പ്രകടനത്തോടെയാണ് താരം ഒന്നാമതെത്തിയത്. ഫൈനലിൽ മത്സരിച്ച മറ്റൊരു ഇന്ത്യൻ താരമായ ടി. ധരണിധരൻ 72.35 മീറ്റർ ദൂരത്തോടെ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.&lt;/p&gt;&lt;p&gt;INDIA&rsquo;S MEDALIST IN MEN&rsquo;S JAVELIN THROW AT WORLD U20 ATHLETICS C&rsquo;SHIP!  Neeraj Chopra - Bydgoszcz 2016 Ashish Yadav - Eugene 2026INDIAN WON A MEDAL AFTER 10 YEARS! pic.twitter.com/h3Hs0Iy056&lt;/p&gt;&lt;p&gt;&mdash; The Khel India (@TheKhelIndia) August 8, 2026&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>other-sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/other-sports/ashish-yadav-follows-neeraj-chopras-footsteps-with-world-u20-silver-articleshow-24e8u3g"/>
        </item>
        <item>
            <title><![CDATA[കാര്യവട്ടം സായ് റീജിയണൽ സെന്‍ററിൽ പെൺകുട്ടികൾക്കായുള്ള വോളിബോൾ സെലക്ഷൻ ട്രയൽസ്]]></title>
            <link>https://www.asianetnews.com/other-sports/sai-kariyavattom-to-host-volleyball-selection-trials-for-girls-articleshow-2sum5ri</link>
            <guid isPermaLink="true">https://www.asianetnews.com/other-sports/sai-kariyavattom-to-host-volleyball-selection-trials-for-girls-articleshow-2sum5ri</guid>
            <pubDate>Sun, 09 Aug 2026 10:19:00 +0530</pubDate>
            <description><![CDATA[&lt;p&gt;പങ്കെടുക്കുന്ന എല്ലാ താരങ്ങളും 2026 ഓഗസ്റ്റ് 10-ന് രാവിലെ 9.00 മണിക്ക് തിരുവനന്തപുരം കാര്യവട്ടത്തുള്ള സായ് റീജിയണൽ സെന്&zwj;റർ ഇൻഡോർ ട്രെയിനിംഗ് ഹാളിൽ റിപ്പോർട്ട് ചെയ്യണം&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzjdmgt802vfkmmde46d7980,imgname-volleyball-selection-1786250937159.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt;: മികച്ച വനിതാ വോളിബോൾ താരങ്ങളെ കണ്ടെത്തി വളർത്തിയെടുക്കുന്നതിനായി തിരുവനന്തപുരത്തെ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ നാഷണൽ സെന്&zwj;റർ ഓഫ് എക്സലൻസ് പെൺകുട്ടികൾക്കായുള്ള സെലക്ഷൻ ട്രയൽസ് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 10, 11 തീയതികളിൽ തിരുവനന്തപുരം കാര്യവട്ടത്തുള്ള സായ് റീജിയണൽ സെന്&zwj;റർ ഇൻഡോർ ട്രെയിനിംഗ് ഹാളിൽ വെച്ചാണ് ട്രയൽസ്.&lt;/p&gt;&lt;p&gt;ഇന്ത്യയിലെ മികച്ച ഹൈ-പെർഫോമൻസ് പരിശീലന കേന്ദ്രങ്ങളിലൊന്നായ സായ് നാഷണൽ സെന്&zwj;റർ ഓഫ് എക്സലൻസ്. ശാസ്ത്രീയ പിന്തുണയോടെയുള്ള ലോകോത്തര പരിശീലനം, സമഗ്രമായ കായിക വികസന സൗകര്യങ്ങൾ എന്നിവയിലൂടെ ഭാവിയിലെ ദേശീയ-അന്തർദേശീയ ചാമ്പ്യന്മാരെ വാർത്തെടുക്കുകയാണ് സായ് ലക്ഷ്യമിടുന്നത്. ഈ സെലക്ഷൻ ട്രയൽസ് രാജ്യത്തെ പ്രതിഭാധനരായ യുവ വനിതാ വോളിബോൾ താരങ്ങൾക്ക് അവരുടെ കഴിവ് തെളിയിക്കാനും സായിയുടെ എലൈറ്റ് പരിശീലന പദ്ധതിയുടെ ഭാഗമാകാനും മികച്ച അവസരമാണ്.&lt;/p&gt;&lt;p&gt;പങ്കെടുക്കുന്ന എല്ലാ താരങ്ങളും 2026 ഓഗസ്റ്റ് 10-ന് രാവിലെ 9.00 മണിക്ക് തിരുവനന്തപുരം കാര്യവട്ടത്തുള്ള സായ് റീജിയണൽ സെന്&zwj;റർ ഇൻഡോർ ട്രെയിനിംഗ് ഹാളിൽ റിപ്പോർട്ട് ചെയ്യണം. ട്രയൽസിൽ പങ്കെടുക്കുന്നവർ ആധാർ കാർഡ്, ജനന സർട്ടിഫിക്കറ്റ്, മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, കായിക നേട്ടങ്ങൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ (ഉണ്ടെങ്കിൽ) എന്നിവ നിർബന്ധമായും ഹാജരാക്കണം. സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കുന്നതിനുള്ള യാത്ര, താമസം, ഭക്ഷണം എന്നിവയുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും മത്സരാർത്ഥികൾ തന്നെ വഹിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 73564 65508 എന്ന നമ്പരിലോ 62825 04408 എന്ന വാട്&zwnj;സ്ആപ്പ് നമ്പറിലോ ബന്ധപ്പെടുക.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>other-sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/other-sports/sai-kariyavattom-to-host-volleyball-selection-trials-for-girls-articleshow-2sum5ri"/>
        </item>
        <item>
            <title><![CDATA[‘ഞങ്ങളെ എല്ലാവർക്കും പേടിയായിരുന്നു’; കോമൺവെൽത്ത് ഗെയിംസിലെ അനുഭവങ്ങൾ പ്രധാനമന്ത്രിയോട് പങ്കുവെച്ച്  താരങ്ങൾ]]></title>
            <link>https://www.asianetnews.com/other-sports/everyone-was-scared-of-us-indian-boxers-share-cwg-2026-experiences-with-pm-modi-articleshow-3g1ss76</link>
            <guid isPermaLink="true">https://www.asianetnews.com/other-sports/everyone-was-scared-of-us-indian-boxers-share-cwg-2026-experiences-with-pm-modi-articleshow-3g1ss76</guid>
            <pubDate>Mon, 10 Aug 2026 11:19:06 +0530</pubDate>
            <description><![CDATA[&lt;p&gt;റിംഗിൽ ഇന്ത്യൻ താരങ്ങളുടെ പ്രകടനത്തെ എതിരാളികൾ ഭയപ്പാടോടെയാണ് കണ്ടതെന്ന് ബോക്&zwnj;സിങ് താരം സാക്ഷി ചൗധരി പ്രധാനമന്ത്രിയോട് പറഞ്ഞു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzn3epf599pm42q8mfka4rtv,imgname-pm-modi-meets-cwg-medal-winners-1786340923877.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി: &lt;/strong&gt;കോമൺവെൽത്ത് ഗെയിംസിൽ ചരിത്രനേട്ടം കൊയ്ത രാജ്യത്തിന്&zwj;റെ അഭിമാനമായ കായികതാരങ്ങളെ വസതിയിൽ ആദരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മെഡൽ തിളക്കവുമായി എത്തിയ കായിക താരങ്ങളുമായി പ്രധാനമന്ത്രി സൗഹൃദ സംഭാഷണം നടത്തി. ബോക്&zwnj;സിങ് റിംഗിൽ ഇന്ത്യ സൃഷ്ടിച്ച ആധിപത്യത്തെക്കുറിച്ചും എതിരാളികളിൽ പടർന്ന 'ഇന്ത്യൻ ഭീതി'യെക്കുറിച്ചും താരങ്ങൾ പ്രധാനമന്ത്രിയോട് മനസ്സ് തുറന്നു. ഗ്ലാസ്&zwnj;ഗോയിൽ 10 മെഡലുകളുമായാണ് ഇന്ത്യൻ ബോക്&zwnj;സിങ് സംഘം തിരിച്ചെത്തിയത്. ഇതിൽ ഏഴ് സ്വര്&zwj;ണവും ഉള്&zwj;പ്പെടുന്നു. ബോക്&zwnj;സിങ്ങിന് പുറമേ ജൂഡോയിൽ ചരിത്രത്തിലാദ്യമായി സ്വർണ്ണവും ഡെക്കാത്&zwnj;ലണിൽ കന്നി വെള്ളിയും ഇന്ത്യ സ്വന്തമാക്കിയിരുന്നു.&lt;/p&gt;&lt;p&gt;റിംഗിൽ ഇന്ത്യൻ താരങ്ങളുടെ പ്രകടനത്തെ എതിരാളികൾ ഭയപ്പാടോടെയാണ് കണ്ടതെന്ന് ബോക്&zwnj;സിങ് താരം സാക്ഷി ചൗധരി പ്രധാനമന്ത്രിയോട് പറഞ്ഞു. ഇന്ത്യൻ താരത്തിനെതിരെയാണ് അടുത്ത മത്സരമെന്ന് അറിയുമ്പോൾ തന്നെ ആദ്യ റൗണ്ടിൽ തോറ്റ് പുറത്താകുമെന്നും മെഡൽ പ്രതീക്ഷ തീർന്നുവെന്നും എതിരാളികൾ ഉറപ്പിച്ചിരുന്നു. അത്രത്തോളം ഭയമായിരുന്നു എല്ലാവർക്കും- സാക്ഷി വ്യക്തമാക്കി. ലോകത്തിന് മുന്നിൽ ഇന്ത്യൻ ബോക്&zwnj;സർമാരുടെ മൂല്യം ഉയർന്നോ എന്ന പ്രധാനമന്ത്രിയുടെ ചോദ്യത്തിന് ബോക്സിംഗ് താരം ലോവ്ലിന ബോർഗോഹെയ്ൻ ആണ് മറുപടി നല്&zwj;കിയത്.&lt;/p&gt;&lt;p&gt;തീർച്ചയായും സർ, എല്ലാവരും പേടിയിലായിരുന്നു. ഓരോ വിഭാഗത്തിലും തുടർച്ചയായി ഇന്ത്യ സ്വർണ്ണം നേടുന്നത് വലിയൊരു സ്&zwnj;ഫോടനം പോലെയാണ് അനുഭവപ്പെട്ടത്. 'ഖേലോ ഇന്ത്യ' പോലുള്ള പദ്ധതികളിലൂടെ നിരന്തരം മത്സര പരിചയം ലഭിക്കുന്നത് യുവതാരങ്ങൾക്ക് വലിയ കരുത്താകുന്നുണ്ടെന്ന് ലോവ്&zwnj;ലിന പറഞ്ഞു.&lt;/p&gt;&lt;p&gt;#WATCH | PM Modi interaction with CWG 2026 medal winners | PM Modi asks Boxer Lovlina Borgohain about her conversation over the map of India at a restaurant in Glasgow; she says, &quot;We had performed so well; it was the last day, everyone had won, and there were Indians all around.&hellip; pic.twitter.com/qqlD6n1h5H&lt;/p&gt;&lt;p&gt;&mdash; ANI (@ANI) August 10, 2026&lt;/p&gt;&lt;p&gt;&lt;/p&gt;&lt;h2&gt;കണ്ണീരണിഞ്ഞ നിമിഷം ഓർത്ത് മീരാബായ് ചാനു&lt;/h2&gt;&lt;p&gt;കോമൺവെൽത്ത് ഗെയിംസിൽ സ്വർണ്ണ മെഡലിൽ ഹാട്രിക് തികച്ച പ്രമുഖ വെയ്റ്റ്&zwnj;ലിഫ്റ്റർ മീരാബായ് ചാനുവും പ്രധാനമന്ത്രിയുമായി ഓർമ്മകൾ പങ്കുവെച്ചു. മെഡൽ നേട്ടത്തിന് ശേഷം ദേശീയ പതാക ഉയരുമ്പോൾ വികാരാധീനയായി കരഞ്ഞതിനെക്കുറിച്ചായിരുന്നു മോദിയുടെ ചോദ്യം. പാരീസ് ഒളിമ്പിക്സിൽ വെറും 1 കിലോഗ്രാമിന്&zwj;റെ വ്യത്യാസത്തിൽ മെഡൽ നഷ്ടമായതിന്&zwj;റെ വേദന മനസ്സിലുണ്ടായിരുന്നുവെന്ന് ചാനു പറഞ്ഞു. കഴിഞ്ഞ നാല് വർഷം പരിക്കുകളും വ്യക്തിപരമായ പ്രതിസന്ധികളും കാരണം വലിയ വെല്ലുവിളികളാണ് നേരിട്ടത്. അതിനാൽ വീണ്ടും വിക്ടറി സ്റ്റാൻഡിൽ നിന്ന് ദേശീയഗാനം കേട്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണീരടക്കാനായില്ലെന്ന് ചാനു വ്യക്തമാക്കി. മീരാബായ് ചാനു, ലോവ്ലിന ബോർഗോഹെയ്ൻ, സാക്ഷി ചൗധരി, അസ്മിത ദേബ് തുടങ്ങി ഗെയിംസിൽ തിളങ്ങിയ പ്രമുഖ താരങ്ങളെല്ലാം ചടങ്ങിൽ പങ്കെടുത്തു.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>other-sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/other-sports/everyone-was-scared-of-us-indian-boxers-share-cwg-2026-experiences-with-pm-modi-articleshow-3g1ss76"/>
        </item>
        <item>
            <title><![CDATA[ഇന്ത്യൻ ഹോക്കി ടീമിന്‍റെ ജേഴ്സി മാറ്റം പ്രസിഡന്‍റ് പോലുമറിഞ്ഞില്ല, വിശദീകരണം തേടി ദിലീപ് ടിർക്കി, ഹോക്കി ഇന്ത്യയില്‍ തർക്കം രൂക്ഷം]]></title>
            <link>https://www.asianetnews.com/other-sports/not-even-the-president-knew-dilip-tirkey-demands-answers-over-indian-hockey-jersey-change-articleshow-4g0bhuv</link>
