<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Thu, 20 Aug 2026 16:07:58 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/companies" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[ചന്ദ്രശേഖരന്റെ രണ്ടാമൂഴത്തില്‍ ടാറ്റയുടെ നഷ്ടം 70,000 കോടി; പുതിയ ചെയര്‍മാനെ കണ്ടെത്താനുള്ള സെലക്ഷന്‍ കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനം]]></title>
            <link>https://www.asianetnews.com/companies/tata-group-70000-crore-loss-chandrasekaran-second-term-selection-committee-new-chairman-articleshow-0py445z</link>
            <guid isPermaLink="true">https://www.asianetnews.com/companies/tata-group-70000-crore-loss-chandrasekaran-second-term-selection-committee-new-chairman-articleshow-0py445z</guid>
            <pubDate>Thu, 13 Aug 2026 15:14:28 +0530</pubDate>
            <description><![CDATA[&lt;p&gt;ടാറ്റാ സൺസ് ചെയർമാൻ സ്ഥാനത്ത് മൂന്നാം ഊഴത്തിനില്ലെന്ന് എൻ. ചന്ദ്രശേഖരൻ അറിയിച്ചതോടെ പുതിയ ചെയർമാനെ കണ്ടെത്താൻ ടാറ്റ സെലക്ഷൻ കമ്മിറ്റി രൂപീകരിച്ചു. ചന്ദ്രശേഖരന്റെ കാലയളവിൽ എയർ ഇന്ത്യ അടക്കമുള്ള പ്രധാന കമ്പനികൾ 70,000 കോടിയുടെ ഭീമമായ നഷ്ടം വരുത്തിയതായും റിപ്പോർട്ടുകൾ പുറത്തുവന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kztz1z1vgqkqd2v258n7a48n,imgname-tata--2--1786537638969.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ടാറ്റാ സണ്&zwj;സ് ചെയര്&zwj;മാന്&zwj; സ്ഥാനത്ത് മൂന്നാമതൊരു ഊഴം തനിക്കുവേണ്ടെന്ന എന്&zwj;. ചന്ദ്രശേഖരന്റെ അപ്രതീക്ഷിത പ്രഖ്യാപനത്തിന് പിന്നാലെ, പുതിയ ചെയര്&zwj;മാനെ കണ്ടെത്താനുള്ള നടപടികള്&zwj; ആരംഭിച്ച് ടാറ്റ. ഇതിനായി ഒരു സെലക്ഷന്&zwj; കമ്മിറ്റി രൂപീകരിക്കാന്&zwj; സര്&zwj; ദൊറാബ്ജി ടാറ്റാ ട്രസ്റ്റ് തീരുമാനിച്ചു. പുനര്&zwj;നിയമനത്തിന് നില്&zwj;ക്കില്ലെന്ന ചന്ദ്രശേഖരന്റെ തീരുമാനത്തെ ബഹുമാനിക്കുന്നതായി സര്&zwj; ദൊറാബ്ജി ടാറ്റാ ട്രസ്റ്റ് വാര്&zwj;ത്താക്കുറിപ്പില്&zwj; അറിയിച്ചു. കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലം ടാറ്റാ സണ്&zwj;സിനും ടാറ്റാ ഗ്രൂപ്പിനും അദ്ദേഹം നല്&zwj;കിയ നേതൃത്വത്തിനും സംഭാവനകള്&zwj;ക്കും ട്രസ്റ്റ് നന്ദി രേഖപ്പെടുത്തി.&lt;/p&gt;&lt;p&gt;ഇതിനിടെ, എന്&zwj;. ചന്ദ്രശേഖരന്റെ രണ്ടാമത്തെ ഊഴത്തില്&zwj; (സാമ്പത്തിക വര്&zwj;ഷം 2023 മുതല്&zwj; 2026 വരെ) ടാറ്റാ ഗ്രൂപ്പിലെ പ്രധാനപ്പെട്ട ആറ് കമ്പനികള്&zwj; വരുത്തിവെച്ചത് ഏകദേശം 70,000 കോടി രൂപയുടെ ഭീമമായ നഷ്ടമാണെന്ന കണക്കുകളും പുറത്തുവന്നു. വലിയ തോതിലുള്ള നഷ്ടം തുടര്&zwj;ച്ചയായി രേഖപ്പെടുത്തിയ ആറ് കമ്പനികളുടെ കണക്കുകളാണ് ഇതിനായി പരിഗണിച്ചത്.&lt;/p&gt;&lt;p&gt;നഷ്ടക്കണക്കുകളില്&zwj; മുന്നില്&zwj; നില്&zwj;ക്കുന്നത് ടാറ്റ ഏറ്റെടുത്ത എയര്&zwj; ഇന്ത്യയാണ്. ആറ് കമ്പനികളുടെ ആകെ നഷ്ടത്തിന്റെ 72 ശതമാനവും എയര്&zwj; ഇന്ത്യയുടെ വകയാണ്.&lt;/p&gt;&lt;ul&gt; &lt;li&gt;എയര്&zwj; ഇന്ത്യ: 48,929 കോടി രൂപ&lt;/li&gt; &lt;li&gt;ടാറ്റ ഡിജിറ്റല്&zwj;: 12,154 കോടി രൂപ&lt;/li&gt; &lt;li&gt;ടാറ്റ ഇന്റര്&zwj;നാഷണല്&zwj;: 2,514 കോടി രൂപ&lt;/li&gt; &lt;li&gt;ടാറ്റ പ്രൊജക്ട്&zwnj;സ്: 2,444 കോടി രൂപ&lt;/li&gt; &lt;li&gt;ടാറ്റ പ്ലേ: 1,539 കോടി രൂപ&lt;/li&gt; &lt;li&gt;ടാറ്റ റിയല്&zwj;റ്റി ആന്&zwj;ഡ് ഇന്&zwj;ഫ്രാസ്ട്രക്ചര്&zwj;: 761 കോടി രൂപ&lt;/li&gt;&lt;/ul&gt;&lt;p&gt;എയര്&zwj; ഇന്ത്യയും ടാറ്റാ ഡിജിറ്റലും മാത്രം ചേര്&zwj;ന്ന് 61,083 കോടി രൂപയുടെ നഷ്ടമാണ് ഈ കാലയളവില്&zwj; ഉണ്ടാക്കിയത് (ആകെ നഷ്ടത്തിന്റെ 89 ശതമാനം). ടാറ്റാ സണ്&zwj;സും മറ്റ് കമ്പനികളും പുറത്തുവിട്ട ലാഭ- നഷ്ട കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോര്&zwj;ട്ട്. കഴിഞ്ഞ ഒമ്പത് വര്&zwj;ഷമായി എയര്&zwj; ഇന്ത്യ, ഇലക്ട്രോണിക്&zwnj;സ്, സെമികണ്ടക്ടര്&zwj;, ബാറ്ററി, ഡിജിറ്റല്&zwj; തുടങ്ങിയ പുതിയ മേഖലകളിലേക്ക് ടാറ്റയെ കൈപിടിച്ചു നടത്തിയത് ചന്ദ്രശേഖരനായിരുന്നു. അതുകൊണ്ട് തന്നെ പകരക്കാരനായി എത്തുന്ന വ്യക്തിക്ക് മുന്നിലുള്ള വലിയ വെല്ലുവിളി ഈ ബിസിനസുകളെ ലാഭത്തിലാക്കുക എന്നതാണ്.&lt;/p&gt;&lt;p&gt;എയര്&zwj; ഇന്ത്യയെ ലാഭകരമാക്കുക, സെമികണ്ടക്ടര്&zwj; സ്വപ്നങ്ങള്&zwj; യാഥാർത്ഥ്യമാക്കുക, ടാറ്റ ഡിജിറ്റലില്&zwj; നിന്നടക്കം വരുമാനം ഉറപ്പാക്കുക, ഒപ്പം ടി.സി.എസ്, ടാറ്റ മോട്ടോഴ്സ്, ടൈറ്റന്&zwj; തുടങ്ങി ഗ്രൂപ്പിന് സ്ഥിരമായി പണം നേടിത്തരുന്ന കമ്പനികളുടെ കരുത്ത് നിലനിര്&zwj;ത്തുക എന്നിവയാകും പുതിയ തലവന്റെ പ്രധാന ചുമതലകള്&zwj;. കൂടാതെ നോയല്&zwj; ടാറ്റയും ചന്ദ്രശേഖരനും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങള്&zwj; പരിഹരിച്ച് ബോര്&zwj;ഡില്&zwj; വീണ്ടും ഐക്യം കൊണ്ടുവരിക എന്ന ഭാരിച്ച ഉത്തരവാദിത്തവും പുതിയ ചെയര്&zwj;മാനെ കാത്തിരിക്കുന്നുണ്ട്.&lt;/p&gt;]]></content:encoded>
            <category>companies</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/companies/tata-group-70000-crore-loss-chandrasekaran-second-term-selection-committee-new-chairman-articleshow-0py445z"/>
        </item>
        <item>
            <title><![CDATA[യുദ്ധം നടക്കുന്നത് പശ്ചിമേഷ്യയിൽ, പണി കിട്ടിയത് ഇന്ത്യയിലെ 'ഡയറ്റ് കോക്ക്' പ്രേമികൾക്ക്! അലുമിനിയം ക്യാനുകൾ കിട്ടാനില്ല]]></title>
            <link>https://www.asianetnews.com/companies/middle-east-war-causes-diet-coke-shortage-and-price-hike-in-india-articleshow-6ubprg0</link>
            <guid isPermaLink="true">https://www.asianetnews.com/companies/middle-east-war-causes-diet-coke-shortage-and-price-hike-in-india-articleshow-6ubprg0</guid>
            <pubDate>Sat, 25 Jul 2026 14:03:10 +0530</pubDate>
            <description><![CDATA[&lt;p&gt;അമേരിക്ക-ഇസ്രായേൽ-ഇറാൻ യുദ്ധം ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം തടസ്സപ്പെടുത്തിയതോടെ ഇന്ത്യയിൽ ഡയറ്റ് കോക്കിന് കടുത്ത ക്ഷാമം. അലുമിനിയം ക്യാനുകളുടെ വിതരണം നിലച്ചതോടെ കൊക്കകോള വില 10 ശതമാനത്തിലധികം വർദ്ധിപ്പിക്കുകയും വലിയ ക്യാനുകളിൽ ഉൽപ്പന്നം വിപണിയിലെത്തിക്കുകയും ചെയ്തു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpwpw4sse8en4n59q23rt1z7,imgname-diet-coke-1776932492089.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അമേരിക്കയും ഇസ്രായേലും ഇറാനില്&zwj; നടത്തുന്ന യുദ്ധം ഇന്ത്യയിലെ ഡയറ്റ് കോക്ക് പ്രേമികള്&zwj;ക്ക് പണിയായിരിക്കുകയാണ്. അലുമിനിയം ക്യാനുകളുടെ വിതരണം തടസപ്പെട്ടതോടെ രാജ്യത്തെ ഡയറ്റ് കോക്ക് വിതരണത്തില്&zwj; കടുത്ത ക്ഷാമമാണ് നേരിടുന്നത്. മാത്രമല്ല, വിലയും കുത്തനെ ഉയര്&zwj;ന്നു. താല്&zwj;ക്കാലിക വെടിനിര്&zwj;ത്തല്&zwj; കരാര്&zwj; തകര്&zwj;ന്നതോടെ, ഹോര്&zwj;മുസ് കടലിടുക്ക് വഴിയുള്ള വാണിജ്യ കപ്പല്&zwj; ഗതാഗതം ഏതാണ്ട് പൂര്&zwj;ണമായും നിലച്ചു. ഇന്ത്യയിലേക്ക് അലുമിനിയം ക്യാനുകളും അവ നിര്&zwj;മ്മിക്കാനുള്ള അസംസ്&zwnj;കൃത വസ്തുക്കളും പ്രധാനമായും എത്തിച്ചിരുന്നത് ഈ നിര്&zwj;ണായക പാത വഴിയായിരുന്നു. ഈ പ്രതിസന്ധി മറ്റ് കടല്&zwj; മാര്&zwj;ഗങ്ങളിലേക്കും വ്യാപിക്കുമെന്ന ആശങ്കയുമുണ്ട്.&lt;/p&gt;&lt;h2&gt;ക്യാന്&zwj; വലുതായി, വില 10 ശതമാനത്തിലേറെ കൂടി!&lt;/h2&gt;&lt;p&gt;വിതരണ ശൃംഖല താറുമാറായതോടെ ഇന്ത്യയില്&zwj; ഡയറ്റ് കോക്കിന്റെ വിലയില്&zwj; കൊക്കകോള 10 ശതമാനത്തിലധികം വര്&zwj;ധനവാണ് വരുത്തിയിരിക്കുന്നത്. അലുമിനിയം ക്യാനുകള്&zwj;ക്ക് ക്ഷാമം നേരിട്ടതോടെ തെക്കുകിഴക്കന്&zwj; ഏഷ്യയില്&zwj; നിന്ന് വിലകൂടിയതും വലുതുമായ ക്യാനുകള്&zwj; ഇറക്കുമതി ചെയ്യാന്&zwj; കമ്പനി നിര്&zwj;ബന്ധിതരായി.&lt;/p&gt;&lt;p&gt;ഇന്ത്യയില്&zwj; ഡയറ്റ് കോക്കിന്റെ ഏറ്റവും ജനപ്രിയമായ 300 മില്ലിലിറ്റര്&zwj; ക്യാനുകള്&zwj;ക്ക് 40 രൂപയായിരുന്നു വില. എന്നാല്&zwj; ചെറിയ ക്യാനുകള്&zwj; കിട്ടാനില്ലാത്തതിനാല്&zwj;, ഉയര്&zwj;ന്ന ചിലവ് നികത്താന്&zwj; ഇപ്പോള്&zwj; 50 രൂപ വിലയുള്ള 330 മില്ലിലിറ്റര്&zwj; ക്യാനുകളാണ് കമ്പനി വിപണിയില്&zwj; ഇറക്കിയിരിക്കുന്നത്. ഓരോ മില്ലിലിറ്ററും കണക്കാക്കുമ്പോള്&zwj; ഇത് 13.6 ശതമാനം വിലവര്&zwj;ധനവാണ്. ഈ വില മാറ്റങ്ങളെക്കുറിച്ച് കമ്പനി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.&lt;/p&gt;&lt;p&gt;ക്ഷാമം രൂക്ഷമായതോടെ കൊക്കകോളയുടെ ഇന്ത്യയിലെ ഒരു ബോട്ടിലിംഗ് കമ്പനി പരിമിതമായ കാലത്തേക്ക് 200 മില്ലിലിറ്ററിന്റെ ചെറിയ ഗ്ലാസ് കുപ്പികളിലും ഡയറ്റ് കോക്ക് വിപണിയിലെത്തിച്ചിട്ടുണ്ട്. എന്നാല്&zwj; ക്യാനുകളെക്കാള്&zwj; വളരെ ഉയര്&zwj;ന്ന വിലയാണ് ഈ കുപ്പികള്&zwj;ക്ക് ഈടാക്കുന്നത്.&lt;/p&gt;&lt;h2&gt;ഡയറ്റ് കോക്കിനെ മാത്രം ബാധിച്ചതെന്തുകൊണ്ട്?&lt;/h2&gt;&lt;p&gt;കൊക്കകോളയ്ക്കും പെപ്&zwnj;സിക്കും വലിയ വളര്&zwj;ച്ചയുള്ള വിപണിയാണ് ഇന്ത്യ. മറ്റ് രാജ്യങ്ങളില്&zwj; നിന്ന് വ്യത്യസ്തമായി ഇന്ത്യയില്&zwj; ഡയറ്റ് കോക്ക് കൂടുതലായും അലുമിനിയം ക്യാനുകളിലാണ് വില്&zwj;ക്കുന്നത്. ഇതാണ് ക്ഷാമം ഡയറ്റ് കോക്കിനെ മാത്രം ഇത്രത്തോളം ബാധിക്കാന്&zwj; കാരണം. എന്നാല്&zwj; കൊക്കകോളയുടെ തന്നെ കലോറി ഇല്ലാത്ത 'കോക്ക് സീറോ' ക്യാനുകള്&zwj;ക്ക് പുറമെ പ്ലാസ്റ്റിക് കുപ്പികളിലും ലഭ്യമായതിനാല്&zwj; അവയുടെ വിതരണത്തിന് യാതൊരു ഭീഷണിയുമില്ല.&lt;/p&gt;]]></content:encoded>
            <category>companies</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/companies/middle-east-war-causes-diet-coke-shortage-and-price-hike-in-india-articleshow-6ubprg0"/>
        </item>
        <item>
            <title><![CDATA['നെറ്റ്ഫ്‌ലിക്‌സിലേക്ക് പോകേണ്ട'; കണ്ടന്റ് ക്രിയേറ്റർമാർക്ക് വേണ്ടി കോടികള്‍ എറിഞ്ഞ് യൂട്യൂബ്, ഒപ്പം മുന്നറിയിപ്പും]]></title>
