<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Sun, 23 Aug 2026 02:32:17 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/local-news" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[ഐ ഫോൺ വാങ്ങാൻ ട്യൂഷൻ ടീച്ചറുടെ സ്വർണമാല കവർന്നു; മൂന്നുപേർ പിടിയിൽ]]></title>
            <link>https://www.asianetnews.com/local-news/police-arrested-three-for-snatching-gold-chain-of-teacher-in-thiruvananthapuram-articleshow-cqxsg22</link>
            <guid isPermaLink="true">https://www.asianetnews.com/local-news/police-arrested-three-for-snatching-gold-chain-of-teacher-in-thiruvananthapuram-articleshow-cqxsg22</guid>
            <pubDate>Sun, 23 Aug 2026 02:32:12 +0530</pubDate>
            <description><![CDATA[&lt;p&gt;തിരുവനന്തപുരത്ത് ട്യൂഷൻ ടീച്ചറുടെ സ്വർണമാല കവർന്ന മൂന്നുപേർ പിടിയിൽ. പത്തനംതിട്ട സ്വദേശികളാണ് പിടിയിലായത്. പ്രതികളിൽ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ല. ഓഗസ്റ്റ് 18ന് രാത്രിയാണ് കവർച്ച നടന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0nme7zcp9se9z6pwrp7b6xz,imgname-thiruvananthapuram-teacher-gold-chain-theft-1787432476652.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: രാത്രിയിൽ ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ ടീച്ചറുടെ സ്വർണമാല ബൈക്കിലെത്തി തട്ടിപ്പറിച്ചു കൊണ്ടുപോയ കേസിലെ പ്രതികളെ പൊലീസ് പിടികൂടി. പത്തനംതിട്ട കോട്ടമൻപാറ സീതത്തോട് സ്വദേശികളായ നന്ദു (19), അദ്വൈത് (19) എന്നിവരും പ്രായപൂർത്തിയാകാത്ത മറ്റൊരു കുട്ടിയുമാണ് വലിയതുറ പൊലീസിന്റെ പിടിയിലായത്.&lt;/p&gt;&lt;p&gt;ഓഗസ്റ്റ് 18ന് രാത്രി വള്ളക്കടവ് ജംഗ്ഷന് സമീപത്തുവെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. ട്യൂഷൻ ക്ലാസ് കഴിഞ്ഞ് മടങ്ങി വരുകയായിരുന്ന ടീച്ചറുടെ സ്വർണമാല ബൈക്കിലെത്തിയ സംഘം തട്ടിപ്പറിക്കുകയായിരുന്നു. പിടിച്ചുപറിച്ച സ്വർണമാല പ്രതികൾ ചാലയിലെ ഒരു സ്വർണക്കടയിൽ വിൽക്കുകയും ആ പണം ഉപയോഗിച്ച് രണ്ട് ഐഫോണുകൾ വാങ്ങുകയും ചെയ്തു. കൃത്യത്തിനു ശേഷം പ്രതികൾ തൃപ്പൂണിത്തുറയിൽ ഒളിവിൽ കഴിഞ്ഞിരുന്നതായി പൊലീസ് കണ്ടെത്തി അറസ്റ്റു ചെയ്തു.&lt;/p&gt;&lt;p&gt;ടീച്ചർ വാഹനത്തിൻ്റെ നമ്പർ ശ്രദ്ധിച്ചിരുന്നത് പൊലീസിന് പിടിവള്ളിയായി. പിന്നാലെ പൊലീസ് സ്വർണക്കടയിൽ എത്തി മാല കണ്ടെടുത്തിട്ടുണ്ട്. കൂടാതെ, കൃത്യത്തിനായി പ്രതികൾ ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു. പ്രതികളിൽ ഒരാളായ നന്ദുവിന് മയക്കുമരുന്ന് കേസുകളുമായി ബന്ധമുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.&lt;/p&gt;&lt;p&gt;ശംഖുംമുഖം അസിസ്റ്റന്റ് കമ്മീഷണർ സജിമോൻ ബി എസിന്റെ നേതൃത്വത്തിൽ എസ്ഐ ദിനേശ് ഉൾപ്പെടുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്ത പ്രതിക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/local-news/police-arrested-three-for-snatching-gold-chain-of-teacher-in-thiruvananthapuram-articleshow-cqxsg22"/>
        </item>
        <item>
            <title><![CDATA[മീൻ വാരാനെന്ന് പറഞ്ഞ് കൊണ്ടുപോയി, ഫൗസിയയെ ഭർത്താവ് കൊന്നത് കഴുത്ത് ഞെരിച്ച്; മൃതദേഹം കെട്ടിത്താഴ്ത്തിയത് നങ്കൂരത്തിൽ]]></title>
            <link>https://www.asianetnews.com/local-news/police-arrested-husband-in-wife-murder-at-tirur-articleshow-ezbere4</link>
            <guid isPermaLink="true">https://www.asianetnews.com/local-news/police-arrested-husband-in-wife-murder-at-tirur-articleshow-ezbere4</guid>
            <pubDate>Sun, 23 Aug 2026 02:05:22 +0530</pubDate>
            <description><![CDATA[&lt;p&gt;മലപ്പുറം തിരൂരിൽ പടിഞ്ഞാറേക്കര സ്വദേശി ഫൗസിയയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് ഹുസൈൻ അറസ്റ്റിൽ. തിരൂർ പൂക്കയിൽ വെച്ച് ബസിൽ നിന്നാണ് ഹുസൈനെ പിടികൂടിയത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0njwazanbk2km28mhh8zngd,imgname-malappuram-fousiya-murder-1787430841322.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മലപ്പുറം: തിരൂരിൽ യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയത് അതിക്രൂരമായി. പടിഞ്ഞാറേക്കര സ്വദേശി ഫൗസിയ (37) ആണ് ഭർത്താവായ ഹുസൈൻ്റെ ക്രൂരകൃത്യത്തിന് ഇരയായത്. രാത്രിയിൽ മീൻ വാരാനെന്ന് പറഞ്ഞ് ഫൗസിയയെ വീട്ടിൽനിന്ന് കൊണ്ടുപോയ ഹുസൈൻ, കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം ചാക്കിൽ കെട്ടി നങ്കൂരത്തിൽ താഴ്ത്തി. സംഭവത്തിന് പിന്നാലെ പ്രതി ഹുസൈനെ തിരൂർ പൊലീസ് ബസിൽനിന്ന് പിടികൂടി.&lt;/p&gt;&lt;p&gt;ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെ ആണ് തിരൂർ പുഴയിലെ പടിഞ്ഞാറേക്കര ജെട്ടി വൈനിൽനിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. രാത്രിയോടെ മൃതദേഹം കാണാതായ ഫൗസിയയുടേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പൊലീസ് നടത്തിയ പരിശോധനയിൽ ശനിയാഴ്ച രാവിലെ തിരൂർ പൂക്കയിൽ വെച്ച് ബസിൽ നിന്നാണ് ഹുസൈനെ പിടികൂടിയത്. സ്റ്റേഷനിൽ എത്തിച്ച ശേഷം നടത്തിയ ചോദ്യംചെയ്യലിൽ ഹുസൈൻ കുറ്റം സമ്മതിച്ചു.&lt;/p&gt;&lt;p&gt;ദമ്പതികൾ തമ്മിൽ വാക്കുതർക്കം പതിവായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഫൗസിയ ഇടയ്ക്ക് വീട്ടുജോലിക്ക് പോകാറുണ്ടായിരുന്നു. ഇതേച്ചൊല്ലിയായിരുന്നു ഇരുവരും തമ്മിലുള്ള തർക്കം. താൻ പറയുന്നത് കേൾക്കാതെ ഫൗസിയ ജോലിക്ക് പോകുന്നതിൽ ഹുസൈന് കടുത്ത പകയുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.&lt;/p&gt;&lt;p&gt;ഇക്കഴിഞ്ഞ ബുധനാഴ്ച ഇരുവരും തമ്മിൽ തർക്കം ഉണ്ടായി. പിറ്റേദിവസം അർധരാത്രി മീൻ വാരാനെന്ന് പറഞ്ഞ് ഫൗസിയയെ ഹുസൈൻ വീട്ടിൽനിന്ന് കൊണ്ടുപോയി. പിന്നീട് ദമ്പതികൾ തിരിച്ചെത്തിയില്ല. ഇരുവരെയും കാണാതായതിനെ തുടർന്ന് വീട്ടുകാർ പരാതിയുമായി പൊലീസിനെ സമീപിച്ചു. അന്വേഷണം നടക്കുന്നതിനിടെ, പടിഞ്ഞാറേക്കര ജെട്ടി വൈനിൽനിന്ന് യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെടുത്തു. മത്സ്യബന്ധനത്തിന് പോകാനായി തയ്യാറെടുക്കവെ തൊഴിലാളികൾ നങ്കൂരം വലിച്ചെടുക്കുന്നതിനിടെ മറ്റൊരു നങ്കൂരം കയറിൽ കുടുങ്ങി. ഇത് വലിച്ചെടുത്തപ്പോൾ കിട്ടിയ ചാക്ക് പരിശോധിച്ചപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ തിരൂർ പൊലീസ്, ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/local-news/police-arrested-husband-in-wife-murder-at-tirur-articleshow-ezbere4"/>
        </item>
        <item>
            <title><![CDATA[ചിങ്ങത്തിലെ ആദ്യ ഞായർ എത്തി, ആറ് മണ്ഡപങ്ങളിലായി നടക്കുന്നത് 437 വിവാഹങ്ങൾ; ഗുരുവായൂരിൽ ഇന്ന് കല്യാണമേളം]]></title>
            <link>https://www.asianetnews.com/local-news/guruvayur-temple-to-witness-record-weddings-today-articleshow-6xb4tlk</link>
            <guid isPermaLink="true">https://www.asianetnews.com/local-news/guruvayur-temple-to-witness-record-weddings-today-articleshow-6xb4tlk</guid>
            <pubDate>Sun, 23 Aug 2026 00:56:42 +0530</pubDate>
            <description><![CDATA[&lt;p&gt;ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് റെക്കോർഡ് വിവാഹങ്ങൾ നടക്കും. ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ചയായ ഇന്ന് പുലർച്ചെ നാലുമണിമുതൽ വിവാഹങ്ങൾ ആരംഭിക്കും. വിവാഹങ്ങൾക്ക് മുന്നോടിയായുള്ള ഒരുക്കങ്ങൾ പൂർത്തിയായി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0neye4j69x8mj4dvab33bf8,imgname-guruvayur-temple-wedding-today-1787426715794.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഗുരുവായൂർ: ആറ് മണ്ഡപങ്ങൾ, വിവാഹ ചടങ്ങ് നിർവഹിക്കാൻ കൂടുതൽ കോയ്മമാർ, സുരക്ഷിതമായി ക്ഷേത്ര ദർശനവും സൗകര്യ പ്രദമായികല്യാണ ചടങ്ങും നടത്താൻ ദേവസ്വം സുരക്ഷാ ജീവനക്കാരും കൂടുതൽ പൊലീസും. ഇതിനകം 437 വിവാഹങ്ങൾ ശീട്ടാക്കിയിരിക്കുന്ന ഗുരുവായൂർ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർണം. ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്&zwnj;ചയായ ഇന്ന് പുലർച്ചെ നാലുമണിമുതൽ വിവാഹങ്ങൾ ആരംഭിക്കും.&lt;/p&gt;&lt;p&gt;അവസാനവട്ട ഒരുക്കങ്ങൾ പരിശോധിക്കാൻ ദേവസ്വം ഭരണസമിതി അംഗങ്ങളും ജീവനക്കാരും പൊലീസ്, ഫയർ ഫോഴ്&zwnj;സ് ഉദ്യോഗസ്ഥരും ശനിയാഴ്ച യോഗം ചേർന്നിരുന്നു. ക്ഷേത്രപരിസരത്തും കിഴക്കേ നടയിലും വിവാഹ മണ്ഡപത്തിലും സന്ദർശനം നടത്തി. വിവാഹസംഘങ്ങൾക്ക് കിഴക്കേ നടവഴിയും തെക്കേ നടയിലെ വനമാല ഹോട്ടലിന് സമീപത്തെ ദേവസ്വം ഗേറ്റ് വഴിയും മേൽപുത്തൂർ ഓഡിറ്റോറിയത്തിന് തെക്കുഭാഗത്തെ നടപ്പന്തലിലെത്തി ടോക്കൺ വാങ്ങി കസേരയിൽ വിശ്രമിക്കാം.&lt;/p&gt;&lt;p&gt;ആദ്യമാദ്യം എത്തുന്നവർക്ക് ടോക്കൺ നമ്പർ നൽകും. തുടർന്ന് ഊഴമെത്തുമ്പോൾ മണ്ഡപത്തിലേക്ക് കടത്തിവിടും. വിവാഹ സംഘത്തിന് കാണാൻ കഴിയുന്ന നിലയിൽ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. റോഡിലും വിവിധ പോയിൻ്റുകളിലും രാവിലെ മൂന്നരയോടെ പൊലീസിനെ വിന്യസിക്കും. ഇന്നർറിങ്, ഔട്ടർ റിങ് റോഡുകളിൽ ഉൾപ്പെടെ വാഹന പാർക്കിങ് അനുവദിക്കില്ല. പാർക്കിങ്ങിനായി ദേവസ്വം ബഹുനില പാർക്കിങ്ങ് സമുച്ചയം, ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ മൈതാനം, ദേവസ്വം ഇഗ്ലീഷ് മീഡിയം സ്കൂൾ മൈതാനം, സമീക്ഷ പറമ്പ്, നഗരസഭയുടെ പാർക്കിങ്ങ് സമുച്ചയം എന്നീ കേന്ദ്രങ്ങളെ സമീപിക്കാം.&lt;/p&gt;&lt;p&gt;കിഴക്കേ നടയിലെത്തുന്ന ഭക്തർക്ക് ദീപസ്തംഭത്തിന് മുന്നിൽ നിന്നുള്ള ദർശനത്തിന് പ്രത്യേക വഴി ഒരുക്കിയിട്ടുണ്ട്. ഭക്തജനങ്ങൾ ദർശന ശേഷം തെക്കേ നടവഴി മടങ്ങിപ്പോകണമെന്ന് ദേവസ്വം അറിയിച്ചു. ക്ഷേത്രത്തിനകത്തും പുറത്തുമായി മാത്രം നൂറിലേറെ പൊലീസുകാർ ഭക്തർക്ക് സുരക്ഷയൊരുക്കും. മഫ്തിയിലുള്ള പൊലീസ് സംഘവും ക്ഷേത്രത്തിലുണ്ടാകും. വനിതാ പൊലീസിനെയും അധികമായി നിയോഗിച്ചിട്ടുണ്ട്&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/local-news/guruvayur-temple-to-witness-record-weddings-today-articleshow-6xb4tlk"/>
        </item>
        <item>
            <title><![CDATA[കോടതി നടപടികൾ റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ചു; അഭിഭാഷകന് ഹൈക്കോടതിയുടെ വിലക്ക്]]></title>
            <link>https://www.asianetnews.com/local-news/high-court-issued-show-cause-notice-to-advocate-who-filmed-court-proceedings-and-uploaded-in-youtube-articleshow-iv3ogmq</link>
            <guid isPermaLink="true">https://www.asianetnews.com/local-news/high-court-issued-show-cause-notice-to-advocate-who-filmed-court-proceedings-and-uploaded-in-youtube-articleshow-iv3ogmq</guid>
            <pubDate>Sun, 23 Aug 2026 00:28:41 +0530</pubDate>
            <description><![CDATA[&lt;p&gt;കോടതി നടപടികൾ അനുമതിയില്ലാതെ റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ച സംഭവത്തിൽ അഭിഭാഷകനെതിരെ ഹൈക്കോടതിയുടെ നടപടി. അഡ്വ. മാത്യൂസ് ജെ നെടുമ്പാറയ്ക്ക് ഹൈക്കോടതി നോട്ടീസ് നൽകി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kypbeg5yhrc3wnca7mbdrnd9,imgname-kerala-high-court-1785309118654.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊച്ചി: കോടതി നടപടികൾ അനുമതിയില്ലാതെ റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ച സംഭവത്തിൽ അഭിഭാഷകന് ഹൈക്കോടതിയുടെ നോട്ടീസ്. അഡ്വ. മാത്യൂസ് ജെ നെടുമ്പാറയ്ക്ക് ആണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ഹൈക്കോടതി സ്വമേധയാ എടുത്ത കോടതിയലക്ഷ്യ ഹർജിയിലാണ് നടപടി.&lt;/p&gt;&lt;p&gt;ചീഫ് ജസ്റ്റിസ് സൗമേൻ സെൻ, ജസ്റ്റിസ് വിഎം ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഹൈക്കോടതി രജിസ്ട്രി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ നടപടി. സെപ്റ്റംബർ ഏഴിനകം സംഭവത്തിൽ വിശദീകരണം നൽകാൻ അഭിഭാഷകനോട് കോടതി നിർദേശിച്ചു.&lt;/p&gt;&lt;p&gt;ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ കേരളത്തിലെ കോടതികളിൽ ഓൺലൈനായോ വെർച്വലായോ ഹാജരാകുന്നതിൽനിന്ന് മാത്യൂസ് ജെ നെടുമ്പാറയെ വിലക്കുകയും ചെയ്തു. 2025ലെ ഇലക്ട്രോണിക് ഓഡിയോ-വീഡിയോ ലിങ്കേജ് റൂൾസ് (കേരളം) പ്രകാരം കോടതി നടപടികൾ അനുമതിയില്ലാതെ റെക്കോർഡ് ചെയ്യുന്നതും അവ പ്രചരിപ്പിക്കുന്നതും ചട്ടവിരുദ്ധമാണ്. ഇക്കാര്യത്തിൽ പലതവണ മുന്നറിയിപ്പ് നൽകിയിട്ടും അഭിഭാഷകൻ അത് അവഗണിച്ചതായും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാണിച്ചു.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/local-news/high-court-issued-show-cause-notice-to-advocate-who-filmed-court-proceedings-and-uploaded-in-youtube-articleshow-iv3ogmq"/>
        </item>
        <item>
            <title><![CDATA[വള്ളം നങ്കൂരമിട്ട ശേഷം കരയിലേക്ക് നീന്തി, മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു]]></title>
            <link>https://www.asianetnews.com/local-news/kanyakumari-native-fisherman-drowned-to-death-in-vizhinjam-harbour-articleshow-zexrgqb</link>
            <guid isPermaLink="true">https://www.asianetnews.com/local-news/kanyakumari-native-fisherman-drowned-to-death-in-vizhinjam-harbour-articleshow-zexrgqb</guid>
            <pubDate>Sun, 23 Aug 2026 00:01:26 +0530</pubDate>
            <description><![CDATA[&lt;p&gt;മത്സ്യബന്ധനം കഴിഞ്ഞ് വള്ളം നങ്കൂരമിട്ട ശേഷം കരയിലേക്ക് നീന്തിയ മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു. വിഴിഞ്ഞം ഹാർബറിലാണ് സംഭവം. കന്യാകുമാരി സ്വദേശി പ്രകാശ് ലിബിൻ (21) ആണ് മരിച്ചത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0nbrvpgabv1pydf1sedx47z,imgname-mixcollage-22-aug-2026-11-59-pm-5911-1787423387344.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: മത്സ്യബന്ധനം കഴിഞ്ഞ് വള്ളം ബന്ധിച്ച ശേഷം കരയിലേക്ക് നീന്തിയ മത്സ്യത്തൊഴിലാളി അവശനായി വീണ് മുങ്ങിമരിച്ചു. കന്യാകുമാരി മണ്ടയ്ക്കാട് കൽകുളം സ്വദേശി പ്രകാശ് ലിബിൻ (21) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെയാണ് സംഭവം.&lt;/p&gt;&lt;p&gt;മത്സ്യബന്ധനം കഴിഞ്ഞശേഷം ബോട്ട് ഹാർബറിന് സമീപം കെട്ടിയിട്ട ശേഷം മറ്റൊരു മത്സ്യത്തൊഴിലാളിക്കൊപ്പം നീന്തി കരയിലേക്ക് വരവെ അവശനായി തുടർന്ന് നീന്താനാകാതെ കടലിലേക്ക് മുങ്ങിപോകുകയായിരുന്നുവെന്ന് കോസ്റ്റൽ പൊലീസ് അറിയിച്ചു. രണ്ട് വള്ളങ്ങളിലായാണ് മീൻപിടിത്തത്തിനു പോയത്. ലെഡിസ്റ്റൺ എന്നയാളുടെ വള്ളത്തിലാണ് പ്രകാശ് ലിബിൻ ഉൾപ്പെട്ട ഏഴുപേർ പുറപ്പെട്ടത്.&lt;/p&gt;&lt;p&gt;മീൻപിടിത്തത്തിനുശേഷം തിരികെ രാത്രി 7:30 ഓടെ പ്രകാശ് ലിബിനും സംഘവും വിഴിഞ്ഞം ഹാർബറിൽ എത്തിയിരുന്നു. വള്ളത്തിലുണ്ടായിരുന്ന അഞ്ചുപേരെ കരയിലെത്തിച്ചിരുന്നു. തുടർന്ന് ഹാർബറിൽ വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തി വരുമ്പോഴായിരുന്നു അപകടം. ഉടൻ തന്നെ തൊഴിലാളിയെ കരയിലെത്തിച്ച് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. നടപടികൾക്കു ശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി തമിഴ്&zwnj;നാട്ടിലേക്ക് കൊണ്ടുപോയി. കോസ്റ്റൽ പൊലീസ് കേസെടുത്തു.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/local-news/kanyakumari-native-fisherman-drowned-to-death-in-vizhinjam-harbour-articleshow-zexrgqb"/>
        </item>
        <item>
            <title><![CDATA[3000 രൂപയ്ക്ക് വാങ്ങും, പത്തിരട്ടി വിലയ്ക്ക് കച്ചവടം; കഞ്ചാവുമായി ഇറങ്ങിയ ഇതര സംസ്ഥാന തൊഴിലാളികൾ കുടുങ്ങി]]></title>
            <link>https://www.asianetnews.com/local-news/migrant-workers-arrested-with-ganja-at-paravoor-articleshow-qfvtewz</link>
            <guid isPermaLink="true">https://www.asianetnews.com/local-news/migrant-workers-arrested-with-ganja-at-paravoor-articleshow-qfvtewz</guid>
            <pubDate>Sat, 22 Aug 2026 23:48:02 +0530</pubDate>