            <guid isPermaLink="true">https://www.asianetnews.com/other-sports/not-even-the-president-knew-dilip-tirkey-demands-answers-over-indian-hockey-jersey-change-articleshow-4g0bhuv</guid>
            <pubDate>Fri, 31 Jul 2026 13:50:19 +0530</pubDate>
            <description><![CDATA[&lt;p&gt;തീരുമാനത്തിന് പിന്നിലെ കാരണം വിശദീകരിച്ച് ഇന്ന് വൈകുന്നേരം 5 മണിക്ക് മുൻപായി സമഗ്രമായ റിപ്പോർട്ട് നൽകണമെന്ന് ഹോക്കി ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ ആർ.കെ. ശ്രീവാസ്തവയോട് ടിർക്കി ഔദ്യോഗികമായി ആവശ്യപ്പെട്ടു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kys49012tcak3b0zrkwyy2x6,imgname-india-hockey-jersey-1785402261538.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി: &lt;/strong&gt;വരാനിരിക്കുന്ന എഫ്.ഐ.എച്ച് ഹോക്കി ലോകകപ്പിന് മുന്നോടിയായി ഇന്ത്യൻ ദേശീയ ടീമിന്&zwj;റെ പരമ്പരാഗത നീല ജേഴ്സി മാറ്റി കാവി നിറമാക്കിയ സംഭവത്തിൽ ഹോക്കി ഇന്ത്യയിൽ വൻ പൊട്ടിത്തെറി. എക്സിക്യൂട്ടീവ് ബോർഡുമായോ തന്നോട് യാതൊരു കൂടിയാലോചനയും നടത്താതെയാണ് ഈ തീരുമാനമെടുത്തതെന്ന് ചൂണ്ടിക്കാട്ടി ഹോക്കി ഇന്ത്യ പ്രസിഡന്&zwj;റും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ ദിലീപ് ടിർക്കി രംഗത്തെത്തി. തീരുമാനത്തിന് പിന്നിലെ കാരണം വിശദീകരിച്ച് ഇന്ന് വൈകുന്നേരം 5 മണിക്ക് മുൻപായി സമഗ്രമായ റിപ്പോർട്ട് നൽകണമെന്ന് ഹോക്കി ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ ആർ.കെ. ശ്രീവാസ്തവയോട് ടിർക്കി ഔദ്യോഗികമായി ആവശ്യപ്പെട്ടു.&lt;/p&gt;&lt;p&gt;പരമ്പരാഗതമായ നീല ജേഴ്സി മാറ്റാനുള്ള പ്രധാന കാരണം, ഏത് ഉദ്യോഗസ്ഥന്&zwj;റെയോ കമ്മിറ്റിയുടെയോ അധികാരത്തിന്മേലാണ് ഈ തീരുമാനമെടുത്തത്?, തീരുമാനമെടുക്കുന്നതിൽ പങ്കാളികളായ വ്യക്തികളും കമ്മിറ്റികളും ഏതെല്ലാം?, പരിശീലകർ, ക്യാപ്റ്റൻ, നിലവിലെ താരങ്ങൾ, മുൻ അന്താരാഷ്ട്ര താരങ്ങൾ എന്നിവരുമായി ചർച്ച നടത്തിയിട്ടുണ്ടോ?, ഔദ്യോഗിക പ്രഖ്യാപനത്തിന് മുൻപ് പ്രസിഡന്&zwj;റിനെയോ ഭരണസമിതിയെയോ വിവരം അറിയിക്കാതിരുന്നത് എന്തുകൊണ്ട്? എന്നീ കാര്യങ്ങളിലാണ് ഹോക്കി ഇന്ത്യ പ്രസിഡന്&zwj;റ് വിശദീകരണം തേടിയത്.&lt;/p&gt;&lt;p&gt;തന്&zwj;റെ എതിർപ്പ് കാവി നിറത്തോടല്ല. മറിച്ച് ദേശീയ ടീമിന്&zwj;റെ വ്യക്തിത്വത്തെ തന്നെ ബാധിക്കുന്ന ഇത്രയും വലിയൊരു തീരുമാനം തിരഞ്ഞെടുക്കപ്പെട്ട എക്സിക്യൂട്ടീവ് ബോർഡിൽ ചർച്ച ചെയ്യാതെയും പ്രസിഡന്&zwj;റിനെ അറിയിക്കാതെയും എടുത്തതിലാണെന്നും ദിലീപ് ടിർക്കി പറഞ്ഞു. ലോകകപ്പ് പടിവാതിൽക്കൽ നിൽക്കെ ആവശ്യമില്ലാത്ത രാഷ്ട്രീയ ചർച്ചകളിലേക്ക് ടീമിനെ വലിച്ചിഴയ്ക്കരുതെന്നും, കളിക്കാരുടെ ശ്രദ്ധ മത്സരത്തിൽ മാത്രമായിരിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വിഷയത്തിൽ വ്യക്തത വരുത്താൻ ഒഡീഷ സർക്കാരും ദിലീപ് ടിർക്കിയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ട്.&lt;/p&gt;&lt;h2&gt;കളിക്കാർ അറിഞ്ഞത് അവസാന നിമിഷം; വിവാദം പുകയുന്നു&lt;/h2&gt;&lt;p&gt;നേരത്തെ, നിലവിലെ കളിക്കാരുമായി പോലും ചർച്ച ചെയ്യാതെയാണ് പുതിയ ജേഴ്സി അടിച്ചേൽപ്പിച്ചതെന്ന് വെളിപ്പെട്ടിരുന്നു. കഴിഞ്ഞ ആഴ്ച ജേഴ്സി കൈമാറിയപ്പോൾ മാത്രമാണ് നിറം മാറിയ വിവരം പല പ്രമുഖ താരങ്ങളും അറിയുന്നത്. പൊതുസമൂഹത്തിലും രാഷ്ട്രീയ തലത്തിലും വിഷയം കടുത്ത വിമർശനങ്ങൾക്ക് വഴിവെച്ചതിന് പിന്നാലെയാണ് ഹോക്കി ഇന്ത്യയുടെ ഉള്ളിലും പോര് രൂക്ഷമായത്. ഓഗസ്റ്റ് 15 മുതൽ 30 വരെ നെതർലൻഡ്സിലും ബെൽജിയത്തിലുമായാണ് എഫ്.ഐ.എച്ച് വനിതാ/പുരുഷ ഹോക്കി ലോകകപ്പ് മാമാങ്കം നടക്കുന്നത്. ടൂർണമെന്&zwj;റ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഹോക്കി ഇന്ത്യയിലുണ്ടായ ഈ ആഭ്യന്തര തർക്കം ടീമിന്&zwj;റെ തയ്യാറെടുപ്പുകളെ ബാധിക്കുമോ എന്ന ആശങ്കയിലാണ് കായിക പ്രേമികൾ.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>other-sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/other-sports/not-even-the-president-knew-dilip-tirkey-demands-answers-over-indian-hockey-jersey-change-articleshow-4g0bhuv"/>
        </item>
        <item>
            <title><![CDATA[കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോയിൽ ഇന്ത്യയ്ക്ക് ഇരട്ട മെഡൽ തിളക്കം; നീരജിന് വെള്ളി, യഷ് വീറിന് വെങ്കലം]]></title>
            <link>https://www.asianetnews.com/other-sports/double-delight-for-india-in-javelin-throw-neeraj-chopra-bags-silver-yash-veer-singh-takes-bronze-articleshow-4w0ebmu</link>
            <guid isPermaLink="true">https://www.asianetnews.com/other-sports/double-delight-for-india-in-javelin-throw-neeraj-chopra-bags-silver-yash-veer-singh-takes-bronze-articleshow-4w0ebmu</guid>
            <pubDate>Sat, 01 Aug 2026 11:39:15 +0530</pubDate>
            <description><![CDATA[&lt;p&gt;സീസണിലെ മികച്ച പ്രകടനവുമായി നീരജ് ചോപ്ര; കരിയറിലെ മികച്ച ദൂരമെറിഞ്ഞ് വെങ്കലം തൊട്ട് യഷ് വീർ സിംഗ്. സ്വർണം ശ്രീലങ്കയുടെ റുമേഷ് പതിരഗെയ്ക്ക്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kyxeg23gftahg11q3tte2tnh,imgname-neeraj-chopra-silver-medal-cwg-2026-1785547196528.gif" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ബർമിംഗ്ഹാം: &lt;/strong&gt;കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോയിൽ ഇന്ത്യയ്ക്ക് ഇരട്ട മെഡൽ ചരിത്രനേട്ടം. ഇന്ത്യൻ സൂപ്പർ താരം നീരജ് ചോപ്ര വെള്ളിയും യുവതാരം യഷ് വീർ സിംഗും വെങ്കലവും സ്വന്തമാക്കി. തകർപ്പൻ ഫോമിലുള്ള ശ്രീലങ്കൻ താരം റുമേഷ് പതിരഗെയ്ക്കാണ് ഈ ഇനത്തിൽ സ്വർണം. യോഗ്യതാ റൗണ്ടിൽ അഞ്ചാം സ്ഥാനത്തായിരുന്നെങ്കിലും, വലിയ വേദികളിൽ തളരാത്ത പ്രകടനം പുറത്തെടുക്കുന്ന പതിവ് തെറ്റിക്കാതെയാണ് നീരജ് ചോപ്ര വെള്ളി മെഡലിലേക്ക് എറിഞ്ഞിട്ടത്. തന്&zwj;റെ രണ്ടാമത്തെ ശ്രമത്തിൽ സീസണിലെ മികച്ച പ്രകടനമായ 85.83 മീറ്റർ ദൂരം കണ്ടെത്തിയാണ് നീരജ് രണ്ടാം സ്ഥാനം ഉറപ്പിച്ചത്. 85.41 മീറ്റർ എറിഞ്ഞ് കരിയർ ബെസ്റ്റ് പ്രകടനത്തോടെ യഷ് വീർ സിംഗ് വെങ്കലം നേടി. 89.75 മീറ്റർ എറിഞ്ഞാണ് ശ്രീലങ്കയുടെ റുമേഷ് പതിരഗെ സ്വർണം നേടിയത്.&lt;/p&gt;&lt;p&gt;A double podium finish to remember! Congratulations to Neeraj Chopra for winning Silver and Yash Vir Singh for securing Bronze in the Men's Javelin Throw at the Commonwealth Games.&amp;nbsp;Two Indians finishing on the podium is a historic first for this event. This is a truly&hellip; pic.twitter.com/QmqnW2VJT1&lt;/p&gt;&lt;p&gt;&mdash; Dr Mansukh Mandaviya (@mansukhmandviya) July 31, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;h2&gt;അവസാന ശ്രമത്തിൽ യഷ് വീറിന്റെ അത്ഭുത കുതിപ്പ്&lt;/h2&gt;&lt;p&gt;മത്സരത്തിന്&zwj;റെ അവസാന നിമിഷം വരെ സസ്&zwnj;പെൻസ് നിലനിർത്തിയാണ് യഷ് വീർ സിംഗ് വെങ്കല മെഡൽ സ്വന്തമാക്കിയത്. തന്&zwj;റെ അവസാന ശ്രമത്തിൽ കരിയറിലെ ഏറ്റവും മികച്ച ദൂരമായ 85.41 മീറ്റർ കണ്ടെത്തിയാണ് യഷ് വീർ ഇന്ത്യയുടെ മെഡൽ തിളക്കം ഇരട്ടിയാക്കിയത്. മത്സരത്തിൽ പങ്കെടുത്ത മറ്റൊരു ഇന്ത്യൻ താരമായ രോഹിത് യാദവ് 81.56 മീറ്റർ ദൂരത്തോടെ ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. അതേസമയം, ഒളിമ്പിക് ചാമ്പ്യനും കോമൺവെൽത്ത് ഗെയിംസിലെ നിലവിലെ ചാമ്പ്യനുമായ പാകിസ്ഥാന്&zwj;റെ അർഷാദ് നദീമിന് നിരാശാജനകമായ പ്രകടനമാണ് പുറത്തെടുത്തത്. പ്രതീക്ഷകൾക്കൊപ്പം ഉയരാൻ സാധിക്കാതിരുന്ന പാക് താരം 9-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>other-sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/other-sports/double-delight-for-india-in-javelin-throw-neeraj-chopra-bags-silver-yash-veer-singh-takes-bronze-articleshow-4w0ebmu"/>
        </item>
        <item>
            <title><![CDATA[ലോകവേദിയിൽ ഇന്ത്യക്ക് ഇരട്ടനേട്ടം; ബസന്തിനും ഷാനവാസിനും മെഡൽ]]></title>
            <link>https://www.asianetnews.com/other-sports/basant-kumar-meghwal-and-shahnavaz-khan-win-medals-at-u20-world-athletics-articleshow-5af5rf5</link>
            <guid isPermaLink="true">https://www.asianetnews.com/other-sports/basant-kumar-meghwal-and-shahnavaz-khan-win-medals-at-u20-world-athletics-articleshow-5af5rf5</guid>
            <pubDate>Mon, 10 Aug 2026 01:12:34 +0530</pubDate>