            <link>https://www.asianetnews.com/companies/youtube-vs-netflix-war-over-top-creators-explained-articleshow-7l6s7zv</link>
            <guid isPermaLink="true">https://www.asianetnews.com/companies/youtube-vs-netflix-war-over-top-creators-explained-articleshow-7l6s7zv</guid>
            <pubDate>Thu, 20 Aug 2026 16:07:54 +0530</pubDate>
            <description><![CDATA[&lt;p&gt;ഓണ്&zwj;ലൈന്&zwj; വിനോദ രംഗത്ത് യൂട്യൂബും നെറ്റ്ഫ്&zwnj;ലിക്&zwnj;സും തമ്മില്&zwj; കടുത്ത മത്സരം ആരംഭിച്ചിരിക്കുകയാണ്. ജനപ്രിയ കണ്ടന്റ് ക്രിയേറ്റര്&zwj;മാരെ സ്വന്തമാക്കാന്&zwj; നെറ്റ്ഫ്&zwnj;ലിക്&zwnj;സ് ശ്രമിക്കുമ്പോള്&zwj;, ദശലക്ഷക്കണക്കിന് ഡോളർ വാഗ്ദാനം ചെയ്ത് അവരെ നിലനിർത്താൻ യൂട്യൂബ് പ്രതിരോധം തീർക്കുകയാണ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0fbyypedaaw9hz6jkftw08r,imgname-youtube--netflix-1787222260427.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഓണ്&zwj;ലൈന്&zwj; വിനോദ രംഗത്ത് വമ്പന്&zwj; പോരിന് തുടക്കമിട്ട് ടെക് ഭീമന്മാരായ യൂട്യൂബും നെറ്റ്ഫ്&zwnj;ലിക്&zwnj;സും. ഏറ്റവും ജനപ്രിയരായ കണ്ടന്റ് ക്രിയേറ്റര്&zwj;മാരെ സ്വന്തമാക്കാന്&zwj; നെറ്റ്ഫ്&zwnj;ലിക്&zwnj;സ് ശ്രമം ഊര്&zwj;ജ്ജിതമാക്കിയതോടെയാണ് പ്രതിരോധവുമായി യൂട്യൂബ് രംഗത്തെത്തിയിരിക്കുന്നത്. നെറ്റ്ഫ്&zwnj;ലിക്&zwnj;സിലേക്ക് പോകാതിരിക്കാന്&zwj; ദശലക്ഷക്കണക്കിന് ഡോളറാണ് യൂട്യൂബ് പ്രമുഖ ക്രിയേറ്റര്&zwj;മാര്&zwj;ക്ക് വാഗ്ദാനം ചെയ്യുന്നത്.&lt;/p&gt;&lt;h2&gt;ഓഫറുകള്&zwj;ക്കൊപ്പം കടുത്ത മുന്നറിയിപ്പും!&lt;/h2&gt;&lt;p&gt;യൂട്യൂബില്&zwj; മാത്രം വീഡിയോകള്&zwj; എക്&zwnj;സ്&zwnj;ക്ലൂസീവായി പോസ്റ്റ് ചെയ്യുന്നവര്&zwj;ക്കാണ് വമ്പന്&zwj; തുക യൂട്യൂബ് ഓഫര്&zwj; ചെയ്യുന്നത്. ചില പ്രോഗ്രാമുകള്&zwj;ക്ക് നേരിട്ട് പണം മുടക്കിയും, വന്&zwj;കിട ബ്രാന്&zwj;ഡ് പരസ്യങ്ങളുടെ വിഹിതം നല്&zwj;കിയുമാണ് ഇവരെ നിലനിര്&zwj;ത്താന്&zwj; യൂട്യൂബ് ശ്രമിക്കുന്നത്. എന്നാല്&zwj; യൂട്യൂബിന്റെ ഓഫര്&zwj; നിരസിച്ച് നെറ്റ്ഫ്&zwnj;ലിക്&zwnj;സുമായി കരാറിലെത്തുന്നവര്&zwj;ക്ക് കൃത്യമായ മുന്നറിയിപ്പും കമ്പനി നല്&zwj;കുന്നുണ്ട്.&lt;/p&gt;&lt;p&gt;നെറ്റ്ഫ്&zwnj;ലിക്&zwnj;സിലും ഒരേസമയം വീഡിയോ പോസ്റ്റ് ചെയ്താല്&zwj;, യൂട്യൂബിന്റെ ഔദ്യോഗിക പ്രചാരണങ്ങളിലോ പ്രത്യേക പരിപാടികളിലോ അത്തരം ക്രിയേറ്റര്&zwj;മാരെ ഉള്&zwj;പ്പെടുത്തില്ല. വന്&zwj;കിട ബ്രാന്&zwj;ഡ് ക്യാമ്പയിനുകളില്&zwj; നിന്ന് ലഭിക്കേണ്ട ഭീമമായ വരുമാനവിഹിതം ഇവര്&zwj;ക്ക് നിഷേധിക്കും. ഒരേ വീഡിയോ മറ്റ് പ്ലാറ്റ്ഫോമുകളില്&zwj; വരുന്നത് യൂട്യൂബിലെ കാഴ്ചക്കാരുടെ എണ്ണത്തെ ബാധിക്കുമെന്നും യൂട്യൂബ് വ്യക്തമാക്കുന്നു.&lt;/p&gt;&lt;h2&gt;എന്തുകൊണ്ട് നെറ്റ്ഫ്&zwnj;ലിക്&zwnj;സ്?&lt;/h2&gt;&lt;p&gt;നിലവില്&zwj; 32.5 കോടിയിലധികം വരിക്കാരുള്ള നെറ്റ്ഫ്&zwnj;ലിക്&zwnj;സ്, ചെറുപ്പക്കാരായ പ്രേക്ഷകരെ ആകര്&zwj;ഷിക്കാനാണ് യൂട്യൂബ് താരങ്ങളെ ലക്ഷ്യമിടുന്നത്. അലന്&zwj; ചിക്കിന്&zwj; ചൗ , നിക്ക് ദി ജിയോവാനി തുടങ്ങിയ പ്രമുഖ യൂട്യൂബര്&zwj;മാര്&zwj;ക്ക് കോടികള്&zwj; നല്&zwj;കി അവരുടെ വീഡിയോകള്&zwj; നെറ്റ്ഫ്&zwnj;ലിക്&zwnj;സിലും ഒരേസമയം സ്ട്രീം ചെയ്യുന്നുണ്ട്. തങ്ങള്&zwj; നിര്&zwj;മ്മിക്കുന്ന വീഡിയോകള്&zwj;ക്ക് അധികമായി കോടികള്&zwj; ലഭിക്കുന്നതും പുതിയൊരു പ്രേക്ഷക സമൂഹത്തിലേക്ക് എത്താന്&zwj; കഴിയുന്നതും ക്രിയേറ്റര്&zwj;മാരെ നെറ്റ്ഫ്&zwnj;ലിക്&zwnj;സിലേക്ക് ആകര്&zwj;ഷിക്കുന്നു.&lt;/p&gt;&lt;h2&gt;നെറ്റ്ഫ്&zwnj;ലിക്&zwnj;സിന്റെ 'പണികള്&zwj;'!&lt;/h2&gt;&lt;p&gt;എങ്കിലും ചില പ്രമുഖ യൂട്യൂബര്&zwj;മാര്&zwj; നെറ്റ്ഫ്&zwnj;ലിക്&zwnj;സിന്റെ ഓഫര്&zwj; വേണ്ടെന്നുവെച്ചിട്ടുണ്ട്. വീഡിയോകള്&zwj; റിലീസ് ചെയ്യുന്നതിന് ദിവസങ്ങള്&zwj;ക്ക് മുന്&zwj;പേ നെറ്റ്ഫ്&zwnj;ലിക്&zwnj;സിന് നല്&zwj;കണം എന്നതാണ് ഇതിന്റെ പ്രധാന കാരണം.വീഡിയോകളില്&zwj; ഉള്&zwj;പ്പെടുത്തിയിരിക്കുന്ന ചില സ്വകാര്യ ബ്രാന്&zwj;ഡ് സ്&zwnj;പോണ്&zwj;സര്&zwj;ഷിപ്പുകള്&zwj; നീക്കം ചെയ്യാന്&zwj; നെറ്റ്ഫ്&zwnj;ലിക്&zwnj;സ് ആവശ്യപ്പെടുന്നതും ക്രിയേറ്റര്&zwj;മാരെ ചൊടിപ്പിച്ചിട്ടുണ്ട്.&lt;/p&gt;&lt;h2&gt;മാറുന്ന ഒടിടി യുദ്ധം&lt;/h2&gt;&lt;p&gt;ഒരു കാലത്ത് വന്&zwj;കിട സിനിമകള്&zwj;ക്കും വെബ് സീരീസുകള്&zwj;ക്കുമായി നെറ്റ്ഫ്&zwnj;ലിക്&zwnj;സും, ജനങ്ങളുടെ സ്വന്തം വീഡിയോകള്&zwj;ക്കായി യൂട്യൂബും വെവ്വേറെ സാമ്രാജ്യങ്ങള്&zwj; ഭരിച്ചിരുന്നെങ്കില്&zwj; ഇന്ന് ആ അതിര്&zwj;വരമ്പുകള്&zwj; മാഞ്ഞുപോയിരിക്കുന്നു. സ്മാര്&zwj;ട്ട് ടിവികളിലൂടെ ഏറ്റവുമധികം ആളുകള്&zwj; കാണുന്ന സ്ട്രീമിങ് സേവനമായി യൂട്യൂബ് മാറിയപ്പോള്&zwj;, നെറ്റ്ഫ്&zwnj;ലിക്&zwnj;സ് യൂട്യൂബ് താരങ്ങളെ സ്വന്തമാക്കാന്&zwj; നെട്ടോട്ടമോടുകയാണ്. മുമ്പ് ടിക് ടോക് തരംഗമായപ്പോഴും സമാനമായി യൂട്യൂബ് ഷോര്&zwj;ട്&zwnj;സ് അവതരിപ്പിച്ച് കമ്പനി പ്രതിരോധിച്ചിരുന്നു. എന്നാല്&zwj; ഇത്തവണ നെറ്റ്ഫ്&zwnj;ലിക്&zwnj;സിന്റെ കടന്നുകയറ്റത്തെ പ്രതിരോധിക്കാന്&zwj; സിഇഒ നീല്&zwj; മോഹന്റെ നേതൃത്വത്തില്&zwj; പണമെറിഞ്ഞുള്ള കളി തന്നെയാണ് യൂട്യൂബ് പുറത്തെടുക്കുന്നത്.&lt;/p&gt;]]></content:encoded>
            <category>companies</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/companies/youtube-vs-netflix-war-over-top-creators-explained-articleshow-7l6s7zv"/>
        </item>
        <item>
            <title><![CDATA[വിലയുദ്ധത്തിനില്ല, ലക്ഷ്യം ഗുണനിലവാരം; അമേരിക്കയെ പിന്തള്ളി ഇന്ത്യ സോണിയുടെ ഏറ്റവും വലിയ ടിവി വിപണിയാകും]]></title>
            <link>https://www.asianetnews.com/companies/sony-tv-price-war-china-korea-competitors-india-bravia-plans-articleshow-7v27c6t</link>
            <guid isPermaLink="true">https://www.asianetnews.com/companies/sony-tv-price-war-china-korea-competitors-india-bravia-plans-articleshow-7v27c6t</guid>
            <pubDate>Tue, 04 Aug 2026 13:20:09 +0530</pubDate>
            <description><![CDATA[&lt;p&gt;ദക്ഷിണ കൊറിയന്&zwj;, ചൈനീസ് ടിവി ബ്രാൻഡുകളുടെ വില കുറഞ്ഞ മത്സരത്തിൽ നിന്നും മാറി, മികച്ച സാങ്കേതികവിദ്യയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സോണി. പ്രീമിയം ടിവി വിഭാഗത്തിൽ ശ്രദ്ധയൂന്നുന്ന സോണി, അടുത്ത 5-10 വർഷത്തിനുള്ളിൽ ഇന്ത്യയെ തങ്ങളുടെ ഏറ്റവും വലിയ 'ബ്രാവിയ' വിപണിയാക്കി മാറ്റാൻ ലക്ഷ്യമിടുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k5zdm4srv7a3fcmapm6j2qat,imgname-2-1758769845048.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദക്ഷിണ കൊറിയന്&zwj;, ചൈനീസ് ടിവി നിര്&zwj;മ്മാതാക്കള്&zwj; ഉല്&zwj;പ്പന്നങ്ങളുടെ വില കുറച്ച് നടത്തുന്ന മത്സരത്തില്&zwj; പങ്കുചേരാതെ സോണി. പകരം മികച്ച സാങ്കേതികവിദ്യയിലൂടെ ഉപഭോക്താക്കളെ ആകര്&zwj;ഷിക്കാനാണ് ജാപ്പനീസ് ഇലക്ട്രോണിക്&zwnj;സ് ഭീമന്മാരായ സോണിയുടെ തീരുമാനം. ആഗോള ടിവി വിപണിയില്&zwj; വില ഇടിയുകയും ഘടകങ്ങളുടെ നിര്&zwj;മ്മാണച്ചെലവ് കൂടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സോണി തങ്ങളുടെ പുതിയ നയം വ്യക്തമാക്കുന്നത്.&lt;/p&gt;&lt;p&gt;അടുത്ത അഞ്ച് മുതല്&zwj; പത്ത് വര്&zwj;ഷത്തിനുള്ളില്&zwj; അമേരിക്കയെ പിന്തള്ളി ഇന്ത്യ ലോകത്തെ ഏറ്റവും വലിയ 'ബ്രാവിയ' ടിവി വിപണിയായി മാറുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു. 500 മുതല്&zwj; 1,500 ഡോളര്&zwj; വരെയുള്ള (ഏകദേശം 47,700 രൂപ മുതല്&zwj; 1.43 ലക്ഷം രൂപ വരെ) ടിവികളുടെ വിപണിയില്&zwj; കൂടുതല്&zwj; ശ്രദ്ധ കേന്ദ്രീകരിക്കാനും സോണി ലക്ഷ്യമിടുന്നു. പ്രീമിയം ടിവികളുടെ വിഭാഗത്തില്&zwj; ഇപ്പോഴും ഒന്നാം സ്ഥാനത്താണെങ്കിലും, കഴിഞ്ഞ അഞ്ചോ പത്തോ വര്&zwj;ഷമായി ഇടത്തരം വിലയുള്ള ടിവികളുടെ വിപണിയില്&zwj; സോണിക്ക് വലിയ തിരിച്ചടി നേരിട്ടിരുന്നു.&lt;/p&gt;&lt;p&gt;ഇന്ത്യന്&zwj; വിപണിയില്&zwj; ഷവോമി, ടിസിഎല്&zwj;, ഹൈസെന്&zwj;സ് തുടങ്ങിയ ചൈനീസ് ബ്രാന്&zwj;ഡുകള്&zwj; കുറഞ്ഞ വിലയില്&zwj; ഒട്ടേറെ ഫീച്ചറുകളുള്ള ടിവികള്&zwj; ഇറക്കി വലിയ മുന്നേറ്റം നടത്തുമ്പോഴാണ് സോണിയുടെ ഈ പ്രതികരണം. അതേസമയം, ദക്ഷിണ കൊറിയന്&zwj; കമ്പനികളായ സാംസങ്ങും എല്&zwj;ജിയും പ്രീമിയം വിഭാഗത്തിലും സാധാരണ വിഭാഗത്തിലും തങ്ങളുടെ സ്ഥാനം നിലനിര്&zwj;ത്താന്&zwj; കടുത്ത പോരാട്ടത്തിലാണ്.&lt;/p&gt;&lt;p&gt;മെമ്മറിക്കും മറ്റ് നിര്&zwj;മ്മാണ സാമഗ്രികള്&zwj;ക്കും വില വര്&zwj;ധിക്കുമ്പോഴും ദക്ഷിണ കൊറിയന്&zwj;- ചൈനീസ് കമ്പനികള്&zwj; തമ്മിലുള്ള മത്സരം കാരണം ആഗോളതലത്തില്&zwj; ടിവികളുടെ ശരാശരി വില കുറയുകയാണ്. വലിയ സ്&zwnj;ക്രീനുള്ള ടിവികളുടെ വില്&zwj;പ്പനയില്&zwj; ലോകത്ത് തന്നെ സ്ഥിരമായ വളര്&zwj;ച്ച കാണിക്കുന്ന ചുരുക്കം ചില വിപണികളിലൊന്നാണ് ഇന്ത്യ. അതിനാല്&zwj; സോണിയുടെ പ്രധാന വിപണികളിലൊന്നാണ് ഇന്ത്യ. വലിയ സ്&zwnj;ക്രീന്&zwj; ടിവികളുടെ കാര്യത്തില്&zwj; 30 ശതമാനം വളര്&zwj;ച്ചയാണ് ഇന്ത്യയില്&zwj; രേഖപ്പെടുത്തുന്നത്. വികസിത രാജ്യങ്ങളില്&zwj; ടിവിക്ക് പകരം സ്മാര്&zwj;ട്ട്ഫോണുകളും ടാബ്ലെറ്റുകളും ആളുകള്&zwj; ഉപയോഗിച്ച് തുടങ്ങിയപ്പോള്&zwj;, ഇന്ത്യയില്&zwj; ഇപ്പോഴും കുടുംബത്തിലെ വിനോദോപാധിയായി ടിവികള്&zwj;ക്ക് വലിയ സ്ഥാനമുണ്ട്. ഇതാണ് വലിയ സ്&zwnj;ക്രീനുകള്&zwj;ക്കും മികച്ച ഓഡിയോ സിസ്റ്റങ്ങള്&zwj;ക്കും ഇവിടെ ആവശ്യക്കാര്&zwj; കൂടാന്&zwj; കാരണം.&lt;/p&gt;&lt;p&gt;നിലവില്&zwj; അമേരിക്കയാണ് സോണിയുടെ ഏറ്റവും വലിയ ബ്രാവിയ വിപണി. രണ്ടാം സ്ഥാനത്ത് ഇന്ത്യയുണ്ട്. യൂറോപ്പ്, ജപ്പാന്&zwj;, വിയറ്റ്&zwnj;നാം എന്നിവയാണ് മറ്റ് പ്രധാന മാര്&zwj;ക്കറ്റുകള്&zwj;. വലിയ ടിവികള്&zwj;ക്കും പ്രീമിയം മോഡലുകള്&zwj;ക്കും ഇന്ത്യയിലുള്ള ആവശ്യക്കാരുടെ എണ്ണം വര്&zwj;ധിക്കുന്നത് അടുത്ത അഞ്ചോ പത്തോ വര്&zwj;ഷത്തിനുള്ളില്&zwj; അമേരിക്കയെ മറികടക്കാന്&zwj; സോണിയെ സഹായിക്കും.&lt;/p&gt;]]></content:encoded>