            <description><![CDATA[&lt;p&gt;എറണാകുളത്ത് കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. പറവൂർ താമരവളവിലാണ് സംഭവം. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശികളാണ് പിടിയിലായത്. റൂറൽ ജില്ലാ ഡാൻസ് ടീമും പറവൂർ പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0nb088thfpqwb460tc9fsr5,imgname-ernakulam-ganja-arrest-1787422581018.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊച്ചി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിൽ സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ പൊലീസ് പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ ഹുമയൂൺ ഷെയ്ഖ് (23), മഹാഭൂൽ മണ്ഡൽ (27), റൂബെൽ ഷെയ്ഖ് (31) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസ് ടീമും പറവൂർ പൊലീസും ചേർന്ന് പിടികൂടിയത്. താമസ സ്ഥലത്ത് നിന്ന് സ്കൂട്ടറിൽ കഞ്ചാവ് കടത്തുന്നതിനിടയിൽ പറവൂർ താമരവളവിൽ വെച്ചാണ് ഇവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.&lt;/p&gt;&lt;p&gt;ഒഡീഷ്യയിൽ നിന്നാണ് ഇവർ കഞ്ചാവ് വാങ്ങിയത്. അതിഥി തൊഴിലാളികൾക്കിടയിലാണ് വിൽപന. കിലോയ്ക്ക് 3000 രൂപയ്ക്ക് വാങ്ങി പത്തിരട്ടി വിലയ്ക്കാണ് കച്ചവടം നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു. മുനമ്പം ഡിവൈഎസ്പി എസ് ജയകൃഷ്ണൻ നർക്കോട്ടിക് സെൽ ഡിവൈഎസ്പി സി ബിനു കുമാർ, സബ് ഇൻസ്പെക്ടർ പ്രശാന്ത് പി നായർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടത്തിയത്.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/local-news/migrant-workers-arrested-with-ganja-at-paravoor-articleshow-qfvtewz"/>
        </item>
        <item>
            <title><![CDATA[കാമ്പസിൽ നിന്നും പുറത്ത് പോയി മടങ്ങുന്നതിനിടെ ബൈക്ക് കാറിലിടിച്ച് നിയന്ത്രണം നഷ്ടപ്പെട്ടു; തല വൈദ്യുതി പോസ്റ്റിലിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം]]></title>
            <link>https://www.asianetnews.com/local-news/student-dies-after-bike-collides-with-car-and-loses-control-head-hits-electric-pole-articleshow-p2is5v4</link>
            <guid isPermaLink="true">https://www.asianetnews.com/local-news/student-dies-after-bike-collides-with-car-and-loses-control-head-hits-electric-pole-articleshow-p2is5v4</guid>
            <pubDate>Sat, 22 Aug 2026 22:17:10 +0530</pubDate>
            <description><![CDATA[&lt;p&gt;പിറവത്തിനടുത്ത് ഓണക്കൂരിൽ നടന്ന വാഹനാപകടത്തിൽ ചിന്മയ സർവകലാശാലയിലെ വിദ്യാർത്ഥിയായ ആദിത്യൻ അരുൺകുമാർ (20) മരിച്ചു. ബൈക്ക് കാറിലിടിച്ച് നിയന്ത്രണം വിട്ടതിനെ തുടർന്ന് ആദിത്യന്റെ തല വൈദ്യുതി പോസ്റ്റിലിടിക്കുകയായിരുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0n5ws1b5hzkt8bfkn56c5sx,imgname-accident--1787417224235.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പിറവം: ഓണക്കൂർ കരയോഗപ്പടിയിലുണ്ടായ വാഹനാപകടത്തിൽ ചിന്മയ സർവകലാശാല ഓണക്കൂർ കാമ്പസിലെ ബി ടെക് കംപ്യൂട്ടർ സയൻസ് (സൈബർ സുരക്ഷ) വിദ്യാർത്ഥി മരിച്ചു. കൊല്ലം അഞ്ചൽ തടിക്കാവ് ഉഷസിൽ അരുൺകുമാർ ശശിധരന്റെയും പ്രിജു പ്രസന്നകുമാറിന്റെയും മകൻ ആദിത്യൻ അരുൺകുമാർ (20) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന അഞ്ചൽപ്പെട്ടി മംഗലത്ത് ഇയാൻ ജോർജ് വർഗീസി(20)നും അപകടത്തിൽ പരിക്കേറ്റു.&lt;/p&gt;&lt;p&gt;വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം നടന്നത്. കാമ്പസിൽ നിന്ന് ഓണക്കൂർ പാലം കവലയിലെത്തിയ വിദ്യാർഥികൾ അവിടെ നിന്ന് ബൈക്കിൽ പിറവത്തേക്ക് പോയിരുന്നു. തിരികെ വരുന്നതിനിടെ ഓണക്കൂർ ക്ഷേത്രം റോഡിൽ നിന്ന് ഇറങ്ങി വന്ന കാറിൽ ബൈക്ക് തട്ടി നിയന്ത്രണം വിടുകയായിരുന്നു. ബൈക്കിന് പിന്നിലിരുന്ന ആദിത്യൻ അരുണിന്റെ തല വൈദ്യുതി പോസ്റ്റിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ഹെൽമെറ്റ് തകരുകയും തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ ഇരുവരെയും പിറവം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആദിത്യൻ അരുൺകുമാർ മരിച്ചു. ചിന്മയയിൽ ബിബിഎ മൂന്നാം വർഷ വിദ്യാർഥിയായ ഇയാൻ ജോർജ് വർഗീസിന് കാലിനാണ് പരിക്ക്.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Prabeesh PP</dc:creator>
            <atom:link href="https://www.asianetnews.com/local-news/student-dies-after-bike-collides-with-car-and-loses-control-head-hits-electric-pole-articleshow-p2is5v4"/>
        </item>
        <item>
            <title><![CDATA[പ്രവർത്തനം ആരംഭിക്കാത്ത ഹോട്ടൽ മുറിയിൽ ചീട്ടുകളി, ഒരു ലക്ഷത്തോളം രൂപയുമായി സംഘം പിടിയിൽ]]></title>
            <link>https://www.asianetnews.com/local-news/group-caught-playing-cards-in-a-hotel-room-that-had-not-yet-commenced-operations-articleshow-ei0ktbq</link>
            <guid isPermaLink="true">https://www.asianetnews.com/local-news/group-caught-playing-cards-in-a-hotel-room-that-had-not-yet-commenced-operations-articleshow-ei0ktbq</guid>
            <pubDate>Sat, 22 Aug 2026 22:13:26 +0530</pubDate>
            <description><![CDATA[മൂവാറ്റുപുഴ ടാഗോർ റോഡിലെ ഒരു ഹോട്ടൽ മുറിയിൽ പണം വെച്ച് ചീട്ടുകളിച്ച പത്തംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഇവരിൽ നിന്ന് 98,750 രൂപയും പോലീസ് കണ്ടെടുത്തു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01g62f5vn9k0x1b9wh3p1njvfb,imgname-card-game.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊച്ചി: മുവാറ്റുപുഴ ടാഗോർ റോഡിൽ പ്രവർത്തനം ആരംഭിക്കാത്ത ഹോട്ടൽ മുറിയിൽ പണം വെച്ച് ചീട്ടുകളി നടത്തിയിരുന്ന സംഘം പിടിയിലായി. മുവാറ്റുപുഴ ആനിക്കാട് ഭാഗത്ത് മേക്കുന്നേൽ വീട്ടിൽ റൂഫി (46), മൂവാറ്റുപുഴ ഏനാനെല്ലൂർ ഭാഗത്ത് പീടിയേക്കൽ വീട്ടിൽ മുഹമ്മദ് റാഫി (35), മൂവാറ്റുപുഴ രണ്ടാർ ഭാഗത്ത് കല്ലറക്കകുടിയിൽ വീട്ടിൽ എൽദോസ് (45), മൂവാറ്റുപുഴ ആരക്കുഴ ഭാഗത്ത് ഓലിക്കൽ വീട്ടിൽ ജിജി പീറ്റർ (60) ,ഇടുക്കി ഉടുമ്പന്നൂർ ഭാഗത്ത് പുറമഠത്തിൽ വീട്ടിൽ ലത്തീഫ് (45),ഈരാറ്റുപേട്ട തെക്കേക്കര ഭാഗത്ത് തൊമ്മൻപറമ്പിൽ വീട്ടിൽ മുഹമ്മദ് അമീർ (34) ഈരാറ്റുപേട്ട, മീനച്ചൽ ഭാഗത്ത് കുറുമുളം വീട്ടിൽ മുഹമ്മദ് റഷീദ് (40), ഈരാറ്റുപേട്ട തെക്കേക്കര ഭാഗത്ത് കൊല്ലംപറമ്പിൽ വീട്ടിൽ കരീം (50), ഈരാറ്റുപേട്ട വടക്കേക്കര ഭാഗത്ത് മുരുകോലയിൽ വീട്ടിൽ സിനാജ് (37), പൂത്താർ നടുഭാഗം ഭാഗത്ത് പുത്തൻപറമ്പിൽ വീട്ടിൽ സിറാജ് സിദ്ദിഖ് (34)എന്നിവരെയാണ് മൂവാറ്റുപുഴ പൊലീസ് സ്&zwnj;റ്റേഷൻ എസ്എച്ച്ഒ സബ് ഇൻസ്പെക്ടർ സുബിൻ ബിജുവിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്.&lt;/p&gt;&lt;p&gt;മൂവാറ്റുപുഴ ഡിവൈഎസ്പി കെആർ മനോജി ന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് സ്ഥലത്ത് പരിശോധന നടത്തിയത്. ഇവരിൽ നിന്നും 98,750 രൂപയും കണ്ടെടുത്തു. അന്വേഷണ സംഘത്തിൽ എസ്ഐമാരായ പി സി ജയകുമാർ, പോൾ മാത്യു,എഎസ്ഐ കെഎം അനീഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഷിജു രാജപ്പൻ, സന്ദീപ് ബാബു, സന്ദീപ് പ്രഭാകർ, ഇർഫാൻ ഹബീബ്, ശ്രീജു രാജൻ എന്നിവരും ഉണ്ടായിരുന്നു.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/group-caught-playing-cards-in-a-hotel-room-that-had-not-yet-commenced-operations-articleshow-ei0ktbq"/>
        </item>
        <item>
            <title><![CDATA[ഓണത്തിന് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ, ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ശക്തമാക്കി]]></title>
            <link>https://www.asianetnews.com/local-news/kozhikode-food-safety-inspection-articleshow-3uoli0r</link>
            <guid isPermaLink="true">https://www.asianetnews.com/local-news/kozhikode-food-safety-inspection-articleshow-3uoli0r</guid>
            <pubDate>Sat, 22 Aug 2026 21:54:28 +0530</pubDate>
            <description><![CDATA[ഓണാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് 862 പരിശോധനകൾ നടത്തുകയും 22 സ്ഥാപനങ്ങൾ അടപ്പിക്കുകയും ചെയ്തു. ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനത്തിലും വിപണനത്തിലും വ്യാപാരികളും ഉപഭോക്താക്കളും പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് വകുപ്പ് നിർദ്ദേശങ്ങൾ നൽകി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0mv1d9zteag3abv3y8j4a6s,imgname-food--1--1787405841727.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കോഴിക്കോട്&lt;/strong&gt; : ഓണാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ലയില്&zwj; ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനകളും ബോധവത്കരണ പ്രവര്&zwj;ത്തനങ്ങളും ശക്തമാക്കി. ജൂലൈ 27 മുതല്&zwj; ആഗസ്റ്റ് 21 വരെ കോഴിക്കോട് ജില്ലയില്&zwj; 862 പരിശോധനകള്&zwj; നടത്തി. 220 സ്ഥാപനങ്ങള്&zwj;ക്ക് നോട്ടീസ് നല്&zwj;കിയതായും 22 സ്ഥാപനങ്ങള്&zwj; അടച്ചുപൂട്ടാന്&zwj; നിര്&zwj;ദേശം നല്&zwj;കിയതായും ഭക്ഷ്യസുരക്ഷാ അസി. കമീഷണര്&zwj; അറിയിച്ചു. 491 സാമ്പിളുകള്&zwj; ശേഖരിച്ചു. ഏഴ് കേസുകളില്&zwj; നിയമ നടപടികള്&zwj;ക്കായി റിപ്പോര്&zwj;ട്ട് ചെയ്തു. ഓണക്കാലത്ത് ഭക്ഷ്യവസ്തുക്കളുടെ ഉല്&zwj;പാദനവും വിതരണവും വിപണനവും വര്&zwj;ധിക്കുന്ന സാഹചര്യത്തില്&zwj; ഭക്ഷ്യ വ്യാപാരികളും സംരംഭകരും ഉപഭോക്താക്കളും സുരക്ഷാ മാനദണ്ഡങ്ങള്&zwj; കൃത്യമായി പാലിക്കണമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതര്&zwj; അറിയിച്ചു.&lt;/p&gt;&lt;p&gt;&lt;strong&gt;ഭക്ഷ്യ വ്യാപാരികളും സംരംഭകരും ശ്രദ്ധിക്കേണ്ട കാര്യങ്ങള്&zwj;:&lt;/strong&gt;&lt;/p&gt;&lt;p&gt;ഭക്ഷ്യസുരക്ഷാ ലൈസന്&zwj;സ്/രജിസ്&zwnj;ട്രേഷന്&zwj; ഉണ്ടായിരിക്കണം.&lt;/p&gt;&lt;p&gt;ഭക്ഷണം തയാറാക്കുന്ന സ്ഥലവും പരിസരവും പാത്രങ്ങളും ഉപകരണങ്ങളും വൃത്തിയായി സൂക്ഷിക്കുക.&lt;/p&gt;&lt;p&gt;ഭക്ഷണം കൈകാര്യം ചെയ്യുന്ന ജീവനക്കാര്&zwj; വ്യക്തിശുചിത്വം കര്&zwj;ശനമായി പാലിക്കുകയും വൃത്തിയുള്ള വസ്ത്രങ്ങളും ആവശ്യമായ സുരക്ഷാ സംവിധാനങ്ങളും ഉപയോഗിക്കുകയും വേണം.&lt;/p&gt;&lt;p&gt;പാകം ചെയ്ത ഭക്ഷണവും അസംസ്&zwnj;കൃത ഭക്ഷ്യവസ്തുക്കളും പ്രത്യേകം സൂക്ഷിക്കണം. ഭക്ഷണം ശരിയായ താപനിലയില്&zwj; സൂക്ഷിക്കുകയും ദീര്&zwj;ഘനേരം അന്തരീക്ഷ ഊഷ്മാവില്&zwj; വെച്ചശേഷം ഉപയോഗിക്കുന്നത് ഒഴിവാക്കുകയും വേണം.&lt;/p&gt;&lt;p&gt;കാലാവധി കഴിഞ്ഞതോ ഗുണനിലവാരത്തില്&zwj; സംശയമുള്ളതോ ആയ ഭക്ഷ്യവസ്തുക്കള്&zwj; വില്&zwj;ക്കരുത്.&lt;/p&gt;&lt;p&gt;ഭക്ഷ്യവസ്തുക്കളില്&zwj; അനുവദനീയമല്ലാത്ത നിറങ്ങള്&zwj;, രാസവസ്തുക്കള്&zwj; എന്നിവ ചേര്&zwj;ക്കരുത്.&lt;/p&gt;&lt;p&gt;കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുകയും ഐസ് ഉള്&zwj;പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്&zwj; സുരക്ഷിതമായ ഉറവിടങ്ങളില്&zwj; നിന്നുള്ളതാണെന്ന് ഉറപ്പാക്കുകയും വേണം.&lt;/p&gt;&lt;p&gt;താല്&zwj;ക്കാലിക ഭക്ഷ്യ സ്റ്റാളുകള്&zwj; നടത്തുന്നവര്&zwj; ടെമ്പററി ഫുഡ് സേഫ്റ്റി രജിസ്&zwnj;ട്രേഷന്&zwj; എടുക്കണം. ഇതിനായി FoSCoS പോര്&zwj;ട്ടല്&zwj; വഴി രജിസ്&zwnj;ട്രേഷന്&zwj; എടുക്കാം.&lt;/p&gt;&lt;p&gt;ഭക്ഷ്യവസ്തുക്കള്&zwj; പാക്ക് ചെയ്ത് വില്&zwj;ക്കുന്നവര്&zwj; ഭക്ഷണം സൂക്ഷിക്കാന്&zwj; ഫുഡ്-ഗ്രേഡ് പ്ലാസ്റ്റിക് കണ്ടെയ്നറുകളും അലൂമിനിയം പാത്രങ്ങളും മാത്രമേ ഉപയോഗിക്കാവൂ. ഭക്ഷണം പൊതിയാന്&zwj; ന്യൂസ് പേപ്പര്&zwj;, പ്രിന്റ് ചെയ്ത പേപ്പര്&zwj; തുടങ്ങിയവ ഉപയോഗിക്കരുത്. പാകം ചെയ്ത ഭക്ഷണം പാക്ക് ചെയ്യുമ്പോള്&zwj; ഭക്ഷണത്തിന്റെ ചൂട്, ഈര്&zwj;പ്പം എന്നിവ പരിഗണിച്ച് അനുയോജ്യമായ സുരക്ഷാ മാനദണ്ഡങ്ങള്&zwj; പാലിക്കണം.&lt;/p&gt;&lt;h2&gt;ഉപഭോക്താക്കള്&zwj; ശ്രദ്ധിക്കേണ്ട കാര്യങ്ങള്&zwj;&lt;/h2&gt;&lt;p&gt;വൃത്തിയും ശുചിത്വവും പാലിക്കുന്ന സ്ഥാപനങ്ങളില്&zwj;നിന്ന് മാത്രം ഭക്ഷണം വാങ്ങുക.&lt;/p&gt;&lt;p&gt;സ്ഥാപനത്തിന്റെ ഭക്ഷ്യസുരക്ഷാ ലൈസന്&zwj;സ്/രജിസ്&zwnj;ട്രേഷന്&zwj; വിവരങ്ങള്&zwj; പരിശോധിക്കുക.&lt;/p&gt;&lt;p&gt;പാക്കറ്റ് ഭക്ഷണങ്ങളുടെ നിര്&zwj;മാണ തീയതി, കാലാവധി, ലേബല്&zwj; വിവരങ്ങള്&zwj; പരിശോധിച്ച ശേഷം മാത്രം വാങ്ങുക. നിറം, മണം, രുചി എന്നിവയില്&zwj; അസ്വാഭാവികത തോന്നുന്ന ഭക്ഷണം കഴിക്കരുത്.&lt;/p&gt;&lt;p&gt;പാകം ചെയ്ത ഭക്ഷണം ദീര്&zwj;ഘനേരം പുറത്തുവെച്ച ശേഷം കഴിക്കരുത്. മാംസം, മത്സ്യം, പാല്&zwj; ഉല്&zwj;പന്നങ്ങള്&zwj;, ക്രീം അടങ്ങിയ ഭക്ഷണങ്ങള്&zwj; തുടങ്ങിയവയുടെ സൂക്ഷിപ്പ് പ്രത്യേകം ശ്രദ്ധിക്കണം.&lt;/p&gt;&lt;p&gt;ഭക്ഷണം വാങ്ങിയ ശേഷം ശരിയായ രീതിയില്&zwj; സൂക്ഷിക്കുകയും കഴിയുന്നത്ര വേഗത്തില്&zwj; ഉപയോഗിക്കുകയും വേണം.&lt;/p&gt;&lt;p&gt;ഭക്ഷ്യവസ്തുക്കള്&zwj;ക്ക് അനുയോജ്യമല്ലാത്ത പ്ലാസ്റ്റിക് വസ്തുക്കളില്&zwj; പാക്ക് ചെയ്ത് നല്&zwj;കുന്ന സ്ഥാപനങ്ങളെക്കുറിച്ച് അധികൃതരെ അറിയിക്കണം.&lt;/p&gt;&lt;p&gt;ഭക്ഷ്യസുരക്ഷാ സംബന്ധമായ പരാതികളും സംശയങ്ങളും ടോള്&zwj;ഫ്രീ നമ്പറായ 1800-425-1125 ല്&zwj; അറിയിക്കാം.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/kozhikode-food-safety-inspection-articleshow-3uoli0r"/>
        </item>
        <item>
            <title><![CDATA[അനുമതിയില്ലാതെ ഓണപ്പരസ്യ യാത്ര; മാവേലിക്ക് മോട്ടോർ വാഹന വകുപ്പിന്റെ ‘ബ്രേക്ക്’]]></title>
            <link>https://www.asianetnews.com/local-news/mvd-fined-onam-ad-parade-in-kochi-articleshow-xtqxgg1</link>
            <guid isPermaLink="true">https://www.asianetnews.com/local-news/mvd-fined-onam-ad-parade-in-kochi-articleshow-xtqxgg1</guid>
            <pubDate>Sat, 22 Aug 2026 19:53:03 +0530</pubDate>
            <description><![CDATA[&lt;p&gt;കൊച്ചിയിൽ അനുമതിയില്ലാതെ സ്വകാര്യ ബാങ്കിന്റെ ഓണപ്പരസ്യ യാത്ര നടത്തിയതിന് മോട്ടോർ വാഹന വകുപ്പ് വാഹനം കസ്റ്റഡിയിലെടുത്തു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0mxh5xq558jxzktkath0hmh,imgname-maveli-1787408455607.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി&lt;/strong&gt;: മാവേലിയും പുലികളിക്കാരും ചെണ്ടമേളവുമായി നിരത്തിലിറങ്ങിയ ഓണപ്പരസ്യ യാത്രയ്ക്ക് മോട്ടോർ വാഹന വകുപ്പിന്റെ &lsquo;ബ്രേക്ക്&rsquo;. അനുമതിയില്ലാതെ സ്വകാര്യ ബാങ്കിന്റെ പരസ്യം പ്രദർശിപ്പിച്ച് ഇൻഫോപാർക് റോഡിലൂടെ സഞ്ചരിച്ച വാഹനത്തിന് മോട്ടോർ വാഹന വകുപ്പ് 7,700 രൂപ പിഴ ചുമത്തി. ബാങ്കിന്റെ പരസ്യം പതിച്ച കാറിലായിരുന്നു മാവേലിയും പുലികളിക്കാരും സഞ്ചരിച്ചിരുന്നത്. തിരക്കേറിയ സ്ഥലങ്ങളിലും വിവിധ സ്ഥാപനങ്ങളുടെ മുന്നിലും വാഹനം നിർത്തി ചെണ്ടമേളത്തിന്റെ അകമ്പടിയോടെ മാവേലിയെയും പുലികളിക്കാരെയും പുറത്തിറക്കിയായിരുന്നു പരസ്യ പ്രചാരണം. ഇതിനിടെയാണ് വാഹനം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. എൻഫോഴ്&zwnj;സ്&zwnj;മെന്റ് ആർടിഒ ബിജു ഐസക്കിന്റെ നിർദേശപ്രകാരം വാഹനം പരിശോധിച്ചപ്പോൾ പരസ്യം പ്രദർശിപ്പിക്കുന്നതിനുള്ള അനുമതി നേടിയിട്ടില്ലെന്നും നിയമപ്രകാരമുള്ള പ്രത്യേക ഫീസ് അടച്ചിട്ടില്ലെന്നും കണ്ടെത്തി.&lt;/p&gt;&lt;p&gt;തുടർന്ന് വാഹനത്തോടൊപ്പം മാവേലിയെയും പുലികളിക്കാരെയും കളക്ടറേറ്റിലെത്തിച്ചു. ബാങ്ക് നേരിട്ടല്ല പ്രചാരണം നടത്തിയതെന്നും ബാങ്കിന് വേണ്ടി പരസ്യ പ്രചാരണത്തിന് കരാറെടുത്തവരാണ് പരിപാടി സംഘടിപ്പിച്ചതെന്നും അധികൃതർ അറിയിച്ചു. നിയമാനുസൃത അനുമതിയില്ലാതെ വാഹനത്തിൽ പരസ്യം പ്രദർശിപ്പിച്ചതിന് 7,700 രൂപ പിഴ ഈടാക്കിയ ശേഷം വാഹനം വിട്ടയച്ചു. അപ്രതീക്ഷിതമായി ഓണയാത്രയ്ക്ക് ചെറിയൊരു ഇടവേള വന്നെങ്കിലും നടപടികൾ പൂർത്തിയായതോടെ മാവേലിയും സംഘവും കളക്ടറേറ്റിൽനിന്ന് വീണ്ടും യാത്ര തുടർന്നു.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/mvd-fined-onam-ad-parade-in-kochi-articleshow-xtqxgg1"/>
        </item>
        <item>
            <title><![CDATA[മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു,   ഒളിവിൽ പോയ പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടി പോലീസ്]]></title>
            <link>https://www.asianetnews.com/local-news/man-arrested-in-pandalam-murder-attempt-case-articleshow-o84hiud</link>
            <guid isPermaLink="true">https://www.asianetnews.com/local-news/man-arrested-in-pandalam-murder-attempt-case-articleshow-o84hiud</guid>
            <pubDate>Sat, 22 Aug 2026 19:47:24 +0530</pubDate>