            <description><![CDATA[&lt;p&gt;ലോക അണ്ടർ 20 അത്&zwj;ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് അഭിമാനനേട്ടം. ഹൈജമ്പിൽ ബസന്ത് കുമാർ മേഘ്&zwnj;വാൾ വെള്ളിയും ലോങ് ജമ്പിൽ ഷാനവാസ് ഖാൻ വെങ്കലവും നേടി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzm0reed5zt9g73x7c22kt4t,imgname-high-jumper-basant-kumar-meghwal-1786304543181.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ലോ&lt;/strong&gt;ക അണ്ടർ 20 അത്&zwj;ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് അഭിമാനിക്കാൻ ഇരട്ട മെഡൽ നേട്ടം. ഹൈജമ്പിൽ ബസന്ത് കുമാർ മേഘ്&zwnj;വാൾ വെള്ളി മെഡൽ നേടിയപ്പോൾ, ലോങ് ജമ്പിൽ ഷാനവാസ് ഖാൻ വെങ്കലം കരസ്ഥമാക്കി. ഒരേ ചാമ്പ്യൻഷിപ്പിലെ ജംപിനങ്ങളിൽ രണ്ട് ഇന്ത്യൻ താരങ്ങൾ മെഡൽ നേടുന്നത് രാജ്യത്തെ കായികപ്രേമികൾക്ക് വലിയ ആവേശമാണ് നൽകുന്നത്.ഇന്ത്യൻ അത്&zwj;ലറ്റിക്സിന്റെ ഭാവി ശോഭനമാണെന്ന് തെളിയിക്കുന്ന പ്രകടനമാണ് ഇരുവരും പുറത്തെടുത്തത്. ലോകത്തിലെ ഏറ്റവും മികച്ച യുവതാരങ്ങൾ മാറ്റുരയ്ക്കുന്ന വേദിയിലാണ് ഈ രണ്ട് മെഡലുകളും ഇന്ത്യ സ്വന്തമാക്കിയത്. ഇത് നിസ്സാരകാര്യമല്ല.&lt;/p&gt;&lt;h2&gt;മെഡൽത്തിളക്കത്തിൽ ഇന്ത്യൻ യുവതാരങ്ങൾ&lt;/h2&gt;&lt;p&gt;ഹൈജമ്പിൽ നടന്ന വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് ബസന്ത് കുമാർ മേഘ്&zwnj;വാൾ വെള്ളി മെഡലിൽ മുത്തമിട്ടത്. ലോക ജൂനിയർ വേദിയിലെ വെള്ളി മെഡൽ നേട്ടം ബസന്തിന്റെ കരിയറിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്. ഈ പ്രകടനം താരത്തിന് ഭാവിയിൽ സീനിയർ തലത്തിൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ പ്രചോദനമാകുമെന്നുറപ്പാണ്.&lt;/p&gt;&lt;p&gt;അതേസമയം, ലോങ് ജമ്പിൽ ഷാനവാസ് ഖാൻ കാഴ്ചവെച്ച പ്രകടനം ഇന്ത്യയുടെ മെഡൽ നേട്ടം ഇരട്ടിയാക്കി. വെങ്കല മെഡലാണ് ഷാനവാസ് നേടിയതെങ്കിലും, ലോക ചാമ്പ്യൻഷിപ്പിലെ ഒരു പോഡിയം ഫിനിഷ് എന്നത് ഏതൊരു കായികതാരത്തെ സംബന്ധിച്ചും വലിയ അംഗീകാരമാണ്. ഈ നേട്ടത്തോടെ ഷാനവാസും ഇന്ത്യൻ അത്&zwj;ലറ്റിക്സിലെ ശ്രദ്ധേയ താരമായി മാറുകയാണ്.&lt;/p&gt;&lt;h2&gt;ലോകവേദിയിലെ ഇന്ത്യൻ കുതിപ്പ്&lt;/h2&gt;&lt;p&gt;അണ്ടർ 20 ലോക അത്&zwj;ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഒരേസമയം രണ്ട് മെഡലുകൾ വരുന്നത് ഇന്ത്യൻ അത്&zwj;ലറ്റിക്സിന്റെ വളർച്ചയുടെ സൂചനയാണ്. ട്രാക്ക് ഇനങ്ങൾക്ക് പുറമെ ഫീൽഡ് ഇനങ്ങളിലും, പ്രത്യേകിച്ച് ജംപുകളിലും, ഇന്ത്യയുടെ യുവതലമുറ കരുത്തുകാട്ടുന്നു എന്നത് ഏറെ പ്രതീക്ഷ നൽകുന്നു. കൃത്യമായ പരിശീലനവും പ്രോത്സാഹനവും ലഭിച്ചാൽ ഈ താരങ്ങൾക്ക് സീനിയർ തലത്തിലും അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും.&lt;/p&gt;&lt;p&gt;ബസന്ത് കുമാർ മേഘ്&zwnj;വാളിന്റെയും ഷാനവാസ് ഖാന്റെയും ഈ വിജയം രാജ്യത്തെ മറ്റ് യുവ കായികതാരങ്ങൾക്കും വലിയ പ്രചോദനമാകും. ലോകവേദിയിൽ ഇന്ത്യയുടെ പതാക ഉയർത്തിയ ഈ രണ്ട് താരങ്ങളെയും രാജ്യം ഒന്നടങ്കം അഭിനന്ദിക്കുകയാണ്. വരും വർഷങ്ങളിൽ ഇന്ത്യൻ അത്&zwj;ലറ്റിക്സിൽ ഇവരിൽ നിന്ന് കൂടുതൽ നേട്ടങ്ങൾ പ്രതീക്ഷിക്കാം.&lt;/p&gt;]]></content:encoded>
            <category>other-sports</category>
            <dc:creator>Prabeesh PP</dc:creator>
            <atom:link href="https://www.asianetnews.com/other-sports/basant-kumar-meghwal-and-shahnavaz-khan-win-medals-at-u20-world-athletics-articleshow-5af5rf5"/>
        </item>
        <item>
            <title><![CDATA[ബാഡ്മിന്‍റൺ ലോക ചാമ്പ്യൻഷിപ്പ്: അട്ടിമറി വിജയവുമായി ട്രീസ-ഗായത്രി സഖ്യം ക്വാർട്ടറിൽ; ചരിത്രനേട്ടത്തിന് ഒരു ജയത്തിന്‍റെ അകലം]]></title>
            <link>https://www.asianetnews.com/other-sports/bwf-world-championships-treesa-gayatri-stun-7th-seeds-to-reach-quarter-finals-one-win-away-from-medal-articleshow-5zp5gyu</link>
            <guid isPermaLink="true">https://www.asianetnews.com/other-sports/bwf-world-championships-treesa-gayatri-stun-7th-seeds-to-reach-quarter-finals-one-win-away-from-medal-articleshow-5zp5gyu</guid>
            <pubDate>Thu, 20 Aug 2026 13:35:03 +0530</pubDate>
            <description><![CDATA[&lt;p&gt;ട്രീസയുടെ മിന്നൽ സ്മാഷുകളും ഡ്രോപ്പ് ഷോട്ടുകളുമായിരുന്നു കളിയുടെ പ്രധാന ആകർഷണം. മത്സരത്തിനിടെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിലെ കാണികളുടെ വൻ പിന്തുണയും ഇന്ത്യൻ താരങ്ങൾക്ക് കരുത്തായി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0f37cfa2jrvtt2cfgfz2ke6,imgname-treesa-jolly-gayatri-gopichand-1787213099498.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി: &lt;/strong&gt;ബാഡ്മിന്&zwj;റൺ ലോക ചാമ്പ്യൻഷിപ്പിൽ ചരിത്ര നേട്ടത്തിന് തൊട്ടരികെ എത്തി ഇന്ത്യയുടെ ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യം. പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ ഏഴാം സീഡുകാരായ ജപ്പാന്&zwj;റെ റിൻ ഇവനഗ-കീ നകനിഷി സഖ്യത്തെ നേരിട്ടുള്ള ഗെയിമുകൾക്ക് അട്ടിമറിച്ചാണ് ഇന്ത്യൻ സഖ്യം ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയത്. ലോക റാങ്കിംഗിൽ 39-ാം സ്ഥാനത്തുള്ള ഇന്ത്യൻ സഖ്യം 21-16, 21-12 എന്ന സ്കോറിനാണ് ജാപ്പനീസ് സഖ്യത്തെ തകർത്തത്. ക്വാര്&zwj;ട്ടറില്&zwj; ജയിച്ച് സെമിയിലെത്തിയാൽ ചാമ്പ്യൻഷിപ്പിൽ ട്രീസയ്ക്കും ഗായത്രിക്കും കുറഞ്ഞത് വെങ്കല മെഡൽ ഉറപ്പാവും.&lt;/p&gt;&lt;p&gt;ട്രീസയുടെ മിന്നൽ സ്മാഷുകളും ഡ്രോപ്പ് ഷോട്ടുകളുമായിരുന്നു കളിയുടെ പ്രധാന ആകർഷണം. മത്സരത്തിനിടെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിലെ കാണികളുടെ വൻ പിന്തുണയും ഇന്ത്യൻ താരങ്ങൾക്ക് കരുത്തായി. ചെയര്&zwj; അമ്പയറുടെ തീരുമാനങ്ങളോടുള്ള പ്രതിഷേധത്തെ തുടർന്ന് ട്രീസയ്ക്ക് മഞ്ഞക്കാർഡ് മുന്നറിയിപ്പ് ലഭിച്ചെങ്കിലും, തകർപ്പൻ ഗെയിം പ്ലാനിലൂടെ ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു.&lt;/p&gt;&lt;p&gt;പരിക്കിനെ തുടർന്ന് മൂന്ന് മാസത്തോളം കളിക്കളത്തിൽ നിന്ന് വിട്ടുനിന്ന ശേഷമാണ് ട്രീസയും ഗായത്രിയും വീണ്ടും തങ്ങളുടെ പഴയ ഫോമിലേക്ക് തിരിച്ചെത്തുന്നത്. ഫിലിപ്പീൻസ് ഇന്&zwj;റർനാഷണൽ ടൂർണമെന്&zwj;റിലെ കിരീടനേട്ടത്തിന് പിന്നാലെയാണ് ഇരുവരും ലോക ചാമ്പ്യൻഷിപ്പിൽ ഉജ്ജ്വല മുന്നേറ്റം നടത്തിയത്. അർജുന അവാർഡിന്&zwj;റെ തിളക്കത്തിലായിരുന്നു ട്രീസ മത്സരത്തിനിറങ്ങിയത്.&lt;/p&gt;&lt;p&gt;ട്രീസയ്ക്കും ഗായത്രിക്കും പുറമേ ആയുഷ് ഷെട്ടി, പി.വി. സിന്ധു, ധ്രുവ് കപില - തനിഷ ക്രാസ്റ്റോ സഖ്യം, സാത്വിക്&zwnj; സായിരാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി കൂട്ടുകെട്ട് എന്നിവരും ഇന്ന് ഇന്ത്യയ്ക്കായി കളത്തിലിറങ്ങുന്നുണ്ട്. ട്രീസയും ഗായത്രിയും നൽകിയ തകർപ്പൻ തുടക്കം നൽകുന്ന വലിയ ആത്മവിശ്വാസത്തോടെയാവും മറ്റ് ഇന്ത്യൻ താരങ്ങളും തങ്ങളുടെ മത്സരങ്ങൾക്കായി കോർട്ടിലിറങ്ങുക.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>other-sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/other-sports/bwf-world-championships-treesa-gayatri-stun-7th-seeds-to-reach-quarter-finals-one-win-away-from-medal-articleshow-5zp5gyu"/>
        </item>
        <item>
            <title><![CDATA['എന്നെ തൂക്കിലേറ്റാൻ നടന്നവർ ആത്മപരിശോധന നടത്തണം'; വിധിക്ക് പിന്നാലെ പൊട്ടിത്തെറിച്ച് ബ്രിജ് ഭൂഷൺ]]></title>
            <link>https://www.asianetnews.com/other-sports/those-who-wanted-me-hanged-should-introspect-brij-bhushan-blasts-critics-after-acquittal-articleshow-7tmn9cf</link>
            <guid isPermaLink="true">https://www.asianetnews.com/other-sports/those-who-wanted-me-hanged-should-introspect-brij-bhushan-blasts-critics-after-acquittal-articleshow-7tmn9cf</guid>
            <pubDate>Mon, 03 Aug 2026 12:25:22 +0530</pubDate>
            <description><![CDATA[&lt;p&gt;2023-ൽ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്&zwnj;രംഗ് പുനിയ തുടങ്ങിയ ഗുസ്തി താരങ്ങൾ ജന്തർ മന്തറിൽ സമരം ചെയ്ത് ആരോപണങ്ങൾ ഉന്നയിച്ചത് രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kz33tj6d8db79fxadz3m7gnp,imgname-brij-bhushan-sharan-singh-1785737332940.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി: &lt;/strong&gt;ഗുസ്തി താരങ്ങൾ നൽകിയ ലൈംഗികാതിക്രമ കേസിൽ റൗസ് അവന്യൂ ഡിസ്ട്രിക്റ്റ് കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ പ്രതികരണവുമായി മുൻ റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിംഗ്. തന്നെ തൂക്കിലേറ്റണമെന്നും ജീവനോടെ കത്തിക്കണമെന്നും ആവശ്യപ്പെട്ടവർ ഇനി ആത്മപരിശോധന നടത്തണമെന്ന് ബ്രിജ് ഭൂഷൺ ശരൺ സിംഗ് പറഞ്ഞു. അനുയോജ്യമായ സമയം വരുമ്പോൾ ഇതിനെല്ലാം മറുപടി നൽകുമെന്നും വിധിക്ക് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കവെ ബ്രിജ് ഭൂഷൺ പറഞ്ഞു.&lt;/p&gt;&lt;p&gt;2023-ൽ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്&zwnj;രംഗ് പുനിയ തുടങ്ങിയ ഗുസ്തി താരങ്ങൾ ജന്തർ മന്തറിൽ സമരം ചെയ്ത് ആരോപണങ്ങൾ ഉന്നയിച്ചത് രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ, വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ കേസിലെ ആരോപണങ്ങളിൽ തെളിവില്ലെന്ന് കണ്ടെത്തി ബ്രിജ് ഭൂഷൺ ശരൺ സിംഗിനെയും മുൻ ഗുസ്തി ഫെഡറേഷൻ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനെയും കോടതി വെറുതെ വിടുകയായിരുന്നു.