            <category>companies</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/companies/sony-tv-price-war-china-korea-competitors-india-bravia-plans-articleshow-7v27c6t"/>
        </item>
        <item>
            <title><![CDATA[ചരിത്രത്തിൽ ആദ്യം, ഏറ്റവും ഉയർന്ന ലാഭവുമായി സിയാൽ, 500 കോടി പിന്നിട്ട് ലാഭം]]></title>
            <link>https://www.asianetnews.com/local-news/kochi-international-airportrecord-profit-of-rs-502-crore-articleshow-7w3bdps</link>
            <guid isPermaLink="true">https://www.asianetnews.com/local-news/kochi-international-airportrecord-profit-of-rs-502-crore-articleshow-7w3bdps</guid>
            <pubDate>Sun, 09 Aug 2026 21:16:41 +0530</pubDate>
            <description><![CDATA[&lt;p&gt;രാജ്യത്തെ വ്യോമയാന രംഗത്ത് അടുത്ത 10 വർഷത്തിനുള്ളിൽ 50,000 കോടി രൂപയിലധികം അടിസ്ഥാന സൗകര്യ നിക്ഷേപമാണ് പ്രതീക്ഷിക്കപ്പെടുന്നത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kf11xgx0vf8rhxrket00g60x,imgname-w-1280-h-720-croprect-1x0x1278x718-imgid-01k7bx0yqq184hcx5jk8kt9q0y-imgname-kochi-airport---1--1760262388470-1768488354720.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിക്ക് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭം. 2025-26 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ അറ്റാദായം 502 കോടി രൂപയായി ഉയർന്നു.സിയാലിന്റെ ചരിത്രത്തിലാദ്യമായാണ് ലാഭം 500 കോടി കടക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം ഇത് 499 കോടി രൂപയായിരുന്നു.സിയാലിന്റെ വളർച്ചയിൽ നിർണായകമായേക്കാവുന്ന നിരവധി തീരുമാനങ്ങൾ മുഖ്യമന്ത്രി ചെയർമാനായ ആദ്യ ഡയറക്ടർ ബോർഡ് യോഗത്തിൽ കൈക്കൊണ്ടു.മറ്റു വിമാനത്താവളങ്ങൾക്ക് നൽകുന്ന കൺസൾട്ടൻസി സർവീസാണതിൽ പ്രധാനം. രാജ്യത്തെ വ്യോമയാന രംഗത്ത് അടുത്ത 10 വർഷത്തിനുള്ളിൽ 50,000 കോടി രൂപയിലധികം അടിസ്ഥാന സൗകര്യ നിക്ഷേപമാണ് പ്രതീക്ഷിക്കപ്പെടുന്നത്.ഈ സാധ്യത മുന്നിൽ കണ്ടാണ് വിമാനത്താവള കൺസൾട്ടൻസി മേഖലയിലേക്ക് സിയാൽ മുന്നിട്ടിറങ്ങുന്നത്. വിമാനത്താവള മാസ്റ്റർ പ്ലാൻ, റൺവേ വികസനം, കാർഗോ, ഗ്രൗണ്ട് ഹാൻഡ്ലിങ്, ഡ്യൂട്ടി ഫ്രീ, കൊമേഴ്സ്യൽ വികസനം, റിയൽ എസ്റ്റേറ്റ് മാനേജ്മെന്റ് തുടങ്ങിയ മേഖലകളിൽ മറ്റ് വിമാനത്താവളങ്ങൾക്ക് കൺസൾട്ടൻസി നൽകുകയാണ് ലക്ഷ്യം.&lt;/p&gt;&lt;p&gt;2025-26 സാമ്പത്തിക വർഷത്തിൽ 1220 കോടി രൂപ സിയാൽ മൊത്തവരുമാനം നേടി. മുൻവർഷത്തേക്കാൾ 6.6 ശതമാനമാണ് വർധനവ്. അറ്റാദായം 499 കോടി രൂപയിൽ നിന്ന് 502 കോടിയായി ഉയർന്നു. സിയാലിന്റെ ചരിത്രത്തിലാദ്യമായാണ് ലാഭം 500 കോടി കടക്കുന്നത്. നിക്ഷേപകർക്ക് 55 % ലാഭവിഹിതമാണ് ഡയറക്ടർ ബോർഡ് ശുപാർശ ചെയ്തത്. സെപ്റ്റംബറിൽ നടക്കുന്ന നിക്ഷേപകരുടെ വാർഷിക പൊതുയോഗത്തിന്റെ അംഗീകാരത്തിന് വിധേയമാണിത്.സിയാലിന്റെ വളർച്ചയിൽ നിർണായകമായേക്കാവുന്ന നിരവധി തീരുമാനങ്ങൾ ബോർഡ് കൈക്കൊണ്ടിട്ടുണ്ട്. മറ്റു വിമാനത്താവളങ്ങൾക്ക് നൽകുന്ന കൺസൾട്ടൻസി സർവീസ് ആണതിൽ പ്രധാനം. രാജ്യത്തെ വ്യോമയാന രംഗത്ത് അടുത്ത 10 വർഷത്തിനുള്ളിൽ 50,000 കോടി രൂപയിലധികം അടിസ്ഥാന സൗകര്യ നിക്ഷേപമാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ സാധ്യത മുന്നിൽ കണ്ടാണ് വിമാനത്താവള കൺസൾട്ടൻസി മേഖലയിലേക്ക് സിയാൽ മുന്നിട്ടിറങ്ങുന്നത്. വിമാനത്താവളത്തിന്റെ മാസ്റ്റർ പ്ലാൻ, റൺവേ വികസനം, കാർഗോ, ഗ്രൗണ്ട് ഹാൻഡ്ലിങ് സർവീസസ്, ഡ്യൂട്ടി ഫ്രീ, കൊമേഷ്യൽ വികസനം, റിയൽ എസ്റ്റേറ്റ് മാനേജ്&zwj;മെന്റ് എന്നിവയിൽ മറ്റ് വിമാനത്താവളങ്ങൾക്ക് ആവശ്യമായ കൺസൾട്ടൻസി നൽകുകയാണ് ലക്ഷ്യം.&lt;/p&gt;&lt;p&gt;2025-26 സാമ്പത്തിക വർഷത്തിൽ ആകെ 1,14,42,583 യാത്രക്കാരാണ് സിയാൽ വഴി യാത്ര ചെയ്തത്. ഇതേ കാലയളവിൽ 73,134 വിമാന സർവീസുകളും വിമാനത്താവളം കൈകാര്യം ചെയ്തു. തുടർച്ചയായ നാലാം സാമ്പത്തിക വർഷവും ഒരു കോടിയിലധികം യാത്രക്കാരെ കൈകാര്യം ചെയ്ത വിമാനത്താവളമെന്ന നേട്ടവും സിയാൽ നിലനിർത്തിയിരുന്നു. ഡയറക്ടർ ബോഡ് യോഗത്തിൽ, ചെയർമാനു പുറമെ, ബോർഡ് അംഗങ്ങളായി മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, റോജി എം. ജോൺ എന്നിവരും ചുമതലയേറ്റു. ഡയറക്ടർമാരായ, ബിശ്വനാഥ് സിൻഹ ഐ. എ. എസ്, ചീഫ് സെക്രട്ടറി, ഭരത് ഭൂഷൻ, അരുണാ സുന്ദരരാജൻ, എം. എ യുസഫ് അലി, എൻ. വി ജോർജ്, വർഗീസ് ജേക്കബ്, മാനേജിങ് ഡയറക്ടർ എസ്. സുഹാസ് ഐ.എ.എസ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം&lt;/p&gt;]]></content:encoded>
            <category>companies</category>
            <dc:creator>Elsa TJ</dc:creator>
            <atom:link href="https://www.asianetnews.com/local-news/kochi-international-airportrecord-profit-of-rs-502-crore-articleshow-7w3bdps"/>
        </item>
        <item>
            <title><![CDATA['100% പരിശുദ്ധം' ലേബല്‍ വിവാദം: എഫ്എസ്എസ്എഐ നടപടി എതിരാളികളെ സഹായിക്കാനെന്ന് ഡാബര്‍; 150 കോടിയുടെ ഉല്‍പ്പന്നങ്ങള്‍ പ്രതിസന്ധിയില്‍]]></title>
            <link>https://www.asianetnews.com/companies/dabur-fssai-label-controversy-150-crore-products-at-risk-articleshow-9mpmx29</link>
            <guid isPermaLink="true">https://www.asianetnews.com/companies/dabur-fssai-label-controversy-150-crore-products-at-risk-articleshow-9mpmx29</guid>
            <pubDate>Mon, 10 Aug 2026 17:53:52 +0530</pubDate>
            <description><![CDATA[&lt;p&gt;ഉല്&zwj;പ്പന്നങ്ങളില്&zwj; '100 ശതമാനം' എന്ന ലേബല്&zwj; ഉപയോഗിക്കുന്നത് വിലക്കിയ ഫുഡ് സേഫ്റ്റി ആന്&zwj;ഡ് സ്റ്റാന്&zwj;ഡേര്&zwj;ഡ്&zwnj;സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (FSSAI) നടപടിക്കെതിരെ ഡാബര്&zwj;. ഈ വിലക്ക് കാരണം 150 കോടിയുടെ ഉല്&zwj;പ്പന്നങ്ങള്&zwj; നശിക്കാന്&zwj; സാധ്യതയുണ്ടെന്നും, ഇത് എതിരാളികളെ സഹായിക്കാനാണെന്നും ഡാബര്&zwj; ആരോപിക്കുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kz5ew4bqkq2qv31bdcwnbwq8,imgname-dabur-1785816027511.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഉല്&zwj;പ്പന്നങ്ങളില്&zwj; '100 ശതമാനം' എന്നവകാശപ്പെടുന്ന ലേബലുകള്&zwj; വിലക്കിയ ഫുഡ് സേഫ്റ്റി ആന്&zwj;ഡ് സ്റ്റാന്&zwj;ഡേര്&zwj;ഡ്&zwnj;സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നടപടിക്കെതിരെ എഫ്എംസിജി ഭീമനായ ഡാബര്&zwj;. വിലക്ക് കാരണം 150 കോടി രൂപയുടെ ഉല്&zwj;പ്പന്നങ്ങള്&zwj; നശിച്ചുപോകാന്&zwj; സാധ്യതയുണ്ടെന്നും എഫ്എസ്എസ്എഐ നടപടി തങ്ങളുടെ എതിരാളികളെ സഹായിക്കാന്&zwj; വേണ്ടിയുള്ളതാണെന്നും ഡാബര്&zwj; ആരോപിച്ചു.'100% ശുദ്ധം' എന്നൊക്കെയുള്ള അവകാശവാദങ്ങള്&zwj; മറ്റ് കമ്പനികളുടെ ഉല്&zwj;പ്പന്നങ്ങളെ തരം താഴ്ത്തുന്നതാണെന്നാണ് എഫ്എസ്എസ്എഐയുടെ വാദം.&lt;/p&gt;&lt;p&gt;എന്നാല്&zwj; മറ്റ് ഉല്&zwj;പ്പന്നങ്ങളുമായി യാതൊരു താരതമ്യവും നടത്താതെയുള്ള ഇത്തരം ലേബലുകള്&zwj; എങ്ങനെയാണ് മറ്റുള്ളവയെ മോശമായി ബാധിക്കുകയെന്ന് ഉത്തരവില്&zwj; വ്യക്തമാക്കുന്നില്ല. '100%' എന്ന വാക്ക് വിപണിയില്&zwj; മറ്റ് പലരും ഉപയോഗിക്കുന്നുണ്ടെന്നും കമ്പനി ചൂണ്ടിക്കാട്ടുന്നു. ഈ വിലക്ക് പൊതുതാല്&zwj;പ്പര്യാര്&zwj;ത്ഥമല്ലെന്നും മറ്റ് കമ്പനികളുടെ ബിസിനസ് താല്പര്യങ്ങള്&zwj; സംരക്ഷിക്കാനാണെന്നും കാണിച്ച് ഓഗസ്റ്റ് 6-ന് ഡാബര്&zwj; ഡല്&zwj;ഹി ഹൈക്കോടതിയില്&zwj; ഹര്&zwj;ജി നല്&zwj;കിയിരുന്നു. എന്നാല്&zwj; എഫ്എസ്എസ്എഐ ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.&lt;/p&gt;&lt;h2&gt;150 കോടിയുടെ ഉല്&zwj;പ്പന്നങ്ങള്&zwj; പ്രതിസന്ധിയില്&zwj;&lt;/h2&gt;&lt;p&gt;ഡാബര്&zwj; ഹണി, ഡാബര്&zwj; വിര്&zwj;ജിന്&zwj; കോക്കനട്ട് ഓയില്&zwj;, റിയല്&zwj; ആക്റ്റീവ് കോക്കനട്ട് വാട്ടര്&zwj; തുടങ്ങി 11 പ്രധാന ഉല്&zwj;പ്പന്നങ്ങള്&zwj;ക്കെതിരെയുള്ള നടപടി കാരണം ഏകദേശം 150 കോടി രൂപയുടെ സ്റ്റോക്കാണ് കെട്ടികിടക്കുന്നത്. ലേബലുകള്&zwj; കൃത്യമായി പരിശോധിക്കാതെ തികച്ചും യാന്ത്രികമായാണ് എഫ്എസ്എസ്എഐ ഉത്തരവിറക്കിയതെന്നും കമ്പനി കുറ്റപ്പെടുത്തുന്നു. ഉദാഹരണത്തിന്, 'ഡാബര്&zwj; ഹോംമെയ്ഡ് കോക്കനട്ട് മില്&zwj;ക്ക്', 'ഡാബര്&zwj; കോള്&zwj;ഡ് പ്രസ്സ്ഡ് സെസമേ ഓയില്&zwj;' എന്നിവയുടെ ലേബലില്&zwj; ഒരിക്കല്&zwj;പ്പോലും '100%' എന്ന് രേഖപ്പെടുത്തിയിട്ടില്ല. എന്നിട്ടും അവയെയും വിലക്കിയത് യാതൊരു പരിശോധനയുമില്ലാതെയാണ് ഉത്തരവിറക്കിയത് എന്നതിന്റെ വ്യക്തമായ തെളിവാണെന്ന് കമ്പനി പറയുന്നു.&lt;/p&gt;&lt;p&gt;2018-ലെ ഫുഡ് സേഫ്റ്റി ആന്&zwj;ഡ് സ്റ്റാന്&zwj;ഡേര്&zwj;ഡ്&zwnj;സ് ചട്ടങ്ങള്&zwj;ക്ക് വിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ് ഡാബറിന്റെ അവകാശവാദം എന്നാണ് എഫ്എസ്എസ്എഐയുടെ നിലപാട്. എന്നാല്&zwj;, എഫ്എസ്എസ്എഐയുടെ കത്ത് ലഭിച്ചതിന് പിന്നാലെ ഉല്&zwj;പ്പന്നങ്ങളുടെ ലേബലുകളില്&zwj; നിന്നും പരസ്യങ്ങളില്&zwj; നിന്നും '100%' എന്ന് ഒഴിവാക്കുന്ന നടപടികള്&zwj; ഡാബര്&zwj; ആരംഭിച്ചിരുന്നു. ഒട്ടുമിക്ക ഉല്&zwj;പ്പന്നങ്ങളുടെയും ലേബലുകളും പരസ്യങ്ങളും ഇതിനോടകം മാറ്റിക്കഴിഞ്ഞതായി കമ്പനി വ്യക്തമാക്കി.&lt;/p&gt;&lt;h2&gt;ഹൈക്കോടതിയുടെ സ്റ്റേ&lt;/h2&gt;&lt;p&gt;എഫ്എസ്എസ്എഐയുടെ ഉത്തരവ് ഓഗസ്റ്റ് 24 വരെ മരവിപ്പിച്ചുകൊണ്ട് കഴിഞ്ഞ ആഴ്ച ഡല്&zwj;ഹി ഹൈക്കോടതി ഡാബറിന് താല്&zwj;ക്കാലിക ആശ്വാസം നല്&zwj;കിയിരുന്നു. ഇത്തരം ഒരു നിര്&zwj;ദ്ദേശം നല്&zwj;കുന്നതിന് മുന്&zwj;പ് കമ്പനിയുടെ ഭാഗം കേള്&zwj;ക്കേണ്ടതായിരുന്നു എന്ന് കോടതി നിരീക്ഷിച്ചു.&lt;/p&gt;]]></content:encoded>
            <category>companies</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/companies/dabur-fssai-label-controversy-150-crore-products-at-risk-articleshow-9mpmx29"/>
        </item>
        <item>
            <title><![CDATA[3,000 കോടി രൂപ! പ്രാഥമിക ഓഹരി വിൽപ്പനയ്ക്ക് ഒരുങ്ങി മുത്തൂറ്റ് ഫിൻകോർപ്പ്; സാധാരണ നിക്ഷേപകർ അറിയേണ്ട കാര്യങ്ങൾ]]></title>