            <description><![CDATA[പന്തളത്ത് മുൻ വൈരാഗ്യത്തെ തുടർന്ന് മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. മുടിയൂർക്കോണം സ്വദേശി വിജേഷ് കുമാറിനെ ആക്രമിച്ച പ്രതി സുജിത്തിനെ മണിക്കൂറുകൾക്കകം പന്തളം പോലീസ് പിടികൂടി. പരിക്കേറ്റ വിജേഷ് കുമാർ ആശുപത്രിയിൽ ചികിത്സയിലാണ്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0mx8j0a9sfytfs1ym26tj4v,imgname-arrest--22--1787408173066.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;പത്തനംതിട്ട&lt;/strong&gt;: മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടി പോലീസ്. മുടിയൂർക്കോണം സ്വദേശി വിജേഷ് കുമാറിനെയാണ് മാവേലിക്കര കല്ലുമല സ്വദേശി ശ്രീകൃഷ്ണ ഭവനിൽ സുജിത്ത് (45) കൊലപ്പെടുത്താൻ ശ്രമിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ആറുമണിയോടെ പന്തളം മുടിയൂർക്കോണം ശാസ്താക്ഷേത്രത്തിനു സമീപത്ത് വെച്ചായിരുന്നു സംഭവം. മുൻ വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു. കൃത്യത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ മണിക്കൂറുകൾക്കകം പന്തളം പോലീസ് തന്ത്രപരമായി പിടികൂടുകയായിരുന്നു.പരിക്കേറ്റ് ചോര വാർന്ന് റോഡിൽ കിടന്ന വിജേഷ് കുമാറിനെ പോലീസ് വാഹനത്തിലാണ് ആശുപത്രിയിലെത്തിച്ചത്. തലയ്ക്ക് ആഴത്തിലുള്ള മുറിവുണ്ട്. ഇടതു കാലിലും വെട്ടേറ്റു. പന്തളം സർക്കിൾ ഇൻസ്പെക്ടർ ബാബു കുറുപ്പിന്റെ നേതൃത്വത്തിൽ എസ് എച്ച് ഒ എബിൻ പ്രസാദ്, പോലീസുദ്യോഗസ്ഥരായ എസ്. അൻവർഷ , നിയാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. അടൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി യിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/man-arrested-in-pandalam-murder-attempt-case-articleshow-o84hiud"/>
        </item>
        <item>
            <title><![CDATA[കുണ്ടന്നൂർ-തേവര പാലത്തിലെ കുഴികൾ അടിയന്തരമായി അടയ്ക്കണം: മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്]]></title>
            <link>https://www.asianetnews.com/local-news/kundannoor-thevara-bridge-repair-human-rights-commission-articleshow-cm8olad</link>
            <guid isPermaLink="true">https://www.asianetnews.com/local-news/kundannoor-thevara-bridge-repair-human-rights-commission-articleshow-cm8olad</guid>
            <pubDate>Sat, 22 Aug 2026 19:10:17 +0530</pubDate>
            <description><![CDATA[&lt;p&gt;ടാറിംഗ് നടത്തി ദിവസങ്ങൾക്കകം തകർന്ന കുണ്ടന്നൂർ-തേവര പാലത്തിലെ കുഴികൾ അടിയന്തരമായി അടയ്ക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01h81gymcywjrhjt810zy3vgww,imgname-human-rights-commission.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊച്ചി: ടാറിംഗ് ഇളകി കുണ്ടും കുഴിയുമായ കുണ്ടന്നൂർ-തേവര പാലത്തിലെ കുഴികൾ അടിയന്തരമായി അടച്ച് ടാർ ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എഞ്ചിനീയർക്കാണ് (ദേശീയപാതാവിഭാഗം) കമ്മീഷൻ നിർദ്ദേശം നൽകിയത്. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ നിയോഗിച്ച് സ്ഥലപരിശോധന നടത്തിയ ശേഷം നടപടിയെടുക്കാനാണ് നിർദ്ദേശം. പൊതുജനങ്ങൾക്ക് അപകടമുണ്ടാകുന്ന സാഹചര്യം ഒഴിവാക്കണെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. സ്ഥലപരിശോധനാ റിപ്പോർട്ട് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ , എക്സിക്യുട്ടീവ് എഞ്ചിനീയർക്ക് കൈമാറണം. 3 ആഴ്ചക്കകം സ്വീകരിച്ച നടപടികൾ എക്സിക്യുട്ടീവ് എഞ്ചിനീയർ കമ്മീഷനെ അറിയിക്കണം.&lt;/p&gt;&lt;p&gt;സെപ്റ്റംബർ 10 ന് പത്തടിപ്പാലം പൊതുമരാമത്ത് വകുപ്പ് റസ്റ്റ്ഹൌസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കുമ്പോൾ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ ഹാജരായി വസ്തുതകൾ ധരിപ്പിക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു. ലക്ഷങ്ങൾ മുടക്കി 20 ദിവസം അടച്ചിട്ട് ടാർ ചെയ്ത കുണ്ടന്നൂർ-തേവര പാലത്തിലെ റോഡാണ് തകർന്നത്. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.കൊച്ചി: ടാറിംഗ് ഇളകി കുണ്ടും കുഴിയുമായ കുണ്ടന്നൂർ-തേവര പാലത്തിലെ കുഴികൾ അടിയന്തരമായി അടച്ച് ടാർ ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എഞ്ചിനീയർക്കാണ് (ദേശീയപാതാവിഭാഗം) കമ്മീഷൻ നിർദ്ദേശം നൽകിയത്. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ നിയോഗിച്ച് സ്ഥലപരിശോധന നടത്തിയ ശേഷം നടപടിയെടുക്കാനാണ് നിർദ്ദേശം. പൊതുജനങ്ങൾക്ക് അപകടമുണ്ടാകുന്ന സാഹചര്യം ഒഴിവാക്കണെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. സ്ഥലപരിശോധനാ റിപ്പോർട്ട് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ , എക്സിക്യുട്ടീവ് എഞ്ചിനീയർക്ക് കൈമാറണം. 3 ആഴ്ചക്കകം സ്വീകരിച്ച നടപടികൾ എക്സിക്യുട്ടീവ് എഞ്ചിനീയർ കമ്മീഷനെ അറിയിക്കണം.&lt;/p&gt;&lt;p&gt;സെപ്റ്റംബർ 10 ന് പത്തടിപ്പാലം പൊതുമരാമത്ത് വകുപ്പ് റസ്റ്റ്ഹൌസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കുമ്പോൾ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ ഹാജരായി വസ്തുതകൾ ധരിപ്പിക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു. ലക്ഷങ്ങൾ മുടക്കി 20 ദിവസം അടച്ചിട്ട് ടാർ ചെയ്ത കുണ്ടന്നൂർ-തേവര പാലത്തിലെ റോഡാണ് തകർന്നത്. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Prabeesh PP</dc:creator>
            <atom:link href="https://www.asianetnews.com/local-news/kundannoor-thevara-bridge-repair-human-rights-commission-articleshow-cm8olad"/>
        </item>
        <item>
            <title><![CDATA[ഓണം തീം സോങ് വീഡിയോയില്‍ പിന്നണി ഗായകനായി മന്ത്രി വിഷ്ണുനാഥ്, 'പൂവാലേ തുമ്പപ്പൂവാലേ...' ഗാനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രകാശനം ചെയ്തു]]></title>
            <link>https://www.asianetnews.com/local-news/minister-vishnunath-features-as-a-playback-singer-in-onam-theme-song-video-articleshow-9neweyw</link>
            <guid isPermaLink="true">https://www.asianetnews.com/local-news/minister-vishnunath-features-as-a-playback-singer-in-onam-theme-song-video-articleshow-9neweyw</guid>
            <pubDate>Sat, 22 Aug 2026 16:34:46 +0530</pubDate>
            <description><![CDATA[ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് പിന്നണി ഗായകനായി എത്തിയ പുതിയ ഓണം തീം സോങ് 'പൂവാലേ തുമ്പപ്പൂവാലേ...' പുറത്തിറങ്ങി. ജേക്&zwnj;സ് ബിജോയ് സംഗീതം നൽകി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ഈ ഗാനം ഓണത്തിന്&zwj;റെ ഗൃഹാതുരതയും കേരളത്തിന്&zwj;റെ പൈതൃക സൗന്ദര്യവും പകർത്തുന്നു. നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനാണ് ഗാനം പ്രകാശനം ചെയ്തത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0mj9tyfqjwbrtmq8jvswb4k,imgname-onam-1787396680655.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;ഓണത്തിന്&zwj;റെ ഗൃഹാതുരതയും കേരളത്തിന്&zwj;റെ തനിമയും പൈതൃകസൗന്ദര്യവും സംഗീതത്തിലൂടെ പകര്&zwj;ന്നുനല്&zwj;കുന്ന പുതിയ ഓണം തീം സോങ് വീഡിയില്&zwj; പിന്നണി ഗായകനായി ടൂറിസം, സിനിമ, സാംസ്&zwnj;കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ്. പോളിഗണ്&zwj; ഐ മീഡിയ അണിയിച്ചൊരുക്കിയ 'പൂവാലേ തുമ്പപ്പൂവാലേ...' എന്നു തുടങ്ങുന്ന ഗാനത്തിലാണ് മന്ത്രി പിന്നണി ഗായകനായെത്തുന്നത്.&lt;/p&gt;&lt;p&gt;മന്ത്രിയുടെ ശബ്ദത്തിലുള്ള ഓണപ്പാട്ട് നിയമസഭാ സ്പീക്കര്&zwj; തിരുവഞ്ചൂര്&zwj; രാധാകൃഷ്ണന്&zwj; പ്രകാശനം ചെയ്തു. ഓണത്തിന്&zwj;റെ നിറങ്ങളും കേരളത്തിന്&zwj;റെ സാംസ്&zwnj;കാരിക പൈതൃകവും പ്രകൃതിയുടെ സൗന്ദര്യവും ഗൃഹാതുരമായ ഓര്&zwj;മകളും ഇഴചേര്&zwj;ന്ന ഗാനത്തിന്&zwj;റെ ഏതാനും വരികള്&zwj; മന്ത്രി പി.സി. വിഷ്ണുനാഥ് ചടങ്ങില്&zwj; ആലപിക്കുകയും ചെയ്തു.&lt;/p&gt;&lt;p&gt;പ്രശസ്ത ഗാനരചയിതാവ് ബി.കെ. ഹരിനാരായണന്&zwj; രചിച്ച ഗാനത്തിന് സംഗീതം പകര്&zwj;ന്നിരിക്കുന്നത് പ്രമുഖ സംഗീത സംവിധായകന്&zwj; ജേക്&zwnj;സ് ബിജോയ് ആണ്. 'ക്വീന്&zwj;', 'ജന ഗണ മന', 'പള്ളിച്ചട്ടമ്പി' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഡിജോ ജോസ് ആന്റണിയാണ് സംഗീത വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്.&lt;/p&gt;&lt;p&gt;രണ്ട് മിനിറ്റും 55 സെക്കന്&zwj;ഡും ദൈര്&zwj;ഘ്യമുള്ള വീഡിയോയില്&zwj; കേരളത്തിന്&zwj;റെ ഓണപ്പെരുമയും സാംസ്&zwnj;കാരിക പൈതൃകവും ദൃശ്യവത്കരിച്ചിട്ടുണ്ട്. ബോള്&zwj;ഗാട്ടി പാലസ്, തൃപ്പൂണിത്തുറ ഹില്&zwj; പാലസ്, വൈലോപ്പിള്ളി സംസ്&zwnj;കൃതി ഭവന്&zwj; എന്നിവിടങ്ങളിലായാണ് ചിത്രീകരണം നടത്തിയത്.&lt;/p&gt;&lt;p&gt;ചടങ്ങില്&zwj; എം. വിന്&zwj;സെന്&zwj;റ് എം.എല്&zwj;.എ, മുന്&zwj; എം.എല്&zwj;.എമാരായ എം.എ. വാഹിദ്, പാലോട് രവി, പന്തളം സുധാകരന്&zwj;, നെയ്യാറ്റിന്&zwj;കര സനല്&zwj;, ടൂറിസം വകുപ്പ് സെക്രട്ടറി കെ. ബിജു, ടൂറിസം ഡയറക്ടര്&zwj; എം. അഞ്ജന എന്നിവര്&zwj; പങ്കെടുത്തു.&lt;/p&gt;&lt;p&gt;പോളിഗണ്&zwj; ഐ മീഡിയ ഡയറക്ടര്&zwj; ഡി. സജീവ്, സംവിധായകന്&zwj; ഡിജോ ജോസ് ആന്റണി, ജ്യോതിസ് സെന്&zwj;ട്രല്&zwj; സ്&zwnj;കൂള്&zwj; ചെയര്&zwj;മാന്&zwj; ജ്യോതിസ് ചന്ദ്രന്&zwj; എന്നിവരും ചടങ്ങില്&zwj; സന്നിഹിതരായിരുന്നു.&lt;/p&gt;&lt;p&gt;ഓണം കേരളത്തിന്&zwj;റെ ഓര്&zwj;മകളും സംസ്&zwnj;കാരവും പൈതൃകവും ഒരുമിച്ച് പാടുന്ന കാലമാണെന്ന സന്ദേശമാണ് 'പൂവാലേ തുമ്പപ്പൂവാലേ...' എന്ന ഗാനത്തിലൂടെ പകരുന്നത്.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/minister-vishnunath-features-as-a-playback-singer-in-onam-theme-song-video-articleshow-9neweyw"/>
        </item>
        <item>
            <title><![CDATA[തിരൂർ പുഴയിൽ ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം; കാണാതായ ഭ‍ർത്താവ് ബസിൽ യാത്രചെയ്യുന്നതിനിടെ പിടിയിൽ]]></title>
            <link>https://www.asianetnews.com/local-news/woman-body-found-in-tirur-river-husband-caught-from-private-bus-pookayil-bazar-tirur-articleshow-amkt1cn</link>
            <guid isPermaLink="true">https://www.asianetnews.com/local-news/woman-body-found-in-tirur-river-husband-caught-from-private-bus-pookayil-bazar-tirur-articleshow-amkt1cn</guid>
            <pubDate>Sat, 22 Aug 2026 13:54:50 +0530</pubDate>
            <description><![CDATA[&lt;p&gt;ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ. പുറത്തൂർ പടിഞ്ഞാറക്കര അമ്പലപ്പടി അണ്ടിപ്പാട്ടിൽ ഹുസൈനെയാണ് തിരൂർ പൂക്കയിൽവെച്ച് സ്വകാര്യ ബസിൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ പൊലീസ് ചോദ്യംചെയ്തുവരികയാണ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0m962xkz8x0x5w9s8j6hc7f,imgname-tirur-murder-1787387120563.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരൂർ(മലപ്പുറം): ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ. പുറത്തൂർ പടിഞ്ഞാറക്കര അമ്പലപ്പടി അണ്ടിപ്പാട്ടിൽ ഹുസൈനെയാണ് തിരൂർ പൂക്കയിൽവെച്ച് സ്വകാര്യ ബസിൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ പൊലീസ് ചോദ്യംചെയ്തുവരികയാണ്.&lt;/p&gt;&lt;p&gt;കഴിഞ്ഞദിവസമാണ് ഹുസൈന്റെ ഭാര്യ ഫൗസിയ(37)യുടെ മൃതദേഹം ചാക്കിൽക്കെട്ടിയ നിലയിൽ തിരൂർ പുഴയിൽനിന്ന് കണ്ടെത്തിയത്. മത്സ്യത്തൊഴിലാളിയായ ഹുസൈൻ ബുധനാഴ്ച അർധരാത്രിയോടെയാണ് ഭാര്യയെ വീട്ടിൽനിന്ന് വിളിച്ചിറക്കി കൊണ്ടുപോയത്. കൂടുതൽ മീൻ വന്നിട്ടുണ്ടെന്നും മീൻ വാരാൻ വരണമെന്നും പറഞ്ഞാണ് ഹുസൈൻ ഭാര്യയെ കൊണ്ടുപോയത്. വ്യാഴാഴ്ച രാവിലെയായിട്ടും ഇവർ തിരികെയെത്തില്ല. ജോലിയിലാകുമെന്ന് കരുതി മക്കളും കാര്യമാക്കിയില്ല. എന്നാൽ, വൈകിട്ടായിട്ടും ഫൗസിയയെക്കുറിച്ചും ഹുസൈനെക്കുറിച്ചും വിവരമില്ലാതായതോടെ പൊലീസിൽ അറിയിക്കുകയായിരുന്നു. ഇതിനിടെയാണ് വെള്ളിയാഴ്ച ഉച്ചയോടെ പടിഞ്ഞാറക്കര ബോട്ട് ജെട്ടിക്ക് സമീപം ചാക്കിൽക്കെട്ടിയ നിലയിൽ ഫൗസിയയുടെ മൃതദേഹം കണ്ടെത്തിയത്. മത്സ്യബന്ധനത്തിന് പോവുകയായിരുന്ന തൊഴിലാളികളാണ് ചാക്ക് കണ്ടത്. തുടർന്ന് പരിശോധിച്ചതോടെ ചാക്കിനുള്ളിൽ മൃതദേഹം കണ്ടെത്തുകയും പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു.&lt;/p&gt;&lt;p&gt;ഫൗസിയയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പൊലീസിന്റെ നി​ഗമനം. സംഭവത്തിന് പിന്നാലെ ഒളിവിൽപ്പോയ ഹുസൈനെ മണിക്കൂറുകൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് തിരൂർ പൂക്കയിൽനിന്ന് കസ്റ്റഡിയിലെടുത്തത്. ഒന്നുമറിയാത്തപോലെ സ്വകാര്യബസിൽ സഞ്ചരിക്കുകയായിരുന്ന ഇയാളെ പൊലീസ് സംഘം ബസ് തടഞ്ഞ് പിടികൂടുകയായിരുന്നു. ഹുസൈനെ വിശദമായി ചോദ്യംചെയ്യുന്നതോടെ ഫൗസിയയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തത ലഭിക്കുമെന്നും പൊലീസ് പറഞ്ഞു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/woman-body-found-in-tirur-river-husband-caught-from-private-bus-pookayil-bazar-tirur-articleshow-amkt1cn"/>
        </item>
        <item>
            <title><![CDATA[ആലപ്പുഴയിൽ ഓണാഘോഷ പരിപാടിക്കിടെ കുഴഞ്ഞു വീണ ജീവനക്കാരൻ മരിച്ചു]]></title>
            <link>https://www.asianetnews.com/local-news/man-collapses-and-dies-while-attending-onam-celebration-in-vandanam-td-medical-college-articleshow-1ubmvyo</link>
            <guid isPermaLink="true">https://www.asianetnews.com/local-news/man-collapses-and-dies-while-attending-onam-celebration-in-vandanam-td-medical-college-articleshow-1ubmvyo</guid>
            <pubDate>Sat, 22 Aug 2026 13:05:17 +0530</pubDate>
            <description><![CDATA[&lt;p&gt;ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സഭവം. കോളജിൽ നടന്ന ഓണാഘോഷ പരിപാടിക്കിടെ ദാസ് ബേബി കുഴഞ്ഞു വീഴുകയായിരുന്നു. സഹപ്രവർത്തകർ ചേർന്ന് ഉടൻ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0m5z8fqz9gxqcdbsr681rms,imgname-man-collapses-and-dies-1787383751159.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അമ്പലപ്പുഴ: ഓണാഘോഷ പരിപാടിക്കിടെ കുഴഞ്ഞു വീണ മെഡിക്കൽ കോളജ് ജീവനക്കാരൻ മരിച്ചു. ആലപ്പുഴ കാഞ്ഞിരം ചിറ വേലിയകത്ത് വീട്ടിൽ ദാസ് ബേബി (55)ആണ് മരിച്ചത്. വണ്ടാനം ഗവ.റ്റി.ഡി മെഡിക്കൽ കോളജിലെ പാർട് ടൈം ജീവനക്കാരനാണ്. വൈകിട്ട് ആറ് മണിയോടെയാണ് സഭവം. കോളജിൽ നടന്ന ഓണാഘോഷ പരിപാടിക്കിടെ ദാസ് ബേബി കുഴഞ്ഞു വീഴുകയായിരുന്നു. സഹപ്രവർത്തകർ ചേർന്ന് ഉടൻ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: ഗ്രേസി. മക്കൾ: ബിൻസി, ജാൻസി. മരുമകൻ: ജിജോ.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/man-collapses-and-dies-while-attending-onam-celebration-in-vandanam-td-medical-college-articleshow-1ubmvyo"/>
        </item>
        <item>
            <title><![CDATA[തോളൂരില്‍ ടെക്സ്റ്റയിൽ ഷോപ്പ് ഉടമയുടെ വീടിന്‍റെ അടുക്കളവാതിൽ തകർത്തു, അലമാരകൾ കുത്തിപ്പൊളിച്ച് കവർന്നത് 50 പവൻ; അന്വേഷണം]]></title>
            <link>https://www.asianetnews.com/local-news/50-sovereigns-of-gold-stolen-from-locked-house-in-thrissur-parapur-police-starts-investigation-articleshow-hkvkfdm</link>
            <guid isPermaLink="true">https://www.asianetnews.com/local-news/50-sovereigns-of-gold-stolen-from-locked-house-in-thrissur-parapur-police-starts-investigation-articleshow-hkvkfdm</guid>
            <pubDate>Sat, 22 Aug 2026 11:15:13 +0530</pubDate>
            <description><![CDATA[&lt;p&gt;കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചിന് തുണിക്കടയിലെ കച്ചവടത്തിന് സഹായിക്കാന്&zwj; ഷക്കീറിന്റെ ഭാര്യയും കുട്ടികളും വീട്ടില്&zwj; നിന്ന് തുണിക്കടയിലേക്ക് പോയിരുന്നു. പുലര്&zwj;ച്ചെ 1.30നാണ് അവര്&zwj; വീട്ടില്&zwj; തിരിച്ചെത്തിയത്. വീടിനുള്ളില്&zwj; പ്രവേശിച്ചപ്പോള്&zwj; അലമാരകള്&zwj; തകര്&zwj;ത്ത് സാധന സമാഗ്രികള്&zwj; വാരി വലിച്ചിട്ട നിലയിലായിരുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0kzjx4pms14q6dbd9xwet71,imgname-gold-stolen-from-locked-house-1787377054869.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തൃശൂര്&zwj;: കേച്ചേരി തോളൂരില്&zwj; ടെക്സ്റ്റയില്&zwj; ഉടമയുടെ വീട് കുത്തി തുറന്ന് വന്&zwj; കവര്&zwj;ച്ച. വീടിനുള്ളലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 50 പവന്&zwj; ആഭരണങ്ങള്&zwj; മോഷ്ടാക്കൾ കവര്&zwj;ന്നു. പറപ്പൂരില്&zwj; ടെക്സ്റ്റയില്&zwj; കട നടത്തുന്ന തോളൂര്&zwj; നാലകത്ത് ഷക്കീറിന്റെ വീട്ടിലാണ് കവര്&zwj;ച്ച നടന്നത്. വീടിന്റെ പിറകുവശത്തെ വാതില്&zwj; തകര്&zwj;ത്ത് അകത്തുകടന്ന മോഷ്ടാക്കള്&zwj; ബെഡ്&zwnj;റൂമിലെ അലമാരകള്&zwj; കുത്തിപ്പൊളിച്ചാണ് സ്വര്&zwj;ണ്ണാഭരണങ്ങള്&zwj; കവര്&zwj;ന്നത്. പിറകു വശത്തെ വാതില്&zwj; കമ്പിപ്പാര വെച്ച് തിക്കിയ ശേഷം തകര്&zwj;ത്താണ് മോഷ്ടാക്കള്&zwj; വീടിനുള്ളിലേക്ക് പ്രവേശിച്ചത്. ഷക്കീറിന്റെ വീടിന്റെ പിറകുവശം റെയില്&zwj;വേ ട്രാക്കായതിനാല്&zwj; ഈ ഭാഗം പെട്ടെന്ന് ജനശ്രദ്ധ ലഭിക്കാത്ത ഇടമാണ്. ഈ വഴിയാണ് മോഷ്ടാവ് വീട്ടിലേക്ക് പ്രവേശിച്ചതെന്നാണ് അനുമാനിക്കുന്നത്.&lt;/p&gt;&lt;p&gt;കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചിന് തുണിക്കടയിലെ കച്ചവടത്തിന് സഹായിക്കാന്&zwj; ഷക്കീറിന്റെ ഭാര്യയും കുട്ടികളും വീട്ടില്&zwj; നിന്ന് തുണിക്കടയിലേക്ക് പോയിരുന്നു. പുലര്&zwj;ച്ചെ 1.30നാണ് അവര്&zwj; വീട്ടില്&zwj; തിരിച്ചെത്തിയത്. വീടിനുള്ളില്&zwj; പ്രവേശിച്ചപ്പോള്&zwj; അലമാരകള്&zwj; തകര്&zwj;ത്ത് ഉള്ളിലുണ്ടായിരുന്ന സാധന സമാഗ്രികള്&zwj; വാരി വലിച്ചിട്ട നിലയിലായിരുന്നു. തുടര്&zwj;ന്ന് നടത്തിയ പരിശോധനയിലാണ് ആഭരണങ്ങള്&zwj; നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. വീട്ടുകാരെല്ലാവരും തുണിക്കടയിലായിരുന്ന സമയത്താണ് ആസൂത്രിതമായി മോഷണം നടത്തിയത്.&lt;/p&gt;&lt;p&gt;വീട്ടുകാരെ കുറിച്ചും വീടും പരിസരവും സംബന്ധിച്ചും വ്യക്തമായ ധാരണയുള്ളയാളാണ് മോഷ്ടാവെന്ന സംശയവും പൊലീസിനുണ്ട്. ഷക്കീറിന്റെ മകളുടെ വിവാഹ ആവശ്യത്തിനുവേണ്ടി വാങ്ങി സൂക്ഷിച്ചിരുന്ന സ്വര്&zwj;ണ്ണാഭരണങ്ങളാണ് മോഷണം പോയത്. മോഷണ വിവരം അറിഞ്ഞ് പേരമംഗലം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് നായയും വിരലടയാള വിദഗ്ധരും ഉള്&zwj;പ്പെടെ സ്ഥലത്തെത്തി പരിശോധനകള്&zwj; നടത്തി തെളിവുകള്&zwj; ശേഖരിച്ചു. പേരാമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Vishnu KV</dc:creator>