&lt;/p&gt;&lt;p&gt;താൻ പറഞ്ഞ വാക്കിൽ ഉറച്ചുനിൽക്കുന്നുവെന്നും നീതി ലഭിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും പിന്തുണച്ചവർക്ക് നന്ദി അറിയിക്കുന്നതായും ബ്രിജ്ഭൂഷണ്&zwj; കൂട്ടിച്ചേർത്തു. കേസിന്റെ ആദ്യ ദിവസം ഞാൻ പറഞ്ഞ ഒരു കാര്യമുണ്ട്; എന്&zwj;റെ പേരിൽ ഏതെങ്കിലും ഒരു കുറ്റമെങ്കിലും തെളിയിക്കപ്പെട്ടാൽ ഞാൻ തൂങ്ങിമരിക്കുമെന്ന്. ആ വാക്കിൽ ഞാൻ ഇന്നും ഉറച്ചുനിൽക്കുന്നു. ഇന്ന് കോടതി എന്നെയും വിനോദിനെയും കുറ്റവിമുക്തരാക്കിയിരിക്കുകയാണ്. എനിക്ക് തെറ്റുപറ്റിയിട്ടില്ലെന്ന ബോധ്യമുണ്ടായിരുന്നതിനാൽ നീതി ലഭിക്കുമെന്ന് പൂർണ വിശ്വാസമുണ്ടായിരുന്നു- ബ്രിജ് ഭൂഷൺ പറഞ്ഞു.&lt;/p&gt;&lt;p&gt;#WATCH | Delhi | After being acquitted by Rouse Avenue Court in the women wrestlers alleged sexual harassment case, Brij Bhushan Sharan Singh says, &quot;... I said this was a conspiracy, and if any of the allegations against me are found to be true, I will hang myself. To this day,&hellip; https://t.co/6O1R8HjBeD pic.twitter.com/Btlt3pWJZA&lt;/p&gt;&lt;p&gt;&mdash; ANI (@ANI) August 3, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;h2&gt;വഴിവെച്ചത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക്&lt;/h2&gt;&lt;p&gt;2023-ലാണ് ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി ഡൽഹി പൊലീസ് ബ്രിജ് ഭൂഷണെതിരെ കുറ്റപത്രം സമർപ്പിച്ചത്. പ്രമുഖ രാഷ്ട്രീയ നേതാക്കളടക്കം ജന്തർ മന്തറിലെ സമരപ്പന്തലിലെത്തി താരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇരുഭാഗത്തിന്&zwj;റെയും വിശദമായ വാദമുഖങ്ങൾ കേട്ട ശേഷം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് അശ്വനി പൻവാറാണ് കേസിൽ വിധി പ്രസ്താവിച്ചത്. ജൂനിയർ കായികതാരങ്ങൾക്ക് വേണ്ടി നടത്തിയ പോരാട്ടത്തിന്&zwj;റെ വിജയമാണ് ഇതെന്ന് വിശേഷിപ്പിച്ച ബ്രിജ് ഭൂഷൺ, കേസിന്&zwj;റെ വിശദമായ വിധിപ്പകർപ്പ് ലഭിച്ച ശേഷം തുടർനടപടികൾ തീരുമാനിക്കുമെന്നും വ്യക്തമാക്കി.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>other-sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/other-sports/those-who-wanted-me-hanged-should-introspect-brij-bhushan-blasts-critics-after-acquittal-articleshow-7tmn9cf"/>
        </item>
        <item>
            <title><![CDATA['ജേഴ്സി നിറം മാറ്റുന്നതില്‍ അസ്വാഭാവികതയില്ല, ലോകകപ്പില്‍ ശ്രദ്ധിക്കൂ'; ഹോക്കി ടീമിന് നിര്‍ദേശവുമായി ശ്രീജേഷ്]]></title>
            <link>https://www.asianetnews.com/other-sports/indian-hockey-legend-pr-sreejesh-on-jersey-colour-row-ahead-of-world-cup-articleshow-9dro4sh</link>
            <guid isPermaLink="true">https://www.asianetnews.com/other-sports/indian-hockey-legend-pr-sreejesh-on-jersey-colour-row-ahead-of-world-cup-articleshow-9dro4sh</guid>
            <pubDate>Sun, 02 Aug 2026 13:48:45 +0530</pubDate>
            <description><![CDATA[&lt;p&gt;മുൻപും ജേഴ്സി നിറം മാറ്റിയിട്ടുണ്ടെന്നും കളിക്കാർ ഈ തീരുമാനത്തെ അംഗീകരിച്ചിട്ടുണ്ടെങ്കിൽ പുറത്തുനിന്നുള്ള ചർച്ചകൾക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കായികരംഗത്ത് നിന്ന് രാഷ്ട്രീയം മാറ്റിനിർത്തണമെന്നും ശ്രീജേഷ് ആവശ്യപ്പെട്ടു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01j5dhgnc4fy998h9t7faa23gz,imgname-PR-Sreejesh-1723810207108.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: വിവാദങ്ങള്&zwj; മാറ്റിവച്ച് ലോകകപ്പില്&zwj; ഇന്ത്യയുടെ 50 വര്&zwj;ഷത്തെ മെഡല്&zwj; വരള്&zwj;ച്ച അവസാനിപ്പിക്കുന്നതില്&zwj; ശ്രദ്ധ കേന്ദ്രീകരിക്കാന്&zwj; ഇന്ത്യന്&zwj; ഹോക്കി ടീമിന് ഇതിഹാസ താരം പി ആര്&zwj; ശ്രീജേഷിന്റെ ഉപദേശം. അനാവശ്യ ജേഴ്സി വിവാദങ്ങളും മൈതാനത്തിന് പുറത്തെ കോലാഹലങ്ങളും അവസാനിപ്പിക്കാനാണ് ശ്രീജേഷ് ആവശ്യപ്പെട്ടത്. 2014, 2018 ലോകകപ്പുകളില്&zwj; ഇന്ത്യ വ്യത്യസ്ത ജേഴ്സികള്&zwj; ധരിച്ചിട്ടുണ്ടെന്നും ജേഴ്സി നിറം മാറ്റുന്നതില്&zwj; അസ്വാഭാവികമായി ഒന്നുമില്ലെന്നും രണ്ട് തവണ ഒളിമ്പിക് വെങ്കല മെഡല്&zwj; ജേതാവായ ശ്രീജേഷ് വ്യക്തമാക്കി.&lt;/p&gt;&lt;p&gt;നീല ജേഴ്സികള്&zwj; നീല ടര്&zwj;ഫില്&zwj; കാഴ്ചാസുഖം കുറയ്ക്കുന്നു എന്ന വാദത്തെക്കുറിച്ച് തനിക്ക് സംശയമുണ്ടെങ്കിലും, താരങ്ങള്&zwj; ഈ തീരുമാനത്തെ അംഗീകരിച്ചിട്ടുണ്ടെങ്കില്&zwj; അവിടെകൊണ്ട് ആ ചര്&zwj;ച്ച അവസാനിക്കണമെന്നും ശ്രീജേഷ് പറഞ്ഞു. ''സത്യം പറഞ്ഞാല്&zwj;, എന്താണ് പ്രശ്നമെന്ന് എനിക്ക് മനസിലാവുന്നില്ല. കാരണം 2014, 2018 ലോകകപ്പുകളിലും ജേഴ്സി നിറം മാറിയിരുന്നു. ഞങ്ങളുടെ ഒരു ട്രെയിനിംഗ് കിറ്റ് പോലും ഓറഞ്ച് നിറത്തിലുള്ളതായിരുന്നു. എന്തുകൊണ്ടാണ് ഈ ലോകകപ്പിന് മുമ്പ് ഇത്രയധികം ചര്&zwj;ച്ചകള്&zwj; നടക്കുന്നത്? അത് കാവി നിറം ആയതുകൊണ്ടാണോ അതോ നിറം മാറിയതുകൊണ്ടു മാത്രമാണോ?'' ശ്രീജേഷ് ചോദിച്ചു.&lt;/p&gt;&lt;p&gt;ഓഗസ്റ്റ് 15ന് ആരംഭിക്കുന്ന ലോകകപ്പില്&zwj; ഇന്ത്യന്&zwj; പുരുഷ-വനിതാ ടീമുകള്&zwj; തങ്ങളുടെ പരമ്പരാഗത നീല നിറത്തിന് പകരം കാവി ജേഴ്&zwnj;സിയാണ് പ്രൈമറി കിറ്റായി ധരിക്കുക. വീരേന്&zwj; റസ്&zwnj;ക്വിന്യ, ധന്&zwj;രാജ് പിള്ള, അജിത് പാല്&zwj; സിംഗ്, വാസുദേവന്&zwj; ഭാസ്&zwnj;കരന്&zwj;, പര്&zwj;ഗത് സിംഗ് തുടങ്ങിയ മുന്&zwj; ക്യാപ്റ്റന്മാര്&zwj; ഉള്&zwj;പ്പെടെ നിരവധി പേര്&zwj; ഈ നീക്കത്തിനെതിരെ രംഗത്തെത്തിയിരുന്നു. ജേഴ്സി നിറം മാറ്റുന്നതില്&zwj; തനിക്ക് യാതൊരു പ്രശ്നവുമില്ലെന്നും, എന്നാല്&zwj; നീല ടര്&zwj;ഫില്&zwj; കാഴ്ചാസുഖം ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിക്കുന്ന കാരണം വിചിത്രമാണെന്നും ശ്രീജേഷ് പറഞ്ഞു.&lt;/p&gt;&lt;p&gt;''നിറം മാറ്റമാണ് പ്രശ്&zwnj;നമെങ്കില്&zwj;, 2014ലും 2018ലും മഞ്ഞയും ഇളം നീലയും ജേഴ്&zwnj;സി ധരിച്ചപ്പോഴും അതുണ്ടാകേണ്ടിയിരുന്നു. കളിക്കിടെ കാഴ്ചാസുഖം ലഭിക്കുന്നില്ല എന്ന കാരണം കൊണ്ടാണ് നിറം മാറ്റുന്നതെങ്കില്&zwj;, ഇനി ഒരിക്കലും നീല ജേഴ്&zwnj;സി ധരിക്കാന്&zwj; പാടില്ല.'' അദ്ദേഹം വ്യക്തമാക്കി. 2012 ലെ ലണ്ടന്&zwj; ഒളിമ്പിക്&zwnj;സ് മുതല്&zwj; നീല ടര്&zwj;ഫുകള്&zwj; ഉപയോഗിക്കുന്നുണ്ടെങ്കിലും, ജേഴ്സി നിറം രണ്ട് തവണ മാത്രമാണ് മാറിയിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ടോക്യോ, പാരിസ് ഒളിമ്പിക്&zwnj;സ് ഉള്&zwj;പ്പെടെയുള്ള എല്ലാ പ്രധാന ടൂര്&zwj;ണമെന്റുകളിലും ഇന്ത്യ നീല ജേഴ്&zwnj;സിയിലാണ് കളിച്ചിട്ടുള്ളത്.&lt;/p&gt;&lt;p&gt;മാധ്യമങ്ങളില്&zwj; കണ്ടതുപോലെയെല്ലാം കളിക്കാരുടെ സമ്മതത്തോടെയാണ് ജേഴ്&zwnj;സി മാറ്റം വരുത്തിയിട്ടുള്ളതെങ്കില്&zwj; പിന്നെ കൂടുതല്&zwj; ചര്&zwj;ച്ചകളുടെ ആവശ്യമില്ലെന്ന് ശ്രീജേഷ് പറഞ്ഞു. ''കളിക്കാര്&zwj; ഈ തീരുമാനത്തെ അംഗീകരിച്ചിട്ടുണ്ടെങ്കില്&zwj;, വിഷയം അവിടെ അവസാനിക്കുന്നു. കാരണം കളിക്കളത്തില്&zwj; പ്രകടനം നടത്തേണ്ടത് കളിക്കാര്&zwj; തന്നെയാണ്.'' ജേഴ്&zwnj;സി വിവാദത്തിന് രാഷ്ട്രീയ നിറം നല്&zwj;കുന്നതിനെതിരെയും അദ്ദേഹം പ്രതികരിച്ചു. ''രാഷ്ട്രീയത്തെ കായികരംഗത്തുനിന്ന് മാറ്റിനിര്&zwj;ത്തണമെന്നാണ് എനിക്ക് പറയാനുള്ളതാണ്. കളിക്കാര്&zwj;ക്കാണ് മുന്&zwj;ഗണന. അവര്&zwj;ക്ക് പ്രശ്&zwnj;നമില്ലെങ്കില്&zwj; പുറത്തുള്ളവര്&zwj;ക്കും പ്രശ്&zwnj;നം ഉണ്ടാകേണ്ടതില്ല.'' ശ്രീജേഷ് പറഞ്ഞു.&lt;/p&gt;&lt;p&gt;ഈ ചര്&zwj;ച്ചകള്&zwj; ടീമിന്റെ പ്രകടനത്തെ ബാധിക്കില്ലെന്ന് ശ്രീജേഷ് പ്രത്യാശ പ്രകടിപ്പിച്ചു. ''പുറത്തുള്ള ഇത്തരം ശബ്ദങ്ങളില്&zwj; നിന്ന് വിട്ടുനില്&zwj;ക്കാനാണ് ടീം എപ്പോഴും ശ്രമിക്കുന്നത്. കളിക്കാര്&zwj;ക്ക് കാര്യങ്ങള്&zwj; അറിയാം, എങ്കിലും ഇപ്പോഴും സമയമുണ്ട്. ടീം ഇപ്പോള്&zwj; യൂറോപ്പിലാണ്, അവര്&zwj; ഇത്തരം കാര്യങ്ങള്&zwj; മാറ്റിനിര്&zwj;ത്തി ടൂര്&zwj;ണമെന്റില്&zwj; പൂര്&zwj;ണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കണം.'' ശ്രീജേഷ് നിര്&zwj;ദേശിച്ചു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>other-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/other-sports/indian-hockey-legend-pr-sreejesh-on-jersey-colour-row-ahead-of-world-cup-articleshow-9dro4sh"/>
        </item>
        <item>
            <title><![CDATA[ഉസൈൻ ബോൾട്ടിന്‍റെ റെക്കോർഡ് വേഗം മറികടന്ന് ചൈനീസ് 'സൂപ്പർമാൻ' റോബോട്ട്, വേഗത സെക്കൻഡിൽ 12.66 മീറ്റർ]]></title>
            <link>https://www.asianetnews.com/technology/usain-bolts-speed-record-beaten-by-chinese-superman-humanoid-robot-articleshow-c8mcvql</link>
            <guid isPermaLink="true">https://www.asianetnews.com/technology/usain-bolts-speed-record-beaten-by-chinese-superman-humanoid-robot-articleshow-c8mcvql</guid>
            <pubDate>Thu, 20 Aug 2026 13:58:19 +0530</pubDate>