            <link>https://www.asianetnews.com/companies/muthoot-fincorp-plans-3000-crore-rupees-ipo-articleshow-auhyhcu</link>
            <guid isPermaLink="true">https://www.asianetnews.com/companies/muthoot-fincorp-plans-3000-crore-rupees-ipo-articleshow-auhyhcu</guid>
            <pubDate>Thu, 13 Aug 2026 17:59:22 +0530</pubDate>
            <description><![CDATA[രാജ്യത്തെ പ്രമുഖ സ്വർണവായ്പ സ്ഥാപനമായ മുത്തൂറ്റ് ഫിൻകോർപ്പ് 3,000 കോടി രൂപയുടെ പ്രാഥമിക ഓഹരി വിൽപ്പനയ്ക്ക് (ഐപിഒ) ഒരുങ്ങുന്നു. ഇതിനായി സെബിക്ക് ഡ്രാഫ്റ്റ് പേപ്പറുകൾ സമർപ്പിച്ച കമ്പനി, ഐപിഒയിലൂടെ ലഭിക്കുന്ന തുക ബിസിനസ് വളർച്ചയ്ക്കും മൂലധന ആവശ്യങ്ങൾക്കുമായി വിനിയോഗിക്കാൻ ലക്ഷ്യമിടുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01hhhs510ny1dqqjazz49w0zqz,imgname-ipo-pic-1702477595669.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;രാജ്യത്തെ പ്രമുഖ സ്വർണവായ്പ സ്ഥാപനമായ മുത്തൂറ്റ് ഫിൻകോർപ്പ് 3,000 കോടി രൂപയുടെ പ്രാഥമിക ഓഹരി വിൽപ്പനയ്ക്ക് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി കമ്പനി വിപണി നിയന്ത്രണ സ്ഥാപനമായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയ്ക്ക് അഥവാ സെബിക്ക് ഡ്രാഫ്റ്റ് പേപ്പറുകൾ സമർപ്പിച്ചു.&lt;/p&gt;&lt;p&gt;മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ ഭാഗമായ മുത്തൂറ്റ് ഫിൻകോർപ്പിന്റെ ഐപിഒ പൂർണമായും പുതിയ ഓഹരികളുടെ വിൽപ്പനയായിരിക്കുമെന്ന് കമ്പനി സമർപ്പിച്ച ഡ്രാഫ്റ്റ് റെഡ് ഹെറിങ് പ്രോസ്പെക്ടസിൽ വ്യക്തമാക്കി. രണ്ട് രൂപ മുഖവിലയുള്ള ഓഹരികളാണ് ഐപിഒയിലൂടെ നൽകുന്നത്. ഓഹരികൾ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിലും ലിസ്റ്റ് ചെയ്യാനാണ് കമ്പനി ലക്ഷ്യമിടുന്നത്.&lt;/p&gt;&lt;h2&gt;ഐപിഒ തുക എങ്ങനെ ഉപയോഗിക്കും?&lt;/h2&gt;&lt;p&gt;ഐപിഒയിലൂടെ ലഭിക്കുന്ന തുക കമ്പനിയുടെ ടയർ-1 മൂലധന അടിത്തറ ശക്തിപ്പെടുത്തുന്നതിനാണ് പ്രധാനമായും ഉപയോഗിക്കുക. ഭാവിയിലെ മൂലധന ആവശ്യങ്ങൾ നിറവേറ്റുന്നതിനും പുതിയ വായ്പകൾ നൽകുന്നതിനും ബിസിനസ് വളർച്ചയ്ക്കും വിപുലീകരണത്തിനും തുക വിനിയോഗിക്കും.&lt;/p&gt;&lt;h2&gt;സ്വർണവായ്പ പ്രധാന ബിസിനസ്&lt;/h2&gt;&lt;p&gt;സ്വർണ വായ്പയാണ് മുത്തൂറ്റ് ഫിൻകോർപ്പിന്റെ പ്രധാന ബിസിനസ്. രണ്ട് പതിറ്റാണ്ടിലേറെയായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനി രാജ്യത്തുടനീളം വിപുലമായ ശാഖാ ശൃംഖലയാണ് നടത്തുന്നത്. ബിസിനസ് വായ്പ, വസ്തുവകകൾ നൽകിയുള്ള വായ്പ, വിതരണ ശൃംഖല ധനസഹായം, ഡിജിറ്റൽ വായ്പ, മൈക്രോഫിനാൻസ്, ഭവനവായ്പ തുടങ്ങിയ മേഖലകളിലും കമ്പനിക്ക് സാന്നിധ്യമുണ്ട്.&lt;/p&gt;&lt;h2&gt;5,610 ശാഖകൾ; 42.6 ലക്ഷം ഡിജിറ്റൽ ഉപയോക്താക്കൾ&lt;/h2&gt;&lt;p&gt;2026 മാർച്ച് 31 വരെയുള്ള കണക്കനുസരിച്ച് മുത്തൂറ്റ് ഫിൻകോർപ്പിന്റെ മാനേജ്മെന്റിന് കീഴിലുള്ള ആസ്തി 73,444.72 കോടി രൂപയാണ്. രാജ്യത്താകെ 5,610 ശാഖകളാണ് കമ്പനിക്കുള്ളത്. കമ്പനിയുടെ ഡിജിറ്റൽ പ്ലാറ്റ്&zwnj;ഫോമായ മുത്തൂറ്റ് ഫിൻകോർപ്പ് വണ്ണിന് 42.6 ലക്ഷം ഉപയോക്താക്കളുമുണ്ട്.&lt;/p&gt;&lt;h2&gt;സ്വർണവായ്പാ ആസ്&zwj;തിയിൽ വൻ വളർച്ച&lt;/h2&gt;&lt;p&gt;2024 മാർച്ച് മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ കമ്പനിയുടെ സ്വർണവായ്പാ ആസ്&zwj;തി 59.04 ശതമാനം സംയുക്ത വാർഷിക വളർച്ചാ നിരക്ക് രേഖപ്പെടുത്തി. ക്രിസിൽ റിപ്പോർട്ട് ഉദ്ധരിച്ചാണ് കമ്പനി ഡ്രാഫ്റ്റ് രേഖകളിൽ ഈ കണക്ക് വ്യക്തമാക്കിയിരിക്കുന്നത്.&lt;/p&gt;&lt;h2&gt;ലാഭം 1,847 കോടി രൂപ&lt;/h2&gt;&lt;p&gt;കമ്പനിയുടെ സാമ്പത്തിക പ്രകടനത്തിലും വലിയ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2026 സാമ്പത്തിക വർഷത്തിൽ ഏകീകൃത ലാഭം 1,847.62 കോടി രൂപയായി. 2025 സാമ്പത്തിക വർഷത്തിൽ ഇത് 607.90 കോടി രൂപയായിരുന്നു. പ്രവർത്തനങ്ങളിൽ നിന്നുള്ള ഏകീകൃത വരുമാനം 8,497.69 കോടി രൂപയിൽ നിന്ന് 11,203.81 കോടി രൂപയായും ഉയർന്നു.&lt;/p&gt;&lt;h3&gt;പ്രമുഖ ധനകാര്യ സ്ഥാപനങ്ങൾ ഐപിഒയ്ക്ക് നേതൃത്വം നൽകും&lt;/h3&gt;&lt;p&gt;കൊട്ടക് മഹീന്ദ്ര ക്യാപിറ്റൽ കമ്പനി, മോർഗൻ സ്റ്റാൻലി ഇന്ത്യ കമ്പനി, ജെഎം ഫിനാൻഷ്യൽ, എസ്ബിഐ ക്യാപിറ്റൽ മാർക്കറ്റ്സ് എന്നിവയാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജർമാർ.&lt;/p&gt;]]></content:encoded>
            <category>companies</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/companies/muthoot-fincorp-plans-3000-crore-rupees-ipo-articleshow-auhyhcu"/>
        </item>
        <item>
            <title><![CDATA[തടി കുറയ്ക്കാന്‍ മരുന്ന് കഴിക്കുന്നവര്‍ക്ക് പുതിയ ഉല്‍പ്പന്നങ്ങളുമായി നെസ്ലെ; കൂട്ടിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും!]]></title>
            <link>https://www.asianetnews.com/companies/nestle-ai-products-weight-loss-drug-users-articleshow-bhoxuqd</link>
            <guid isPermaLink="true">https://www.asianetnews.com/companies/nestle-ai-products-weight-loss-drug-users-articleshow-bhoxuqd</guid>
            <pubDate>Mon, 17 Aug 2026 16:04:40 +0530</pubDate>
            <description><![CDATA[&lt;p&gt;ശരീരഭാരം കുറയ്ക്കുന്ന മരുന്നുകള്&zwj; ഉയര്&zwj;ത്തിയ ഭീഷണിയെ ബിസിനസ് അവസരമാക്കി മാറ്റുകയാണ് നെസ്ലേ. ആര്&zwj;ട്ടിഫിഷ്യല്&zwj; ഇന്റലിജന്&zwj;സിന്റെ സഹായത്തോടെ മരുന്നുകള്&zwj; ഉപയോഗിക്കുന്നവര്&zwj;ക്കായി പേശി നഷ്ടം പോലുള്ള പാര്&zwj;ശ്വഫലങ്ങള്&zwj; പരിഹരിക്കുന്ന പുതിയ ഉല്&zwj;പ്പന്നങ്ങള്&zwj; വികസിപ്പിക്കുകയാണ് കമ്പനി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m07may5t8yrbrryzxwrqbn2m,imgname-nestle-1786962606266.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ശരീരഭാരം കുറയ്ക്കാന്&zwj; സഹായിക്കുന്ന മരുന്നുകളുടെ വരവോടെ ആളുകളുടെ ഭക്ഷണം കഴിക്കുന്ന ശീലം കുറഞ്ഞത് ഭക്ഷ്യോത്പാദകര്&zwj;ക്ക് വലിയ ആശങ്കയായിരുന്നു സൃഷ്ടിച്ചിരുന്നത്. എന്നാല്&zwj; ഈ പ്രതിസന്ധിയെ ഒരു മികച്ച ബിസിനസ് അവസരമാക്കി മാറ്റാന്&zwj; ഒരുങ്ങുകയാണ് പ്രമുഖ ഭക്ഷ്യോത്പന്ന കമ്പനിയായ നെസ്ലെ. ആര്&zwj;ട്ടിഫിഷ്യല്&zwj; ഇന്റലിജന്&zwj;സിന്റെ സഹായത്തോടെ, ഭാരം കുറയ്ക്കാനുള്ള മരുന്നുകള്&zwj; കഴിക്കുന്ന ദശലക്ഷക്കണക്കിന് ആളുകള്&zwj;ക്കായി പുതിയ ഉല്&zwj;പ്പന്നങ്ങള്&zwj; വികസിപ്പിക്കുകയാണ് കമ്പനി.&lt;/p&gt;&lt;h2&gt;ഭീഷണിയെ അവസരമാക്കി മാറ്റുന്നു&lt;/h2&gt;&lt;p&gt;നോവോ നോര്&zwj;ഡിസ്&zwnj;കിന്റെ 'ഓസെംപിക്', 'വിഗോവി' , എലി ലില്ലിയുടെ 'മൗഞ്ചാരോ', 'സെപ്ബൗണ്ട്'തുടങ്ങിയ വിശപ്പ് കുറയ്ക്കുന്ന മരുന്നുകള്&zwj;ക്ക് വിപണിയില്&zwj; ആവശ്യക്കാരേറിയതോടെ സ്&zwnj;നാക്&zwnj;സുകള്&zwj;, പാനീയങ്ങള്&zwj; ഉള്&zwj;പ്പെടെയുള്ള പാക്കേജ്ഡ് ഭക്ഷണങ്ങളുടെ ഡിമാന്&zwj;ഡ് കുറയുമെന്ന് നിക്ഷേപകര്&zwj; ആശങ്കപ്പെട്ടിരുന്നു. എന്നാല്&zwj; പെട്ടെന്ന് ഭാരം കുറയുമ്പോഴുണ്ടാകുന്ന പാര്&zwj;ശ്വഫലങ്ങള്&zwj; പരിഹരിക്കാന്&zwj; ലക്ഷ്യമിട്ടുള്ള ഉല്&zwj;പ്പന്നങ്ങള്&zwj;ക്ക് വലിയൊരു പുതിയ വിപണിയുണ്ടെന്നാണ് നെസ്ലെയുടെ കണ്ടെത്തൽ. പെട്ടെന്ന് ശരീരഭാരം കുറയുമ്പോള്&zwj; പേശികള്&zwj; നഷ്ടപ്പെടുന്നതും മുഖത്തെ കൊഴുപ്പ് കുറഞ്ഞ് പ്രായം തോന്നിക്കുന്ന 'ഓസെംപിക് ഫെയ്&zwnj;സ്' എന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. ഇതിനെ നേരിടാനുള്ള ഉല്&zwj;പ്പന്നങ്ങള്&zwj; വിപണിയിലെത്തിക്കാനാണ് കമ്പനിയുടെ ശ്രമം.&lt;/p&gt;&lt;h2&gt;സഹായത്തിന് എഐ&lt;/h2&gt;&lt;p&gt;ക്ലിനിക്കല്&zwj; ഗവേഷണങ്ങള്&zwj; വിശകലനം ചെയ്യാനും അനുയോജ്യമായ പോഷകങ്ങളുടെ സംയോജനം കണ്ടെത്താനും നെസ്ലെ എഐ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. പുതിയ ഉല്&zwj;പ്പന്നങ്ങളുടെ പരീക്ഷണങ്ങള്&zwj;ക്കും ഉപഭോക്താക്കളുടെ പ്രതികരണം മുന്&zwj;കൂട്ടി അറിയാനും എഐയുടെ സഹായം നെസ്ലെ തേടുന്നുണ്ട്. കമ്പനിയുടെ പക്കലുള്ള 1,20,000ത്തോളം റെസിപ്പികളില്&zwj; നിന്ന് പുതിയ ഉല്&zwj;പ്പന്നങ്ങള്&zwj; വികസിപ്പിക്കാന്&zwj; 'ഫുഡ് ജീനി'എന്നൊരു പ്ലാറ്റ്ഫോമും അവര്&zwj; ഉപയോഗിക്കുന്നു. കൂടാതെ സമൂഹമാധ്യമങ്ങളിലെ വിവരങ്ങള്&zwj; വിശകലനം ചെയ്ത് ഉപഭോക്താക്കളുടെ പുതിയ താല്&zwj;പര്യങ്ങള്&zwj; കണ്ടെത്താനും എഐ ഉപയോഗിക്കുന്നുണ്ട്.&lt;/p&gt;&lt;p&gt;ഭാരം കുറയുമ്പോള്&zwj; നഷ്ടപ്പെടുന്ന പേശികളെ വേഗത്തില്&zwj; വീണ്ടെടുക്കാന്&zwj; സഹായിക്കുന്ന പ്രോട്ടീനും മൈക്രോ ന്യൂട്രിയന്റുകളും ചേര്&zwj;ന്നുള്ള ഒരു ഫോര്&zwj;മുല കമ്പനി വികസിപ്പിച്ചിട്ടുണ്ട്. ഇത്തരം മരുന്നുകളുടെ ഉപയോഗം നിര്&zwj;ത്തുമ്പോള്&zwj; അനുഭവപ്പെടുന്ന കടുത്ത വിശപ്പ് കുറയ്ക്കാനായി പ്രത്യേക ചേരുവകള്&zwj;ക്കും നെസ്ലെ പേറ്റന്റ് നേടിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;പുതിയ ഉല്&zwj;പ്പന്നങ്ങള്&zwj; വിപണിയില്&zwj;&lt;/p&gt;&lt;p&gt;ബോസ്റ്റണ്&zwj; കണ്&zwj;സള്&zwj;ട്ടിംഗ് ഗ്രൂപ്പിന്റെ കണക്കനുസരിച്ച് അമേരിക്കയില്&zwj; മാത്രം ഏകദേശം 1.6 കോടി ആളുകളാണ് ഭാരം കുറയാനുള്ള മരുന്നുകള്&zwj; ഉപയോഗിക്കുന്നത്. ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ ഇത് കുത്തനെ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുകണ്ട് നെസ്ലെ ഇതിനോടകം തന്നെ ചില ഉല്&zwj;പ്പന്നങ്ങള്&zwj; വിപണിയിലിറക്കിയിട്ടുണ്ട്.&lt;/p&gt;]]></content:encoded>
            <category>companies</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/companies/nestle-ai-products-weight-loss-drug-users-articleshow-bhoxuqd"/>
        </item>
        <item>
            <title><![CDATA[റെക്കോർഡുകൾ തകർത്ത് സൗത്ത് ഇന്ത്യൻ ബാങ്ക്; എക്കാലത്തെയും ഉയർന്ന പലിശ വരുമാനവുമായി കുതിപ്പ്, ലാഭത്തിൽ 17% വർധനവ്]]></title>
            <link>https://www.asianetnews.com/companies/south-indian-bank-q1-results-net-profit-rises-to-377-crore-articleshow-czdo16p</link>