            <atom:link href="https://www.asianetnews.com/local-news/50-sovereigns-of-gold-stolen-from-locked-house-in-thrissur-parapur-police-starts-investigation-articleshow-hkvkfdm"/>
        </item>
        <item>
            <title><![CDATA[ദേവസ്വം ജീവനക്കാരനാണ്, ആറന്മുള വള്ളസദ്യക്ക് പാസ് തരപ്പെടുത്താം; 3000 മുതൽ 5000 രൂപവരെ പോക്കറ്റിലാക്കി യുവാവ്, അന്വേഷണം]]></title>
            <link>https://www.asianetnews.com/local-news/youth-poses-as-devaswom-board-employee-scams-devotees-promising-aranmula-valla-sadhya-passes-articleshow-rs598fp</link>
            <guid isPermaLink="true">https://www.asianetnews.com/local-news/youth-poses-as-devaswom-board-employee-scams-devotees-promising-aranmula-valla-sadhya-passes-articleshow-rs598fp</guid>
            <pubDate>Sat, 22 Aug 2026 11:03:54 +0530</pubDate>
            <description><![CDATA[&lt;p&gt;ഹരിപ്പാട് സ്വദേശിനിയാണ് ഒടുവിൽ തട്ടിപ്പിനിരയായത്. 2000 രൂപയാണ് ഇവരിൽ നിന്നും പ്രതി തട്ടിച്ചത്. ആവശ്യപ്പെട്ട തുക നൽകി ആറന്മുള സദ്യക്കായി ക്ഷേത്രത്തിലെത്തിയപ്പോഴാണ് താൻ കബളിപ്പിക്കപ്പെട്ടതാണെന്ന് പരാതിക്കാരി തിരിച്ചറിഞ്ഞത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01gaws9cq5fb3vehk035nnz80m,imgname-new-project--52-.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പത്തനംതിട്ട: ആറന്മുള വള്ളസദ്യയുടെ പേരിൽ തട്ടിപ്പ് നടത്തിയ യുവാവിനെതിരെ അന്വേഷണം. തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരനെന്ന വ്യാജേന വള്ളസദ്യയ്ക്ക് പാസ് തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞാണ് യുവാവ് തട്ടിപ്പ് നടത്തിയത്. 3000 മുതൽ 5000 രൂപ വരെയാണ് ഇയാൾ കൈക്കലാക്കിയത്. ആറന്മുളസദ്യക്ക് പുറത്തുനിന്നുള്ളവർ മുൻകൂട്ടി ബുക്ക് ചെയ്യാൻ നൽകേണ്ടത് 300 രൂപയാണ്. എന്നാൽ തിരുവിതാംകൂർ ദേവസ്വം ജീവനക്കാരനാണെന്നും ആറന്മുള ക്ഷേത്രത്തിലാണ് ജോലിയെന്നും തെറ്റിദ്ധരിപ്പിച്ചാണ് യുവാവ് തട്ടിപ്പ് നടത്തുന്നത്. ഹരിപ്പാട് സ്വദേശിനിയാണ് ഒടുവിൽ തട്ടിപ്പിനിരയായത്. 2000 രൂപയാണ് ഇവരിൽ നിന്നും പ്രതി തട്ടിച്ചത്.&lt;/p&gt;&lt;p&gt;ആവശ്യപ്പെട്ട തുക നൽകി ആറന്മുള സദ്യക്കായി ക്ഷേത്രത്തിലെത്തിയപ്പോഴാണ് താൻ കബളിപ്പിക്കപ്പെട്ടതാണെന്ന് പരാതിക്കാരി തിരിച്ചറിഞ്ഞത്. വാട്സ്ആപ്പ് വഴി സന്ദേശം അയച്ചാണ് സദ്യ ബുക്ക് ചെയ്തിട്ടുണ്ടെന്ന് ഇവരെ യുവാവ് തെറ്റിദ്ധരിപ്പിച്ചത്. ക്ഷേത്രത്തിലെത്തിയപ്പോൾ ഇങ്ങനെ ഒരു ജീവനക്കാരൻ ഇല്ലെന്നാണ് അധികൃതർ പറഞ്ഞത്. ഗൂഗിൾ പേ വഴിയാണ് പണം വാങ്ങിയത്. തുടർന്ന് ഹരിപ്പാട് സ്വദേശിനി ആറന്മുള പോലീസ് സ്റ്റേഷനിൽ പരാതി നൽകി. സമാനമായ തട്ടിപ്പ് നേരത്തെയും നടന്നിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. പള്ളിയോട സേവാസംഘം വഴി രണ്ടു പരാതികൾ ആറന്മുള സ്റ്റേഷനിൽ നേരത്തെ തന്നെ നൽകിയിരുന്നു. കബളിപ്പിക്കപ്പെട്ടവരിൽ ഏറെയും സ്ത്രീകളാണ്.&lt;/p&gt;&lt;p&gt;സമാനമായ തട്ടിപ്പ് സംബന്ധിച്ച് വീണ്ടും പരാതി എത്തിയതോടെ ശക്തമായ നടപടി വേണമെനാണ് പള്ളിയോട സേവാസംഘം ഭാരവാഹികൾ ആവശ്യപ്പെടുന്നത്. പള്ളിയോട സേവാസംഘം നൽകുന്ന സ്പെഷ്യൽ പാസ്സുകൾ 10 ദിവസം മുൻപേ തീർന്നിരുന്നു. ഇക്കൊല്ലം ഇനി സ്പെഷ്യൽ പാസുകൾ ഇല്ലന്നിരിക്കെയാണ് അത് മറച്ചു വെച്ചുള്ള തട്ടിപ്പ്. സംഭവത്തിൽ ആറന്മുള പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Vishnu KV</dc:creator>
            <atom:link href="https://www.asianetnews.com/local-news/youth-poses-as-devaswom-board-employee-scams-devotees-promising-aranmula-valla-sadhya-passes-articleshow-rs598fp"/>
        </item>
        <item>
            <title><![CDATA[കുടുംബസ്വത്ത് വീതം വെച്ചതിൽ വൈരാഗ്യം; അമ്മാവന്റെ മകനെ വെട്ടിക്കൊന്ന പ്രതിക്ക് ജീവപര്യന്തം]]></title>
            <link>https://www.asianetnews.com/local-news/life-imprisonment-for-man-who-killed-cousin-at-karuvatta-of-alappuzha-articleshow-99kblg4</link>
            <guid isPermaLink="true">https://www.asianetnews.com/local-news/life-imprisonment-for-man-who-killed-cousin-at-karuvatta-of-alappuzha-articleshow-99kblg4</guid>
            <pubDate>Sat, 22 Aug 2026 10:21:34 +0530</pubDate>
            <description><![CDATA[&lt;p&gt;ആലപ്പുഴയിൽ അമ്മാവന്റെ മകനെ വാളുകൊണ്ട് വെട്ടിക്കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവ്. കരുവാറ്റ സ്വദേശി രാജീവിനെയാണ് കോടതി ശിക്ഷിച്ചത്. കേസിലെ രണ്ടാം പ്രതിയായ പ്രബലേഷിന് മൂന്നു വർഷം തടവും ശിക്ഷ വിധിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0kwwvq5mq2yex5qgga7cvq2,imgname-alappuzha-murder-court-verdict--1787374235365.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഹരിപ്പാട്: കുടുംബസ്വത്ത് വീതം വെച്ചതിലെ വൈരാഗ്യത്തെ തുടർന്ന് അമ്മാവന്റെ മകനെ വാളുകൊണ്ട് വെട്ടിക്കൊന്ന കേസിൽ ഒന്നാം പ്രതിക്ക് ജീവപര്യന്തം കഠിനതടവും രണ്ടര ലക്ഷം രൂപ പിഴയും ശിക്ഷ. കരുവാറ്റ വാലുചിറ വീട്ടിൽ രാജീവിനെയാണ് (43) മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി വി ജി ശ്രീദേവി ശിക്ഷിച്ചത്. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിന് രണ്ടാം പ്രതി കുന്നേൽതറയിൽ പ്രബലേഷിന് (38) മൂന്നു വർഷം തടവും 25,000 രൂപ പിഴയും വിധിച്ചു. ആയുധനിയമ പ്രകാരം ഏഴു വർഷവും തെളിവ് നശിപ്പിച്ചതിന് മൂന്നു വർഷവും കഠിനതടവ് അനുഭവിച്ച ശേഷമേ കൊലപാതകക്കുറ്റത്തിനുള്ള ജീവപര്യന്തം തടവ് ഒന്നാം പ്രതി അനുഭവിക്കേണ്ടതുള്ളൂവെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;2017 മാർച്ച് അഞ്ചിന് രാത്രി പത്തോടെ കരുവാറ്റ ഒന്നാം വാർഡിലായിരുന്നു സംഭവം. പാടശേഖരത്തിലിരുന്ന് രാജീവും പ്രബലേഷും മദ്യപിച്ചത് അമ്മാവന്റെ മകനായ കരുവാറ്റ വാലുചിറ വീട്ടിൽ സുജിത് (43) ചോദ്യം ചെയ്തതാണ് തർക്കത്തിന് തുടക്കമായത്. തന്റെ അമ്മയ്ക്ക് കുടുംബ ഓഹരി കുറഞ്ഞുപോയെന്ന പേരിൽ സുജിത്തുമായി വാക്കുതർക്കത്തിലേർപ്പെട്ട രാജീവ്, മൂർച്ചയേറിയ വാളുമായി എത്തി തലയിൽ ആഞ്ഞുവെട്ടുകയായിരുന്നു. തടയാൻ ശ്രമിച്ച സുജിത്തിന്റെ അമ്മ ശോഭയുടെ കൈപ്പത്തിക്കും വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ സുജിത്തിനെ ഹരിപ്പാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിറ്റേന്നു രാവിലെ മരിക്കുകയായിരുന്നു.&lt;/p&gt;&lt;p&gt;ഹരിപ്പാട് എസ്ഐ ആയിരുന്ന എസ് എസ് ബൈജു രജിസ്റ്റർ ചെയ്ത കേസിൽ സിഐടി മനോജാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി മുൻ പബ്ലിക് പ്രോസിക്യൂട്ടർ പി വി സന്തോഷ് കുമാർ, അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ സജികുമാർ എന്നിവർ ഹാജരായി. എഎസ്ഐ ഡി സിന്ധു, സിപിഒ എസ് അനീഷ്, സീനിയർ സിപിഒ സജികുമാർ എന്നിവർ സഹായികളായി.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/local-news/life-imprisonment-for-man-who-killed-cousin-at-karuvatta-of-alappuzha-articleshow-99kblg4"/>
        </item>
        <item>
            <title><![CDATA[കുട്ടികള്‍ക്കും യുവാക്കള്‍ക്കും വില്‍പന നടത്താൻ കഞ്ചാവ് സൂക്ഷിച്ചു; 21കാരൻ പിടിയിൽ]]></title>
            <link>https://www.asianetnews.com/local-news/young-man-arrested-with-ganja-in-thrissur-articleshow-w0cpk33</link>
            <guid isPermaLink="true">https://www.asianetnews.com/local-news/young-man-arrested-with-ganja-in-thrissur-articleshow-w0cpk33</guid>
            <pubDate>Sat, 22 Aug 2026 07:27:40 +0530</pubDate>
            <description><![CDATA[&lt;p&gt;തൃശൂരിൽ കഞ്ചാവുമായി 21കാരൻ പിടിയിൽ. കനകക്കുന്ന് സ്വദേശി പ്രണവ് ആണ് പിടിയിലായത്. കുട്ടികള്&zwj;ക്കും യുവാക്കള്&zwj;ക്കും മറ്റും വില്&zwj;പന നടത്തുന്നതിനായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. 55.45 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0kjxcwrzvk7tf83w9yxmkb9,imgname-mixcollage-22-aug-2026-07-25-am-6872-1787363767192.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തൃശൂര്&zwj;: കുട്ടികള്&zwj;ക്കും യുവാക്കള്&zwj;ക്കും മറ്റും വില്&zwj;പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി ഒരാളെ മാള പൊലീസ് അറസ്റ്റ് ചെയ്തു. മാള കനകക്കുന്ന് സ്വദേശി പള്ളികൂട്ടം വീട്ടില്&zwj; പ്രണവ് (21) ആണ് അറസ്റ്റിലായത്. മാള കനകക്കുന്ന് റോഡിന് സമീപം നടത്തിയ പരിശോധനയിലാണ് 55.45 ഗ്രാം കഞ്ചാവുമായി പ്രതി പിടിയിലായത്.&lt;/p&gt;&lt;p&gt;കുട്ടികള്&zwj;ക്ക് കഞ്ചാവ് വില്&zwj;പനയ്ക്കായി സൂക്ഷിച്ചതിന് എന്&zwj;ഡിപിഎസ് നിയമത്തിന് പുറമെ ബാലനീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പായ സെക്ഷന്&zwj; 77 കൂടി ചുമത്തിയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. കോടതിയില്&zwj; ഹാജരാക്കിയ പ്രതിയെ റിമാന്&zwj;ഡ് ചെയ്തു. മാള പൊലീസ് സ്റ്റേഷന്&zwj; എസ്ഐ അനില്&zwj;കുമാര്&zwj; ഒ പി, ജിഎസ് സിപിഒ ജിജീഷ് എം എസ്, സിപിഒ നിനല്&zwj;, ഹോംഗാര്&zwj;ഡ് വിനോദ് പി ടി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/local-news/young-man-arrested-with-ganja-in-thrissur-articleshow-w0cpk33"/>
        </item>
        <item>
            <title><![CDATA[പെരുമ്പിലാവില്‍ ഡാൻസാഫ് സംഘത്തെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസ്; മുഖ്യ പ്രതി പിടിയിൽ]]></title>
            <link>https://www.asianetnews.com/local-news/case-of-attempt-to-endanger-dansaf-team-by-ramming-vehicle-at-perumbilavu-prime-accused-arrested-articleshow-tu31tg3</link>
            <guid isPermaLink="true">https://www.asianetnews.com/local-news/case-of-attempt-to-endanger-dansaf-team-by-ramming-vehicle-at-perumbilavu-prime-accused-arrested-articleshow-tu31tg3</guid>
            <pubDate>Sat, 22 Aug 2026 05:01:53 +0530</pubDate>
            <description><![CDATA[&lt;p&gt;പെരുമ്പിലാവില്&zwj; ജില്ലാ ലഹരി വിരുദ്ധ സ്&zwnj;ക്വാഡിനെ വാഹനമിടിച്ച് അപായപ്പെടുത്താന്&zwj; ശ്രമിച്ച കേസിലെ മുഖ്യ സൂത്രധാരനെ പൊലീസ് അറസ്റ്റ് ചെയ്തു. 37 കിലോ കഞ്ചാവുമായി കടന്നുകളഞ്ഞ സംഘത്തിലെ മറ്റ് രണ്ട് പേരെ നേരത്തെ പിടികൂടിയിരുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0kam424twtbbgcet6smchat,imgname-drug-case-arrest-1787355074628.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തൃശൂര്&zwj;: പെരുമ്പിലാവില്&zwj; ജില്ലാ ലഹരി വിരുദ്ധ സ്&zwnj;ക്വാഡ് സംഘത്തെ വാഹനമിടിച്ച് അപായപ്പെടുത്താന്&zwj; ശ്രമിച്ച മൂന്നംഗ സംഘത്തിലെ മുഖ്യ സൂത്രധാരൻ അറസ്റ്റില്&zwj;. ചങ്ങരംകുളം സ്വദേശി അജ്മലിനെ (28) യാണ് കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. 37 കിലോ കഞ്ചാവ് വില്&zwj;പ്പനക്കായി വാഹനത്തില്&zwj; കൊണ്ടുപോകുന്നതിനിടെ പിന്തുടര്&zwj;ന്നെത്തിയ ഡാൻസാഫ് സംഘത്തെയാണ് അപായപ്പെടുത്താൻ ശ്രമിച്ചത്. ജൂണ്&zwj; 17ന് നടന്ന സംഭവത്തിന് പിന്നാലെ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അജ്മല്&zwj; അന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. കുന്നംകുളം ചൊവ്വന്നൂര്&zwj; സ്വദേശി സനല്&zwj; (24) മലപ്പുറം നന്നമുക്ക് പള്ളിക്കര സ്വദേശി മുബാഷിര്&zwj; (25) എന്നിവരാണ് സംഭവ സ്ഥലത്തു നിന്ന് അറസ്റ്റിലായത്.&lt;/p&gt;&lt;p&gt;ഡാന്&zwj;സാഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്&zwj;ന്ന് പെരുമ്പിലാവ് - പട്ടാമ്പി റോഡില്&zwj; വെച്ചാണ് പ്രതികളെ പിടികൂടിയത്. സിഫ്റ്റ് കാറിലാണ് സംഘം സഞ്ചരിച്ചിരുന്നത്. ഡാന്&zwj;സാഫ് സംഘം കൈ കാണിച്ചെങ്കിലും കാര്&zwj; നിര്&zwj;ത്താതെ പോയി. പിന്നാലെയെത്തിയ പൊലീസുകാര്&zwj; സഞ്ചരിച്ച കാറില്&zwj; സംഘം സഞ്ചരിച്ചിരുന്ന കാറിടിച്ച് അപായപ്പെടുത്താന്&zwj; ശ്രമിച്ചു. കാറില്&zwj; നിന്നിറങ്ങി ഓടി രക്ഷപ്പെടാനും മൂന്നംഗ സംഘം ശ്രമിച്ചു. പിന്നീട് പൊലീസ് സിനിമാ സ്&zwnj;റ്റൈലില്&zwj; പിന്തുടര്&zwj;ന്നാണ് പിടികൂടിയത്.&lt;/p&gt;&lt;p&gt;ബെംഗളൂരുവിൽ നിന്നാണ് സംഘം കഞ്ചാവുമായി നാട്ടിലെത്തിയത്. അജ്മല്&zwj; പത്തോളം ക്രിമിനല്&zwj; കേസുകളിലും നാല് മയക്കുമരുന്ന് കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/case-of-attempt-to-endanger-dansaf-team-by-ramming-vehicle-at-perumbilavu-prime-accused-arrested-articleshow-tu31tg3"/>
        </item>
        <item>
            <title><![CDATA[റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട മരണം; കൊപ്രക്കളത്ത് മേല്‍പ്പാലം വേണമെന്ന ആവശ്യം ശക്തം]]></title>
            <link>https://www.asianetnews.com/local-news/another-fatal-accident-while-crossing-the-road-demand-grows-strong-for-an-overbridge-at-koprakalam-articleshow-kzl2aso</link>
            <guid isPermaLink="true">https://www.asianetnews.com/local-news/another-fatal-accident-while-crossing-the-road-demand-grows-strong-for-an-overbridge-at-koprakalam-articleshow-kzl2aso</guid>
            <pubDate>Sat, 22 Aug 2026 02:39:16 +0530</pubDate>
            <description><![CDATA[&lt;p&gt;തൃശൂര്&zwj; തളിക്കുളം കൊപ്രക്കളത്ത് ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് കാല്&zwj;നടയാത്രികൻ മരിച്ചു. ഒരു മാസത്തിനിടെ ഇത് രണ്ടാമത്തെ അപകട മരണമായതോടെ, കാൽനടയാത്രക്കാർക്കായി മേൽപ്പാലം വേണമെന്ന ആവശ്യം ശക്തമായി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0k2enqd9spvnnwqfbqhjt65,imgname-accident-1787346507501.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തൃശൂര്&zwj;: ദേശീയപാത തളിക്കുളം കൊപ്രക്കളത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട മരണം. ബൈക്കിടിച്ച് കാല്&zwj;നടയാത്രികന്&zwj; മരിച്ചു. തളിക്കുളം ചേര്&zwj;ക്കര സ്വദേശി രാജു (60) ആണ് മരിച്ചത്. വീട്ടിലേയ്ക്ക് പോകാനായി റോഡ് മുറിച്ചു കടക്കുമ്പോള്&zwj; ഗുരുവായൂര്&zwj; ഭാഗത്തുനിന്നും വന്ന ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ രാജുവിനേയും ബൈക്ക് യാത്രക്കാരായ മലപ്പുറം വെളിയംകോട് സ്വദേശി ഷംഷാദ് (31) പാലക്കാട് പട്ടാമ്പി സ്വദേശി മുനീര്&zwj; (38) എന്നിവരേയും തൃശൂരിലെ സ്വകാര്യ ആശുപത്രിയില്&zwj; എത്തിച്ചു. പക്ഷേ രാജുവിന്&zwj;റെ ജീവൻ രക്ഷിക്കാനായില്ല.&lt;/p&gt;&lt;p&gt;അമ്മ: വിശാലാക്ഷി, ഭാര്യ: ബിജിത, മക്കള്&zwj;: രവീണ, ശ്രീയ.&lt;/p&gt;&lt;h2&gt;&lt;strong&gt;കൊപ്രക്കളത്ത് മേല്&zwj;പ്പാലം വേണമെന്ന ആവശ്യം ശക്തമാകുന്നു&lt;/strong&gt;&lt;/h2&gt;&lt;p&gt;ദേശീയ പാതയ്ക്ക് കറുകെ തളിക്കുളം കൊപ്രക്കളത്ത് നടന്നു പോകാവുന്ന മേല്&zwj;പ്പാലം വേണമെന്ന ആവശ്യം ശക്തമാകുന്നു. ഈ ആവശ്യം ഉന്നയിച്ച് നാട്ടുകാര്&zwj; ജനപ്രതിനിധികളുടെ നേതൃത്വത്തില്&zwj; ആക്ഷന്&zwj; കൗണ്&zwj;സില്&zwj; രൂപീകരിച്ച് പ്രവര്&zwj;ത്തനം നടത്തി കൊണ്ടിരിക്കേയാണ് മേല്&zwj;പ്പാലം ഇല്ലാത്തതു കൊണ്ടുമാത്രം രണ്ട് അപകട മരണങ്ങള്&zwj; സംഭവിച്ചത്.&lt;/p&gt;&lt;p&gt;കഴിഞ്ഞ ജൂലൈ 14ന് കൊപ്രക്കളത്ത് ദേശീയപാത മുറിച്ചു കടക്കവേ തളിക്കുളം സ്വദേശിയായ ഇക്ബാല്&zwj; കാറിടിച്ച് മരിക്കാനിടയായി. ഈ അപകടം നടന്ന് ഒരു മാസം മാത്രം പിന്നിട്ടപ്പോഴാണ് വീണ്ടും അപകട മരണമുണ്ടായത്. ദേശീയപാതയുടെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിലെ താമസക്കാരാണ് ഇരുവരും. കാല്&zwj; നടയായി റോഡ് മുറിച്ചു കടക്കുമ്പോഴാണ് രണ്ടു പേരുടേയും ജീവന്&zwj; അപഹരിക്കപ്പെട്ടത്.&lt;/p&gt;&lt;p&gt;ഈ അപകട സാധ്യത മുന്നില്&zwj;കണ്ടാണ് റോഡിന് കിഴക്കും പടിഞ്ഞാറുമായി വിദ്യാലയങ്ങളും ആരാധനാലയങ്ങളും ഓഡിറ്റോറിയങ്ങളുമുള്ള കൊപ്രക്കളത്ത് കാല്&zwj;നടയാത്രക്കാര്&zwj;ക്കായി മേല്&zwj;പ്പാലം നിര്&zwj;മ്മിക്കണമന്ന ആവശ്യവുമായി ആക്ഷന്&zwj; കൗണ്&zwj;സില്&zwj; രൂപീകരിക്കപ്പെട്ടത്. തളിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എസ് റഹ്മത്തുള്ള ചെയര്&zwj;മാനും പഞ്ചായത്തംഗങ്ങളായ ഇ വി എസ്. സ്മിത്ത് (കണ്&zwj;വീനര്&zwj;), ഷെമീര്&zwj; നാലകത്ത് (ട്രഷറര്&zwj;), നാട്ടുകാരനായ പി ഡി ജിന്&zwj;സ് (കോഡിനേറ്റര്&zwj;) എന്നിവരുടെ നേതൃത്വത്തില്&zwj; ഒപ്പ് ശേഖരണം നടത്തി ഗീതാ ഗോപി എം എല്&zwj; എക്ക് നിവേദനം നല്&zwj;കി.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Sithara Sreelayam</dc:creator>