            <description><![CDATA[&lt;p&gt;2009-ൽ ബെർലിനിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ 100 മീറ്റർ ഓട്ടത്തിൽ ഉസൈൻ ബോൾട്ട് കൈവരിച്ച പരമാവധി വേഗത സെക്കൻഡിൽ 12.42 മീറ്ററായിരുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0f4gap94448dcq303freqhb,imgname-usain-bolt-robot-1787214441161.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ബീജിംഗ്: &lt;/strong&gt;ലോകത്തിലെ ഏറ്റവും വേഗമേറിയ മനുഷ്യനായ ജമൈക്കൻ സ്പ്രിന്&zwj;റ് ഇതിഹാസം ഉസൈൻ ബോൾട്ടിന്&zwj;റെ വേഗതയുടെ റെക്കോര്&zwj;ഡ് മറികടന്ന് ചൈനീസ് ഹ്യൂമനോയിഡ് റോബോട്ട്. പ്രമുഖ ചൈനീസ് റോബോട്ടിക്&zwnj;സ് കമ്പനിയായ 'യൂണിട്രീ' വികസിപ്പിച്ചെടുത്ത 'സൂപ്പർമാൻ' എന്ന ഹ്യൂമനോയിഡ് റോബോട്ടാണ് ഓട്ടത്തിന്&zwj;റെ വേഗതയില്&zwj; പുതിയ ചരിത്രം കുറിച്ചിരിക്കുന്നത്. സെക്കൻഡിൽ 12.66 മീറ്റർ, അതായത് മണിക്കൂറിൽ ഏകദേശം 45.6 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ഈ റോബോട്ടിന് സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.&lt;/p&gt;&lt;p&gt;2009-ൽ ബെർലിനിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ 100 മീറ്റർ ഓട്ടത്തിൽ ഉസൈൻ ബോൾട്ട് കൈവരിച്ച പരമാവധി വേഗത സെക്കൻഡിൽ 12.42 മീറ്ററായിരുന്നു. ഈ കണക്കുകളെയാണ് യൂണിട്രീയുടെ പുതിയ റോബോട്ട് മറികടന്നിരിക്കുന്നത്. അതിവേഗ ഓട്ടത്തിന് പുറമേ നിന്ന നിൽപ്പിൽ രണ്ട് മീറ്റർ ഉയരത്തിൽ ചാടാനും ഈ റോബോട്ടിന് സാധിക്കും. വെറും മൂന്ന് മാസത്തിനുള്ളിലാണ് ഈ റോബോട്ട് വികസിപ്പിച്ചെടുത്തതെന്നും, ഇതിന്&zwj;റെ ശേഷി ഇനിയും മെച്ചപ്പെടുത്താൻ സാധിക്കുമെന്നും കമ്പനി അറിയിച്ചു.&lt;/p&gt;&lt;p&gt;Chinese humanoid robot named &ldquo;Superman&rdquo;, made by Unitree Robotics, surpassed Usain Bolt&rsquo;s world record (12.42 meters/second) by running at 12.66 m/s (roughly 28.3 miles/h) pic.twitter.com/xobXzUPDI5&lt;/p&gt;&lt;p&gt;&mdash; Massimo (@Rainmaker1973) August 18, 2026&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;ഹങ്ഷൂ ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂണിട്രീ നിലവിൽ റോബോട്ടിക്സ് രംഗത്ത് വലിയ തരംഗമാണ് സൃഷ്ടിക്കുന്നത്. ഏകദേശം 18,000-ത്തോളം ഹ്യൂമനോയിഡ് റോബോട്ടുകളെ കമ്പനി ഇതിനകം നിർമ്മിച്ചിട്ടുണ്ട്. ഷാങ്ഹായ് സ്റ്റോക്ക് എക്&zwnj;സ്&zwnj;ചേഞ്ചിൽ ലിസ്റ്റ് ചെയ്യുന്നതിന് മുന്നോടിയായാണ് കമ്പനി ഈ പുതിയ ടെക്&zwnj;നോളജി വീഡിയോ പുറത്തുവിട്ടത്. എങ്കിലും, ബോൾട്ടിന്&zwj;റെ പൂർണ്ണമായ ഒരു റേസുമായിട്ടല്ല, മറിച്ച് റണ്ണിംഗ് സ്പീഡിന്&zwj;റെ അടിസ്ഥാനത്തിലാണ് ഈ താരതമ്യമെന്നും സ്വതന്ത്ര ഏജൻസികളുടെ സ്ഥിരീകരണം ഇതിന് ആവശ്യമാണെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.&lt;/p&gt;&lt;p&gt;Unitree New Robot Preview: &ldquo;Superman&rdquo; Breaking the Limits of HumanityStanding high jump 2 m, top speed 12.66 m/s (0.85 m leg length)Surpassing the standing high jump and running speed records of all humans around the worldThis new machine has only been in development for a&hellip; pic.twitter.com/12i80ITU6p&lt;/p&gt;&lt;p&gt;&mdash; Unitree (@UnitreeRobotics) August 17, 2026&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>other-sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/technology/usain-bolts-speed-record-beaten-by-chinese-superman-humanoid-robot-articleshow-c8mcvql"/>
        </item>
        <item>
            <title><![CDATA[കോമൺവെൽത്ത് ​ഗെയിംസിന് ​ഗ്ലാസ്​ഗോയിൽ കൊടിയിറങ്ങി, മെഡൽപട്ടികയിൽ ഇന്ത്യ നാലാമത്; ഇനി 2030-ൽ അഹമ്മദാബാദിൽ]]></title>
            <link>https://www.asianetnews.com/international-news/2026-cwg-glasgow-india-finishing-fourth-in-the-medal-tally-articleshow-cs1g0c2</link>
            <guid isPermaLink="true">https://www.asianetnews.com/international-news/2026-cwg-glasgow-india-finishing-fourth-in-the-medal-tally-articleshow-cs1g0c2</guid>
            <pubDate>Mon, 03 Aug 2026 02:46:07 +0530</pubDate>
            <description><![CDATA[&lt;p&gt;ഗെയിംസിൽ 39 മെഡലുകളുമായി ഇന്ത്യ മെഡൽ പട്ടികയിൽ നാലാമതെത്തി. 13 സ്വർണവും 17 വെള്ളിയും 9 വെങ്കലവും അടങ്ങുന്നതാണ് ഇന്ത്യയുടെ മെഡൽനേട്ടം. 171 മെഡലുകളുമായി ഓസ്ട്രേലിയയാണ് മെ&zwj;ഡൽപട്ടികയിൽ ഒന്നാമത്. ഇം​ഗ്ലണ്ട്(110) കാനഡ(62) എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നിൽ.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kz259y11xtfybh6b14wc9zv5,imgname-cwg-2026-glasgow-1785705330721.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;​ലണ്ടൻ: ​ഗ്ലാസ്​ഗോയിൽ നടന്ന 2026-ലെ കോമൺവെൽത്ത് ​ഗെയിംസിന് കൊടിയിറങ്ങി. ഞായറാഴ്ച സമാപിച്ച ​ഗെയിംസിൽ 39 മെഡലുകളുമായി ഇന്ത്യ മെഡൽ പട്ടികയിൽ നാലാമതെത്തി. 13 സ്വർണവും 17 വെള്ളിയും 9 വെങ്കലവും അടങ്ങുന്നതാണ് ഇന്ത്യയുടെ മെഡൽനേട്ടം. 171 മെഡലുകളുമായി ഓസ്ട്രേലിയയാണ് മെ&zwj;ഡൽപട്ടികയിൽ ഒന്നാമത്. ഇം​ഗ്ലണ്ട്(110) കാനഡ(62) എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നിൽ.&lt;/p&gt;&lt;p&gt;സം​ഗീതസാന്ദ്രവും വർണശബളവുമായിരുന്നു ​ഗ്ലാസ്​ഗോയിലെ സമാപനച്ചടങ്ങ്. ഓസ്ട്രേലിയൻ ​ഗായിക ഡെൽറ്റ ​ഗുഡ്രെം, സ്കോട്ടിഷ് ​ഗായകൻ കാമി ബാൺസ്, സാൻഡി ടോം തുടങ്ങിയവർ ചടങ്ങിൻ്റെ ഭാ​ഗമായി. ഇന്ത്യയിൽനിന്ന് ശങ്കർ മഹാദേവൻ, മാനുഷി ചില്ലാ&zwj;ർ തുടങ്ങിയവരും സമാപനച്ചടങ്ങിന്റെ വേദിയിലെത്തി.&lt;/p&gt;&lt;p&gt;സ്വർണ മെഡൽ ജേതാവായ ബോക്സ&zwj;ർ ജാസ്മിൻ ലംബോറിയയാണ് സമാപനച്ചടങ്ങിൽ ഇന്ത്യയുടെ പതാകയേന്തിയത്. ഇനി 2030-ൽ ​ഗുജറാത്തിലെ അഹമ്മദാബാദിലാണ് അടുത്ത കോമൺവെൽത്ത് ​ഗെയിംസ്. കോമൺവെൽത്ത് ​ഗെയിംസിന്റെ നൂറാംവാർഷികത്തിലാണ് അഹമ്മദാബാദ് ​വേദിയാകുന്നത്. ​ഗ്ലാസ്​ഗോയിലെ സമാപചനച്ചടങ്ങിൽ അടുത്ത ​ഗെയിംസിനായുള്ള ബാറ്റൺ ഇന്ത്യയ്ക്ക് കൈമാറി.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>other-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/international-news/2026-cwg-glasgow-india-finishing-fourth-in-the-medal-tally-articleshow-cs1g0c2"/>
        </item>
        <item>
            <title><![CDATA['രാജ്യത്തിന്‍റെ സ്വത്വം മാറ്റാൻ നോക്കേണ്ട'; ഇന്ത്യൻ ഹോക്കി ടീമിന്‍റെ നീല ജേഴ്‌സി കാവിയാക്കിയതിനെതിരെ പ്രിയങ്ക ഗാന്ധി]]></title>
            <link>https://www.asianetnews.com/india-news/priyanka-gandhi-slams-move-to-replace-hockey-teams-iconic-blue-with-saffron-articleshow-df8w4cp</link>
            <guid isPermaLink="true">https://www.asianetnews.com/india-news/priyanka-gandhi-slams-move-to-replace-hockey-teams-iconic-blue-with-saffron-articleshow-df8w4cp</guid>
            <pubDate>Thu, 30 Jul 2026 17:04:07 +0530</pubDate>
            <description><![CDATA[&lt;p&gt;യൂണിഫോമുകൾ മാറ്റിയാലും വിദ്യാഭ്യാസ നയങ്ങളിലൂടെ ചരിത്രം തിരുത്തിയെഴുതാൻ നോക്കിയാലും രാജ്യത്തെ യുവാക്കൾക്ക് ഇതിനെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന് നാം കണ്ടതാണ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kyscv1ae93vxehghfcbpmw2w,imgname-priyanka-gandhi-hockey-india-1785411241294.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി: &lt;/strong&gt;ഇന്ത്യൻ ഹോക്കി ടീമിന്&zwj;റെ പരമ്പരാഗത നീല ജേഴ്&zwnj;സി മാറ്റി കാവി നിറത്തിലുള്ള ജേഴ്&zwnj;സി അവതരിപ്പിച്ച ഹോക്കി ഇന്ത്യയുടെ തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് എം.പി പ്രിയങ്ക ഗാന്ധി വധ്ര. രാജ്യത്തിന്&zwj;റെ തനിമയും സ്വത്വവും മാറ്റിയെഴുതാനുള്ള വ്യാപക ശ്രമങ്ങളുടെ ഭാഗമാണിതെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. വിഷയം കായിക-രാഷ്ട്രീയ മേഖലകളിൽ വലിയ വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;യൂണിഫോമുകൾ മാറ്റിയാലും വിദ്യാഭ്യാസ നയങ്ങളിലൂടെ ചരിത്രം തിരുത്തിയെഴുതാൻ നോക്കിയാലും രാജ്യത്തെ യുവാക്കൾക്ക് ഇതിനെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന് നാം കണ്ടതാണ്. ജന്തർ മന്ദിറിൽ തടിച്ചുകൂടിയ യുവജനങ്ങൾ വിളിചുപറഞ്ഞത് എന്താണെന്ന് നിങ്ങൾ കേട്ടതാണ്. അതാണ് ഈ രാജ്യത്തിന്&zwj;റെ യഥാർത്ഥ ശബ്ദമെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങൾക്കും രാജ്യത്ത് നടക്കുന്ന കേന്ദ്രവിരുദ്ധ യുവജന പ്രക്ഷോഭങ്ങൾക്കും ഒപ്പമാണ് ജേഴ്&zwnj;സി വിവാദത്തെയും കോൺഗ്രസ് വീക്ഷിക്കുന്നത്.&lt;/p&gt;&lt;p&gt;#WATCH | Delhi: On Hockey India changed national team jerseys from blue to saffron, Congress MP Priyanka Gandhi Vadra says, &quot;Whether they change uniforms or try to rewrite history through education policy, no matter what they do... You have seen what the youth of our country&hellip; pic.twitter.com/EGCcFnxcxA&lt;/p&gt;&lt;p&gt;&mdash; ANI (@ANI) July 30, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;നെതർലൻഡ്സിലും ബെൽജിയത്തിലുമായി നടക്കാനിരിക്കുന്ന എഫ്.ഐ.എച്ച് ഹോക്കി ലോകകപ്പിന് മുന്നോടിയായാണ് പുരുഷ-വനിതാ ടീമുകളുടെ പ്രധാന ജേഴ്&zwnj;സിയുടെ നിറം നീല മാറ്റി കാവി ആക്കി ഹോക്കി ഇന്ത്യ പ്രഖ്യാപിച്ചത്. പതിറ്റാണ്ടുകളായി ഇന്ത്യൻ കായിക ലോകത്തിന്&zwj;റെ സവിശേഷ അടയാളമായിരുന്ന 'നീല' കിറ്റിന് പകരമാണ് പുതിയ നിറം കൊണ്ടുവന്നത്. ഹോക്കി ഇന്ത്യയുടെ നീക്കത്തെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ വീരൻ റസ്ക്വിൻഹ നേരത്തെ രംഗത്തെത്തിയിരുന്നു. ഈ തീരുമാനം &quot;നാണക്കേടാണ്&quot; എന്നായിരുന്നു അദ്ദേഹത്തിന്&zwj;റെ പ്രതികരണം.