            <guid isPermaLink="true">https://www.asianetnews.com/companies/south-indian-bank-q1-results-net-profit-rises-to-377-crore-articleshow-czdo16p</guid>
            <pubDate>Sat, 18 Jul 2026 14:55:16 +0530</pubDate>
            <description><![CDATA[&lt;p&gt;2026-27 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ സൗത്ത് ഇന്ത്യൻ ബാങ്ക് 377.63 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി. മുൻവർഷത്തെ അപേക്ഷിച്ച് 17.29% വർധനവാണ് ഉണ്ടായിട്ടുള്ളത്. ബാങ്കിന്റെ നിഷ്ക്രിയ ആസ്തികൾ ഗണ്യമായി കുറയുകയും വായ്പ, നിക്ഷേപം, സ്വർണ വായ്പ തുടങ്ങിയ വിവിധ വിഭാഗങ്ങളിൽ മികച്ച വളർച്ച രേഖപ്പെടുത്തുകയും ചെയ്തു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-23e3b7d9-0c50-4f9f-a563-78193a342898,imgname-image.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി:&lt;/strong&gt; 2026 - 27 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ 377.63 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി സൗത്ത് ഇന്ത്യൻ ബാങ്ക്. മുൻവർഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 17.29 ശതമാനമാണ് വർധനവ്. മുൻവർഷം ഇത് 321.95 കോടി രൂപയായിരുന്നു. മൊത്ത നിഷ്ക്രിയ ആസ്തികൾ മുൻ വർഷത്തെ 3.15 ശതമാനത്തിൽ നിന്നും 177 ബേസിസ് പോയിന്റുകൾ കുറച്ച് 1.38 ശതമാനത്തിലെത്തി. അറ്റ നിഷ്ക്രിയ ആസ്തികൾ മുൻവർഷത്തെ 0.68 ശതമാനത്തിൽ നിന്നും 42 പോയിന്റുകൾ കുറച്ച് 0.26 ശതമാനത്തിലെത്തി.&lt;/p&gt;&lt;p&gt;എഴുതിത്തള്ളൽ ഉൾപ്പെടുത്തിയുള്ള കിട്ടാക്കടങ്ങളുടെ നീക്കിയിരുപ്പ് അനുപാതം 247 പോയിന്റുകൾ വർധിച്ച് 81.40 ശതമാനമായി. മുൻ വർഷം ഇത് 78.93 ശതമാനമായിരുന്നു. എഴുതിത്തള്ളലിന് പുറമേയുള്ള കിട്ടാക്കടങ്ങളുടെ നീക്കിയിരിപ്പ് അനുപാതം 569 പോയിന്റുകൾ വർധിച്ച് 94.51 ശതമാനമായി. മുൻവർഷം ഇത് 88.82 ശതമാനമായിരുന്നു. മുൻവർഷത്തെ അപേക്ഷിച്ച് 23.05 ശതമാനം വളർച്ചയോടെ, 1,025 കോടി രൂപയുടെ എക്കാലത്തെയും ഉയർന്ന അറ്റ ​​പലിശ വരുമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും ബാങ്ക് അറിയിച്ചു.&lt;/p&gt;&lt;p&gt;റീട്ടെയിൽ നിക്ഷേപം 1,09,368 കോടി രൂപയിൽ നിന്ന് 1,24,306 കോടി രൂപയായി വർധിച്ചു. മുൻ വർഷത്തെ അപേക്ഷിച്ച് 13.66 ശതമാനം ഉയർച്ചയിൽ 14,938 കോടി രൂപയാണ് ഈ വർഷം വർധിച്ചിരിക്കുന്നത്. പ്രവാസി (എൻ.ആർ.ഐ) നിക്ഷേപം 12.82 ശതമാനം വർധിച്ച് 36,432 കോടി രൂപയിലെത്തി. മുൻ വർഷം ഈ കാലയളവിൽ 32,293 കോടി രൂപയായിരുന്നു എൻ.ആർ.ഐ നിക്ഷേപം. 4139 കോടി രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കറന്റ് അക്കൗണ്ട്, സേവിങ്ങ്സ് അക്കൗണ്ടുകളിലെ (കാസ) നിക്ഷേപത്തിൽ 14.61 ശതമാനം വളർച്ചയുണ്ടായി. സേവിങ്ങ്സ് ബാങ്കിൽ 16.51 ശതമാനവും കറണ്ട് അക്കൗണ്ടിൽ 6.95 ശതമാനവും വളർച്ചയുണ്ടായതായും കമ്പനി അറിയിച്ചു.&lt;/p&gt;&lt;p&gt;മൊത്ത വായ്പാ വിതരണം 17.01 ശതമാനം വളർച്ച കൈവരിച്ച് 89,198 കോടി രൂപയിൽ നിന്നും 1,04,368 കോടി രൂപയായി ഉയർന്നു. 15,170 കോടി രൂപയുടെ വർധനവുണ്ടായി. മികച്ച റേറ്റിംഗുള്ള വായ്പാ അക്കൗണ്ടുകൾ ഉൾപ്പെടുന്ന കോർപ്പറേറ്റ് വിഭാഗത്തിൽ, വായ്പാ തുക 37,110 കോടി രൂപയിൽ നിന്ന് 41,704 കോടി രൂപയായി വർധിച്ചുവെന്നും സൗത്ത് ഇന്ത്യൻ ബാങ്ക് അറിയിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് 12.38 ശതമാനത്തിന്റെ വളർച്ചയാണിത് രേഖപ്പെടുത്തിയത്. സ്വർണ വായ്പകൾ 17,446 കോടി രൂപയിൽ നിന്ന് 24,930 കോടി രൂപയായി. 42.90 ശതമാനമാണ് വാർഷിക വളർച്ച. 7,484 കോടി രൂപയുടെ വളർച്ചയാണ് ഉണ്ടായത്.&lt;/p&gt;&lt;p&gt;ബിസിനസ് വിഭാഗത്തിൽ 12,660 കോടി രൂപയിൽ നിന്ന് 1,731 കോടി രൂപയുടെ വർധനവുണ്ടായി 14,391 കോടി രൂപയായി. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 13.67 ശതമാനം വർധനവാണ് കാണിക്കുന്നത്. മോർട്ട്ഗേജ് വായ്പ 3,278 കോടി രൂപയിൽ നിന്ന് 5,856 കോടി രൂപയായി വർധിച്ചു. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 78.65 ശതമാനത്തിന്റെ വർധനവുണ്ടായി. വാഹന വായ്പ 2,217 കോടി രൂപയിൽ നിന്ന് 280 കോടി രൂപ വർധിച്ച് 2,497 കോടി രൂപയായി. മുൻ വർഷത്തെ അപേക്ഷിച്ച് 12.63 ശതമാനം വർധനവാണ് ഉണ്ടായത്. വലിയ കോർപ്പറേറ്റ് വിഭാഗങ്ങളിൽ 98.81 ശതമാനവും 'എ' യോ അതിനുമുകളിലോ റേറ്റിങ് ഉള്ള വിഭാഗത്തിൽ പെടുന്നവയാണെന്നും കണക്കുകൾ.&lt;/p&gt;]]></content:encoded>
            <category>companies</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/companies/south-indian-bank-q1-results-net-profit-rises-to-377-crore-articleshow-czdo16p"/>
        </item>
        <item>
            <title><![CDATA[ഓണത്തിന് വമ്പൻ ഓഫറുകളുമായി ലുലു കണക്ട്; 'ഡിജിറ്റൽ സദ്യ', ബമ്പർ സമ്മാനമായി 20 കാറുകൾ!]]></title>
            <link>https://www.asianetnews.com/companies/lulu-connect-announces-onam-digital-sadhya-tech-packages-and-bumper-offers-articleshow-dn7ah6k</link>
            <guid isPermaLink="true">https://www.asianetnews.com/companies/lulu-connect-announces-onam-digital-sadhya-tech-packages-and-bumper-offers-articleshow-dn7ah6k</guid>
            <pubDate>Tue, 04 Aug 2026 11:27:13 +0530</pubDate>
            <description><![CDATA[&lt;p&gt;ഓണക്കാലത്ത് പുത്തൻ ഓഫറുകൾ അവതരിപ്പിച്ച് ലുലു കണക്ട്.വിലക്കിഴിവ്, എക്സ്ചേഞ്ച് ഓഫറുകൾ, ഡിജിറ്റൽ സദ്യ തുടറങ്ങിയവയാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, സ്മാർട്ട് ടി.വികൾ, ഹോം അപ്ലയൻസുകൾ തുടങ്ങി നിരവധി ഉൽപ്പന്നങ്ങൾക്ക് ഓണക്കാലത്ത് പ്രത്യേക വിലക്കിഴിവുകളുണ്ട്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kte5fnaqwnrxv9ntsbvv9sh9,imgname-lulu-mall-1780739462487.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി: &lt;/strong&gt;ഓണക്കാലത്ത് വമ്പൻ ഓഫറുകളുമായി ലുലു കണക്ട്. വിലക്കിഴിവ്, എക്സ്ചേഞ്ച് ഓഫറുകൾ എന്നിവയ്ക്ക് പുറമേ ഇത്തവണ ലുലു കണക്ടിന്റെ 'ഡിജിറ്റൽ സദ്യ'യും ഉണ്ട്. 6 ഇനം ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ ഉൾപ്പെടുന്ന 43,499 രൂപ വിലവരുന്ന മിനി ടെക് സദ്യ 24,999 യ്ക്കും, 20 ഇനങ്ങളുള്ള 96,999 രൂപ വിലവരുന്ന ഫാമിലി ടെക്സദ്യ 49,999 രൂപയ്ക്കും, 43 ഇഞ്ച് എൽ.ഇ.ഡി ടി.വി ഉൾപ്പെടെ പ്രീമിയം ഇലക്ട്രോണിക്സ്, വീട്ടുപകരണങ്ങൾ അടങ്ങിയ 1,65,499 രൂപയുടെ ഗ്രാൻഡ് ടെക്സദ്യ 99,999 രൂപയ്ക്കും ലഭിക്കുന്ന തരത്തിൽ പ്രത്യേക ടെക് പാക്കേജുകളായിട്ടാണ് ഡിജിറ്റൽ സദ്യ അവതരിപ്പിച്ചിരിക്കുന്നത്.&lt;/p&gt;&lt;p&gt;സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, സ്മാർട്ട് ടി.വികൾ, ഹോം അപ്ലയൻസുകൾ തുടങ്ങി നിരവധി ഉൽപ്പന്നങ്ങൾക്ക് ഓണക്കാലത്ത് പ്രത്യേക വിലക്കിഴിവുകളും ലഭ്യമാണ്. പഴയ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ കൈമാറി പുതിയവ സ്വന്തമാക്കാൻ ആകർഷകമായ എക്സ്ചേഞ്ച് ഓഫറുകളും ഒരുക്കിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;ലുലുവിന്റെ 'സൗഭാഗ്യോത്സവം' ക്യാമ്പയിന്റെ ഭാഗമായി ലുലു കണക്ട്, ലുലു ഫാഷൻ, ലുലു ഹൈപ്പർമാർക്കറ്റ്, സെലിബ്രേറ്റ് സ്റ്റോറുകൾ എന്നിവിടങ്ങളിൽ നിന്ന് ഷോപ്പിംഗ് നടത്തുന്നവർക്ക് ബമ്പർ സമ്മാനങ്ങൾ നേടാനുള്ള അവസരവും ഉണ്ട്. 20 കിയ സിറോസ് കാറുകൾ ഗ്രാൻഡ് ബമ്പർ സമ്മാനമായി നൽകുന്നതോടൊപ്പം ട്രോളി ഫ്രീ ഷോപ്പിംഗ്, എൽ.ഇ.ഡി ടി.വികൾ, സ്മാർട്ട്ഫോണുകൾ, സ്വർണനാണയങ്ങൾ, ഗിഫ്റ്റ് കാർഡുകൾ, ഗൃഹോപകരണങ്ങൾ, ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ തുടങ്ങി നിരവധി സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.&lt;/p&gt;]]></content:encoded>
            <category>companies</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/companies/lulu-connect-announces-onam-digital-sadhya-tech-packages-and-bumper-offers-articleshow-dn7ah6k"/>
        </item>
        <item>
            <title><![CDATA[വെറും 295 രൂപയിൽ നിന്ന് തുടങ്ങിയ സാമ്രാജ്യം; ഇന്ന് കോടികളുടെ ഫേവറേറ്റ്, തലമുറകളുടെ ചായ നേരങ്ങൾക്ക് കൂട്ടായ 'ബ്രിട്ടാനിയ']]></title>
            <link>https://www.asianetnews.com/companies/britannia-industries-success-story-indian-biscuit-market-wadia-group-articleshow-g22hff3</link>
            <guid isPermaLink="true">https://www.asianetnews.com/companies/britannia-industries-success-story-indian-biscuit-market-wadia-group-articleshow-g22hff3</guid>
            <pubDate>Sun, 19 Jul 2026 11:22:29 +0530</pubDate>
            <description><![CDATA[&lt;p&gt;1892 ൽ കൊൽക്കത്തയിൽ ഒരു ചെറിയ സംരംഭമായി ആരംഭിച്ച് ഇന്ന് വാഡിയ ഗ്രൂപ്പിന് കീഴിൽ ഇന്ത്യയിലെ മുൻനിര എഫ്.എം.സി.ജി കമ്പനിയായി മാറിയ ബ്രിട്ടാനിയയുടെ വളർച്ചയുടെ കഥയാണിത്. ഗുഡ് ഡേ, മാരി ഗോൾഡ് തുടങ്ങിയ ജനപ്രിയ ബ്രാൻഡുകളിലൂടെ ഇന്ത്യൻ ബിസ്ക്കറ്റ് വിപണിയിൽ ആധിപത്യം സ്ഥാപിച്ച കമ്പനി, ഡയറി, ബേക്കറി ഉൽപ്പന്നങ്ങളിലേക്കും തങ്ങളുടെ സാമ്രാജ്യം വ്യാപിപ്പിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxwew2n4a98eph2a5nsnw7f7,imgname-britannia-biscuits-1784440294050.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കാലമെത്ര കടന്നു പോയാലും മിക്ക വീടുകളിലും ചായക്കൊപ്പം ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ബിസ്ക്കറ്റുകൾ. 'ബിസ്ക്കറ്റ്' എന്ന് കേൾക്കുമ്പോൾ തന്നെ സാധാരണക്കാരായ ഇന്ത്യൻ ഉപഭോക്താക്കളുടെ മനസിലേക്ക് ആദ്യം ഓടിയെത്തുന്ന പേര് 'ബ്രിട്ടാനിയ' (Britannia) എന്നായിരിക്കും. പേര് കേൾക്കുമ്പോൾ ഇതൊരു വിദേശ കമ്പനിയാണെന്ന് തോന്നാം. എന്നാൽ, ഒരു നൂറ്റാണ്ടിലധികം പാരമ്പര്യമുള്ള ബ്രിട്ടാനിയ ഇന്ത്യയുടെ സ്വന്തം മാതൃകാ കമ്പനികളിലൊന്നാണ്. പ്രമുഖ ഇന്ത്യൻ ബിസിനസ് ഗ്രൂപ്പായ വാഡിയ ഗ്രൂപ്പിന്റെ (Wadia Group) കീഴിലാണ് ഈ ആഗോള ബ്രാൻഡ് ഇന്ന് പ്രവർത്തിക്കുന്നത്. ചെറുതായി തുടങ്ങിയ കമ്പനി ഇന്ത്യയിലെ മുൻനിര എഫ്.എം.സി.ജി (FMCG) കമ്പനികളിലൊന്നായി മാറിയ ബ്രിട്ടാനിയയുടെ വളർച്ചയുടെ കഥ നോക്കാം.