            <atom:link href="https://www.asianetnews.com/local-news/another-fatal-accident-while-crossing-the-road-demand-grows-strong-for-an-overbridge-at-koprakalam-articleshow-kzl2aso"/>
        </item>
        <item>
            <title><![CDATA[പിടിച്ചെടുത്തത് പഴകിയ ചിക്കൻ കറിയും ചിക്കൻ ഫ്രൈയും മീൻ ഫ്രൈയും; വര്‍ക്കലയിലെ ഹോട്ടലുകളിൽ പരിശോധന]]></title>
            <link>https://www.asianetnews.com/local-news/inspections-conducted-at-hotels-in-varkala-stale-chicken-curry-fish-fry-etc-seized-articleshow-yc1bnau</link>
            <guid isPermaLink="true">https://www.asianetnews.com/local-news/inspections-conducted-at-hotels-in-varkala-stale-chicken-curry-fish-fry-etc-seized-articleshow-yc1bnau</guid>
            <pubDate>Sat, 22 Aug 2026 00:22:54 +0530</pubDate>
            <description><![CDATA[വർക്കല നഗരസഭാ ആരോഗ്യ വിഭാഗം ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ അഞ്ച് സ്ഥാപനങ്ങളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. പഴകിയ ചിക്കൻ കറി, ചിക്കൻ ഫ്രൈ, അഴുകിയ മീൻ എന്നിവയുൾപ്പെടെ പിടിച്ചെടുത്തതിനെ തുടർന്ന് ഈ ഹോട്ടലുകൾക്ക് നോട്ടീസ് നൽകി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0jtnmfqay2jghhm2bsz2k2t,imgname-varkala-hotels-1787338346999.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: വര്&zwj;ക്കലയിലെ ഹോട്ടലുകളിൽ പരിശോധന. പഴകിയ ഭക്ഷണ പദാര്&zwj;ത്ഥങ്ങള്&zwj; പിടികൂടി. പിന്നാലെ അഞ്ച് ഹോട്ടലുകള്&zwj;ക്ക് നഗരസഭ നോട്ടീസ് നൽകി. വർക്കല നഗരസഭാ ആരോഗ്യ വിഭാഗം ഹോട്ടലുകളില്&zwj; നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണ പദാര്&zwj;ത്ഥങ്ങള്&zwj; പിടികൂടിയത്. ഇതിനെ തുടര്&zwj;ന്നാണ് നടപടി.&lt;/p&gt;&lt;p&gt;പുന്നമൂട്, മൈതാനം, മുനിസിപ്പല്&zwj; ഓഫീസ് പരിസരം എന്നിവിടങ്ങളില്&zwj; പതിനൊന്ന് സ്ഥാപനങ്ങളില്&zwj; നടത്തിയ പരിശോധനയിലാണ് അഞ്ച് സ്ഥാപനങ്ങളില്&zwj; നിന്നും പഴകിയ ഭക്ഷണം കണ്ടെത്തിയത്. പഴകിയ ചിക്കൻ കറി, ചിക്കൻ ഫ്രൈ, മീൻ ഫ്രൈ, അഴുകിയ മീൻ തുടങ്ങിയവയാണ് പിടിച്ചെടുത്തതിൽ അധികവും.&lt;/p&gt;&lt;p&gt;ഭക്ഷണ സാധനങ്ങള്&zwj; പിടിച്ചെടുത്ത അമ്മിക്കല്ല് ഹോട്ടല്&zwj;, ഇന്ദ്രപ്രസ്ഥ ബാര്&zwj; ഹോട്ടല്&zwj;, ഓലപ്പുര, തനി നാടന്&zwj; തട്ടുകട, വര്&zwj;ക്കല തട്ടുകട തുടങ്ങിയ ഹോട്ടലുകള്&zwj;ക്കെതിരെയാണ് നഗരസഭ നടപടി സ്വീകരിച്ചിരിക്കുന്നത്. പിഴ ഉൾപ്പെടെയുള്ള തുടര്&zwj; നടപടികള്&zwj; സ്വീകരിക്കുമെന്നും ഭക്ഷ്യശുചിത്വ പരിശോധന തുടരുമെന്നും നഗരസഭ ആരോഗ്യ വിഭാഗം അധികൃതര്&zwj; അറിയിച്ചു. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം സൂക്ഷിച്ചതിനും പഴകിയ മാംസം പിടികൂടിയതിനും മുൻപും വർക്കലയിൽ പ്രമുഖ കടകൾക്കെതിരെ അധികൃതരുടെ നടപടി ഉണ്ടായിട്ടുണ്ട്.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/inspections-conducted-at-hotels-in-varkala-stale-chicken-curry-fish-fry-etc-seized-articleshow-yc1bnau"/>
        </item>
        <item>
            <title><![CDATA[ഒരുപോലെയുള്ള വസ്ത്രം ധരിച്ചെത്തിയത് സീനിയേഴ്സിന് ഇഷ്ടമായില്ല; താമരശ്ശേരിയില്‍ ഓണാഘോഷത്തിനിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം]]></title>
            <link>https://www.asianetnews.com/local-news/plus-one-students-beaten-up-by-seniors-during-onam-celebrations-in-thamarassery-articleshow-s7ryg2k</link>
            <guid isPermaLink="true">https://www.asianetnews.com/local-news/plus-one-students-beaten-up-by-seniors-during-onam-celebrations-in-thamarassery-articleshow-s7ryg2k</guid>
            <pubDate>Sat, 22 Aug 2026 00:04:25 +0530</pubDate>
            <description><![CDATA[&lt;p&gt;കോഴിക്കോട് താമരശ്ശേരി ഗവ ഹയര്&zwj;സെക്കന്&zwj;ഡറി സ്കൂളിലെ ഓണാഘോഷത്തിനിടെ പ്ലസ് വണ്&zwj; വിദ്യാര്&zwj;ത്ഥികള്&zwj;ക്ക് സീനിയര്&zwj; വിദ്യാര്&zwj;ത്ഥികളുടെ മര്&zwj;ദനമേറ്റു. ഒരേ ഡ്രസ് കോഡിൽ ഫോട്ടോയെടുക്കുന്നത് തടഞ്ഞതിനെ തുടര്&zwj;ന്നുണ്ടായ തര്&zwj;ക്കമാണ് അക്രമത്തില്&zwj; കലാശിച്ചത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0jskfz12pc9w9vmctfjtws1,imgname-thamaraserry-1787337228256.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കോഴിക്കോട്: താമരശ്ശേരിയില്&zwj; ഓണാഘോഷ പരിപാടിക്കിടെ പ്ലസ് വണ്&zwj; വിദ്യാര്&zwj;ത്ഥികള്&zwj;ക്ക് മര്&zwj;ദനം. സീനിയര്&zwj; വിദ്യാര്&zwj;ത്ഥികളുടെ മര്&zwj;ദനത്തില്&zwj; പരിക്കേറ്റ മൂന്ന് പേര്&zwj; ചികില്&zwj;സ തേടി. താമരശ്ശേരി ഗവ ഹയര്&zwj;സെക്കന്&zwj;ഡറി സ്കൂളില്&zwj; ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവമുണ്ടായത്.&lt;/p&gt;&lt;p&gt;ഇന്നായിരുന്നു സ്കൂളിലെ ഓണാഘോഷ പരിപാടികള്&zwj;. ഒരേ ഡ്രസ് കോഡിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത് സീനിയർ വിദ്യാർത്ഥികൾ തടയുകയായിരുന്നുവെന്ന് പ്ലസ് വണ്&zwj; വിദ്യാർത്ഥികൾ പറയുന്നു. തര്&zwj;ക്കം അക്രമത്തിൽ കലാശിക്കുകയായിരുന്നു. മൂന്നു വിദ്യാര്&zwj;ത്ഥികള്&zwj;ക്ക് മുഖത്ത് പരിക്കേറ്റു. സീനിയര്&zwj; വിദ്യാര്&zwj;ത്ഥികള്&zwj; ആയുധമുപയോഗിച്ച് മര്&zwj;ദിച്ചെന്ന് പ്ലസ് വണ്&zwj; വിദ്യാര്&zwj;ത്ഥികള്&zwj; പറഞ്ഞു.&lt;/p&gt;&lt;p&gt;താമരശ്ശേരി പൊലീസ് വിദ്യാര്&zwj;ത്ഥികളുടെ മൊഴി രേഖപ്പെടുത്തി. ഒരു വര്&zwj;ഷം മുമ്പ് താമരശ്ശേരിയില്&zwj; സഹപാഠികളുടെ മര്&zwj;ദനമേറ്റ് ഷഹബാസ് എന്ന പത്താം തരം വിദ്യാര്&zwj;ത്ഥിക്ക് ജീവന്&zwj; നഷ്ടമായത് സമൂഹ മനസാക്ഷിയെ ഞെട്ടിപ്പിച്ചിരുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/plus-one-students-beaten-up-by-seniors-during-onam-celebrations-in-thamarassery-articleshow-s7ryg2k"/>
        </item>
        <item>
            <title><![CDATA[വാർദ്ധക്യത്തിൽ ഒറ്റപ്പെട്ട് പോയ അമ്മമാരെ ചേർത്തണച്ച് ഓണക്കോടിയുമായി ഐഎഎസ്, ഐപിഎസ് ദമ്പതികൾ]]></title>
            <link>https://www.asianetnews.com/local-news/ias-ips-couple-visits-old-age-home-to-celebrate-articleshow-gg9o7y4</link>
            <guid isPermaLink="true">https://www.asianetnews.com/local-news/ias-ips-couple-visits-old-age-home-to-celebrate-articleshow-gg9o7y4</guid>
            <pubDate>Fri, 21 Aug 2026 21:42:10 +0530</pubDate>
            <description><![CDATA[&lt;p&gt;തിരുവനന്തപുരം അമ്മ കെയർ ഹോമിലെ അമ്മമാർക്കൊപ്പം ഓണാഘോഷത്തിന്&zwj;റെ ഭാഗമായി കെ എസ്ഇബി ചെയർമാൻ എം ജി രാജമാണിക്യവും ഭാര്യയും ഇൻ്റലിജൻസ് ഐജിയുമായ ആർ നിശാന്തിനിയും&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0jhfpv7b8352fzgmrgs395n,imgname-onam-sivil-servants-old-age-home-1787328715623.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: അമ്മമാരെ ചേർത്തണച്ചും സ്&zwnj;നേഹം നിറച്ചും ഓണസദ്യ വിളമ്പി, ഓണക്കോടി സമ്മാനിച്ച് ഐഎഎസ്, ഐപിഎസ് ദമ്പതികൾ. ആരോരുമില്ലെന്ന് എത്രയോ നാളുകളായി സ്വയം പറഞ്ഞവർക്കൊപ്പം ഒരുപകൽ നേരം കുടുംബ സമേതം കൂട്ടുചേർന്ന് അവര്&zwj; സ്&zwnj;നേഹം പങ്കിട്ടു. തിരുവനന്തപുരം അമ്മ കെയർ ഹോമിലെ അമ്മമാർക്കൊപ്പം ഓണാഘോഷത്തിന്&zwj;റെ ഭാഗമായി കെ എസ്ഇബി ചെയർമാൻ എം ജി രാജമാണിക്യവും ഭാര്യയും ഇൻ്റലിജൻസ് ഐജിയുമായ ആർ നിശാന്തിനിയും. ഒത്തിരിയോണങ്ങൾ ഉറ്റവര്&zwj;ക്കൊപ്പം ഒരുമിച്ചുണ്ട് മക്കൾക്ക് വിളമ്പി ഒടുവില്&zwj; ജീവിത സായന്തനത്തിൽ ഒറ്റപ്പെട്ടു പോയി ജീവിത യാഥാർഥ്യങ്ങളിൽ പകച്ചുപോയവർക്ക് മുന്നിൽ സ്&zwnj;നേഹ നാമ്പായി മാറി എം ജി രാജമാണിക്യത്തിൻ്റെയും ആർ നിശാന്തിനിയുടെയും കുടുംബത്തിന്&zwj;റെയും കരുതലും ചേര്&zwj;ത്തണയ്ക്കലും. നാക്കിലയിൽ സ്&zwnj;നേഹത്തിൻ്റെ വറ്റ് വിളമ്പി അവർക്കൊപ്പം ഭക്ഷണം കഴിച്ചാണ് ഇരുവരും മടങ്ങിയത്. തിരുവനന്തപുരത്തെ ക്യാമറമാൻമാരുടെ സ്&zwnj;നേഹ കൂട്ടായ്മയാണ് അമ്മയോണം സംഘടിപ്പിച്ചത്. കെയർ ഹോമിലെ അമ്മമാർക്ക് ഇരുവരും ചേർന്ന് ഓണക്കോടി കൈമാറി, സ്&zwnj;നേഹപ്പുതപ്പണിയിച്ച് ഇരുവരും അമ്മമാരുടെ വാൽസല്യ നിധികളായി.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Elsa TJ</dc:creator>
            <atom:link href="https://www.asianetnews.com/local-news/ias-ips-couple-visits-old-age-home-to-celebrate-articleshow-gg9o7y4"/>
        </item>
        <item>
            <title><![CDATA[മിനി ലോറിയില്‍ നിന്ന് ഇരുമ്പ് കമ്പികള്‍ തെറിച്ച് വീണ് ബൈക്ക് യാത്രികന്‍ മരിച്ചു.]]></title>
            <link>https://www.asianetnews.com/local-news/biker-killed-after-iron-rods-fall-off-mini-truck-in-thrissur-articleshow-apa2egs</link>
            <guid isPermaLink="true">https://www.asianetnews.com/local-news/biker-killed-after-iron-rods-fall-off-mini-truck-in-thrissur-articleshow-apa2egs</guid>
            <pubDate>Fri, 21 Aug 2026 21:37:05 +0530</pubDate>
            <description><![CDATA[&lt;p&gt;റോഡരികില്&zwj; നിര്&zwj;ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ പെട്ടെന്ന് മുന്നിലേക്ക് എടുത്തതിനെ തുടര്&zwj;ന്ന് ബൈക്ക് യാത്രികന്&zwj; വേഗത കുറയ്ക്കുകയായിരുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0jh4aeat9y15cbp50d6afh3,imgname-img-20260821-wa0014-1787328342472.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തൃശൂര്&zwj;: മിനി ലോറിയില്&zwj; നിന്ന് ഇരുമ്പ് കമ്പികള്&zwj; തെറിച്ച് വീണ് ബൈക്ക് യാത്രികന്&zwj; മരിച്ചു. കുട്ടനെല്ലൂര്&zwj; സ്വദേശി ഷെറിന്&zwj; ആണ് മരിച്ചത്. തൃശൂര്&zwj; കുട്ടനെല്ലൂരിലെ ഹൈലൈറ്റ് മാളിന് മുന്നില്&zwj; വെച്ചായിരുന്നു അപകടം.&lt;/p&gt;&lt;p&gt;റോഡരികില്&zwj; നിര്&zwj;ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ പെട്ടെന്ന് മുന്നിലേക്ക് എടുത്തതിനെ തുടര്&zwj;ന്ന് ബൈക്ക് യാത്രികന്&zwj; വേഗത കുറയ്ക്കുകയായിരുന്നു. തൊട്ടുപിന്നാലെ ഇരുമ്പ് സ്&zwnj;ക്വയര്&zwj; പൈപ്പുകളുമായി എത്തിയ മിനി ലോറി ഡ്രൈവര്&zwj; സഡന്&zwj; ബ്രേക്കിട്ടു. ഇതോടെ ലോറിയിലുണ്ടായിരുന്ന ഇരുമ്പ് പൈപ്പുകള്&zwj; കെട്ടഴിഞ്ഞ് മുന്നിലെ ബൈക്ക് യാത്രികന്റെ മുകളിലേക്ക് തെറിച്ചുവീഴുകയായിരുന്നു.&lt;/p&gt;&lt;p&gt;ദേഹമാസകലം ഇരുമ്പ് പൈപ്പുകള്&zwj; തുളച്ചുകയറി ഗുരുതരമായി പരുക്കേറ്റ ഷെറിനെ നാട്ടുകാര്&zwj; ഉടന്&zwj;തന്നെ ആശുപത്രിയില്&zwj; എത്തിച്ചെങ്കിലും ജീവന്&zwj; രക്ഷിക്കാനായില്ല. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്&zwj; പുറത്തുവന്നിട്ടുണ്ട്.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/biker-killed-after-iron-rods-fall-off-mini-truck-in-thrissur-articleshow-apa2egs"/>
        </item>
        <item>
            <title><![CDATA[ഹോട്ടലിലിരുന്ന് ബിയർ കഴിക്കുന്നത് ചോദ്യം ചെയ്ത മാനേജരെ ആക്രമിച്ചതായി പരാതി]]></title>
            <link>https://www.asianetnews.com/local-news/complaint-filed-alleging-assault-on-a-manager-who-questioned-someone-for-drinking-beer-at-hotel-articleshow-k0miq4n</link>
            <guid isPermaLink="true">https://www.asianetnews.com/local-news/complaint-filed-alleging-assault-on-a-manager-who-questioned-someone-for-drinking-beer-at-hotel-articleshow-k0miq4n</guid>
            <pubDate>Fri, 21 Aug 2026 20:03:08 +0530</pubDate>
            <description><![CDATA[&lt;p&gt;ആക്രമണത്തിൽ അത്താണിയിലെ 'അൽമിയ' റെസ്റ്റോറന്റ് മാനേജരും തലശ്ശേരി സ്വദേശിയുമായ സതീഷിന് വലതുകൈക്ക് പരിക്കേറ്റു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0jbf0edeyqkz4x95m2876j8,imgname-kitchen--1--1787322401229.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തൃശ്ശൂർ&lt;/strong&gt; : ഹോട്ടലിലിരുന്ന് ബിയർ കഴിക്കുന്നത് ചോദ്യം ചെയ്ത മാനേജരെ മെഡിക്കൽ വിദ്യാർത്ഥികളുടെ സംഘം ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചതായി പരാതി. ആക്രമണത്തിൽ അത്താണിയിലെ 'അൽമിയ' റെസ്റ്റോറന്റ് മാനേജരും തലശ്ശേരി സ്വദേശിയുമായ സതീഷിന് വലതുകൈക്ക് പരിക്കേറ്റു. മെഡിക്കൽ കോളേജ് പൊലീസ് അന്വേഷണം തുടങ്ങി.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/complaint-filed-alleging-assault-on-a-manager-who-questioned-someone-for-drinking-beer-at-hotel-articleshow-k0miq4n"/>
        </item>
        <item>
            <title><![CDATA[ഓണപ്പാട്ടിലൂടെ ലോക റെക്കോർഡ് സ്വന്തമാക്കി കുന്നംകുളം ഗുഡ് ഷെപ്പേർഡ് സി.എം.ഐ. സ്കൂൾ]]></title>
            <link>https://www.asianetnews.com/local-news/kunnamkulam-good-shepherd-cmi-school-sets-world-record-with-an-onam-song-articleshow-dt98nha</link>
            <guid isPermaLink="true">https://www.asianetnews.com/local-news/kunnamkulam-good-shepherd-cmi-school-sets-world-record-with-an-onam-song-articleshow-dt98nha</guid>
            <pubDate>Fri, 21 Aug 2026 18:13:42 +0530</pubDate>
            <description><![CDATA[&lt;p&gt;വിദ്യാർഥികളും രക്ഷിതാക്കളും ഒരുമിച്ച് അണിനിരന്ന് നടത്തിയ ഏറ്റവും വലിയ ഓണപ്പാട്ട് ആലാപനത്തിലൂടെയാണ് സ്കൂൾ ഈ അപൂർവ നേട്ടം കൈവരിച്ചത്. Best of India Records ന്റെ സഹകരണത്തോടെ സംഘടിപ്പിച്ച മെഗാ പരിപാടിയിൽ ആയിരത്തിഅഞ്ഞൂറിലധികം വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്തു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0j5e9axn0jdfdx4zyyeznd0,imgname-onam-song-record-1787316086109.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തൃശൂർ: &lt;/strong&gt;ഓണാഘോഷത്തിന്റെ ഭാഗമായി ഓണപ്പാട്ടിലൂടെ ലോക റെക്കോർഡ് സ്വന്തമാക്കി കുന്നംകുളം ഗുഡ് ഷെപ്പേർഡ് സി.എം.ഐ. സ്കൂൾ. വിദ്യാർഥികളും രക്ഷിതാക്കളും ഒരുമിച്ച് അണിനിരന്ന് നടത്തിയ ഏറ്റവും വലിയ ഓണപ്പാട്ട് ആലാപനത്തിലൂടെയാണ് സ്കൂൾ ഈ അപൂർവ നേട്ടം കൈവരിച്ചത്.&lt;/p&gt;&lt;p&gt;Best of India Records ന്റെ സഹകരണത്തോടെ സംഘടിപ്പിച്ച മെഗാ പരിപാടിയിൽ ആയിരത്തിഅഞ്ഞൂറിലധികം വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്തു. ഓണത്തിന്റെ പാരമ്പര്യവും വിളിച്ചോതുന്ന കേരളത്തനിമ തുളുമ്പുന്ന 11 ഓളം ഓണപ്പാട്ടുകൾ ഒരേ സ്വരത്തിൽ 20 മിനിട്ട് ആലപിച്ചാണ് റെക്കോർഡ് സ്വന്തമാക്കിയത്. കേരളീയ രീതിയിൽ വസ്ത്രം ധരിച്ച 500 രക്ഷിതാക്കളും1200 വിദ്യാർത്ഥികളുമാണ് ഓണപ്പാട്ടിൽ അണിനിരന്നത്.&lt;/p&gt;&lt;p&gt;ഓണത്തിന്റെ സന്തോഷവും ഐക്യവും സംഗീതത്തിലൂടെ പങ്കുവെച്ച പരിപാടി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ ആവേശകരമായ അനുഭവമായി. ഒരുമിച്ച് പാടി, ഒരുമിച്ച് ചരിത്രം സൃഷ്ടിച്ച ഈ നേട്ടം ഗുഡ് ഷെപ്പേർഡ് സി.എം.ഐ. സ്കൂളിന്റെ അഭിമാനമായി.&lt;/p&gt;&lt;p&gt;&ldquo;ഒരു ശബ്ദം, ഒരു മനസ്സ്, ഒരു റെക്കോർഡ്&rdquo; എന്ന സന്ദേശവുമായി നടത്തിയ പരിപാടിയിലൂടെ സ്കൂൾ സ്വന്തമാക്കിയ ലോക റെക്കോർഡ് ഓണാഘോഷത്തിന് പുതിയൊരു ചരിത്രമുദ്ര സമ്മാനിച്ചു. ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ അഭയ് കുമാർ കെ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ റവ. ഫാദർ സെൽജോ വെളിയന്നൂകാരൻ സി. എം. ഐ. അധ്യക്ഷത വഹിച്ചു. റെക്കോർഡ് ജേതാവായ വയലിനിസ്റ്റ് എം. എസ്. വിശ്വനാഥിന്റെ വയലിൻ കച്ചേരിയും ഉണ്ടായിരുന്നു. സ്കൂൾ പ്രിൻസിപ്പൽ റവ.ഫാദർ ഡോ.ജോസ് താണിക്കൽ സി.എം.ഐ. സന്ദേശം നൽകി. വൈസ് പ്രിൻസിപ്പൽ ശ്രീമതി ഷാനു ജോഫി സന്നിഹിതയായിരുന്നു. PTWA പ്രസിഡന്റ് ശ്രീ ജോജിത്ത് ടി രാജൻ, വൈസ് പ്രസിഡന്റ് ടിഷ ബിജു, KG PTWA പ്രസിഡന്റ് ധന്യ പ്രവീൺ എന്നിവർ സന്നിഹിതരായിരുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/kunnamkulam-good-shepherd-cmi-school-sets-world-record-with-an-onam-song-articleshow-dt98nha"/>