&lt;/p&gt;&lt;p&gt;Presenting the new India jersey! Every stitch tells a story. Every pattern, every colour carries India's pride.&amp;nbsp;Our teams are ready to once again do the country proud at the FIH Hockey World Cup Belgium &amp;amp; Netherlands 2026.: Select 2 (SD+HD)+ Khel &amp;amp; JioHotstar️: August&hellip; pic.twitter.com/8GvwbByapq&lt;/p&gt;&lt;p&gt;&mdash; Hockey India (@TheHockeyIndia) July 27, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;ലോക വേദിയിൽ ഇന്ത്യൻ ഹോക്കിയുടെ വ്യക്തിത്വമാണ്നീല നിറമെന്നും, അതിൽ മാറ്റം വരുത്തുന്നത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റസ്ക്വിൻഹയുടെ പ്രസ്താവന സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ ആരാധകരിൽ വലിയൊരു വിഭാഗവും നീല ജേഴ്&zwnj;സി നിലനിർത്തണം എന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;I must say that @TheHockeyIndia has done many good things for  . But this is embarrassing. The legacy &amp;amp; identity of the Indian team has always been BLUE. I wore the Blue jersey with pride for many years. Fans want to see our Indian team in blue. What is the logic of orange? https://t.co/apDnJkTld4&lt;/p&gt;&lt;p&gt;&mdash; Viren Rasquinha (@virenrasquinha) July 29, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>other-sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/india-news/priyanka-gandhi-slams-move-to-replace-hockey-teams-iconic-blue-with-saffron-articleshow-df8w4cp"/>
        </item>
        <item>
            <title><![CDATA[ബോക്സിംഗ് റിംഗിൽ സ്വർണം ഇടിച്ചിട്ട് ഇന്ത്യൻ വനിതകള്‍, പ്രീതിക്കും ജെയ്‌സ്മിനും തങ്കത്തിളക്കം; കോമൺവെൽത്തിൽ ഇന്ത്യയുടെ മെഡൽവേട്ട]]></title>
            <link>https://www.asianetnews.com/other-sports/boxers-preeti-pawar-and-jaismine-lamboria-punch-their-way-to-cwg-glory-articleshow-evsoku2</link>
            <guid isPermaLink="true">https://www.asianetnews.com/other-sports/boxers-preeti-pawar-and-jaismine-lamboria-punch-their-way-to-cwg-glory-articleshow-evsoku2</guid>
            <pubDate>Sat, 01 Aug 2026 16:25:05 +0530</pubDate>
            <description><![CDATA[&lt;p&gt;ഇന്ന് രണ്ട് സ്വര്&zwj;ണം കൂടി നേടിയതോടെ ഗെയിംസില്&zwj; ഇന്ത്യയുടെ ആകെ സ്വര്&zwj;ണനേട്ടം ഏഴായി. ഏഴ് സ്വര്&zwj;ണവും 13 വെള്ളിയും 7 വെങ്കലവുമടക്കം 27 മെഡലുകളുമായി മെഡല്&zwj;പ്പട്ടികയില്&zwj; ആറാം സ്ഥാനത്താണ് ഇന്ത്യ.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kyyf94n1bhc23xcrxmn575h8,imgname-jaismine-lamboria-preeti-pawar-1785581572769.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ഗ്ലാസ്&zwnj;കോ: &lt;/strong&gt;കോമൺവെൽത്ത് ഗെയിംസിന്&zwj;റെ പത്താം ദിനത്തിൽ ബോക്&zwnj;സിങ് റിംഗിൽ നിന്ന് ഇന്ത്യയ്ക്ക് ഇരട്ട സ്വർണത്തിളക്കം. വനിതകളുടെ 57 കിലോഗ്രാം ബോക്സിംഗില്&zwj; ജെയ്&zwnj;സ്മിൻ ലമ്പോറിയയും 54 കിലോഗ്രാം വിഭാഗത്തില്&zwj; പ്രീതി പവാറുമാണ് ഇന്ത്യക്കായി സ്വർണം നേടിയത്. ഫൈനൽ പോരാട്ടത്തിൽ കൃത്യമായ ആക്രമണ ശൈലിയോടെയാണ് പ്രീതി പവാർ റിംഗിലെത്തിയത്. എതിരാളിയായ കാനഡയുടെ സ്കാര്&zwj;ലെറ്റ് ഡെല്&zwj;ഗാഡോയുടെ പ്രതിരോധ തന്ത്രങ്ങളെ തകർത്തുതരിപ്പണമാക്കിയ പ്രീതി, കൃത്യമായ പഞ്ചുകളിലൂടെ 5-0ന് ജയവും സ്വർണം ഉറപ്പിക്കുകയായിരുന്നു. വടക്കന്&zwj; അയര്&zwj;ലന്&zwj;ഡിന്&zwj;റെ മിഷേലെ വാല്&zwj;ഷിനെ 5-0ന് ഇടിച്ചിട്ടാണ് ജെയ്&zwnj;സ്മിൻ ലമ്പോറിയയുടെ സ്വര്&zwj;ണനേട്ടം.&lt;/p&gt;&lt;p&gt;ഇരുവരുടെയും സ്വര്&zwj;ണനേട്ടത്തിന് പിന്നാലെ പുരുഷൻമാരുടെ ട്രിപ്പിള്&zwj; ജംപില്&zwj; 16.58 മീറ്റര്&zwj; ദൂരം ചാടിയ പ്രവീണ്&zwj; ചിത്രവേല്&zwj; ഇന്ത്യക്കായി വെള്ളിയും 16.52 ദൂരം താണ്ടിയ പ്രഭു തിരുമാരന്&zwj; വെങ്കലവും നേടി. ഇന്ന് രണ്ട് സ്വര്&zwj;ണം കൂടി നേടിയതോടെ ഗെയിംസില്&zwj; ഇന്ത്യയുടെ ആകെ സ്വര്&zwj;ണനേട്ടം ഏഴായി. ഏഴ് സ്വര്&zwj;ണവും 13 വെള്ളിയും 7 വെങ്കലവുമടക്കം 27 മെഡലുകളുമായി മെഡല്&zwj;പ്പട്ടികയില്&zwj; ആറാം സ്ഥാനത്താണ് ഇന്ത്യ.&lt;/p&gt;&lt;p&gt;AND IT'S GOLD! &amp;nbsp;BOXING: PREETI PAWAR kicks off India's campaign with a GOLD medal!&amp;nbsp;Defeats Scarlett Delgado of Canada 5:0 to clinch the Women's 54kg Commonwealth Games title  #Glasgow2026 #Glasgow2026withIAS pic.twitter.com/OOh99KBWCN&lt;/p&gt;&lt;p&gt;&mdash; India_AllSports (@India_AllSports) August 1, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;56 സ്വര്&zwj;ണവും 31 വെള്ളിയും 45 വെങ്കലവുമടക്കം 132 മെഡലുകളുമായി ഓസ്ട്രേലിയ ആണ് ഒന്നാമത്. 18 സ്വര്&zwj;ണമടക്കം 82 മെഡലുകളുമായി ഇംഗ്ലണ്ട് രണ്ടാമതും 17 സ്വര്&zwj;ണവുമായി കാനഡ മൂന്നാമതുമാണ്. 10 സ്വര്&zwj;ണമടക്കം 34 മെഡലുകളുള്ള സ്കോട്&zwnj;ലന്&zwj;ഡും 9 സ്വര്&zwj;ണമടക്കം 18 മെഡലുകളുള്ള നൈജീരിയയുമാണ് ഇന്ത്യക്ക് മുന്നിലുള്ള മറ്റ് രാജ്യങ്ങള്&zwj;.&lt;/p&gt;&lt;p&gt;BREAKING:&amp;nbsp;BOXING: JAISMINE LAMBORIA WINS GOLD MEDAL &amp;nbsp;Beats Michaela Walsh 5:0 in Final (57kg) at Glasgow Commonwealth Games. #Glasgow2026 #Glasgow2026withIAS pic.twitter.com/ShqXvSWZvs&lt;/p&gt;&lt;p&gt;&mdash; India_AllSports (@India_AllSports) August 1, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>other-sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/other-sports/boxers-preeti-pawar-and-jaismine-lamboria-punch-their-way-to-cwg-glory-articleshow-evsoku2"/>
        </item>
        <item>
            <title><![CDATA[ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു, മുഹമ്മദ് അജ്മലിനും ട്രീസ ജോളിക്കും അര്‍ജുന, ഖേൽരത്ന ആർക്കുമില്ല]]></title>
            <link>https://www.asianetnews.com/other-sports/national-sports-awards-muhammed-ajmal-and-treesa-jolly-win-arjuna-no-khel-ratna-this-year-articleshow-p4i39g0</link>
            <guid isPermaLink="true">https://www.asianetnews.com/other-sports/national-sports-awards-muhammed-ajmal-and-treesa-jolly-win-arjuna-no-khel-ratna-this-year-articleshow-p4i39g0</guid>
            <pubDate>Tue, 18 Aug 2026 14:30:11 +0530</pubDate>
            <description><![CDATA[&lt;p&gt;മലയാളി താരങ്ങളായ സ്പ്രിന്&zwj;റർ മുഹമ്മദ് അജ്മൽ വി., ബാഡ്മിന്റൺ താരം ട്രീസ ജോളി എന്നിവരുൾപ്പെടെ 17 പേരാണ് അര്&zwj;ജുന അവാര്&zwj;ഡിന് അർഹരായത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0a1jwc1h6htvdbrtrvjp7hy,imgname-muhammed-ajmal-treesa-jolly-1787043606912.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി:&lt;/strong&gt; കഴിഞ്ഞ വര്&zwj;ഷത്തെ ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 17 കായികതാരങ്ങൾക്ക് രാജ്യത്തെ പ്രമുഖ കായിക ബഹുമതിയായ അർജുന പുരസ്കാരം ലഭിച്ചപ്പോൾ, ഒരു താരത്തിന് ലൈഫ് ടൈം അച്ചീവ്മെന്&zwj;റ് അവാർഡും ലഭിച്ചു. എന്നാൽ രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ധ്യാൻ ചന്ദ് ഖേൽരത്ന പുരസ്കാരം ആരും അര്&zwj;ഹനായില്ല. സുപ്രീം കോടതി റിട്ടയേർഡ് ജസ്റ്റിസ് അരുൺ കുമാർ മിശ്ര അധ്യക്ഷനായ സെലക്ഷൻ കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് പുരസ്കാരങ്ങള്&zwj; പ്രഖ്യാപിച്ചത്.&lt;/p&gt;&lt;p&gt;മലയാളി താരങ്ങളായ സ്പ്രിന്&zwj;റർ മുഹമ്മദ് അജ്മൽ, ബാഡ്മിന്റൺ താരം ട്രീസ ജോളി എന്നിവരുൾപ്പെടെ 17 പേരാണ് അര്&zwj;ജുന അവാര്&zwj;ഡിന് അർഹരായത്. ഹൈജംപ് താരം തേജസ്വിൻ ശങ്കർ, പ്രിയങ്ക ഗോസ്വാമി (അത്&zwnj;ലറ്റിക്സ്), ഗായത്രി ഗോപീചന്ദ് (ബാഡ്മിന്&zwj;റൺ), വിദിത് ഗുജറാത്തി, ദിവ്യ ദേശ്മുഖ് (ചെസ്), ലാൽറെംസിയാമി, രാജ്കുമാർ പാൽ (ഹോക്കി), അഖിൽ ഷെറോൺ (ഷൂട്ടിങ്), രുദ്രാക്ഷ ഖണ്ഡേൽവാൾ (പാരാ ഷൂട്ടിങ്), ഏകത ഭ്യാൻ (പാരാ അത്&zwnj;ലറ്റിക്സ്), അരവിന്ദ് സിങ് (റോയിങ്), നരേന്ദർ (ബോക്സിങ്), സുർജീത്, പൂജ (കബഡി), ധനുഷ് ശ്രീകാന്ത് (ഡെഫ് ഷൂട്ടിങ്) എന്നിവരാണ് അർജുന അവാർഡിന് അര്&zwj;ഹരായത്.&lt;/p&gt;&lt;p&gt;  ! &amp;nbsp;Prominent athletes:&amp;nbsp;Tejaswin Shankar (Athletics)&amp;nbsp;Gayathri Gopichand &amp;amp; Treesa Jolly (Badminton)&amp;nbsp;Divya Deshmukh &amp;amp; Vidit Gujarathi (Chess)&amp;nbsp;Lalremsiami (Hockey)&amp;nbsp;Akhil Sheoran (Shooting)&amp;nbsp;Complete list ⬇️ #ArjunaAwards pic.twitter.com/7Sp0zMMLRg&lt;/p&gt;&lt;p&gt;&mdash; India_AllSports (@India_AllSports) August 18, 2026&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;1962-ലെ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിലെ അംഗവും മുൻ ഫുട്ബോൾ താരവുമായ ഐ. അറുമൈനായകത്തിന് ലൈഫ് ടൈം വിഭാഗത്തിൽ അർജുന അവാർഡ് നൽകി ആദരിച്ചു. ദ്രോണാചാര്യ അവാർഡ് റഗുലർ വിഭാഗത്തിൽ പർവീർ സിങ് (അത്&zwnj;ലറ്റിക്സ്), ഛോട്ടേ ലാൽ യാദവ് (ബോക്സിങ്), നേഹ നന്ദ്കുമാർ ചൗഹാൻ (ഷൂട്ടിങ്) എന്നിവരും ലൈഫ് ടൈം വിഭാഗത്തിൽ ധർമേന്ദ്ര സിങ് യാദവ് (ബോക്സിങ്), വീരേന്ദർ കുമാർ (ഗുസ്തി) എന്നിവരും അർഹരായി. പുനെയിലെ ആർമി പാരാലിംപിക് നോഡിനാണ് രാഷ്ട്രീയ ഖേൽ പ്രോത്സാഹൻ പുരസ്കാരം.&lt;/p&gt;&lt;p&gt;2024-ൽ ഗുജേഷ് ദൊമ്മരാജു, ഹർമൻപ്രീത് സിങ്, പ്രവീൺ കുമാർ, മനു ഭാക്കർ എന്നിങ്ങനെ നാല് കായികതാരങ്ങൾക്ക് ഖേൽരത്ന പുരസ്കാരം ലഭിച്ചിരുന്നു. എന്നാല്&zwj; ഇത്തവണ ഈ വിഭാഗത്തിൽ ആര്&zwj;ക്കും പുരസ്കാരമില്ലാത്തത് കായികലോകത്ത് വലിയ ചര്&zwj;ച്ചകള്&zwj;ക്ക് കാരണമാകുമെന്നാണ് കരുതുന്നത്. ഹോക്കി താരം ഹാർദിക് സിംഗിന്&zwj;റെ പേര് ശുപാർശ ചെയ്&zwnj;തതായി നേരത്തെ റിപ്പോർട്ട് ഉണ്ടായിരുന്നു&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>other-sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/other-sports/national-sports-awards-muhammed-ajmal-and-treesa-jolly-win-arjuna-no-khel-ratna-this-year-articleshow-p4i39g0"/>