&lt;/p&gt;&lt;h2&gt;തുടക്കം കൊൽക്കത്തയിൽ&lt;/h2&gt;&lt;p&gt;1892-ൽ കൊൽക്കത്തയിലെ (അന്ന് കൽക്കട്ട) ഒരു ചെറിയ മുറിയിൽ വെറും 295 രൂപ നിക്ഷേപത്തിലാണ് ബ്രിട്ടാനിയയുടെ തുടക്കം. പിന്നീട് വർഷങ്ങളോളം കൈമറിഞ്ഞാണ്, ഒടുവിൽ ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ ബിസിനസ് ഗ്രൂപ്പുകളിലൊന്നായ വാഡിയ ഗ്രൂപ്പിന്റെ കൈകളിൽ കമ്പനി സുരക്ഷിതമായി എത്തിച്ചേരുന്നത്. നുസ്ലി വാഡിയയുടെ നേതൃത്വത്തിൽ കമ്പനി കൈവരിച്ച വളർച്ച സമാനതകളില്ലാത്തതാണ്. ഇന്ന് ഇന്ത്യൻ ബിസ്ക്കറ്റ് വിപണിയുടെ മൂന്നിലൊന്നും നിയന്ത്രിക്കുന്നത് ബ്രിട്ടാനിയയാണ്.&lt;/p&gt;&lt;h2&gt;പ്രധാന ബ്രാൻഡുകൾ&lt;/h2&gt;&lt;p&gt;ബ്രിട്ടാനിയയെ ഓരോ ഇന്ത്യൻ കുടുംബത്തിന്റെയും ഭാഗമാക്കിയത് അവരുടെ വ്യത്യസ്തവും വൈവിധ്യമാർന്നതുമായ ഉൽപ്പന്നങ്ങളാണ്. ഏത് പ്രായക്കാർക്കും വേണ്ടുന്ന, അനുയോജ്യമായ ബ്രാൻഡുകൾ അവർക്കുണ്ട്.&lt;/p&gt;&lt;p&gt;&lt;strong&gt;ഗുഡ് ഡേ (Good Day):&lt;/strong&gt; ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കുക്കീസുകളിൽ ഒന്നാണിത്. 'ചിരി' (Smile) എന്ന ആശയവുമായി എത്തിയ ഗുഡ് ഡേ കാഷ്യൂ, ബട്ടർ, പിസ്ത വകഭേദങ്ങളിലൂടെ ഇന്നും നമ്മുടെ തീന്മേശകളിലെത്തുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;മാരി ഗോൾഡ് (Marie Gold): &lt;/strong&gt;ആരോഗ്യ സംരക്ഷകർക്കും ചായപ്രേമികൾക്കും ഒരുപോലെ പ്രിയപ്പെട്ടതാണ് ഈ ലൈറ്റ് ബിസ്ക്കറ്റ്. ചായയിൽ മുക്കി കഴിക്കാൻ ഇതിലും മികച്ചൊരു ഓപ്ഷൻ ഇന്ത്യക്കാർക്കില്ല.&lt;/p&gt;&lt;p&gt;&lt;strong&gt;50-50 (Fifty-Fifty): &lt;/strong&gt;മധുരവും ഉപ്പും (Sweet &amp;amp; Salty) ചേർന്ന വ്യത്യസ്തമായ രുചിക്കൂട്ടിലൂടെ ചെറുപ്പക്കാർക്കിടയിൽ വൻ തരംഗം സൃഷ്ടിച്ച ബ്രാൻഡ്.&lt;/p&gt;&lt;p&gt;&lt;strong&gt;ടൈഗർ (Tiger): &lt;/strong&gt;കുറഞ്ഞ വിലയിൽ ഉയർന്ന പോഷകഗുണം (ഗ്ലൂക്കോസ്) ഉറപ്പുനൽകിക്കൊണ്ട് സാധാരണക്കാരെയും കുട്ടികളെയും ലക്ഷ്യമിട്ട് പുറത്തിറക്കിയ ബിസ്ക്കറ്റ്.&lt;/p&gt;&lt;p&gt;&lt;strong&gt;ബോർബൺ (Bourbon):&lt;/strong&gt; ചോക്ലേറ്റ് പ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചോക്കോ- ക്രീം ബിസ്ക്കറ്റ്.&lt;/p&gt;&lt;h3&gt;ബിസ്ക്കറ്റിനപ്പുറമുള്ള ബ്രിട്ടാനിയ ലോകം&lt;/h3&gt;&lt;p&gt;ബിസ്ക്കറ്റുകളിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല ബ്രിട്ടാനിയയുടെ സാമ്രാജ്യം. മാറിയ കാലത്തിനനുസരിച്ച് ഡയറി, ബേക്കറി ഉൽപ്പന്നങ്ങളിലേക്കും കമ്പനി തങ്ങളുടെ സ്വാധീനം ശക്തമാക്കിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;&lt;strong&gt;ബ്രിട്ടാനിയ ചീസ്, ബട്ടർ &amp;amp; ഡയറി: &lt;/strong&gt;ഇന്ത്യൻ ചീസ് വിപണിയിൽ ബ്രിട്ടാനിയ സ്ലൈസുകൾക്കും ക്യൂബുകൾക്കും വലിയ പങ്കുണ്ട്. പാൽ, തൈര്, മിൽക്ക് ഷേക്കുകൾ എന്നിവയും ഇവരുടേതായി വിപണിയിലുണ്ട്.&lt;/p&gt;&lt;p&gt;&lt;strong&gt;ബ്രിട്ടാനിയ ബ്രെഡ് &amp;amp; കേക്ക്: &lt;/strong&gt;ഇന്ത്യയിലെ ഏറ്റവും വലിയ ഓർഗനൈസ്ഡ് ബ്രെഡ് നിർമ്മാതാക്കളിൽ ഒന്നാണ് ബ്രിട്ടാനിയ. ഇവരുടെ ഫ്രൂട്ട് കേക്കുകളും സ്ലൈസ് കേക്കുകളും കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്.&lt;/p&gt;&lt;h2&gt;വിപണിയിലെ ആ 'സ്ട്രാറ്റജി'&lt;/h2&gt;&lt;p&gt;'ഈറ്റ് ഹെൽത്തി, തിങ്ക് ബെറ്റർ' (Eat Healthy, Think Better) എന്ന ടാഗ്&zwnj;ലൈനോടെ ശുദ്ധമായ ചേരുവകൾക്ക് പ്രാധാന്യം നൽകുന്നതാണ് ബ്രിട്ടാനിയയുടെ രീതി. ട്രാൻസ് ഫാറ്റ് പൂർണമായും ഒഴിവാക്കിയ ആദ്യ ഇന്ത്യൻ ബിസ്ക്കറ്റ് കമ്പനികളിലൊന്നാണിത്. ഗ്രാമീണ വിപണികളിലേക്ക് (Rural Markets) കൂടുതൽ ആഴത്തിൽ ഇറങ്ങിച്ചെല്ലാനുള്ള തന്ത്രങ്ങളാണ് കമ്പനി ഇപ്പോൾ ആവിഷ്കരിക്കുന്നത്. ആധുനിക സാങ്കേതികവിദ്യയും ശക്തമായ വിതരണ ശൃംഖലയും ഉള്ളതിനാൽ വരും ദശകങ്ങളിലും ഇന്ത്യൻ ലഘുഭക്ഷണ വിപണിയിലെ ഒഴിച്ചു കൂടാനാവാത്ത സാനിദ്ധ്യമായി ബ്രിട്ടാനിയ തുടരുമെന്നതിൽ തർക്കമില്ല.&lt;/p&gt;]]></content:encoded>
            <category>companies</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/companies/britannia-industries-success-story-indian-biscuit-market-wadia-group-articleshow-g22hff3"/>
        </item>
        <item>
            <title><![CDATA[ഫ്ലിപ്കാർട്ടിൽ നിന്ന് സാധനങ്ങൾ വാങ്ങാറുണ്ടോ? നെറ്റ്ഫ്ലിക്സ് ഫ്രീ ആയി ഉപയോഗിക്കാം; ഇന്ന് മുതൽ പ്രാബല്യത്തിൽ]]></title>
            <link>https://www.asianetnews.com/companies/flipkart-partners-with-netflix-to-offer-free-subscription-for-plus-members-articleshow-irh1lx1</link>
            <guid isPermaLink="true">https://www.asianetnews.com/companies/flipkart-partners-with-netflix-to-offer-free-subscription-for-plus-members-articleshow-irh1lx1</guid>
            <pubDate>Sat, 01 Aug 2026 13:24:58 +0530</pubDate>
            <description><![CDATA[&lt;p&gt;ഫ്ലിപ്കാർട്ട് പ്ലസ് അംഗങ്ങൾക്ക് ഇപ്പോൾ സൗജന്യമായി നെറ്റ്ഫ്ലിക്സ് മൊബൈൽ പ്ലാൻ നേടാം. ഒരു മാസത്തിനുള്ളിൽ കുറഞ്ഞത് 299 രൂപയുടെ നാല് ഓർഡറുകൾ പൂർത്തിയാക്കുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഫ്ലിപ്കാർട്ട് പ്ലസ് അംഗമല്ലാത്തവർക്കും അംഗത്വം നേടാനാകും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kyy535nynm39hnwfwm1k5rf3,imgname-flipkart--netflix-1785570891453.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഓൺലൈൻ ഷോപ്പിംഗ് നടത്തുന്ന ഫ്ലിപ്കാർട്ട് പ്ലസ് അംഗങ്ങൾക്ക് ഇനി വിനോദവും സൗജന്യം. പ്രതിമാസം നിശ്ചിത തുകയ്ക്ക് ഷോപ്പിംഗ് നടത്തുന്ന ഉപഭോക്താക്കൾക്ക് നെറ്റ്ഫ്ലിക്സിന്റെ (Netflix) മൊബൈൽ പ്ലാൻ പൂർണമായും സൗജന്യമായി ലഭിക്കും. ഇന്ന് (ഓഗസ്റ്റ് 1) മുതലാണ് ഇത് നിലവിൽ വരിക. പുതിയ സഹകരണത്തിന് ഫ്ലിപ്കാർട്ടും നെറ്റ്ഫ്ലിക്സും തുടക്കമിട്ടതോടെയാണ് ഓൺലൈൻ ഷോപ്പിംഗ് പ്രിയർക്ക് സന്തോഷ വാർത്തയെത്തിയത്. ഇന്ന് മുതൽ യോഗ്യരായ പ്ലസ് അംഗങ്ങൾക്ക് പ്രതിമാസം 30 ദിവസത്തെ നെറ്റ്ഫ്ലിക്സ് മൊബൈൽ സബ്സ്ക്രിപ്ഷൻ അധിക തുകയൊന്നും നൽകാതെ തന്നെ ആക്റ്റിവേറ്റ് ചെയ്യാം.&lt;/p&gt;&lt;h2&gt;സൗജന്യ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ എങ്ങനെ സ്വന്തമാക്കാം?&lt;/h2&gt;&lt;p&gt;ഈ ആനുകൂല്യം ലഭിക്കുന്നതിനായി ഫ്ലിപ്കാർട്ട് പ്ലസ് അംഗങ്ങൾ താഴെ പറയുന്ന നിബന്ധനകൾ പാലിക്കേണ്ടതുണ്ട്. ഒരു കലണ്ടർ മാസത്തിനുള്ളിൽ കുറഞ്ഞത് 4 ഓർഡറുകൾ പൂർത്തിയാക്കിയിരിക്കണം. ഓരോ ഓർഡറിനും കുറഞ്ഞത് 299 രൂപയുടെ മൂല്യം ഉണ്ടായിരിക്കണം. ഫ്ലിപ്കാർട്ട്, ഫ്ലിപ്കാർട്ട് ഗ്രോസറി (Grocery), ഫ്ലിപ്കാർട്ട് മിനിറ്റ്സ് (Minutes - Quick Commerce) എന്നിവയിലെല്ലാം നടത്തുന്ന ഷോപ്പിംഗ് ഇതിലേക്ക് കണക്കാക്കും. നാലാമത്തെ ഓർഡർ വിജയകരമായി പൂർത്തിയാകുന്നതോടെ ഉപഭോക്താക്കൾക്ക് ഫ്ലിപ്കാർട്ട് ആപ്പിലൂടെ നേരിട്ട് 30 ദിവസത്തെ നെറ്റ്ഫ്ലിക്സ് മൊബൈൽ പ്ലാൻ ക്ലെയിം ചെയ്യാം. അടുത്ത മാസവും സൗകര്യം ലഭിക്കാൻ ഈ നിബന്ധനങ്ങൾ പാലിക്കണം.&lt;/p&gt;&lt;h2&gt;ഫ്ലിപ്കാർട്ട് പ്ലസ് അംഗമല്ലെങ്കിൽ?&lt;/h2&gt;&lt;p&gt;നിലവിൽ ഫ്ലിപ്കാർട്ട് പ്ലസ് അംഗമല്ലാത്തവർക്കും എളുപ്പത്തിൽ ഇതിന്റെ ഭാഗമാകാം. 12 മാസത്തിനിടെ 15 ഓർഡറുകൾ പൂർത്തിയാക്കുന്ന ഏതൊരു ഉപഭോക്താവിനും സൗജന്യമായി ഫ്ലിപ്കാർട്ട് പ്ലസ് അംഗത്വം ലഭിക്കും. ഇതിനായി പ്രത്യേക മെമ്പർഷിപ്പ് ഫീസുകളൊന്നും നൽകേണ്ടതില്ല.&lt;/p&gt;&lt;p&gt;നെറ്റ്ഫ്ലിക്സിന്റെ മൊബൈൽ പ്ലാൻ വഴി ഉപഭോക്താക്കൾക്ക് എല്ലാ ഇന്ത്യൻ, അന്തർദേശീയ സിനിമകളും വെബ് സീരീസുകളും മറ്റ് വിനോദ പരിപാടികളും സ്മാർട്ട്ഫോണുകളിലോ ടാബ്ലെറ്റുകളിലോ കാണാൻ സാധിക്കും.&lt;/p&gt;]]></content:encoded>
            <category>companies</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/companies/flipkart-partners-with-netflix-to-offer-free-subscription-for-plus-members-articleshow-irh1lx1"/>
        </item>
        <item>
            <title><![CDATA[രാജ്യത്ത് മുന്‍നിരയിലുള്ള 500 കമ്പനികളില്‍ വനിതാ സിഇഒമാര്‍ 9 പേര്‍ മാത്രം; കണക്കുകള്‍ പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍]]></title>
            <link>https://www.asianetnews.com/companies/only-9-women-ceos-among-top-500-indian-companies-govt-data-articleshow-itcgkd7</link>
            <guid isPermaLink="true">https://www.asianetnews.com/companies/only-9-women-ceos-among-top-500-indian-companies-govt-data-articleshow-itcgkd7</guid>
            <pubDate>Wed, 12 Aug 2026 16:59:47 +0530</pubDate>
            <description><![CDATA[&lt;p&gt;ഇന്ത്യയിലെ മുന്&zwj;നിര 500 കമ്പനികളില്&zwj; സിഇഒ സ്ഥാനത്ത് വെറും 9 വനിതകള്&zwj; മാത്രമാണെന്ന് കേന്ദ്ര കോര്&zwj;പ്പറേറ്റ് കാര്യ മന്ത്രാലയം ലോക്സഭയില്&zwj; വെളിപ്പെടുത്തി. 2013-ലെ കമ്പനി നിയമപ്രകാരം ഒരു വനിതാ ഡയറക്ടറെങ്കിലും നിര്&zwj;ബന്ധമാണ്. എന്നാൽ, കോര്&zwj;പ്പറേറ്റ് ഭരണത്തില്&zwj; സ്ത്രീ പ്രാതിനിധ്യം വര്&zwj;ദ്ധിപ്പിക്കാന്&zwj; നിലവിലെ നിയമങ്ങള്&zwj; പര്യാപ്തമാണെന്നാണ് സര്&zwj;ക്കാര്&zwj;.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kztvr9szmmjzgfh43mm8arj9,imgname-woman-ceo-1786534176575.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കോര്&zwj;പ്പറേറ്റ് ലോകത്ത് സ്ത്രീകള്&zwj; വലിയ മുന്നേറ്റം നടത്തുന്നുണ്ടെന്ന് അവകാശപ്പെടുമ്പോഴും, ഇന്ത്യയിലെ മുന്&zwj;നിരയിലുള്ള 500 കമ്പനികളില്&zwj; സിഇഒ സ്ഥാനത്തുള്ളത് വെറും 9 വനിതകള്&zwj; മാത്രം. മാനേജിങ് ഡയറക്ടര്&zwj;മാരായി 25 സ്ത്രീകള്&zwj; മാത്രമേയുള്ളൂ. കോര്&zwj;പ്പറേറ്റ് നേതൃത്വത്തിലെ സ്ത്രീ പ്രാതിനിധ്യത്തെക്കുറിച്ച് ലോക്സഭയില്&zwj; ഉയര്&zwj;ന്ന ചോദ്യത്തിന് കേന്ദ്ര കോര്&zwj;പ്പറേറ്റ് കാര്യ മന്ത്രാലയം നല്&zwj;കിയ മറുപടിയിലാണ് ഈ കണക്കുകളുള്ളത്.