        </item>
        <item>
            <title><![CDATA[ബൈക്കിന് സൈഡ് നൽകിയില്ല, വിതുരയിൽ കെഎസ്ആർടിസി ഡ്രൈവർക്ക് ക്രൂരമർദനം; ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ച യുവാവ് അറസ്റ്റിൽ]]></title>
            <link>https://www.asianetnews.com/local-news/ksrtc-driver-attacked-in-vithura-articleshow-mfzsg8t</link>
            <guid isPermaLink="true">https://www.asianetnews.com/local-news/ksrtc-driver-attacked-in-vithura-articleshow-mfzsg8t</guid>
            <pubDate>Fri, 21 Aug 2026 18:56:13 +0530</pubDate>
            <description><![CDATA[&lt;p&gt;ബോണക്കാട് നിന്നും വിതുരയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ് ഡ്രൈവർ നന്ദകുമാറിനെ ബൈക്കിലെത്തിയ യുവാവ് ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0j7mmqdjzsg1h9mnknavm9b,imgname-vithura-1787318391533.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt;: ബോണക്കാട് നിന്നും വിതുരയിലേക്ക് വന്ന കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് നേരെ യുവാക്കളുടെ ആക്രമണം. ബസ് ഡ്രൈവറായ നന്ദകുമാറിനെയാണ് ബൈക്കിലെത്തിയ യുവാക്കൾ അസഭ്യം വിളിക്കുകയും ചോദ്യം ചെയ്തതോടെ ബിയർ കുപ്പി കൊണ്ട് തലയ്ക്കടിക്കുകയും ചെയ്തത്. ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു സംഭവം. മദ്യം വാങ്ങിവരുന്ന വഴി ഇടറോഡിൽ നിന്നും പെട്ടെന്ന് ബൈക്കിൽ കയറിവന്ന യുവാക്കളെ ഇടിക്കാതിരിക്കാൻ ഡ്രൈവർ നന്ദകുമാർ സഡൻ ബ്രേക്ക് ഇടുകയായിരുന്നെന്നാണ് വിവരം.&lt;/p&gt;&lt;p&gt;എന്നാൽ കടന്നുപോകാൻ സ്ഥലമില്ലെന്നാരോപിച്ച് യുവാക്കൾ ഡ്രൈവർക്ക് നേരെ തിരിയുകയായിരുന്നു. പ്രകോപിതരായ യുവാക്കൾ ബസ് തടഞ്ഞുനിർത്തി ഡ്രൈവറോട് തർക്കിക്കുകയും, കൈയിലുണ്ടായിരുന്ന ബിയർ കുപ്പിയെടുത്ത് തലയ്ക്കടിക്കുകയുമായിരുന്നു.ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ നന്ദകുമാറിനെ ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വിതുര പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ആക്രമണം നടത്തിയ വർക്കല സ്വദേശി നൗഫലിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാൾക്കെതിരെ വർക്കല, അയിരൂർ സ്റ്റേഷനുകളിലും കേസുകളുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇയാളെ കോടതിയിൽ ഹാജരാക്കി.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/ksrtc-driver-attacked-in-vithura-articleshow-mfzsg8t"/>
        </item>
        <item>
            <title><![CDATA[മലപ്പുറത്ത് നങ്കൂരത്തിൽ കെട്ടി താഴ്ത്തിയ നിലയിൽ മൃതദേഹം കണ്ടെത്തി, ദുരൂഹത]]></title>
            <link>https://www.asianetnews.com/local-news/body-found-in-river-at-malappuram-articleshow-h6xif2a</link>
            <guid isPermaLink="true">https://www.asianetnews.com/local-news/body-found-in-river-at-malappuram-articleshow-h6xif2a</guid>
            <pubDate>Fri, 21 Aug 2026 18:42:49 +0530</pubDate>
            <description><![CDATA[&lt;p&gt;നങ്കൂരത്തിൽ കെട്ടി താഴ്ത്തിയ നിലയിൽ ആയിരുന്നു മൃതദേഹം. മത്സ്യബന്ധനത്തിന് പോകാനിരുന്ന &lsquo;സമർഖന്ദ്&rsquo; എന്ന ബോട്ടിലെ മത്സ്യത്തൊഴിലാളികൾ ആണ് ചാക്കിൽ കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0j71ehajxtshm1wvwrym7d7,imgname-dead-body-1787317762602.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;മലപ്പുറം:&lt;/strong&gt; മലപ്പുറം പുറത്തൂർ പടിഞ്ഞാറേക്കര തിരൂർ പുഴയിൽ നിന്ന് ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തി. നങ്കൂരത്തിൽ കെട്ടി താഴ്ത്തിയ നിലയിൽ ആയിരുന്നു മൃതദേഹം. മത്സ്യബന്ധനത്തിന് പോകാനിരുന്ന &lsquo;സമർഖന്ദ്&rsquo; എന്ന ബോട്ടിലെ മത്സ്യത്തൊഴിലാളികൾ ആണ് ചാക്കിൽ കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടത്. മത്സ്യബന്ധനത്തിന് പോകാൻ നങ്കൂരം പൊക്കിയപ്പോൾ ചാക്ക് കെട്ടിയ നങ്കൂരത്തിൽ കുടുങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം പടിഞ്ഞാറേക്കരയിൽ നിന്ന് കാണാതായ ദമ്പതികളിൽ യുവതിയുടെതെന്ന് സംശയം. പൊലീസ് അന്വേഷണം ആരംഭിച്ചു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/body-found-in-river-at-malappuram-articleshow-h6xif2a"/>
        </item>
        <item>
            <title><![CDATA[പുന്നമടയിൽ ആര്? 72-ാമത് നെഹ്റു ട്രോഫി ജലോത്സവം, വിവിധ വിഭാഗങ്ങളിലായി 71 വള്ളങ്ങൾ]]></title>
            <link>https://www.asianetnews.com/local-news/72-th-nehru-trophy-boat-race-articleshow-gzfylw9</link>
            <guid isPermaLink="true">https://www.asianetnews.com/local-news/72-th-nehru-trophy-boat-race-articleshow-gzfylw9</guid>
            <pubDate>Fri, 21 Aug 2026 17:55:09 +0530</pubDate>
            <description><![CDATA[&lt;p&gt;72-ാമത് നെഹ്റു ട്രോഫി ജലോത്സവത്തിൽ വിവിധ വിഭാഗങ്ങളിലായി 71 വള്ളങ്ങൾ മത്സരിക്കും. പുന്നമട കായലിൽ നടക്കുന്ന മത്സരത്തിൽ 22 ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01j8w17b0t0rtc6e0zxf5chzjd,imgname-fotojet---2024-09-28t153048.561.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ആലപ്പുഴ: &lt;/strong&gt;72-ാമത് നെഹ്റു ട്രോഫി ജലോത്സവം ശനിയാഴ്ച. വിവിധ വിഭാഗങ്ങളിലായി ഇക്കുറി നെഹ്റു ട്രോഫി ജലോത്സവത്തിൽ 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുന്നത്. ചുണ്ടൻ വിഭാഗത്തിൽ മാത്രം ആകെ 22 വള്ളങ്ങളുണ്ട്. ചുരുളൻ- 2, ഇരുട്ടുകുത്തി എ- 3, ഇരുട്ടുകുത്തി ബി-16, ഇരുട്ടുകുത്തി സി-14, വെപ്പ് എ- 5, വെപ്പ് ബി- 4, തെക്കനോടി തറ-1, തെക്കനോടി കെട്ട്-4 എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളിൽ മത്സരിക്കുന്ന വള്ളങ്ങളുടെയെണ്ണം. ആഗസ്റ്റ് 22 ന് രാവിലെ 11-ന് മത്സരങ്ങൾ ആരംഭിക്കും. ചെറുവള്ളങ്ങളുടെ ഹീറ്റ്&zwnj;സാണ് ആദ്യം. ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിനു ശേഷമാകും ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്&zwnj;സ് മത്സരങ്ങളും ചെറു വള്ളങ്ങളുടെ ഫൈനൽ മത്സരങ്ങളും നടക്കുക.&lt;/p&gt;&lt;p&gt;ചുണ്ടൻ വള്ളങ്ങളുടെ മത്സരത്തിൽ ആറ് ഹീറ്റ്&zwnj;സുകളാണുള്ളത്. ആദ്യ നാല് ഹീറ്റ്&zwnj;സുകളിൽ നാലു വീതം വള്ളങ്ങളും അഞ്ച്, ആറ് ഹീറ്റ്&zwnj;സുകളിൽ മൂന്ന് വള്ളങ്ങളുമാണ് മത്സരിക്കുക. മികച്ച സമയം കുറിച്ച് ആദ്യമെത്തുന്ന നാലു വള്ളങ്ങളാണ് നെഹ്&zwnj;റു ട്രോഫിക്കു വേണ്ടിയുള്ള ഫൈനൽ പോരാട്ടത്തിനായി ഇറങ്ങുക. ചെറുവള്ളങ്ങളുടെ എല്ലാ വിഭാഗങ്ങളിലും ഫിനിഷ് ചെയ്യുന്ന സമയം പരിഗണിച്ചാണ് ജേതാക്കളെ തീരുമാനിക്കുന്നത്. സമയക്രമം പൊതുജനത്തിന് കാണാനാവും വിധം സ്&zwnj;ക്രീനിൽ പ്രദർശിപ്പിക്കും.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/72-th-nehru-trophy-boat-race-articleshow-gzfylw9"/>
        </item>
        <item>
            <title><![CDATA['മിസ'യിലെ അഭിനേത്രിക്കെതിരായ സദാചാര ആക്രമണത്തിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി സെക്രട്ടറി]]></title>
            <link>https://www.asianetnews.com/kerala-news/youth-congress-leader-condemns-moral-policing-on-actress-in-emergency-oppression-drama-misa-articleshow-i2g58g2</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/youth-congress-leader-condemns-moral-policing-on-actress-in-emergency-oppression-drama-misa-articleshow-i2g58g2</guid>
            <pubDate>Fri, 21 Aug 2026 17:30:00 +0530</pubDate>
            <description><![CDATA[&lt;p&gt;മോഡിയുടെ ഇന്ത്യയിൽ ഇരുന്നുകൊണ്ട് അടിയന്തരാവസ്&zwnj;ഥയെ ഇപ്പോഴും പ്രശ്നവൽക്കരിക്കുന്നതിന് പിന്നിലെ കാപട്യം വ്യക്തമാണ്. എന്നാലും പറയട്ടെ, മിസാ നാടകത്തിലെ നടിക്കെതിരെ വ്യാപകമായി നടക്കുന്ന സദാചാര ആക്രമണത്തെ ശക്തമായി അപലപിക്കുന്നു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0j2q0s92cwf5k1zarzrxn6b,imgname-misa-drama-youth-congress-1787313226537.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രദർശന വേദിയിൽ അവതരിപ്പിച്ച മിസ എന്ന നാടകത്തിലെ അഭിനേത്രിക്കെതിരെ സമൂഹമാധ്യമങ്ങളിൽ ഉയർന്ന വിമർശനത്തെ അപലപിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി സെക്രട്ടറി എ എ മുഹമ്മദ് ഹാഷിം. കോൺഗ്രസിനെതിരെ എല്ലാ രാഷ്ട്രീയ എതിരാളികളുടെയും ഏക്കാലത്തെയും വലിയ ആയുധം നമ്മുടെ സമുന്നതരായ വനിതാ നേതാക്കൾക്കെതിരെ നുണകളാൽ സദാചാര ആക്രമണം അഴിച്ചു വിടുക എന്നതായിരുന്നു. ആ വൈകാരികത ഉൾക്കൊള്ളുന്ന ഓരോ കോൺഗ്രസുകാരനും സദാചാര ഭീരുക്കളാൽ ആക്രമിക്കപ്പെടുന്ന സ്ത്രീകളെ കണ്ടില്ലെന്ന് വെക്കാനാകില്ല. അവരോടുള്ള എല്ലാ രാഷ്ട്രീയ വിയോജിപ്പുകളും നിലനിൽക്കേ തന്നെ ചിന്നൂസ് ചിലങ്ക എന്ന നാടക പ്രവർത്തകയോടുള്ള ഐക്യദാർഢ്യം അറിയിക്കുന്നുവെന്നാണ് എ എ ഹാഷിം ഫേസ്ബുക്ക് കുറിപ്പിൽ വിശദമാക്കുന്നത്.&lt;/p&gt;&lt;p&gt;&lt;strong&gt;എ എ മുഹമ്മദ് ഹാഷിമിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം&lt;/strong&gt;&lt;/p&gt;&lt;p&gt;മോഡിയുടെ ഇന്ത്യയിൽ ഇരുന്നുകൊണ്ട് അടിയന്തരാവസ്&zwnj;ഥയെ ഇപ്പോഴും പ്രശ്നവൽക്കരിക്കുന്നതിന് പിന്നിലെ കാപട്യം വ്യക്തമാണ്. എന്നാലും പറയട്ടെ, മിസാ നാടകത്തിലെ നടിക്കെതിരെ വ്യാപകമായി നടക്കുന്ന സദാചാര ആക്രമണത്തെ ശക്തമായി അപലപിക്കുന്നു.സ്വാതന്ത്ര്യത്തിന് മുൻപും ശേഷവും സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് തോളോട് തോൾ ചേർന്ന് പ്രവർത്തിച്ച ഒരു പാർട്ടി ആണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്. ആനി ബസന്റ് മുതൽ ഇന്ദിരാ ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി വരെയുള്ള വനിതാ നേതൃത്വം പലപ്പോഴും പുരുഷന്മാരെക്കാൾ ശക്തമായി പാർട്ടിയെ നയിച്ചവരും പ്രതിസന്ധി ഘട്ടങ്ങളിൽ പാർട്ടിയേയും രാജ്യത്തേയും താങ്ങി നിർത്തിയവരുമാണ്.&lt;/p&gt;&lt;p&gt;ഇത്രയേറെ സ്ത്രീകളാൽ നയിക്കപ്പെട്ട ഇത്രയും വലിയതും പഴയതുമായ ജനാധിപത്യ പാർട്ടി രാജ്യത്ത് എന്നല്ല ലോക ചരിത്രത്തിൽ തന്നെ സമാനതകൾ ഇല്ലാത്തതാണ്.ആ പാരമ്പര്യത്തിൽ നിന്ന് തന്നെയാണ് രാഹുൽ ഗാന്ധി എപ്പോഴും സ്ത്രീ പുരുഷ സമത്വം എന്ന തന്റെ നിലപാട് ഉയർത്തിപിടിക്കുന്നത്.കോൺഗ്രസ്സിനെതിരെ എല്ലാ രാഷ്ട്രീയ എതിരാളികളുടെയും ഏക്കാലത്തെയും വലിയ ആയുധം നമ്മുടെ സമുന്നതരായ വനിതാ നേതാക്കൾക്കെതിരെ നുണകളാൽ സദാചാര ആക്രമണം അഴിച്ചു വിടുക എന്നതായിരുന്നു.&lt;/p&gt;&lt;p&gt;ആ വൈകാരികത ഉൾക്കൊള്ളുന്ന ഓരോ കോൺഗ്രസ്സ്കാരനും സദാചാര ഭീരുക്കളാൽ ആക്രമിക്കപ്പെടുന്ന സ്ത്രീകളെ കണ്ടില്ലെന്ന് വെക്കാനാകില്ല. അവരോടുള്ള എല്ലാ രാഷ്ട്രീയ വിയോജിപ്പുകളും നിലനിൽക്കേ തന്നെ ചിന്നൂസ് ചിലങ്ക എന്ന നാടക പ്രവർത്തകയോടുള്ള ഐക്യദാർഢ്യം അറിയിക്കുന്നു.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Elsa TJ</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/youth-congress-leader-condemns-moral-policing-on-actress-in-emergency-oppression-drama-misa-articleshow-i2g58g2"/>
        </item>
        <item>
            <title><![CDATA[ഉദ്ഘാടനത്തിന് രണ്ട് ദിവസം; പുതിയ ഓഡിറ്റോറിയം തീപിടിച്ച് കത്തിനശിച്ചു]]></title>
            <link>https://www.asianetnews.com/local-news/two-days-before-inauguration-new-auditorium-gutted-by-fire-articleshow-gg85ift</link>
            <guid isPermaLink="true">https://www.asianetnews.com/local-news/two-days-before-inauguration-new-auditorium-gutted-by-fire-articleshow-gg85ift</guid>
            <pubDate>Fri, 21 Aug 2026 16:15:19 +0530</pubDate>
            <description><![CDATA[&lt;p&gt;ഷോര്&zwj;ട്ട് സര്&zwj;ക്യുട്ടാണ് തീപിടിത്തത്തിന് കാരണമെ ന്നാണ് പ്രാഥമിക നിഗമനം. ഞായറാഴ്ച ആദ്യ വിവാഹത്തിന് തുറന്ന് ഉദ്ഘാടനംചെയ്യാനിരിക്കുകയായിരുന്നു. ഒരുകോടിയോളം നഷ്ടം വന്നതായാണ് പ്രാഥമിക കണക്ക്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0hye9wqcctanta2hks3dx2s,imgname-fire--3--1787308746647.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;മലപ്പുറം:&lt;/strong&gt; എടക്കര/യില്&zwj; ഉദ്ഘാടനത്തിന് രണ്ടുനാള്&zwj; ശേഷിക്കേ, പുതിയ ഓഡിറ്റോറിയം തീപിടിച്ച് തകര്&zwj;ന്നു. തൊഴിലാളികള്&zwj; തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. നിലമ്പൂര്&zwj; വല്ലപ്പുഴ സ്വദേശി കിണറ്റിങ്ങല്&zwj; ജോണ്&zwj; മാത്യുവിന്റെ ഉടമസ്ഥതയിലുള്ള പുതിയ ഓഡിറ്റോറിയത്തിനാണ് തീപിടിച്ചത്. ചുങ്കത്തറ മാമ്പൊയില്&zwj; സിഎന്&zwj;ജി റോഡിന് സമീപമാണ് പുതിയ ഓഡിറ്റോറിയം നിര്&zwj;മിച്ച് അന്തിമ ഘട്ട പ്രവൃത്തികള്&zwj; പുരോഗമിച്ചിരുന്നത്. വ്യാഴം വൈകിട്ട് 4.45നാ ണ് അപകടം. ഷോര്&zwj;ട്ട് സര്&zwj;ക്യുട്ടാണ് തീപിടിത്തത്തിന് കാരണമെ ന്നാണ് പ്രാഥമിക നിഗമനം. ഞായറാഴ്ച ആദ്യ വിവാഹത്തിന് തുറന്ന് ഉദ്ഘാടനംചെയ്യാനിരിക്കുകയായിരുന്നു. ഒരുകോടിയോളം നഷ്ടം വന്നതായാണ് പ്രാഥമിക കണക്ക്.&lt;/p&gt;&lt;p&gt;വിവിധ ജോലികളുമായി ബന്ധപ്പെട്ട് 200ഓളം തൊഴിലാളികള്&zwj; സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്നു. തീപടര്&zwj;ന്നത് കണ്ട് തൊഴിലാളികള്&zwj; പുറത്തേ ക്കിറങ്ങിയതിനാല്&zwj; രക്ഷപ്പെട്ടു. ഓഡിറ്റോറിയത്തിലെ സീലിങ് മു ഴുവന്&zwj; കത്തിനശിച്ചു. നിലമ്പൂരില്&zwj; നിന്ന് സ്റ്റേഷന്&zwj; ഓഫീസര്&zwj; വി ബാ ബുരാജ്, അസി. സ്റ്റേഷന്&zwj; ഓഫീ സര്&zwj; കെ യൂസഫലി എന്നിവരുടെ നേതൃത്വത്തില്&zwj; അഗ്&zwnj;നിശമന സേനയുടെ രണ്ട് യൂണിറ്റ് എത്തി യാണ് തീ അണച്ചത്. ആര്&zwj;ക്കും പരിക്കില്ല. തൊഴിലാളികളുടെ പണിസാധനങ്ങളും കത്തി നശിച്ചിട്ടുണ്ട്.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/two-days-before-inauguration-new-auditorium-gutted-by-fire-articleshow-gg85ift"/>
        </item>
        <item>
            <title><![CDATA[കര്‍ഷകര്‍ക്ക് ആശ്വാസം; കേന്ദ്രവിഹിതം 209 കോടി അനുവദിച്ചുവെന്ന് മന്ത്രി അനൂപ് ജേക്കബ്]]></title>
            <link>https://www.asianetnews.com/local-news/relief-for-farmers-central-share-of-209-crore-sanctioned-says-minister-anoop-jacob-articleshow-6cr8aob</link>
            <guid isPermaLink="true">https://www.asianetnews.com/local-news/relief-for-farmers-central-share-of-209-crore-sanctioned-says-minister-anoop-jacob-articleshow-6cr8aob</guid>
            <pubDate>Fri, 21 Aug 2026 15:56:15 +0530</pubDate>
            <description><![CDATA[&lt;p&gt;നെല്ലെടുപ്പിലെ കേന്ദ്ര താങ്ങുവില വിഹിതമായി 209 കോടി രൂപ അനുവദിച്ചതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0hx88vh02kmqk7ym6m1p8x5,imgname-anoop-jacob-1787307500401.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt;: നെല്ലെടുപ്പില്&zwj; കേന്ദ്ര താങ്ങുവില വിഹിതത്തില്&zwj; നിന്ന് 209 കോടി രൂപ അനുവദിച്ചതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. രണ്ടാംവിള നെല്ലെടുപ്പില്&zwj; സംസ്ഥാന പ്രോത്സാഹന വിഹിതം പൂര്&zwj;ണതോതില്&zwj; സംസ്ഥാനം സപ്ലൈകോയ്ക്ക് അനുവദിച്ചിട്ടുണ്ട്. ഈ തുക ഉപയോഗിച്ചാണിപ്പോള്&zwj; നെല്ലുവില നല്&zwj;കുന്നത്. ഇതോടൊപ്പം കേന്ദ്രവിഹിതവും ലഭിച്ചതോടെ സംസ്ഥാനത്തെ എല്ലാ കര്&zwj;ഷകര്&zwj;ക്കും നെല്ലുവില മുഴുവനും കൊടുത്തുതീര്&zwj;ക്കാനാകും. 209 കോടി രൂപ ഇന്ന് റിലീസ് ചെയ്യുമെന്ന് കേന്ദ്രത്തില്&zwj; നിന്ന് സ്ഥിരീകരണം ലഭിച്ചു. മന്ത്രിയെന്ന നിലയില്&zwj;, ഡല്&zwj;ഹിയില്&zwj; കേന്ദ്രഭക്ഷ്യമന്ത്രിയെ സന്ദര്&zwj;ശിച്ചു നിവേദനം നല്&zwj;കുകയും നിരന്തരം കത്തുകള്&zwj; അയക്കുകയും ചെയ്തതിന്റെ തുടര്&zwj;ച്ചയായാണു തുക അനുവദിച്ചിരിക്കുന്നത്. ഒട്ടും വൈകാതെ നെല്ലു വില പൂര്&zwj;ണമായും കൊടുത്തു തീര്&zwj;ക്കുമെന്നു സംസ്ഥാന സര്&zwj;ക്കാര്&zwj; വ്യക്തമാക്കിയിരുന്നു. ഈ ഉറപ്പു പാലിക്കാന്&zwj; അവധി ദിവസങ്ങളിലടക്കം കര്&zwj;ഷകരുടെ അക്കൗണ്ടിലേക്കു വില ലഭ്യമാക്കുകയാണെന്നും മന്ത്രി അറിയിച്ചു.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/relief-for-farmers-central-share-of-209-crore-sanctioned-says-minister-anoop-jacob-articleshow-6cr8aob"/>
        </item>
        <item>
            <title><![CDATA[രഹസ്യവിവരം, റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധന, 4 കിലോ കഞ്ചാവ് പിടിച്ചു, 3 യുവാക്കൾ പിടിയിൽ]]></title>