        </item>
        <item>
            <title><![CDATA[ലോകകപ്പ് ഹോക്കി: ഇംഗ്ലണ്ടിനെതിരെ തോൽവി വഴങ്ങി ഇന്ത്യ; പാകിസ്ഥാനെതിരെ ഇനി ജീവന്‍മരണപ്പോരാട്ടം]]></title>
            <link>https://www.asianetnews.com/other-sports/hockey-world-cup-2026-india-suffer-4-2-loss-to-england-face-do-or-die-clashes-against-pakistan-articleshow-p542v1m</link>
            <guid isPermaLink="true">https://www.asianetnews.com/other-sports/hockey-world-cup-2026-india-suffer-4-2-loss-to-england-face-do-or-die-clashes-against-pakistan-articleshow-p542v1m</guid>
            <pubDate>Mon, 17 Aug 2026 23:03:14 +0530</pubDate>
            <description><![CDATA[&lt;p&gt;തൊട്ടുപിന്നാലെ ഹാർദിക് സിംഗും അഭിഷേകും ചേർന്നൊരുക്കിയ മികച്ച മുന്നേറ്റത്തിനൊടുവിൽ ദിൽപ്രീത് സിംഗ് പന്ത് വലയിലാക്കിയതോടെ ഇന്ത്യ 2-1ന് മുന്നിലെത്തി&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m08cgz76c83g8wbbnk1n3xy1,imgname-hockey-world-cup-india-vs-england-1786987969766.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ആംസ്റ്റൽവീൻ: &lt;/strong&gt;പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് തിരിച്ചടി. പൂൾ ഡിയിലെ രണ്ടാം മത്സരത്തിൽ ശക്തരായ ഇംഗ്ലണ്ടിനോട് 2-4 നാണ് ഇന്ത്യ പരാജയപ്പെട്ടത്. മത്സരത്തിന്&zwj;റെ ആദ്യ പകുതിയിൽ 2-1 എന്ന നിലയിൽ മുന്നിട്ടുനിന്ന ശേഷമാണ് രണ്ടാം പകുതിയിലെ പ്രതിരോധത്തിലെ പിഴവുകൾ കാരണം ഇന്ത്യ തോൽവി വഴങ്ങിയത്. മത്സരത്തിന്&zwj;റെ തുടക്കത്തിൽ തന്നെ ഇംഗ്ലണ്ട് ആക്രമിച്ചു കളിച്ചു. നിക്കോളാസ് ബാന്ദുറാക്കിലൂടെ ഇംഗ്ലണ്ടാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ രണ്ടാം ക്വാർട്ടറിൽ ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗിന്&zwj;റെ തകർപ്പൻ പെനാൽറ്റി കോർണർ ഗോളിലൂടെ ഇന്ത്യ ഒപ്പമെത്തി (1-1).&lt;/p&gt;&lt;p&gt;തൊട്ടുപിന്നാലെ ഹാർദിക് സിംഗും അഭിഷേകും ചേർന്നൊരുക്കിയ മികച്ച മുന്നേറ്റത്തിനൊടുവിൽ ദിൽപ്രീത് സിംഗ് പന്ത് വലയിലാക്കിയതോടെ ഇന്ത്യ 2-1ന് മുന്നിലെത്തി. എന്നാൽ ഇടവേളയ്ക്ക് ശേഷം കളി പൂർണ്ണമായും ഇംഗ്ലണ്ടിന്&zwj;റെ കൈകളിലായി. 39-ാം മിനിറ്റിൽ സ്റ്റുവർട്ട് റഷ്മിയറിലൂടെ ഇംഗ്ലണ്ട് ഒപ്പമെത്തി (2-2). 44-ാം മിനിറ്റിൽ ഹെൻറി ക്രോഫ്റ്റ് തങ്ങളുടെ മൂന്നാം ഗോൾ നേടിയതോടെ ഇംഗ്ലണ്ട് വീണ്ടും മുന്നിലെത്തി.&lt;/p&gt;&lt;p&gt;Responded with authority! Goals from Harmanpreet &amp;amp; Dilpreet Singh gave India the lead in Q2.&amp;nbsp;Watch #FIH Hockey World Cup 2026  INDIA  ENGLAND | LIVE NOW  https://t.co/0IqsTPVeC4 pic.twitter.com/H2X1nSYpSN&lt;/p&gt;&lt;p&gt;&mdash; Star Sports (@StarSportsIndia) August 17, 2026&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;മത്സരത്തിന്&zwj;റെ അവസാന നിമിഷങ്ങളിൽ ഇന്ത്യയ്ക്ക് ലഭിച്ച അവസരങ്ങൾ മുതലാക്കാൻ സാധിച്ചില്ല. ഇതിനിടെ നീലകണ്ഠ ശർമ്മ മഞ്ഞക്കാർഡ് കണ്ട് പുറത്തുപോയതോടെ ഇന്ത്യ 10 പേരായി ചുരുങ്ങി. ഈ അവസരം മുതലാക്കി പെനാൽറ്റി കോർണറിലൂടെ ബാന്ദുറാക്ക് തന്&zwj;റെ രണ്ടാം ഗോളും തികച്ചതോടെ ഇംഗ്ലണ്ട് 4-2ന്&zwj;റെ വിജയം ഉറപ്പിച്ചു.&lt;/p&gt;&lt;h2&gt;അടുത്ത മത്സരം പാകിസ്ഥാനെതിരെ&lt;/h2&gt;&lt;p&gt;തോൽവിയോടെ ഇന്ത്യയുടെ രണ്ടാം റൗണ്ട് യോഗ്യത സങ്കീർണ്ണമായിരിക്കുകയാണ്. ഓഗസ്റ്റ് 19-ന് പാകിസ്ഥാനെതിരെ നടക്കുന്ന അടുത്ത മത്സരത്തിൽ ജയിച്ചാൽ മാത്രമേ ഇന്ത്യയ്ക്ക് രണ്ടാം റൗണ്ടിലേക്ക് യോഗ്യത ഉറപ്പാക്കാൻ സാധിക്കൂ. പ്രതിരോധ നിരയിലെ പോരായ്മകൾ തുറന്നുകാട്ടുന്നതായിരുന്നു ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യയുടെ പരാജയം.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>other-sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/other-sports/hockey-world-cup-2026-india-suffer-4-2-loss-to-england-face-do-or-die-clashes-against-pakistan-articleshow-p542v1m"/>
        </item>
        <item>
            <title><![CDATA[കോമൺവെല്‍ത്ത് ഗെയിംസിലെ തമിഴ് താരങ്ങൾക്ക് കൈനിറയെ ആദരവുമായി വിജയ്; മലയാളി മെഡൽ ജേതാക്കളെ അവഗണിച്ച് കേരളം]]></title>
            <link>https://www.asianetnews.com/other-sports/vijay-honors-tamil-cwg-winners-with-lakhs-while-kerala-ignores-its-own-medalists-articleshow-t6bx3wq</link>
            <guid isPermaLink="true">https://www.asianetnews.com/other-sports/vijay-honors-tamil-cwg-winners-with-lakhs-while-kerala-ignores-its-own-medalists-articleshow-t6bx3wq</guid>
            <pubDate>Thu, 06 Aug 2026 10:45:13 +0530</pubDate>
            <description><![CDATA[&lt;p&gt;വെള്ളി മെഡൽ നേടിയ പ്രവീൺ ചിത്രവേലിനും രാജാമുത്തു പാണ്ഡ്യനും 30 ലക്ഷം രൂപ വീതവും വെങ്കല മെഡൽ നേടിയ സെൽവ പ്രഭുവിന് 20 ലക്ഷം രൂപയും തമിഴ്&zwnj;നാട് മുഖ്യമന്ത്രി ജോസഫ് വിജയ് നേരിട്ടെത്തി കൈമാറി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzaqycbf59hpv2bntzkx9m2g,imgname-shreeshankar-mohammed-basil-1785993310574.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസിൽ രാജ്യത്തിന്&zwj;റെ അഭിമാനമായി മാറിയ മലയാളി താരങ്ങളോട് വീണ്ടും കേരളത്തിന്&zwj;റെ അവഗണന. ഗെയിംസിൽ മെഡൽ നേടിയ കായികതാരങ്ങൾക്ക് കേന്ദ്ര സർക്കാരും മറ്റ് സംസ്ഥാനങ്ങളും സമ്മാനത്തുക പ്രഖ്യാപിച്ചപ്പോൾ കേരളം ഇക്കാര്യം അറിഞ്ഞമട്ടില്ല. ഗ്ലാസ്ഗോയിൽ മെഡൽ നേടിയ മലയാളി താരങ്ങളായ എം. ശ്രീശങ്കറിനും മുഹമ്മദ് ബാസിലിനും ഇതുവരെ ഒരു രൂപ പോലും സമ്മാനത്തുകയായി സംസ്ഥാന സര്&zwj;ക്കാര്&zwj; പ്രഖ്യാപിച്ചിട്ടില്ല. മറ്റു സംസ്ഥാനങ്ങളിലെ സഹതാരങ്ങൾ സ്വന്തം മണ്ണിൽ വൻ ആദരവും കൈനിറയെ പുരസ്കാരങ്ങളും ഏറ്റുവാങ്ങുമ്പോഴാണ് മലയാളി അത്&zwnj;ലറ്റുകൾ കടുത്ത അവഗണന നേരിടുന്നത്. പുരുഷ ലോംഗ് ജംപില്&zwj; ശ്രീശങ്കര്&zwj; വെള്ളിയും പാരാ അത്&zwnj;ലറ്റിക്സിൽ പുരുഷൻമാരുടെ 100 മീറ്റര്&zwj; ടി47 വിഭാഗത്തില്&zwj; മുഹമ്മദ് ബാസിൽ വെള്ളിയും നേടിയിരുന്നു.&lt;/p&gt;&lt;p&gt;ഗെയിംസ് കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തിയ ഉടൻ തന്നെ തമിഴ്&zwnj;നാട് സർക്കാർ തങ്ങളുടെ മെഡൽ ജേതാക്കളെ ആദരിച്ചു. വെള്ളി മെഡൽ നേടിയ പ്രവീൺ ചിത്രവേലിനും രാജാമുത്തു പാണ്ഡ്യനും 30 ലക്ഷം രൂപ വീതവും വെങ്കല മെഡൽ നേടിയ സെൽവ പ്രഭുവിന് 20 ലക്ഷം രൂപയും തമിഴ്&zwnj;നാട് മുഖ്യമന്ത്രി ജോസഫ് വിജയ് നേരിട്ടെത്തി കൈമാറി.&amp;nbsp;&lt;/p&gt;&lt;p&gt;Tamil Nadu Chief Minister C Joseph Vijay provided cash incentives to Commonwealth Games medal winners from the state. Weightlifter Raja Muthupandi and triple jumper Praveen Chithravel, who won silver medals, received ₹30 lakh each, while bronze medallist triple jumper Selva&hellip; pic.twitter.com/9j3aPuykoL&lt;/p&gt;&lt;p&gt;&mdash; The Federal (@TheFederal_News) August 5, 2026&lt;/p&gt;&lt;p&gt;ഹരിയാന സർക്കാരാകട്ടെ സ്വർണമെഡൽ നേടിയവർക്ക് 1.5 കോടി രൂപ വീതമാണ് പ്രഖ്യാപിച്ചത്. വെള്ളിക്ക് 75 ലക്ഷവും വെങ്കലത്തിന് 50 ലക്ഷവും ഹരിയാന നൽകും. ഏഴ് സ്വർണമടക്കം 10 മെഡലുകളാണ് ഹരിയാന താരങ്ങൾ നേടിയത്. കൂടാതെ കേന്ദ്ര സർക്കാർ സ്വർണത്തിന് 30 ലക്ഷവും വെള്ളിക്ക് 20 ലക്ഷവും വെങ്കലത്തിന് 10 ലക്ഷം രൂപ വീതവും താരങ്ങൾക്ക് നൽകിക്കഴിഞ്ഞു.എന്നാൽ കേരളം ഇതൊന്നും അറിഞ്ഞമട്ടില്ല.&lt;/p&gt;&lt;p&gt;കേരളത്തിലെ കായികതാരങ്ങൾ ഇത്തരം അവഗണന നേരിടുന്നത് ഇതാദ്യമല്ല. പാരിസ് ഒളിംപിക്&zwnj;സിൽ മെഡൽ നേടിയ ഹോക്കി താരം പി.ആർ. ശ്രീജേഷിന് സമ്മാനത്തുക പ്രഖ്യാപിക്കുന്നതിൽ വരുത്തിയ വീഴ്ചയും, പിന്നീട് പ്രഖ്യാപിച്ച തുക നൽകാൻ സംഘടിപ്പിച്ച ചടങ്ങ് മന്ത്രിമാരുടെ തമ്മിലടി കാരണം മാറ്റിവെച്ചതും വലിയ വിവാദമായിരുന്നു. അന്ന് ഭരണപക്ഷത്തിനെതിരെ ശക്തമായ വിമർശനം ഉന്നയിച്ച പ്രതിപക്ഷം പിന്നീട് ഭരണത്തിലെത്തിയിട്ടും കായികതാരങ്ങളോടുള്ള മെല്ലെപ്പോക്കിലും അവഗണനയിലും യാതൊരു മാറ്റവുമില്ലെന്നാണ് കായികപ്രേമികൾ ചൂണ്ടിക്കാണിക്കുന്നത്.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>other-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/other-sports/vijay-honors-tamil-cwg-winners-with-lakhs-while-kerala-ignores-its-own-medalists-articleshow-t6bx3wq"/>