&lt;/p&gt;&lt;p&gt;ബോര്&zwj;ഡ് അംഗങ്ങള്&zwj; അല്ലെങ്കില്&zwj; ഡയറക്ടര്&zwj;മാര്&zwj; എന്ന നിലയില്&zwj; ആകെ 860 സ്ത്രീകളാണ് മുന്&zwj;നിര കമ്പനികളിലുള്ളത്. ഇതില്&zwj; 18 അഡീഷണല്&zwj; ഡയറക്ടര്&zwj;മാര്&zwj;, 738 ഡയറക്ടര്&zwj;മാര്&zwj;, 25 മാനേജിങ് ഡയറക്ടര്&zwj;മാര്&zwj;, 12 നോമിനി ഡയറക്ടര്&zwj;മാര്&zwj;, 67 മുഴുവന്&zwj; സമയ ഡയറക്ടര്&zwj;മാര്&zwj; എന്നിവര്&zwj; ഉള്&zwj;പ്പെടുന്നു. അതേസമയം, 2013-ലെ കമ്പനി നിയമപ്രകാരം 'ചെയര്&zwj;പേഴ്&zwnj;സണ്&zwj;', 'ചീഫ് ടെക്&zwnj;നോളജി ഓഫീസര്&zwj;' എന്നീ സ്ഥാനങ്ങള്&zwj;ക്ക് കൃത്യമായ നിര്&zwj;വചനം ഇല്ലാത്തതിനാല്&zwj; ഇവരുടെ കണക്കുകള്&zwj; മന്ത്രാലയം സൂക്ഷിക്കുന്നില്ലെന്ന് സര്&zwj;ക്കാര്&zwj; വ്യക്തമാക്കി. ഉയര്&zwj;ന്ന തസ്തികകളില്&zwj; എത്തുന്നതിന് കോര്&zwj;പ്പറേറ്റ് മേഖലയില്&zwj; സ്ത്രീകള്&zwj; നേരിടുന്ന തടസ്സങ്ങളെക്കുറിച്ച് മന്ത്രാലയം പ്രത്യേക വിലയിരുത്തലുകള്&zwj; ഒന്നും തന്നെ നടത്തിയിട്ടില്ലെന്നും കേന്ദ്രം മറുപടിയില്&zwj; പറഞ്ഞു.&lt;/p&gt;&lt;h2&gt;നിയമം പറയുന്നതെന്ത്?&lt;/h2&gt;&lt;p&gt;2013-ലെ കമ്പനി നിയമത്തിലെ സെക്ഷന്&zwj; 149(1)-ലെ രണ്ടാമത്തെ വ്യവസ്ഥയും, 2014-ലെ ചട്ടങ്ങളിലെ റൂള്&zwj; 3-ഉം അനുസരിച്ച്, ലിസ്റ്റ് ചെയ്യപ്പെട്ട എല്ലാ കമ്പനികളിലും, 100 കോടി രൂപയോ അതില്&zwj; കൂടുതലോ മൂലധനമുള്ള അല്ലെങ്കില്&zwj; 300 കോടി രൂപയോ അതില്&zwj; കൂടുതലോ വിറ്റുവരവുള്ള എല്ലാ അണ്&zwj;ലിസ്റ്റഡ് പബ്ലിക് കമ്പനികളിലും കുറഞ്ഞത് ഒരു വനിതാ ഡയറക്ടറെങ്കിലും നിര്&zwj;ബന്ധമായും ഉണ്ടായിരിക്കണം. ഈ സ്ഥാനത്ത് ഒഴിവ് വന്നാല്&zwj;, മൂന്ന് മാസത്തിനകമോ അല്ലെങ്കില്&zwj; അടുത്ത ബോര്&zwj;ഡ് മീറ്റിംഗിലോ (ഏതാണോ വൈകി വരുന്നത്) പുതിയ ആളെ നിയമിക്കേണ്ടതുണ്ട്. കോര്&zwj;പ്പറേറ്റ് ഭരണത്തില്&zwj; സ്ത്രീകളുടെ പ്രാതിനിധ്യം വര്&zwj;ദ്ധിപ്പിക്കുന്നതിനായി നിലവിലെ നിയമങ്ങള്&zwj; പര്യാപ്തമാണെന്നും, പുതിയ നയങ്ങളോ ലക്ഷ്യങ്ങളോ ആനുകൂല്യങ്ങളോ ഇപ്പോള്&zwj; സര്&zwj;ക്കാരിന്റെ പരിഗണനയിലില്ലെന്നും മന്ത്രാലയം അറിയിച്ചു.&lt;/p&gt;&lt;h2&gt;പിഴയിനത്തില്&zwj; ഈടാക്കിയത് 71 ലക്ഷം രൂപ&lt;/h2&gt;&lt;p&gt;വനിതാ ഡയറക്ടറെ നിയമിക്കാത്തതുമായി ബന്ധപ്പെട്ട് കഴിഞ്ഞ അഞ്ച് വര്&zwj;ഷത്തിനിടെ രജിസ്ട്രാര്&zwj; ഓഫ് കമ്പനീസ് 50 ഉത്തരവുകള്&zwj; പുറപ്പെടുവിക്കുകയും, പിഴയിനത്തില്&zwj; ആകെ 71,01,500 രൂപ ഈടാക്കുകയും ചെയ്തിട്ടുണ്ട്. 2023-24 വര്&zwj;ഷത്തിലാണ് നിയമം ലംഘിച്ചതിന് ഏറ്റവും കൂടുതല്&zwj; കേസുകള്&zwj; റിപ്പോര്&zwj;ട്ട് ചെയ്തത് (19 കേസുകള്&zwj;). എന്നാല്&zwj; 2025-26 ല്&zwj; ഇത് 8 ആയി കുറഞ്ഞതായും സര്&zwj;ക്കാര്&zwj; വ്യക്തമാക്കി. രാജ്യത്താകെ സജീവമായി പ്രവര്&zwj;ത്തിക്കുന്ന കമ്പനികളിലായി മൊത്തം 39,99,656 ഡയറക്ടര്&zwj;മാരുണ്ട്. ഇതില്&zwj; 11,60,933 പേര്&zwj; സ്ത്രീകളാണെന്നും കോര്&zwj;പ്പറേറ്റ് കാര്യ മന്ത്രാലയം സഭയെ അറിയിച്ചു.&lt;/p&gt;]]></content:encoded>
            <category>companies</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/companies/only-9-women-ceos-among-top-500-indian-companies-govt-data-articleshow-itcgkd7"/>
        </item>
        <item>
            <title><![CDATA[11 രൂപ മുതല്‍ 40 രൂപ വരെ! ഇന്ത്യയില്‍ കൊക്കോ കോളയ്ക്ക് തിരിച്ചടിയാകുന്നത് എന്തുകൊണ്ട്?]]></title>
            <link>https://www.asianetnews.com/companies/coca-cola-loses-market-share-india-affordable-price-gap-articleshow-l3s3x6h</link>
            <guid isPermaLink="true">https://www.asianetnews.com/companies/coca-cola-loses-market-share-india-affordable-price-gap-articleshow-l3s3x6h</guid>
            <pubDate>Wed, 29 Jul 2026 17:36:39 +0530</pubDate>
            <description><![CDATA[&lt;p&gt;കഴിഞ്ഞ ഏപ്രില്&zwj; മുതല്&zwj; ജൂണ്&zwj; വരെയുള്ള കാലയളവിൽ ഇന്ത്യയിലെ വിപണി വിഹിതം കുറഞ്ഞതായി കൊക്കോ കോള. പാക്കേജിംഗ് ചെലവുകളിലെ വർദ്ധനവും, സാധാരണക്കാർ വാങ്ങുന്ന 11 രൂപയ്ക്കും 40 രൂപയ്ക്കും ഇടയിലുള്ള വിലയിൽ ഉൽപ്പന്നങ്ങൾ ഇല്ലാത്തതുമാണ് ഇതിന് പ്രധാന കാരണം. ഈ പ്രതിസന്ധി മറികടന്ന് ഉപഭോക്താക്കളെ തിരികെ പിടിക്കാനുള്ള പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കുകയാണ് കമ്പനി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kypw9r41phj2d4p0vr42myxn,imgname-coca-cola-1785326788737.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;നമ്മുടെ നാട്ടിലെ സാധാരണ കടകളില്&zwj; പോയി നോക്കൂ. അവിടെ എത്തുന്ന ഭൂരിഭാഗം ആളുകളും ചോദിക്കുന്നത് പ്രത്യേക അളവിലുള്ള കുപ്പികളല്ല, മറിച്ച് സ്വന്തം കീശയ്ക്ക് ഇണങ്ങുന്ന വിലയിലുള്ള പാനീയങ്ങളാണ്. 'ഒരു 20 രൂപയുടെ കൂള്&zwj; ഡ്രിങ്ക്&zwnj;സ് താ', അല്ലെങ്കില്&zwj; '30-ന്റെയോ 40-ന്റെയോ ഒരു കുപ്പി' എന്നൊക്കെയാണ് സാധാരണക്കാരുടെ ചോദ്യം. കൃത്യമായി പറഞ്ഞാല്&zwj;, ഈ സാധാരണക്കാരുടെ ബജറ്റിലാണ് ഇപ്പോള്&zwj; ലോകത്തെ വലിയ പാനീയ കമ്പനിയായ കൊക്കോ കോളയ്ക്ക് അടി തെറ്റിയിരിക്കുന്നത്.&lt;/p&gt;&lt;p&gt;കഴിഞ്ഞ ഏപ്രില്&zwj; മുതല്&zwj; ജൂണ്&zwj; വരെയുള്ള മാസങ്ങളില്&zwj; ഇന്ത്യയിലെ വിപണി വിഹിതം കുറഞ്ഞതായി കോക്കകോള തന്നെ തുറന്നു സമ്മതിച്ചിരിക്കുന്നു. പാക്കേജിംഗ് ചെലവുകള്&zwj; വര്&zwj;ധിച്ചതും, സാധാരണക്കാര്&zwj; ഏറ്റവും കൂടുതല്&zwj; വാങ്ങുന്ന 11 രൂപയ്ക്കും 40 രൂപയ്ക്കും ഇടയിലുള്ള വില നിലവാരത്തില്&zwj; കൃത്യമായ ഉല്&zwj;പ്പന്നങ്ങള്&zwj; ഇല്ലാത്തതുമാണ് ഈ തിരിച്ചടിക്ക് കാരണമെന്ന് കമ്പനി വ്യക്തമാക്കുന്നു.&lt;/p&gt;&lt;h2&gt;എന്താണ് '11-40 രൂപയുടെ' പ്രശ്&zwnj;നം?&lt;/h2&gt;&lt;p&gt;ഇന്ത്യയിലെ വലിയൊരു വിഭാഗം ഉപഭോക്താക്കളും ആശ്രയിക്കുന്നത് 11 രൂപയ്ക്കും 40 രൂപയ്ക്കും ഇടയിലുള്ള പാനീയങ്ങളെയാണ്. എന്നാല്&zwj; നിലവില്&zwj; ഈ പരിധിയില്&zwj; ഉപഭോക്താക്കളെ ആകര്&zwj;ഷിക്കുന്ന കൃത്യമായ പാക്കേജുകളോ ഉല്&zwj;പ്പന്നങ്ങളോ തങ്ങള്&zwj;ക്കില്ലെന്ന് കൊക്കോ കോള ചീഫ് ഫിനാന്&zwj;ഷ്യല്&zwj; ഓഫീസര്&zwj; പറഞ്ഞു.&lt;/p&gt;&lt;h2&gt;കൊക്കോ കോളയ്ക്ക് തിരിച്ചടിയായത് എവിടെ?&lt;/h2&gt;&lt;p&gt;ഈ വര്&zwj;ഷം അലുമിനിയം, പിഇടി പ്ലാസ്റ്റിക് എന്നിവയുടെ വിലയിലുണ്ടായ വലിയ വര്&zwj;ധനവാണ് കമ്പനിക്ക് പ്രധാന വെല്ലുവിളിയായത്. നിര്&zwj;മ്മാണ ചെലവ് കൂടിയതോടെ ഇന്ത്യയിലൊട്ടാകെ ഉല്&zwj;പ്പന്നങ്ങളുടെ വില കൂട്ടാന്&zwj; കൊക്കോ കോള നിര്&zwj;ബന്ധിതരായി. ഇറാന്&zwj; സംഘര്&zwj;ഷത്തെ തുടര്&zwj;ന്ന് ഹോര്&zwj;മുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം തടസ്സപ്പെട്ടത് അലുമിനിയം ക്യാനുകളുടെ കടുത്ത ക്ഷാമത്തിന് കാരണമായി. ഈ പ്രതിസന്ധി മറികടക്കാന്&zwj; തെക്കുകിഴക്കന്&zwj; ഏഷ്യന്&zwj; രാജ്യങ്ങളില്&zwj; നിന്ന് വലിയ അളവിലുള്ള ക്യാനുകള്&zwj; കമ്പനി ഇറക്കുമതി ചെയ്യാന്&zwj; തുടങ്ങി.&amp;nbsp;&lt;/p&gt;&lt;p&gt;പ്രതീക്ഷിച്ചതിലും അധികമാണ് അലുമിനിയത്തിന്റെയും പ്ലാസ്റ്റിക്കിന്റെയും വില വര്&zwj;ധിച്ചതെന്നും, ഇത് നിയന്ത്രിക്കാനുള്ള ശ്രമങ്ങളിലാണ് തങ്ങളെന്നും കമ്പനി വ്യക്തമാക്കി. വേഗത്തില്&zwj; വളരുന്ന ഇന്ത്യന്&zwj; വിപണിയില്&zwj;, 11 രൂപയ്ക്കും 40 രൂപയ്ക്കും ഇടയിലുള്ള വില- പാക്കേജിംഗ് തന്ത്രങ്ങള്&zwj; ശരിയാക്കി ഉപഭോക്താക്കളെ തിരികെ പിടിക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇപ്പോള്&zwj; കോക്കകോള.&lt;/p&gt;]]></content:encoded>
            <category>companies</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/companies/coca-cola-loses-market-share-india-affordable-price-gap-articleshow-l3s3x6h"/>
        </item>
        <item>
            <title><![CDATA[ഒടുവിൽ വഴങ്ങി! ഒന്നും രണ്ടുമല്ല നഷ്ടപരിഹാരമായി നല്‍കുക 52,800 കോടി രൂപ, പൗഡർ കാൻസറുണ്ടാക്കിയെന്ന പരാതിയിൽ ഒത്തുതീർപ്പിനൊരുങ്ങി കമ്പനി]]></title>
            <link>https://www.asianetnews.com/companies/johnson-and-johnson-ovarian-cancer-cases-settlement-ready-to-give-5-million-articleshow-lchmd0x</link>
            <guid isPermaLink="true">https://www.asianetnews.com/companies/johnson-and-johnson-ovarian-cancer-cases-settlement-ready-to-give-5-million-articleshow-lchmd0x</guid>
            <pubDate>Tue, 28 Jul 2026 13:11:03 +0530</pubDate>
            <description><![CDATA[&lt;p&gt;തങ്ങളുടെ കമ്പനിയുടെ ടാല്&zwj;ക്കം പൗഡര്&zwj; അണ്ഡാശയ അര്&zwj;ബുദത്തിന് കാരണമായെന്നാരോപിച്ചുള്ള കേസുകള്&zwj; ഒത്തുതീര്&zwj;പ്പാക്കാന്&zwj; ജോണ്&zwj;സണ്&zwj; ആന്&zwj;ഡ് ജോണ്&zwj;സണ്&zwj;. പതിനായിരക്കണക്കിന് കേസുകള്&zwj; ഉള്&zwj;പ്പെടുന്ന ഈ ഒത്തുതീര്&zwj;പ്പ്, പരാതിക്കാരില്&zwj; 95% പേര്&zwj; അംഗീകരിച്ചാല്&zwj; മാത്രമേ നടപ്പിലാകൂ. വര്&zwj;ഷങ്ങളായി തുടരുന്ന നിയമപോരാട്ടങ്ങള്&zwj; അവസാനിപ്പിക്കാനാണ് നീക്കമെന്ന് കമ്പനി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kyktprjna9qzva9aceckgs6c,imgname-johnsons-baby-powder-1785224454739.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തങ്ങളുടെ ടാല്&zwj;ക്കം പൗഡര്&zwj; ഉപയോഗിച്ചതു വഴി അണ്ഡാശയ അര്&zwj;ബുദം വന്നുവെന്നാരോപിച്ചുള്ള പതിനായിരക്കണക്കിന് കേസുകള്&zwj; ഒത്തുതീര്&zwj;പ്പാക്കാന്&zwj; അമേരിക്കന്&zwj; ബഹുരാഷ്ട്ര കമ്പനിയായ ജോണ്&zwj;സണ്&zwj; ആന്&zwj;ഡ് ജോണ്&zwj;സണ്&zwj;. നഷ്ടപരിഹാരമായി 5.5 ബില്യണ്&zwj; ഡോളര്&zwj; (ഏകദേശം 52,800 കോടി രൂപ) നല്&zwj;കാനാണ് കമ്പനിയുടെ തീരുമാനം. അമേരിക്കന്&zwj; കോര്&zwj;പ്പറേറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നിയമപോരാട്ടങ്ങളിലൊന്നിനാണ് ഇതോടെ വിരാമമാകുന്നത്. അമേരിക്കയിലെ വിവിധ ഫെഡറല്&zwj;, സ്റ്റേറ്റ് കോടതികളിലായി നിലവിലുള്ള 76,000-ത്തോളം അണ്ഡാശയ കാന്&zwj;സര്&zwj; കേസുകളാണ് ഈ ഒത്തുതീര്&zwj;പ്പില്&zwj; ഉള്&zwj;പ്പെടുന്നത്. എന്നാല്&zwj; പരാതിക്കാരില്&zwj; 95 ശതമാനം പേരും ഈ ഒത്തുതീര്&zwj;പ്പ് വ്യവസ്ഥകള്&zwj; അംഗീകരിച്ചാല്&zwj; മാത്രമേ ഇത് നടപ്പിലാകൂ. കഴിഞ്ഞ പത്ത് വര്&zwj;ഷത്തിലേറെയായി നീണ്ടുനില്&zwj;ക്കുന്ന നിയമപോരാട്ടമാണിത്. മൂന്ന് തവണ പാപ്പരത്ത ഹര്&zwj;ജി നല്&zwj;കിയിട്ടും കമ്പനിക്ക് ഈ കേസുകളില്&zwj; നിന്ന് ഒഴിയാന്&zwj; കഴിഞ്ഞിരുന്നില്ല.