            <link>https://www.asianetnews.com/local-news/youths-arrested-for-ganja-in-pathanamthitta-kerala-articleshow-a271085</link>
            <guid isPermaLink="true">https://www.asianetnews.com/local-news/youths-arrested-for-ganja-in-pathanamthitta-kerala-articleshow-a271085</guid>
            <pubDate>Fri, 21 Aug 2026 15:43:29 +0530</pubDate>
            <description><![CDATA[&lt;p&gt;തുറവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ച് നാല് കിലോ കഞ്ചാവുമായി പത്തനംതിട്ട സ്വദേശികളായ മൂന്ന് യുവാക്കളെ കുത്തിയതോട് പൊലീസ് പിടികൂടി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0hwexrx21mzhwd9h26nfbra,imgname-arrest--42--1787306669853.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;പത്തനംതിട്ട&lt;/strong&gt;: തുറവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ നാലു കിലോ കഞ്ചാവുമായി പത്തനംതിട്ട സ്വദേശികളായ മൂന്ന് യുവാക്കളെ കുത്തിയതോട് പൊലീസ് പിടികൂടി. പത്തനംതിട്ട ആറന്മുള സ്വദേശി സുരേഷ് (24), ആറന്മുള കിഴക്കാട്ട് മോഡിയിൽ ശശി പി വി മകൻ അച്ചു ശശി (20), ആറന്മുള കഴി ഉതുകയിൽ ജിഷ്ണു സുരേന്ദ്രൻ (21) എന്നിവരാണ് പിടിയിലായത്.&lt;/p&gt;&lt;p&gt;ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചേർത്തല ഡിവൈഎസ്&zwnj;പി മഞ്ജുനാഥിന്റെ നിർദേശ പ്രകാരമായിരുന്നു പരിശോധന. തുറവൂർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്&zwnj;ഫോമിൽ ബാഗിൽ കഞ്ചാവ് ഒളിപ്പിച്ച് വില്പനയ്ക്കായി കാത്തുനിൽക്കുകയായിരുന്ന യുവാക്കളെ കുത്തിയതോട് പോലീസും ജില്ലാ ലഹരി വിരുദ്ധ സേനയും സംയുക്തമായാണ് പിടികൂടിയത്. ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗിൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്.&lt;/p&gt;&lt;p&gt;കുത്തിയതോട് പൊലീസ് സബ് ഇൻസ്പെക്ടർ രാജീവിന്റെ നേതൃത്വത്തിൽ സിവിൽ പൊലീസ് ഓഫിസര്&zwj;മാരായ കിഷോർചന്ദ്, അനൂബ്, രഞ്ജിത്ത്, വിജേഷ്, അമൽരാജ് എന്നിവരും ജില്ലാ ലഹരി വിരുദ്ധ സേനാംഗങ്ങളും ചേർന്നാണ് പ്രതികളെ വലയിലാക്കിയത്. ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/youths-arrested-for-ganja-in-pathanamthitta-kerala-articleshow-a271085"/>
        </item>
        <item>
            <title><![CDATA[എറണാകുളത്ത് ലക്ഷങ്ങൾ വിലയുള്ള പോത്തുകളെ മോഷ്ടിച്ച് കടത്തി; പ്രതി പിടിയിൽ; പോത്തുകളെ കൊണ്ടുപോയ വാഹന ഉടമകളും പ്രതികളാകുമെന്ന് പൊലീസ്]]></title>
            <link>https://www.asianetnews.com/local-news/buffalo-theft-ernakulam-accused-arrested-articleshow-hn5dvqf</link>
            <guid isPermaLink="true">https://www.asianetnews.com/local-news/buffalo-theft-ernakulam-accused-arrested-articleshow-hn5dvqf</guid>
            <pubDate>Fri, 21 Aug 2026 14:34:30 +0530</pubDate>
            <description><![CDATA[&lt;p&gt;ലക്ഷങ്ങൾ വില വരുന്ന പോത്തുകളെയാണ് മോഷ്ടിച്ചത്. മോഷണത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളുടെ ഉടമകളും കേസിൽ പ്രതിയാകുമെന്ന് പൊലീസ് പറഞ്ഞു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0hs0qdpy6tvnrsqbxsm6dhy,imgname-buffalo-theft-ernakulam-1787303058870.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊച്ചി: പോത്തുകളെ മോഷ്ടിച്ച യുവാവ് അറസ്റ്റിലായി. ചാലക്കുടി എലിഞ്ഞിപ്ര കാട്ടിലെ പറമ്പിൽ വീട്ടിൽ നിർമ്മൽ (40) നെയാണ് പുത്തൻവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തത്. പുത്തൻവേലിക്കര താഴഞ്ചിറ പാടത്ത് നിന്നും മൂന്ന് പോത്തുകളെയും ബസാർ ഭാഗത്ത് നിന്ന് മൂന്ന് പോത്തുകളെയും കരിമ്പാടം ഭാഗത്ത് നിന്ന് ഒരു പോത്തിനെയും ആണ് മോഷ്ടിച്ച് കടത്തി കൊണ്ടുപോയത്.&lt;/p&gt;&lt;p&gt;ലക്ഷങ്ങൾ വില വരുന്ന പോത്തുകളെയാണ് മോഷ്ടിച്ചത്. മോഷണത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളുടെ ഉടമകളും കേസിൽ പ്രതിയാകുമെന്ന് പൊലീസ് പറഞ്ഞു. അന്വേഷണ സംഘത്തിൽ എസ്ഐ മാരായ അനീഷ്, മനോജ് കുമാർ, ഗോപി ,സീനിയർ സിപിഒ ലിഗിൽ ജോസ്, സിപിഒമാരായ സനൽ, വിനീഷ് എന്നിവരാണ് ഉണ്ടായിരുന്നത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/buffalo-theft-ernakulam-accused-arrested-articleshow-hn5dvqf"/>
        </item>
        <item>
            <title><![CDATA[സ്കൂട്ടറിൽ ഇരുന്ന് ഫോൺ ചെയ്തത് ഇഷ്ടപ്പെട്ടില്ല, വാക്കേറ്റം; യുവാക്കളെ ഇരുമ്പ് ദണ്ഡുപയോഗിച്ച് തല്ലി, കുന്നംകുളത്ത് പ്രതികൾ പിടിയിൽ]]></title>
            <link>https://www.asianetnews.com/local-news/two-youths-arrested-in-kunnamkulam-for-attacking-man-over-verbal-dispute-articleshow-kg6tf4q</link>
            <guid isPermaLink="true">https://www.asianetnews.com/local-news/two-youths-arrested-in-kunnamkulam-for-attacking-man-over-verbal-dispute-articleshow-kg6tf4q</guid>
            <pubDate>Fri, 21 Aug 2026 12:16:15 +0530</pubDate>
            <description><![CDATA[&lt;p&gt;കുന്നംകുളം പെരുംന്തുരുത്തി സെന്&zwj;ററിൽ ബൈക്കിലിരുന്ന് ഫോൺ ചെയ്യുകയായിരുന്ന നിസ്സാമിനും അലിക്കും അരികിലെത്തിയ പ്രതികൾ, സ്കൂട്ടറിൽ നിന്ന് മാറി നിൽക്കാൻ ആവശ്യപ്പെടുകയും ഇത് വാക്കുതർക്കത്തിൽ കലാശിക്കുകയുമായിരുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kkty2y4qgtc9gace7f1kycwv,imgname-kerala-police-1773651720343.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തൃശൂർ: കുന്നംകുളം പഴഞ്ഞി പെരുംന്തുരുത്തി സെന്&zwj;ററൽ യുവാക്കൾക്ക് നേരെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ആക്രമണം നടത്തിയ കേസിൽ പ്രതികൾ അറസ്റ്റിൽ. പെരുംന്തുരുത്തി സ്വദേശി നിസ്സാം, സുഹൃത്ത് അലി എന്നിവരെ ആക്രമിച്ച കേസിൽ പെരുന്തുരുത്തി സ്വദേശികളായ ശ്രീജിത്ത്, മിഥുൻ കൃഷ്ണ എന്നിവരെയാണ് കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 19ന് രാത്രി 11 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. പെരുംന്തുരുത്തി സെന്&zwj;ററിൽ ബൈക്കിലിരുന്ന് ഫോൺ ചെയ്യുകയായിരുന്ന നിസ്സാമിനും അലിക്കും അരികിലെത്തിയ പ്രതികൾ, സ്കൂട്ടറിൽ നിന്ന് മാറി നിൽക്കാൻ ആവശ്യപ്പെടുകയും ഇത് വാക്കുതർക്കത്തിൽ കലാശിക്കുകയുമായിരുന്നു.&lt;/p&gt;&lt;p&gt;മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. തുടർന്ന് പ്രതികൾ നിസ്സാമിനെയും അലിയെയും മർദ്ദിച്ചു. ഇതിനിടെ ഒന്നാം പ്രതി സ്കൂട്ടറിൽ നിന്ന് ഇരുമ്പ് ദണ്ഡ് എടുത്ത് നിസ്സാമിന്റെ തല ലക്ഷ്യമാക്കി അടിക്കുകയുമായിരുന്നു. തല പെട്ടെന്ന് വെട്ടിച്ചു മാറ്റിയതിനാൽ അടി നെറ്റിയുടെ ഇടത്തുവശത്താണ് കൊണ്ടത്. ആക്രമണത്തിൽ നിസാമിന്റെ തലക്ക് പരിക്കേറ്റു. ലഹരി ഉപയോഗിച്ചെത്തിയാണ് പ്രതികൾ ആക്രമണം നടത്തിയതെന്ന് പരിക്കേറ്റവർ നൽകിയ മൊഴിയിൽ പറയുന്നു. പ്രതികളെ കുന്നംകുളം സബ് ഇൻസ്പെക്ടർ എ വി. സന്തോഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടികൂടിയത്. പ്രതികൾക്കെതിരെ വധശ്രമത്തിന് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/two-youths-arrested-in-kunnamkulam-for-attacking-man-over-verbal-dispute-articleshow-kg6tf4q"/>
        </item>
        <item>
            <title><![CDATA[തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു]]></title>
            <link>https://www.asianetnews.com/local-news/student-was-injured-after-falling-from-ksrtc-bus-in-thiruvananthapuram-articleshow-cctpagd</link>
            <guid isPermaLink="true">https://www.asianetnews.com/local-news/student-was-injured-after-falling-from-ksrtc-bus-in-thiruvananthapuram-articleshow-cctpagd</guid>
            <pubDate>Fri, 21 Aug 2026 10:49:09 +0530</pubDate>
            <description><![CDATA[&lt;p&gt;കിഴക്കേക്കോട്ടയിലേക്ക് പോയ ബസ്സിൽ നിന്ന് മുന്നിലത്തെ വാതിൽ തുറന്ന് പുറത്തേയ്ക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ തലയ്ക്ക് മുറിവേറ്റ വിദ്യാർഥിനിയെ അതേ ബസ്സിൽ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. തലയ്ക്ക് പരിക്കേറ്റ വിദ്യാർത്ഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, നില ഗുരുതരമല്ല.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k81bezka6nag0b54dbmdrq8r,imgname-ksrtc-bus--1760982171242.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. കിഴക്കേക്കോട്ടയിലേക്ക് പോയ ബസ്സിൽ നിന്ന് മുന്നിലത്തെ വാതിൽ തുറന്ന് പുറത്തേയ്ക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ തലയ്ക്ക് മുറിവേറ്റ വിദ്യാർഥിനിയെ അതേ ബസ്സിൽ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. വിദ്യാർത്ഥിയുടെ നില ഗുരുതരമല്ലെന്ന് ഡോക്ടർമാർ അറിയിച്ചു. രാവിലെ ബസ്സിൽ വലിയ തിരക്ക് ഉണ്ടായിരുന്നു. മുന്നിലത്തെ വാതിലിൽ കൂടി ബസിനുള്ളിൽ പ്രവേശിച്ച വിദ്യാർത്ഥിനി വാതിൽ അടച്ചെങ്കിലും ലോക്ക് വീണിരുന്നില്ല. ബസ് മുന്നോട്ട് എടുത്തപ്പോൾ വാതിൽ തുറന്ന് വിദ്യാർത്ഥിനി പുറത്തേക്ക് വീഴുകയായിരുന്നു. ബസ്സിലുള്ളവർ ബഹളം വെച്ചപ്പോൾ ഉടൻ ബസ് നിർത്തി വിദ്യാർഥിനിയെ അതേ ബസ്സിൽ തന്നെ മെഡിക്കൽ കോളേജിൽ എത്തിച്ചു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/student-was-injured-after-falling-from-ksrtc-bus-in-thiruvananthapuram-articleshow-cctpagd"/>
        </item>
        <item>
            <title><![CDATA[ബൈക്കിൽ വീട്ടിലേക്ക് പോകവേ കാറിൽ പിന്തുടർന്നു, പത്തനംതിട്ടയിൽ 48 കാരനെ അജ്ഞാത സംഘം വെട്ടിപരിക്കേൽപ്പിച്ചു]]></title>
            <link>https://www.asianetnews.com/local-news/five-member-gang-brutally-attacked-a-youth-in-pathanamthitta-police-starts-investigation-articleshow-lgym0ir</link>
            <guid isPermaLink="true">https://www.asianetnews.com/local-news/five-member-gang-brutally-attacked-a-youth-in-pathanamthitta-police-starts-investigation-articleshow-lgym0ir</guid>
            <pubDate>Fri, 21 Aug 2026 10:37:34 +0530</pubDate>
            <description><![CDATA[&lt;p&gt;ബൈക്കിൽ വീട്ടിലേക്ക് പോവുകയായിരുന്ന ജിനുവിനെ പിന്തുടർന്നെത്തിയ സംഘം വടിവാൾ ഉപയോഗിച്ച് കൈയ്ക്കും കാലിനും വെട്ടുകയായിരുന്നു. പരിക്കേറ്റ ജിനുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kkty2y4qgtc9gace7f1kycwv,imgname-kerala-police-1773651720343.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പത്തനംതിട്ട: സ്കൂട്ടർ യാത്രികനെ കാറിൽ എത്തിയ അജ്ഞാത സംഘം വെട്ടിപരിക്കേൽപ്പിച്ചു. നാരങ്ങാനം തെക്കേത്തടത്തിൽ വീട്ടിൽ 48 വയസുള്ള ജിനുവിനെയാണ് അഞ്ചംഗ സംഘം വെട്ടിയത്. ബുധനാഴ്ച രാത്രി 9 മണിക്ക് അന്ത്യാളങ്കാവ് മാർത്തോമാ പള്ളിക്ക് സമീപം വെച്ചായിരുന്നു ആക്രമണം. ബൈക്കിൽ വീട്ടിലേക്ക് പോവുകയായിരുന്ന ജിനുവിനെ പിന്തുടർന്നെത്തിയ സംഘം വടിവാൾ ഉപയോഗിച്ച് കൈയ്ക്കും കാലിനും വെട്ടുകയായിരുന്നു. പരിക്കേറ്റ ജിനുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമത്തിന് പിന്നിൽ കൊട്ടേഷൻ സംഘമെന്നാണ് സൂചന. കാരണം വ്യക്തമല്ല. സംഭവത്തിൽ ആറന്മുള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന് ഉപയോഗിച്ച കാർ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/five-member-gang-brutally-attacked-a-youth-in-pathanamthitta-police-starts-investigation-articleshow-lgym0ir"/>
        </item>
        <item>
            <title><![CDATA[മകളുടെ വിവാഹത്തിന് വാങ്ങിയ സ്വർണം കവർന്നു, തൃശൂരിൽ വസ്ത്ര വ്യാപാരിക്ക് നഷ്ടമായത് 50 പവൻ]]></title>
            <link>https://www.asianetnews.com/local-news/gold-purchased-for-daughters-wedding-stolen-textile-owner-in-thrissur-loses-50-sovereigns-articleshow-u3c745g</link>
            <guid isPermaLink="true">https://www.asianetnews.com/local-news/gold-purchased-for-daughters-wedding-stolen-textile-owner-in-thrissur-loses-50-sovereigns-articleshow-u3c745g</guid>
            <pubDate>Fri, 21 Aug 2026 10:34:42 +0530</pubDate>
            <description><![CDATA[&lt;p&gt;ഭാര്യയും മകളുമടക്കം ഓണത്തിരക്കുകാരണം ഷോപ്പിലായിരുന്നു. വൈകുന്നേരം അഞ്ചിനും പുലർച്ചെ ഒന്നരക്കുമിടയിലാണ് മോഷണം. വൈകീട്ട് ഏഴോടെ രണ്ട് പേർ വീടിന് സമീപത്ത് നിൽക്കുന്നത് കണ്ടതായി പരിസരവാസികൾ പറയുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0hb979cx3n75vf4q44q7qfs,imgname-tcr-moshanam-1787288657196.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തൃശൂർ:&lt;/strong&gt; തൃശൂരിൽ വൻ കവർച്ച. തൃശൂർ പേരാമംഗലത്ത് അൻപത് പവന്റെ കവർച്ച. തുണിക്കട ഉടമയുടെ വീട്ടിലാണ് കവർച്ച. പറപ്പൂർ സ്വദേശി ഷക്കീറിന്റെ വീട്ടിലാണ് കവർച്ച. മകളുടെ വിവാഹത്തിന് വാങ്ങിയ സ്വർണമാണ് നഷ്ടപ്പെട്ടത്. വീടിന്റെ പുറകു വാതിൽ തകർത്താണ് അകത്തു കയറിയത്. വാതിലുകൾ തകർത്താണ് അകത്തുകയറിയത്. വീട്ടുകാർ ഇല്ലാത്ത സമയത്തായിരുന്നു മോഷണം. ഷോപ്പിൽ നിന്ന് പുലർച്ചെ എത്തിയപ്പോഴാണ് ഷക്കീർ മോഷണ വിവരം അറിഞ്ഞത്.&lt;/p&gt;&lt;p&gt;ഭാര്യയും മകളുമടക്കം ഓണത്തിരക്കുകാരണം ഷോപ്പിലായിരുന്നു. വൈകുന്നേരം അഞ്ചിനും പുലർച്ചെ ഒന്നരക്കുമിടയിലാണ് മോഷണം. വൈകീട്ട് ഏഴോടെ രണ്ട് പേർ വീടിന് സമീപത്ത് നിൽക്കുന്നത് കണ്ടതായി പരിസരവാസികൾ പറയുന്നു. പണം നഷ്ടമായതായി അറിഞ്ഞിട്ടില്ല. പൊലീസ് അന്വേഷണം ഊർജിതമാക്കി. വീടിന് സമീപം ഭക്ഷണാവശിഷ്ടവും മദ്യക്കുപ്പിയും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/gold-purchased-for-daughters-wedding-stolen-textile-owner-in-thrissur-loses-50-sovereigns-articleshow-u3c745g"/>
        </item>
        <item>
            <title><![CDATA[കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ വിദ്യാർഥികളിൽ നിന്ന് എംഡിഎംഎ പിടികൂടി]]></title>
            <link>https://www.asianetnews.com/local-news/mdma-seized-from-students-during-college-onam-celebrations-in-kondotty-articleshow-fntwtd0</link>
            <guid isPermaLink="true">https://www.asianetnews.com/local-news/mdma-seized-from-students-during-college-onam-celebrations-in-kondotty-articleshow-fntwtd0</guid>
            <pubDate>Fri, 21 Aug 2026 09:20:21 +0530</pubDate>
            <description><![CDATA[&lt;p&gt;എക്സൈസിന്റെ വാഹനം കണ്ടപ്പോൾ വിദ്യാർഥികൾ കാറിൽ നിന്ന് ഇറങ്ങി ഓടി&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0h702j46z1gs1xytpzr77yq,imgname-onam-1787284163140.jfif" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;മലപ്പുറം:&lt;/strong&gt; കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ രാസലഹരിയായ എംഡിഎംഎ പിടികൂടി. വിദ്യാർഥികൾ എത്തിയ കാറിൽ നിന്നാണ് ഒരു ഗ്രാം എംഡിഎംഎ പിടികൂടിയത്. എക്സൈസിന്റെ വാഹനം കണ്ടപ്പോൾ വിദ്യാർഥികൾ കാറിൽ നിന്ന് ഇറങ്ങി ഓടി. കണ്ടാലറിയാവുന്ന മൂന്നു പേരെ പ്രതിയാക്കി എക്സൈസ് അന്വേഷണം ആരംഭിച്ചു.&lt;/p&gt;&lt;p&gt;ഓപ്പറേഷന്&zwj; തൂഫാന്&zwj;റെ ഭാഗമായി സംസ്ഥാന വ്യാപകമായി കഴിഞ്ഞ ദിവസം നടത്തിയ പരിശോധനകളിൽ 74 പേര്&zwj; കൂടി അറസ്റ്റിലായതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 10,015 ആയി. ആകെ 9280 കേസുകളാണ് ഇതുവരെ എടുത്തിട്ടുള്ളത്. ഇതുവരെ 8289.409 ഗ്രാം എം.ഡി.എം.എ-യും 1004.784 കി.ഗ്രാം കഞ്ചാവും 2382 കഞ്ചാവ് ചെടികളും പിടിച്ചെടുത്തിട്ടുണ്ട്. നിലവിലെ കണക്കുകള്&zwj; പ്രകാരം ഏറ്റവും കൂടുതല്&zwj; കേസുകള്&zwj; രജിസ്റ്റര്&zwj; ചെയ്തിരിക്കുന്നത് കോഴിക്കോട് സിറ്റിയിലാണ് (929). എന്നാല്&zwj; ഏറ്റവും കൂടുതല്&zwj; അറസ്റ്റ് നടന്നിട്ടുള്ളത് മലപ്പുറത്താണ് (999 പേര്&zwj;). 875 കേസുകളുമായി രണ്ടാം സ്ഥാനത്താണ് മലപ്പുറം ജില്ല.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/mdma-seized-from-students-during-college-onam-celebrations-in-kondotty-articleshow-fntwtd0"/>
        </item>
        <item>
            <title><![CDATA[10,000 പേർക്ക് തിരുവോണസദ്യ; ഓണാഘോഷങ്ങൾക്ക് ഒരുങ്ങി ഗുരുവായൂർ; വിഐപി ദർശനത്തിന് നിയന്ത്രണം]]></title>
            <link>https://www.asianetnews.com/local-news/arrangements-complete-at-guruvayur-temple-for-onam-celebrations-2026-articleshow-ryg1d03</link>
            <guid isPermaLink="true">https://www.asianetnews.com/local-news/arrangements-complete-at-guruvayur-temple-for-onam-celebrations-2026-articleshow-ryg1d03</guid>