        </item>
        <item>
            <title><![CDATA[ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: ഗായത്രി-ട്രീസ സഖ്യത്തിന് വെങ്കലം; ലോക ഒന്നാം നമ്പര്‍ ജോഡിയോട് പൊരുതിവീണു]]></title>
            <link>https://www.asianetnews.com/other-sports/gayathri-and-treesa-team-won-bronze-in-world-badminton-championship-articleshow-v1ytc41</link>
            <guid isPermaLink="true">https://www.asianetnews.com/other-sports/gayathri-and-treesa-team-won-bronze-in-world-badminton-championship-articleshow-v1ytc41</guid>
            <pubDate>Sat, 22 Aug 2026 19:01:44 +0530</pubDate>
            <description><![CDATA[ലോക ബാഡ്മിന്റണ്&zwj; ചാമ്പ്യന്&zwj;ഷിപ്പില്&zwj; ഇന്ത്യയുടെ ഗായത്രി ഗോപീചന്ദ്-ട്രീസ ജോളി സഖ്യം വെങ്കല മെഡല്&zwj; നേടി. സെമി ഫൈനലില്&zwj; ലോക ഒന്നാം നമ്പര്&zwj; ജോഡിയായ ചൈനയുടെ ലിയു ഷെങ് ഷു - ടാന്&zwj; നിങ് സഖ്യത്തോട് മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇന്ത്യന്&zwj; സഖ്യം പരാജയപ്പെട്ടത്. ആദ്യ ഗെയിം നേടിയ ശേഷമായിരുന്നു ഇന്ത്യന്&zwj; താരങ്ങളുടെ തോല്&zwj;വി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0j9p6841k67q0yyn0cb2gpg,imgname-gayatri-gopichand-and-treesa-jolly-1787320539392.jpeg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: ലോക ബാഡ്മിന്റണ്&zwj; ചാമ്പ്യന്&zwj;ഷിപ്പില്&zwj; ഇന്ത്യയുടെ ഗായത്രി ഗോപീചന്തും ട്രീസ ജോളിയും ചേര്&zwj;ന്നുള്ള സഖ്യത്തിന് വെങ്കലം. മുന്&zwj;പ് ടോപ് 10 റാങ്കിംഗില്&zwj; ഉണ്ടായിരുന്ന സീഡില്ലാത്ത ഈ സഖ്യം, മികച്ച പ്രകടനം പുറത്തെടുത്താണ് വെങ്കല മെഡല്&zwj; സ്വന്തമാക്കിയത്. ശനിയാഴ്ച നടന്ന മത്സരത്തില്&zwj; ലോക ഒന്നാം നമ്പര്&zwj; താരങ്ങളും നിലവിലെ ചാമ്പ്യന്മാരുമായ ലിയു ഷെങ് ഷു - ടാന്&zwj; നിങ് സഖ്യത്തെ വിറപ്പിച്ചെങ്കിലും, ആദ്യ ഗെയിമിലെ ലീഡ് മുതലാക്കാന്&zwj; കഴിയാതെ ഗായത്രി-ട്രീസ കൂട്ടുകെട്ട് 21-18, 13-21, 8-21 എന്ന സ്&zwnj;കോറിന് പരാജയപ്പെട്ടു. ഒരു മണിക്കൂറും 11 മിനിറ്റും നീണ്ടതായിരുന്നു മത്സരം.&lt;/p&gt;&lt;p&gt;ദില്ലിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്&zwj; ബാഡ്മിന്റണ്&zwj; മത്സരത്തിനായി എക്കാലത്തെയും വലിയ ജനക്കൂട്ടത്തിന്റെ പിന്തുണയോടെയാണ് ഇന്ത്യന്&zwj; സഖ്യം കളത്തിലിറങ്ങിയത്. ആദ്യ ഗെയിമില്&zwj; ലോക മൂന്നാം നമ്പര്&zwj; ജോഡിയെപ്പോലെയായിരുന്നു ഗായത്രിയും മലയാളിയായ ട്രീസയും കളിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച ജോഡിയെപ്പോലും ഞെട്ടിക്കുന്ന തരത്തിലുള്ള ആക്രമണോത്സുകമായ ബാഡ്മിന്റണാണ് അവര്&zwj; പുറത്തെടുത്തത്. ഫ്രണ്ട് കോര്&zwj;ട്ടിലും ബാക്ക് കോര്&zwj;ട്ടിലും ഒരുപോലെ തിളങ്ങിയ ട്രീസ ചൈനീസ് സഖ്യത്തിന് കടുത്ത ഭീഷണി ഉയര്&zwj;ത്തി.&lt;/p&gt;&lt;p&gt;മിഡ് കോര്&zwj;ട്ടില്&zwj; ജാഗ്രതയോടെ നിലയുറപ്പിച്ച ഗായത്രിയും ഒപ്പം ചേര്&zwj;ന്നു. ആദ്യ ഗെയിമില്&zwj; 14-16 എന്ന നിലയില്&zwj; പിന്നില്&zwj; നില്&zwj;ക്കുമ്പോള്&zwj;, ടാനും ലിയു നല്&zwj;കിയ ദുര്&zwj;ബലമായ ലിഫ്റ്റില്&zwj; ട്രീസ നടത്തിയ ജമ്പ് സ്മാഷ് ഇന്ത്യയുടെ ആക്രമണോത്സുകത വിളിച്ചോതുന്നതായിരുന്നു. ഗെയിമിന്റെ അവസാന ഘട്ടത്തില്&zwj; 15-18 ന് പിന്നില്&zwj; നിന്ന ശേഷം തുടര്&zwj;ച്ചയായി ആറു പോയിന്റുകള്&zwj; നേടി ഗായത്രിയും ട്രീസയും ആദ്യ ഗെയിം 21-18 ന് സ്വന്തമാക്കി. നാട്ടുകാരുടെ ആവേശകരമായ പിന്തുണയോടെ സീഡില്ലാത്ത ഇന്ത്യന്&zwj; താരങ്ങള്&zwj; നിലവിലെ ചാമ്പ്യന്മാരെ ഞെട്ടിച്ചപ്പോള്&zwj; സ്റ്റേഡിയം ആഹ്ലാദത്തിമിര്&zwj;പ്പിലായി.&lt;/p&gt;&lt;p&gt;രണ്ടാം ഗെയിമിന്റെ തുടക്കത്തിലും ഇന്ത്യന്&zwj; സഖ്യം അതേ ആവേശം നിലനിര്&zwj;ത്തി. എന്നാല്&zwj; 12-12 എന്ന സ്&zwnj;കോറില്&zwj; മത്സരത്തിന്റെ ഗതി മാറി. ടാനും ലിയുവും കൂടുതല്&zwj; സംയമനത്തോടെ കളിക്കാന്&zwj; തുടങ്ങി. ഇതിനിടയില്&zwj; ഇന്ത്യന്&zwj; താരങ്ങളുടെ ഭാഗത്തുനിന്ന് അശ്രദ്ധമായ പിഴവുകള്&zwj; കടന്നുകൂടുകയും പ്രതിരോധം ദുര്&zwj;ബലമാവുകയും ചെയ്തു. ഈ അവസരം മുതലെടുത്ത ചൈനീസ് സഖ്യം തുടര്&zwj;ച്ചയായി എട്ട് പോയിന്റുകള്&zwj; നേടി രണ്ടാം ഗെയിം 21-13 ന് സ്വന്തമാക്കി. രണ്ടാം ഗെയിമിലെ ആധിപത്യം മൂന്നാം ഗെയിമിലും ചൈനീസ് ജോഡി തുടര്&zwj;ന്നു. ചൈനീസ് താരങ്ങളുടെ വേഗതയ്&zwnj;ക്കൊപ്പം പിടിച്ചുനില്&zwj;ക്കാന്&zwj; ഗായത്രി-ട്രീസ സഖ്യത്തിനായില്ല. മൂന്നാം ഗെയിം അവര്&zwj; 8-21 ന് കൈവിട്ടു.&lt;/p&gt;&lt;p&gt;ലോകത്തിലെ ഏറ്റവും മികച്ച സഖ്യത്തിനെതിരെ ലീഡ് നേടിയ ശേഷം തോല്&zwj;വി ഏറ്റുവാങ്ങേണ്ടി വന്നത് നിരാശ നല്&zwj;കുന്നതാണെങ്കിലും, ഈ ടൂര്&zwj;ണമെന്റിലെ പ്രകടനം ഇന്ത്യന്&zwj; സഖ്യത്തിന് വലിയ ആത്മവിശ്വാസം നല്&zwj;കുന്നതാണ്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>other-sports</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/other-sports/gayathri-and-treesa-team-won-bronze-in-world-badminton-championship-articleshow-v1ytc41"/>
        </item>
        <item>
            <title><![CDATA[ഷീൽഡും ഹെൽമെറ്റും ഡ്രസിങ് റൂമിൽ മറന്നുവെച്ചു, ലോകകപ്പ് ഹോക്കിയിൽ തോറ്റതിന് പുറമെ നാണംകെട്ട് പാക് ടീം]]></title>
            <link>https://www.asianetnews.com/other-sports/pakistan-forget-protective-gear-in-locker-room-suffer-4-1-loss-to-england-articleshow-xuon1g2</link>
            <guid isPermaLink="true">https://www.asianetnews.com/other-sports/pakistan-forget-protective-gear-in-locker-room-suffer-4-1-loss-to-england-articleshow-xuon1g2</guid>
            <pubDate>Sun, 16 Aug 2026 12:14:32 +0530</pubDate>
            <description><![CDATA[&lt;p&gt;നെതർലാൻഡ്സിലെ വാഗ്നർ ഹോക്കി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്&zwj;റെ ഒന്നാം പകുതിയിൽ ഇംഗ്ലണ്ടിന് പെനാൽറ്റി കോർണർ ലഭിച്ചപ്പോഴാണ് സംഭവങ്ങളുടെ തുടക്കം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m04mz8tz540k7nsb9pe2epdx,imgname-pakistan-hockey-team-1786862609247.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;അംസ്റ്റൽവീൻ (നെതർലാൻഡ്സ്):&lt;/strong&gt; പുരുഷ ഹോക്കി ലോകകപ്പിലെ മത്സരത്തിൽ ഇംഗ്ലണ്ടിനോട് തോറ്റതിന് പുറമെ നാണംകെട്ട് പാകിസ്ഥാൻ ടീം. ഇംഗ്ലണ്ടിനെതിരായ മത്സരത്തിനിടയിൽ പെനാൽറ്റി കോർണർ പ്രതിരോധിക്കാനുള്ള സുരക്ഷാ ഉപകരണങ്ങൾ ഡ്രസിങ് റൂമിൽ മറന്നുവെച്ചതാണ് പാകിസ്ഥാന് കളിക്കളത്തിൽ നാണക്കേടായത്.&lt;/p&gt;&lt;p&gt;നെതർലാൻഡ്സിലെ വാഗ്നർ ഹോക്കി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്&zwj;റെ ഒന്നാം പകുതിയിൽ ഇംഗ്ലണ്ടിന് പെനാൽറ്റി കോർണർ ലഭിച്ചപ്പോഴാണ് സംഭവങ്ങളുടെ തുടക്കം. പാക് താരങ്ങൾ മൈതാനത്ത് പെനാൽറ്റി കോർണർ പ്രതിരോധിക്കാൻ ഒരുങ്ങിയെങ്കിലും ഫെയ്സ് മാസ്കും പ്രൊട്ടക്ടീവ് ഗിയറുകളും കയ്യിലില്ലെന്ന് വൈകിയാണ് തിരിച്ചറിഞ്ഞത്. തുടർന്ന് ഒരു താരം ഡ്രസിങ് റൂമിലേക്ക് ഓടിപ്പോയി വലിയൊരു ബാഗിൽ പ്രൊട്ടക്ടീവ് ഗിയറുകൾ മൈതാനത്തേക്ക് എത്തിക്കുകയായിരുന്നു.&lt;/p&gt;&lt;p&gt;ഈ സമയം വൈകിച്ചതിന് പാകിസ്ഥാൻ ക്യാപ്റ്റൻ അബു ബക്കർ മഹ്മൂദിന് അമ്പയർ ഗ്രീൻ കാർഡ് നൽകി രണ്ട് മിനിറ്റിലേക്ക് പുറത്താക്കി. മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ഇംഗ്ലണ്ട് പാകിസ്ഥാനെ തകർത്തത്. ഇംഗ്ലണ്ടിനായി സ്റ്റുവർട്ട് റഷ്മെയർ, സാം വാർഡ്, സാമുവൽ ഹൂപ്പർ, ജെയിംസ് അൽബെറി എന്നിവർ ഗോളുകൾ നേടി. 50-ാം മിനിറ്റിൽ റഹ്മാൻ അബ്ദുൾ അഫ്രാസാണ് പാകിസ്ഥാന്&zwj;റെ ആശ്വാസ ഗോൾ കണ്ടെത്തിയത്.&lt;/p&gt;&lt;h2&gt;രൂക്ഷവിമർശനവുമായി മുൻ ക്യാപ്റ്റൻ&lt;/h2&gt;&lt;p&gt;സംഭവത്തിന് പിന്നാലെ പാക് മാനേജ്&zwnj;മെന്റിനെതിരെ കടുത്ത വിമർശനവുമായി മുൻ ക്യാപ്റ്റൻ സൽമാൻ അക്ബർ രംഗത്തെത്തി. ലോകകപ്പ് പോലൊരു വലിയ വേദിയിൽ സുരക്ഷാ ഉപകരണങ്ങൾ ഡ്രസിങ് റൂമിൽ മറന്നുവെക്കുന്നത് പ്രൊഫഷണലിസമില്ലായ്മയും വലിയ അച്ചടക്കലംഘനവുമാണെന്ന് അദ്ദേഹം 'എക്സിൽ' കുറിച്ചു. തന്ത്രങ്ങളും ഫിറ്റ്&zwnj;നസും മാത്രമല്ല, അച്ചടക്കവും സംഘാടനവും മത്സരത്തിന്&zwj;റെ ഭാഗമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. 2018-ന് ശേഷം ആദ്യമായി ലോകകപ്പ് കളിക്കാനിറങ്ങിയ പാകിസ്ഥാന് ഗ്രൂപ്പ് ഘട്ടത്തിൽ ഇനി വെയ്ൽസിനെയും (ഓഗസ്റ്റ് 17), പരമ്പരാഗത വൈരികളായ ഇന്ത്യയെയുമാണ് (ഓഗസ്റ്റ് 19) നേരിടാനുള്ളത്.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>other-sports</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/other-sports/pakistan-forget-protective-gear-in-locker-room-suffer-4-1-loss-to-england-articleshow-xuon1g2"/>
        </item>
    </channel>
</rss>