            <pubDate>Fri, 21 Aug 2026 09:05:12 +0530</pubDate>
            <description><![CDATA[&lt;p&gt;ഗുരുവായൂർ ക്ഷേത്രത്തിൽ ഓണാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർണം. ദേവസ്വം ചെയർമാൻ എ വി ഗോപിനാഥ് ആണ് ഇക്കാര്യം അറിയിച്ചത്. തിരുവോണനാളിൽ 10,000 പേർക്ക് സദ്യ വിളമ്പുമെന്ന് ദേവസ്വം ചെയർമാൻ അറിയിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k7s437qseevh8h07krbvt8rc,imgname-guruvayur-temple--1760706010873.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഓണാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം ചെയർമാൻ എ വി ഗോപിനാഥ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആഘോഷ പരിപാടികൾക്കായി 19,10,000 രൂപയുടെ എസ്റ്റിമേറ്റിനാണ് ദേവസ്വം ഭരണസമിതി അംഗീകാരം നൽകിയിട്ടുള്ളത്. 10,000 പേർക്ക് തിരുവോണസദ്യ നൽകും.&lt;/p&gt;&lt;p&gt;25ന് ക്ഷേത്രത്തിൽ ഉത്രാടക്കാഴ്ച ശീവേലിയാണ്. രാവിലെ ശീവേലിക്ക് ശേഷമാണ് കാഴ്ചക്കുല സമർപ്പണം. സ്വർണക്കൊടിമരച്ചുവട്ടിൽ മേൽശാന്തി ആദ്യം കാഴ്ചക്കുല സമർപ്പിക്കും. തുടർന്ന് ദേവസ്വം ഭരണസമിതി അംഗങ്ങളും ഭക്തരും സമർപ്പണത്തിൽ പങ്കാളികളാവും. കാഴ്ചക്കുല സമർപ്പിക്കാൻ എത്തുന്നവർക്ക് പ്രത്യേക നിര ഒരുക്കും.&lt;/p&gt;&lt;p&gt;തിരുവോണ ദിവസമായ 26ന് പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമേ വിശേഷാൽ കാഴ്ചശീവേലിയും മേളവും ഉണ്ടാകും. രാവിലെ ഒമ്പതിന് തിരുവോണ സദ്യ തുടങ്ങും. സദ്യയുടെ വരി ഉച്ചയ്ക്ക് രണ്ടിന് അവസാനിപ്പിക്കും. തുടർന്ന് ബൂഫേ നൽകും. കാളൻ, ഓലൻ, എരിശ്ശേരി, അവിയൽ, പഴപ്രഥമൻ, മോര്, കായ വറവ്, പപ്പടം, അച്ചാർ എന്നിങ്ങനെയാണ് വിഭവങ്ങൾ. അന്നലക്ഷ്മി ഹാളിലും അതിനോട് ചേർന്നുള്ള താൽക്കാലിക പന്തലിലുമാണ് പ്രസാദഊട്ട് നൽകുന്നത്.&lt;/p&gt;&lt;p&gt;തിരുവോണ ദിവസം രാവിലെ കൊമ്പൻ ബൽറാമും ഉച്ചകഴിഞ്ഞ് ഇന്ദ്രസെനും രാത്രി രാജശേഖരനും കോലമേറ്റും. ഭക്തജനത്തിരക്ക് കണക്കിലെടുത്ത് ഉത്രാടം മുതൽ ചതയം വരെ രാവിലെ ആറുമുതൽ ഉച്ചയ്ക്ക് രണ്ടു വരെ വിഐപി ദർശനത്തിന് നിയന്ത്രണമുണ്ടാകും. കൂടുതൽ ഭക്തർക്ക് ദർശനം ഉറപ്പാക്കുന്നതിനായി ഒരു മണിക്കൂർ ദർശന സമയം വർധിപ്പിച്ചിട്ടുണ്ട്. സാധാരണ നാലരയ്ക്ക് തുറക്കാനുള്ള ക്ഷേത്രനട ഈ ദിവസങ്ങളിൽ മൂന്നരയ്ക്ക് തുറക്കും. ദേവസ്വം ഭരണ സമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി മനോജ്, എ യു ഷിനിജ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/local-news/arrangements-complete-at-guruvayur-temple-for-onam-celebrations-2026-articleshow-ryg1d03"/>
        </item>
        <item>
            <title><![CDATA[ഭർതൃമാതാവും മുത്തശ്ശിയും സ്ത്രീധനത്തിന്റെ പേരിൽ ഉപദ്രവിച്ചെന്ന് ആരോപണം; സംസ്കാരത്തിന് ആരും വന്നില്ല; യുവതിയുടെ മരണത്തിൽ ദുരൂഹതയെന്ന് പരാതി]]></title>
            <link>https://www.asianetnews.com/local-news/perumbavoor-native-arya-death-kottayam-nattakam-articleshow-27soicg</link>
            <guid isPermaLink="true">https://www.asianetnews.com/local-news/perumbavoor-native-arya-death-kottayam-nattakam-articleshow-27soicg</guid>
            <pubDate>Fri, 21 Aug 2026 08:54:13 +0530</pubDate>
            <description><![CDATA[&lt;p&gt;പെരുമ്പാവൂർ സ്വദേശിയായ ആര്യയുടെ മരണത്തിലാണ് ദുരൂഹത ആരോപിച്ച് കുടുംബം രം​ഗത്തെത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് വെള്ളിയാഴ്ച പെരുമ്പാവൂർ ഡിവൈഎസ്പിക്ക് കുടുംബം പരാതി നൽകും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0h5jvdj5hrhxemt6khkxapt,imgname-perumbavoor-arya-death-kottayam-1787282681266.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊച്ചി: കോട്ടയത്തെ ഭർതൃവീട്ടിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുടുംബം പൊലീസിൽ പരാതി നൽകും. പെരുമ്പാവൂർ സ്വദേശിയായ ആര്യയുടെ മരണത്തിലാണ് ദുരൂഹത ആരോപിച്ച് കുടുംബം രം​ഗത്തെത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് വെള്ളിയാഴ്ച പെരുമ്പാവൂർ ഡിവൈഎസ്പിക്ക് കുടുംബം പരാതി നൽകും.&lt;/p&gt;&lt;p&gt;കോട്ടയം നാട്ടകത്തെ ഭർതൃവീട്ടിൽ ഓ​ഗസ്റ്റ് 18-നാണ് ആര്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹ​തയുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. യുവതിയുടെ ശരീരത്തിൽ മർദനമേറ്റ പാടുകളുണ്ടായിരുന്നതായും ഇവർ ആരോപിക്കുന്നു. ഭർത്താവിന്റെ അമ്മയും മുത്തശ്ശിയും സ്ത്രീധനത്തിന്റെ പേരിൽ ആര്യയെ ഉപദ്രവിച്ചിരുന്നതായും പറയുന്നു. ആര്യയുടെ സംസ്കാരചടങ്ങിൽ ഭർതൃവീട്ടുകാർ പങ്കെടുക്കാതിരുന്നതിലും കുടുംബത്തിന് സംശയമുണ്ട്. തുടർന്നാണ് പൊലീസിൽ പരാതി നൽകാൻ തീരുമാനിച്ചത്.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/perumbavoor-native-arya-death-kottayam-nattakam-articleshow-27soicg"/>
        </item>
        <item>
            <title><![CDATA['കാട്ടക്കട എംഎൽഎ ആശുപത്രിയിലാണ്, അടിയന്തര ചികിത്സയ്ക്ക് പണം വേണം'; പേഴ്സണൽ സ്റ്റാഫ് ചമഞ്ഞ് തട്ടിപ്പ്, മൂന്ന് പേർ അറസ്റ്റിൽ]]></title>
            <link>https://www.asianetnews.com/local-news/three-arrested-for-extortion-posing-as-kattakkada-mla-personal-staff-articleshow-3g6g1lr</link>
            <guid isPermaLink="true">https://www.asianetnews.com/local-news/three-arrested-for-extortion-posing-as-kattakkada-mla-personal-staff-articleshow-3g6g1lr</guid>
            <pubDate>Fri, 21 Aug 2026 08:29:01 +0530</pubDate>
            <description><![CDATA[&lt;p&gt;എംഎൽഎ ആശുപത്രിയിലാണെന്നും അടിയന്തര സഹായം വേണമെന്നും പറഞ്ഞാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. ചിലരോട് വിദ്യാർഥി അപകടത്തിൽപ്പെട്ടെന്നും അടിയന്തര ശസ്ത്രക്രിയയ്ക്കായി എംഎൽഎ ഉൾപ്പടെ ചികിത്സാ സഹായം സ്വരൂപിക്കുകയാണെന്നും ഇവർ പറഞ്ഞിട്ടുണ്ട്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0h3pth54tqy1f9amwyzxex1,imgname-fraud-arrest-1787280714277.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: കാട്ടാക്കട എംഎൽഎ എം.ആർ. ബൈജുവിന്റെ പേഴ്സണൽ സ്റ്റാഫ് ആണെന്ന് വ്യാജേന ചമഞ്ഞ് പണപ്പിരിവ് നടത്തിയ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുടയത്തൂർ സ്വദേശി രാജേഷ് (43), മണ്ണാംകോണം സ്വദേശി വിനീത് (38), എറണാകുളം സ്വദേശി സുരേഷ് (41) എന്നിവരാണ് പിടിയിലായത്. ​ എംഎൽഎ ആശുപത്രിയിലാണെന്നും അടിയന്തര സഹായം വേണമെന്നും പറഞ്ഞാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. ചിലരോട് വിദ്യാർഥി അപകടത്തിൽപ്പെട്ടെന്നും അടിയന്തര ശസ്ത്രക്രിയയ്ക്കായി എംഎൽഎ ഉൾപ്പടെ ചികിത്സാ സഹായം സ്വരൂപിക്കുകയാണെന്നും ഇവർ പറഞ്ഞിട്ടുണ്ട്.&lt;/p&gt;&lt;p&gt;എംഎൽഎയുടെ പേരിൽ ഒരു വ്യാപാരിയിൽ നിന്ന് ഇവർ 1000 രൂപ കൈക്കലാക്കിയിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് എംഎൽഎ കാട്ടാക്കട പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും, കാട്ടാക്കട ഡിവൈ.എസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതികളെ പിടികൂടുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പിന്നാലെ തടിപ്പുകാരുടെ ശബ്ദ സന്ദേശം ഉൾപ്പടെ എം.ആർ ബൈജു പുറത്തുവിട്ടു. തന്&zwj;റെ പഴ്സനൽ സ്റ്റാഫുമായി ബന്ധമില്ലാത്ത സംഭവമാണെന്നും ജാഗ്രത പാലിക്കണമെന്നും എംഎൽഎ അഭ്യർഥിച്ചു.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/three-arrested-for-extortion-posing-as-kattakkada-mla-personal-staff-articleshow-3g6g1lr"/>
        </item>
        <item>
            <title><![CDATA[കൊച്ചിയിൽ നിന്നും കാണാതായ 13 വയസുകാരി 4000 കിലോമീറ്റർ അകലെ! നക്സലുകളുള്ള ഒഡീഷയിലെ കാടിനുള്ളിലെ വീട്ടിൽ നിന്നും രാത്രി രക്ഷപ്പെടുത്തി കേരള പൊലീസ്]]></title>
            <link>https://www.asianetnews.com/local-news/kerala-police-traveled-roughly-4000-kilometers-by-road-rescued-missing-13-year-old-girl-from-odisha-articleshow-k3r6hvh</link>
            <guid isPermaLink="true">https://www.asianetnews.com/local-news/kerala-police-traveled-roughly-4000-kilometers-by-road-rescued-missing-13-year-old-girl-from-odisha-articleshow-k3r6hvh</guid>
            <pubDate>Fri, 21 Aug 2026 07:45:20 +0530</pubDate>
            <description><![CDATA[കുറുപ്പംപടിയിൽ നിന്ന് കാണാതായ 13 വയസ്സുകാരിയെ കേരള പോലീസ് ഒഡിഷയിലെ നക്സൽ ബാധിത മേഖലയിൽ നിന്ന് കണ്ടെത്തി. 4000 കിലോമീറ്ററോളം സഞ്ചരിച്ച്, ഒഡിഷ പോലീസിന്റെ സഹായത്തോടെ നടത്തിയ സാഹസികമായ അർധരാത്രി ഓപ്പറേഷനിലൂടെയാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0h18heab3ma5p0e58g9w0pj,imgname-kuruppampady-police--1787278149066.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊച്ചി: കാണാതായ 13 വയസുകാരിയെ കണ്ടെത്താൻ 4,000 കിലോമീറ്ററോളം റോഡുമാർഗം സഞ്ചരിച്ച് ഒഡിഷയിലെ നക്സൽ ബാധിത മേഖലയിൽ നിന്ന് 13കാരിയെ കണ്ടെത്തി രക്ഷപ്പെടുത്തി കേരള പൊലീസ്. കുറുപ്പംപടി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് കാണാതായ ഒഡിഷ സ്വദേശികളായ ദമ്പതികളുടെ മകളെയാണ് പ്രത്യേക അന്വേഷണ സംഘം ഒഡിഷയിലെ ഗഞ്ചം ജില്ലയിലെ നബാഗൊച്ച ഗ്രാമത്തിൽ നിന്ന് കണ്ടെത്തിയത്. ഓഗസ്റ്റ് 13ന് വൈകിട്ട് ആറുമണിയോടെയാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ മകളെ കാണാനില്ലെന്ന പരാതിയുമായി കുറുപ്പംപടി പൊലീസ് സ്റ്റേഷനിലെത്തിയത്. പരാതി ലഭിച്ച ഉടൻ സബ് ഇൻസ്&zwnj;പെക്ടറുടെ നേതൃത്വത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.&lt;/p&gt;&lt;p&gt;കുട്ടി താമസിച്ചിരുന്ന മേതല മേഖലയിലും സമീപ പ്രദേശങ്ങളിലും വ്യാപകമായി പരിശോധന നടത്തിയെങ്കിലും സൂചനകളൊന്നും ലഭിച്ചിരുന്നില്ല. സാങ്കേതികവിദ്യയുടെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സേലത്ത് ജോലി ചെയ്യുന്ന കേശവ് എന്നയാളെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, സേലത്തെ ഒരു കമ്പനിയിൽ ജോലി ചെയ്യുന്ന ഒഡിഷ സ്വദേശിയായ യുവാവുമായി കുട്ടിക്ക് സൗഹൃദം ഉണ്ടായിരുന്നതായി പൊലീസ് മനസ്സിലാക്കി. തുടർന്ന് കുറുപ്പംപടിയിൽ നിന്നുള്ള പൊലീസ് സംഘം സേലത്തെത്തി അന്വേഷണം നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. കുട്ടിയുമായി സൗഹൃദത്തിലായിരുന്ന യുവാവിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നതും അന്വേഷണത്തിന് വെല്ലുവിളിയായി.&lt;/p&gt;&lt;p&gt;തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ എസ് സുദർശന്റെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ഒഡിഷയിലേക്ക് യാത്ര തിരിച്ചു. ഒഡിഷയിൽ നടത്തിയ അന്വേഷണത്തിലാണ് കുട്ടി അലോക് എന്ന യുവാവിനൊപ്പം ഗഞ്ചം ജില്ലയിലെ നബാഗൊച്ച ഗ്രാമത്തിലുണ്ടെന്ന നിർണായക വിവരം ലഭിച്ചത്. പ്രദേശം നക്സൽ ബാധിത മേഖലയാണെന്നും അവിടേക്കുള്ള യാത്ര ഏറെ അപകടകരമാണെന്നും മനസ്സിലാക്കിയ അന്വേഷണ സംഘം ഓഗസ്റ്റ് 18ന് ഒഡിഷയിലെത്തി. പകൽ സമയത്ത് പൊലീസ് വാഹനങ്ങൾ പ്രദേശത്തേക്ക് പ്രവേശിക്കുന്നത് പ്രായോഗികമല്ലെന്ന് ബഞ്ചനഗർ പൊലീസ് അറിയിച്ചു.&lt;/p&gt;&lt;p&gt;ഇതോടെ അർധരാത്രിയോടെ പ്രദേശത്തേക്ക് പോകാൻ അന്വേഷണ സംഘം തീരുമാനിച്ചു. എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ ആയുധധാരികളായ എട്ട് പൊലീസ് ഉദ്യോഗസ്ഥരെ അന്വേഷണ സംഘത്തോടൊപ്പം നിയോഗിച്ചു. കുറുപ്പംപടി സംഘത്തിനും സുരക്ഷയ്ക്കായി ആയുധങ്ങൾ നൽകി. രാത്രി 12 മണിയോടെ വനമേഖലയിലൂടെ ഏകദേശം 40 കിലോമീറ്റർ സഞ്ചരിച്ച് പൊലീസ് സംഘം ലക്ഷ്യസ്ഥാനത്തിന് ഒരു കിലോമീറ്റർ അകലെയായി വാഹനങ്ങൾ നിർത്തി. തുടർന്ന് ഒറ്റനിരയായി കാട്ടിലൂടെ നടന്ന് പ്രദേശത്തേക്ക് പ്രവേശിച്ചു. കാട്ടിനുള്ളിൽ സ്ഥിതിചെയ്യുന്ന അഞ്ച് വീടുകളിൽ അലോകിന്റെ വീട് കണ്ടെത്തുന്നതും ദുഷ്കരമായിരുന്നു. ഒടുവിൽ വീട് തിരിച്ചറിഞ്ഞ് പൊലീസ് സംഘം വീടിന് ചുറ്റും വളയം തീർത്തു.&lt;/p&gt;&lt;p&gt;ഇതിനിടെ സമീപ വീടുകളിലുള്ളവരും ഉണർന്നെത്തി. ചെറിയ വാക്കുതർക്കത്തിനൊടുവിൽ പൊലീസ് അലോകിനെയും കാണാതായ പെൺകുട്ടിയെയും കണ്ടെത്തുകയായിരുന്നു. അപകടസാധ്യത നിറഞ്ഞ നക്സൽ ബാധിത പ്രദേശത്ത് നിന്ന് പെൺകുട്ടിയെയും അലോകിനെയും സുരക്ഷിതമായി ബഞ്ചനഗർ പൊലീസ് സ്റ്റേഷനിലെത്തിച്ചു., ഏകദേശം 4,000 കിലോമീറ്റർ സഞ്ചരിച്ച അന്വേഷണ സംഘം പെൺകുട്ടിയുമായി കേരളത്തിലേക്ക് മടങ്ങി. സബ് ഇൻസ്പെക്ടർ കെ.എം അബി, സീനിയർ സി പി ഒ മാരായ എൻ.പി ബിന്ദു , അരുൺ കെ കരുണൻ , രജിത് രാം എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/kerala-police-traveled-roughly-4000-kilometers-by-road-rescued-missing-13-year-old-girl-from-odisha-articleshow-k3r6hvh"/>
        </item>
        <item>
            <title><![CDATA[നെഹ്റു ട്രോഫി വള്ളംകളി കാണാൻ പോകുന്നവർ ശ്രദ്ധിക്കുക; ആലപ്പുഴ നഗരത്തിൽ ഗതാഗത നിയന്ത്രണം]]></title>
            <link>https://www.asianetnews.com/local-news/traffic-restrictions-will-be-imposed-in-alappuzha-town-on-august-22-due-to-nehru-trophy-boat-race-2026-articleshow-4oscb1p</link>
            <guid isPermaLink="true">https://www.asianetnews.com/local-news/traffic-restrictions-will-be-imposed-in-alappuzha-town-on-august-22-due-to-nehru-trophy-boat-race-2026-articleshow-4oscb1p</guid>
            <pubDate>Fri, 21 Aug 2026 07:33:24 +0530</pubDate>
            <description><![CDATA[&lt;p&gt;നെഹ്റു ട്രോഫി വള്ളംകളി പ്രമാണിച്ച് ആലപ്പുഴ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഓഗസ്റ്റ് 22ന് രാവിലെ ഒൻപതുമണിമുതലാണ് ഗതാഗതം നിയന്ത്രണം ആരംഭിക്കുക. ഉച്ചയ്ക്ക് ഒരുമണിമുതൽ കെഎസ്ആർടിസി ബസുകൾ സ്റ്റാൻഡിലേക്ക് കടത്തിവിടില്ല.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01j5pn8m619gsv3pxpbj8tpn9w,imgname-fotojet---2024-08-20t063825.046.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയോടനുബന്ധിച്ച് ഓഗസ്റ്റ് 22ന് രാവിലെ ഒൻപതുമണിമുതൽ ആലപ്പുഴ നഗരത്തിൽ വാഹന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ജില്ലാ കോടതിപ്പാലത്തിൻ്റെ നിർമ്മാണ പ്രവൃത്തികൾ കൂടി നടക്കുന്നതിനാൽ 22ന് ഉച്ചയ്ക്ക് ഒരുമണിമുതൽ വൈകിട്ട് ആറുമണിവരെ കെഎസ്ആർടിസി ബസുകൾ ആലപ്പുഴ സ്റ്റാൻഡിലേക്ക് കടത്തിവിടില്ല.&lt;/p&gt;&lt;p&gt;എറണാകുളം ഭാഗത്തുനിന്ന് വരുന്ന കെഎസ്ആർടിസി ബസുകൾ ശവക്കോട്ടപ്പാലം വടക്കേ ജംഗ്ഷനിൽനിന്ന് കഴിക്കോട്ട് തിരിഞ്ഞ് മട്ടാഞ്ചേരി പാലം, വഴിച്ചേരി പാലം വഴി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ എത്തി ആളുകളെ ഇറക്കിയ ശേഷം വൈഎംസിഎ ജംഗ്ഷൻ, ജനറൽ ആശുപത്രി ജംഗ്ഷൻ വഴി തെക്കു ഭാഗത്തേക്ക് പോകണം.&lt;/p&gt;&lt;p&gt;കൊല്ലം ഭാഗത്തുനിന്ന് വരുന്ന കെഎസ്ആർടിസി ബസുകൾ ജനറൽ ആശുപത്രി ജംഗ്ഷൻ, വൈഎംസിഎ ജംഗ്ഷൻ വഴി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ എത്തി ആളുകളെ ഇറക്കിയ ശേഷം ശവക്കോട്ടപ്പാലം തെക്കേ ജംഗ്ഷൻ വഴി എറണാകുളം ഭാഗത്തേക്ക് പോകണം. ആലപ്പുഴ - ചങ്ങനാശ്ശേരി റോഡിലൂടെ വരുന്ന കെഎസ്ആർടിസി ബസുകളിൽ ആലപ്പുഴ സ്റ്റാൻഡിൽ യാത്ര അവസാനിപ്പിക്കേണ്ടവ കൈതവന ജംഗ്ഷനിൽനിന്ന് പഴവീട്, കൊട്ടാരം ജംഗ്ഷനിൽ എത്തി ആളുകളെയിറക്കിയ ശേഷം ജനറൽ ആശുപത്രി തെക്കേ ജംഗ്ഷൻ, ചങ്ങനാശ്ശേരി ജംഗ്ഷൻ വഴി തിരികെ പോകണം.&lt;/p&gt;&lt;p&gt;നെഹ്റു ട്രോഫി വള്ളംകളി കാണാൻ എത്തുന്നവർ അവരുടെ വാഹനങ്ങൾ റിക്രിയേഷൻ ഗ്രൗണ്ടിലും ആലപ്പുഴ ബീച്ച്&zwnj; പോലീസ് എയ്&zwnj;ഡ്&zwnj; പോസ്റ്റിന് തെക്കുവശം എലിവേറ്റഡ് ബൈപ്പാസിന് താഴെയും പാർക്ക് ചെയ്യണം. ആലപ്പുഴ പൊലീസ് പരേഡ് ഗ്രൗണ്ടിന് സമീപത്തുനിന്ന് നിശ്ചിത ഇടവേളകളിൽ ബോട്ട് ജെട്ടി ഭാഗത്തേക്ക് കെഎസ്ആർടിസി ഫീഡർ ബസ് സർവീസ് നടത്തും.&lt;/p&gt;&lt;h2&gt;പുന്നമടക്കായൽ ഒരുങ്ങി; ആലപ്പുഴയിൽ പ്രാദേശിക അവധി&lt;/h2&gt;&lt;p&gt;72-ാമത് നെഹ്റു ട്രോഫി വള്ളംകളിക്കായി പുന്നമടക്കായൽ ഒരുങ്ങി. ഓളപ്പരപ്പിലെ ആവേശപ്പോരിന് 22 ചുണ്ടൻ വള്ളങ്ങളടക്കം 70ലേറെ വള്ളങ്ങൾ തയ്യാർ. ശനിയാഴ്ച രാവിലെ 11 മണിമുതൽ ചെറുവള്ളങ്ങളുടെ മത്സരങ്ങൾക്ക് തുടക്കമാകും. ഉച്ചയ്ക്ക് രണ്ടുമണിക്ക് മുഖ്യമന്ത്രി വി ഡി സതീശൻ ജലോത്സവം ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നാലുമണിക്കാണ് ഫൈനൽ മത്സരങ്ങൾ ആരംഭിക്കുക. നെഹ്&zwnj;റു ട്രോഫി ജലോത്സവ ദിനമായ ശനിയാഴ്ച ആലപ്പുഴ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു. പൊതുപരീക്ഷകൾ മുൻനിശ്ചയ പ്രകാരം നടക്കും.&lt;/p&gt;]]></content:encoded>
            <category>local-news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/local-news/traffic-restrictions-will-be-imposed-in-alappuzha-town-on-august-22-due-to-nehru-trophy-boat-race-2026-articleshow-4oscb1p"/>
        </item>
    </channel>
</rss>