&lt;/p&gt;&lt;h2&gt;എന്തുകൊണ്ടാണ് കമ്പനി ഇപ്പോള്&zwj; ഒത്തുതീര്&zwj;പ്പിന് തയ്യാറാകുന്നത്?&lt;/h2&gt;&lt;p&gt;തങ്ങളുടെ പൗഡര്&zwj; പൂര്&zwj;ണമായും സുരക്ഷിതമാണെന്നും, അതില്&zwj; കാന്&zwj;സറിന് കാരണമാകുന്ന ആസ്ബറ്റോസ് അടങ്ങിയിട്ടില്ലെന്നുമാണ് കമ്പനി ഇപ്പോഴും ആവര്&zwj;ത്തിക്കുന്നത്. തെറ്റ് ചെയ്തത് കൊണ്ടല്ല, മറിച്ച് വര്&zwj;ഷങ്ങളായി തുടരുന്ന ഈ വന്&zwj;കിട നിയമപോരാട്ടങ്ങള്&zwj; അവസാനിപ്പിക്കാന്&zwj; വേണ്ടിയാണ് പണം നല്&zwj;കുന്നത് എന്നാണ് കമ്പനിയുടെ വിശദീകരണം. 2027 ല്&zwj; 3 ബില്യണ്&zwj; ഡോളര്&zwj; (ഏകദേശം 28,800 കോടി രൂപ) കമ്പനി നല്&zwj;കും. ബാക്കി തുക 2028 ലായിരിക്കും കൈമാറുക. എന്നാല്&zwj; ഈ തുക അന്തിമമല്ല. എത്രപേര്&zwj; ഈ ഒത്തുതീര്&zwj;പ്പിന് തയ്യാറാകുന്നു എന്നതിനെ ആശ്രയിച്ച് അന്തിമ തുക 7 ബില്യണ്&zwj; ഡോളറിന് (ഏകദേശം 67,200 കോടി രൂപ) മുകളിലേക്ക് പോകാന്&zwj; സാധ്യതയുണ്ടെന്ന് പരാതിക്കാരുടെ അഭിഭാഷകന്&zwj; പറഞ്ഞു.&lt;/p&gt;&lt;h2&gt;എന്തായിരുന്നു പ്രധാന ആരോപണങ്ങള്&zwj;?&lt;/h2&gt;&lt;p&gt;വര്&zwj;ഷങ്ങളോളം ജോണ്&zwj;സണ്&zwj; ആന്&zwj;ഡ് ജോണ്&zwj;സണ്&zwj; ബേബി പൗഡറും മറ്റ് ടാല്&zwj;ക് ഉല്&zwj;പ്പന്നങ്ങളും ഉപയോഗിച്ചതുവഴി അണ്ഡാശയ കാന്&zwj;സര്&zwj; വന്നു എന്നാണ് പരാതിക്കാരായ സ്ത്രീകളുടെ പ്രധാന ആരോപണം. പൗഡറില്&zwj; കാന്&zwj;സറിന് കാരണമാകുന്ന ആസ്ബറ്റോസ് അടങ്ങിയിട്ടുണ്ടെന്നും ഇവര്&zwj; വാദിച്ചു. എന്നാല്&zwj; ശാസ്ത്രീയ തെളിവുകള്&zwj; നിരത്തി കമ്പനി ഇത് നിഷേധിക്കുകയായിരുന്നു. വിവാദങ്ങളെ തുടര്&zwj;ന്ന് 2020-ല്&zwj; അമേരിക്കയില്&zwj; ടാല്&zwj;ക് അടിസ്ഥാനമാക്കിയുള്ള പൗഡറിന്റെ വില്&zwj;പ്പന കമ്പനി നിര്&zwj;ത്തി. പകരം കോണ്&zwj;സ്റ്റാര്&zwj;ച്ച് (ചോളം) ഉപയോഗിച്ചുള്ള പൗഡറാണ് കമ്പനി ഇപ്പോള്&zwj; അവിടെ വില്&zwj;ക്കുന്നത്.&lt;/p&gt;&lt;h2&gt;നിയമപോരാട്ടത്തിലെ 'ടെക്&zwnj;സാസ് ടൂ-സ്റ്റെപ്പ്'&lt;/h2&gt;&lt;p&gt;ഈ നിയമപോരാട്ടത്തില്&zwj; കമ്പനിക്ക് അനുകൂലമായ പല വിധികളും അടുത്തിടെ ഉണ്ടായിട്ടുണ്ട്. പൗഡര്&zwj; ഉപയോഗിച്ചതാണ് കാന്&zwj;സറിന് കാരണമെന്ന് വ്യക്തിപരമായി തെളിയിക്കാന്&zwj; പരാതിക്കാര്&zwj;ക്ക് കഴിയുമോ എന്ന് കഴിഞ്ഞ ആഴ്ച ഒരു ജഡ്ജി ചോദിച്ചത് കമ്പനിക്ക് വലിയ ആശ്വാസമായിരുന്നു. എങ്കിലും വര്&zwj;ഷങ്ങളായുള്ള അനിശ്ചിതത്വം അവസാനിപ്പിക്കാനാണ് കമ്പനി ഒത്തുതീര്&zwj;പ്പ് തിരഞ്ഞെടുത്തത്. ഇതിനിടയില്&zwj; 'ടെക്&zwnj;സാസ് ടൂ-സ്റ്റെപ്പ്' ) എന്നൊരു വിവാദ നിയമതന്ത്രവും കമ്പനി പരീക്ഷിച്ചിരുന്നു. ഇതിനായി ഒരു പുതിയ ഉപകമ്പനി രൂപീകരിച്ച് അത് പാപ്പരായതായി പ്രഖ്യാപിക്കുകയും, അതുവഴി കേസുകളെല്ലാം ഒരൊറ്റ ഒത്തുതീര്&zwj;പ്പിലേക്ക് മാറ്റാനുമായിരുന്നു ശ്രമം. എന്നാല്&zwj; സാമ്പത്തികമായി മികച്ച നിലയിലുള്ള ഒരു കമ്പനി പാപ്പരത്ത നിയമങ്ങളെ ദുരുപയോഗം ചെയ്യുന്നുവെന്ന് കാണിച്ച് കോടതികള്&zwj; ഈ നീക്കം മൂന്ന് തവണ തള്ളി.&lt;/p&gt;&lt;p&gt;ഇപ്പോള്&zwj; തയ്യാറാക്കിയിട്ടുള്ള ഒത്തുതീര്&zwj;പ്പ് വ്യവസ്ഥകള്&zwj; അന്തിമ തീരുമാനത്തിനായി പരാതിക്കാര്&zwj;ക്ക് മുന്നില്&zwj; വെക്കും. അര്&zwj;ഹരായ 76,000-ത്തോളം ആളുകളില്&zwj; 95% പേര്&zwj; ഇത് അംഗീകരിച്ചാല്&zwj; ഈ വമ്പന്&zwj; കേസിന് അവസാനമാകും. ഇല്ലെങ്കില്&zwj;, വീണ്ടും വര്&zwj;ഷങ്ങളോളം നീളുന്ന നിയമപോരാട്ടങ്ങള്&zwj; അമേരിക്കന്&zwj; കോടതികളില്&zwj; കമ്പനി നേരിടേണ്ടി വരും.&lt;/p&gt;]]></content:encoded>
            <category>companies</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/companies/johnson-and-johnson-ovarian-cancer-cases-settlement-ready-to-give-5-million-articleshow-lchmd0x"/>
        </item>
        <item>
            <title><![CDATA[ടാറ്റയുടെ സ്വന്തമായി ഇനി ഈ മലയാളി കമ്പനിയും; അന്തിക്കാട്ടെ 'യോഗക്ഷേമം ലോണ്‍സ്' ടാറ്റ ക്യാപിറ്റല്‍ ഏറ്റെടുക്കുന്നു]]></title>
            <link>https://www.asianetnews.com/companies/tata-capital-acquring-yogakshemam-loans-based-in-thrissur-articleshow-lco9mnt</link>
            <guid isPermaLink="true">https://www.asianetnews.com/companies/tata-capital-acquring-yogakshemam-loans-based-in-thrissur-articleshow-lco9mnt</guid>
            <pubDate>Mon, 13 Jul 2026 13:46:49 +0530</pubDate>
            <description><![CDATA[&lt;p&gt;കേരളത്തില്&zwj; നിന്നുള്ള സ്വര്&zwj;ണപ്പണയ കമ്പനിയായ 'യോഗക്ഷേമം ലോണ്&zwj;സ്' ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ള പ്രമുഖ ധനകാര്യ സ്ഥാപനമായ ടാറ്റാ ക്യാപിറ്റല്&zwj; ഏറ്റെടുക്കുന്നു. കമ്പനിയുടെ 88.6 ശതമാനം ഓഹരികളാണ് ടാറ്റ സ്വന്തമാക്കുന്നത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxd8qrc5rgf5jrwj56f2q093,imgname-tata-capital-yogakshemam-loans-1783930544517.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ള പ്രമുഖ ധനകാര്യ സ്ഥാപനമായ ടാറ്റാ ക്യാപിറ്റല്&zwj;, കേരളത്തില്&zwj; നിന്നുള്ള സ്വര്&zwj;ണപ്പണയ കമ്പനിയായ 'യോഗക്ഷേമം ലോണ്&zwj;സി'നെ ഏറ്റെടുക്കുന്നു. റിസര്&zwj;വ് ബാങ്കിന്റെ അംഗീകാരമുള്ള ഈ എന്&zwj;ബിഎഫ്സി കമ്പനിയുടെ 88.6 ശതമാനം ഓഹരികളാണ് ടാറ്റ സ്വന്തമാക്കുന്നത്. ഇതുസംബന്ധിച്ച തീരുമാനത്തിന് ടാറ്റാ ക്യാപിറ്റല്&zwj; ഡയറക്ടര്&zwj; ബോര്&zwj;ഡ് അംഗീകാരം നല്&zwj;കിയതായി ദേശീയ മാധ്യമങ്ങള്&zwj; റിപ്പോര്&zwj;ട്ട് ചെയ്തു.&lt;/p&gt;&lt;h2&gt;അന്തിക്കാട് നിന്ന് ദക്ഷിണേന്ത്യയിലേക്ക്&lt;/h2&gt;&lt;p&gt;1991ല്&zwj; കേരളത്തിലെ അന്തിക്കാട് 'യോഗക്ഷേമം കുറീസ് ആന്&zwj;ഡ് ലോണ്&zwj;സ്' എന്ന പേരില്&zwj; ഒരു ചെറിയ ധനകാര്യ സ്ഥാപനമായാണ് കമ്പനി പ്രവര്&zwj;ത്തനം ആരംഭിച്ചത്. പിന്നീട് 2000ല്&zwj; റിസര്&zwj;വ് ബാങ്കിന്റെ എന്&zwj;ബിഎഫ്സി ലൈസന്&zwj;സ് കമ്പനിക്ക് ലഭിച്ചു. 2012ല്&zwj; 'യോഗക്ഷേമം ലോണ്&zwj;സ് ലിമിറ്റഡ്' എന്ന് പേരുമാറ്റിയ കമ്പനി, സ്വര്&zwj;ണപ്പണയത്തിലും ചെറുകിട ബിസിനസ് വായ്പകളിലും കൂടുതല്&zwj; ശ്രദ്ധ കേന്ദ്രീകരിക്കാന്&zwj; തുടങ്ങി.&lt;/p&gt;&lt;p&gt;സാധാരണക്കാരെയും ചെറുകിട വ്യാപാരികളെയുമാണ് ഇവര്&zwj; പ്രധാനമായും ലക്ഷ്യമിടുന്നത്. നിലവില്&zwj; ദക്ഷിണേന്ത്യയിലാകെ 160ലധികം ശാഖകളാണ് ഈ മലയാളി കമ്പനിക്കുള്ളത്. നിലവിലുള്ള ഉടമകളില്&zwj;നിന്ന് ഓഹരികള്&zwj; വാങ്ങിയും പുതിയ ഓഹരികള്&zwj; സമാഹരിച്ചുമാണ് ടാറ്റ ഈ കമ്പനിയുടെ 88.6 ശതമാനം ഓഹരി പങ്കാളിത്തം ഉറപ്പാക്കുന്നത്. ഈ ഇടപാട് പൂര്&zwj;ത്തിയാകുന്നതോടെ യോഗക്ഷേമം ലോണ്&zwj;സ് പൂര്&zwj;ണമായും ടാറ്റാ ക്യാപിറ്റലിന്റെ ഉപകമ്പനിയായി മാറും.&lt;/p&gt;&lt;h2&gt;ഓഹരി വിപണിയിലെ പ്രതികരണം ഇങ്ങനെ&lt;/h2&gt;&lt;p&gt;ഏറ്റെടുക്കല്&zwj; വാര്&zwj;ത്ത വന്നിട്ടും ടാറ്റാ ക്യാപിറ്റലിന്റെ ഓഹരികളില്&zwj; ഇന്ന് വലിയ മുന്നേറ്റം കണ്ടില്ല. കഴിഞ്ഞ ദിവസത്തെ ക്ലോസിങ് വിലയായ 360.45 രൂപയില്&zwj; നിന്ന് 0.80 ശതമാനം ഇടിഞ്ഞ് 357.55 രൂപയിലാണ് വ്യാപാരം നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 1.51 ലക്ഷം കോടി രൂപയായി കുറഞ്ഞിട്ടുണ്ട്.&lt;/p&gt;]]></content:encoded>
            <category>companies</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/companies/tata-capital-acquring-yogakshemam-loans-based-in-thrissur-articleshow-lco9mnt"/>
        </item>
        <item>
            <title><![CDATA[എർലിങ് ഹാളണ്ട് കൊണ്ടുവന്ന റക്കൂൺ വിസ്കി, നിമിഷ നേരത്തിനുള്ളിൽ വൈറലായി ഡാലസിലെ സ്റ്റോർ]]></title>
            <link>https://www.asianetnews.com/companies/erling-haaland-raccoon-clutching-a-whisky-bottle-sold-out-in-seconds-articleshow-lgmgoc7</link>
            <guid isPermaLink="true">https://www.asianetnews.com/companies/erling-haaland-raccoon-clutching-a-whisky-bottle-sold-out-in-seconds-articleshow-lgmgoc7</guid>
            <pubDate>Tue, 14 Jul 2026 20:59:42 +0530</pubDate>
            <description><![CDATA[&lt;p&gt;തന്നെ പിന്തുടർന്ന് വീട്ടിലേക്ക് പോന്നത് എന്ന കുറിപ്പുമായി എർലിങ് ഹാളണ്ട് സാമൂഹ്യ മാധ്യമ അക്കൌണ്ടുകളിൽ പങ്കുവക്കുകയും ചെയ്തിരുന്നു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxgkwd2k43q9ax3qz2131gmr,imgname--erling-haaland-1784042894419.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഓസ്ലോ: ഫിഫ ലോകകപ്പിൽ ക്വാർട്ടർ മത്സരങ്ങളിൽ പരാജയപ്പെട്ട് പുറത്തായ നോർവെയ്ക്ക് ഗംഭീര സ്വീകരണമാണ് ജന്മനാട് ഒരുക്കിയത്. വിമാനത്താവളത്തിൽ വാട്ടർ സല്യൂട്ട് നൽകി ഫുട്ബോൾ താരങ്ങളെ സ്വീകരിച്ചപ്പോൾ നോർവേയുടെ സ്ട്രൈക്കർ എർലിങ് ഹാളണ്ട് പുറത്തേക്ക് എത്തിയത് റക്കൂണിനെ സ്റ്റഫ് ചെയ്ത ഒരു കുപ്പിയുമായി ആയിരുന്നു. ഈ ചിത്രം തന്നെ പിന്തുടർന്ന് വീട്ടിലേക്ക് പോന്നത് എന്ന കുറിപ്പുമായി എർലിങ് ഹാളണ്ട് സാമൂഹ്യ മാധ്യമ അക്കൌണ്ടുകളിൽ പങ്കുവക്കുകയും ചെയ്തിരുന്നു. നിമിഷ നേരത്തിനുള്ളിലാണ് ഈ വിസ്കി കുപ്പി വൈറലായത്. 750 യുഎസ് ഡോളർ(ഏകദേശം 62000 രൂപ) വില വരുന്നതാണ് ഹാളണ്ട് നാട്ടിലേക്ക് കൊണ്ടുവന്ന ഈ വിസ്കിക്കുള്ളത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;Haaland bought stuffed Whiskey Racoon and two stuffed squirrels from Wild Bill&rsquo;s Western Store. Posted a story about them &ldquo;Geezahs&rdquo; on Snapchat start of July. https://t.co/Mwvvdmrl2a pic.twitter.com/3IRRbF39ke&lt;/p&gt;&lt;p&gt;&mdash; Trung Phan (@TrungTPhan) July 14, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;ടെക്സാസിൽ നിന്നാണ് ഈ വിസ്കി ഹാളണ്ട് വാങ്ങുന്നത്. ഡാലസിലെ വൈൽഡ് ബിൽസ് വെസ്റ്റേൺ സ്റ്റോർ എന്ന കടയിൽ നിന്നാണ് ഈ വിസ്കി ഹാളണ്ട് വാങ്ങുന്നത്. ഇവിടെ നിന്ന് കറുത്ത നിറത്തിലുള്ള കൗബോയ് തൊപ്പിയും, ലെതർ ബൂട്ടുകളും, ഒരു ടീ ഷർട്ടും ഇവിടെ നിന്ന് ഹാളണ്ട് വാങ്ങിയിരുന്നു. എന്നാൽ ഹാളണ്ട് വിസ്കി കുപ്പിയുടെ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വച്ചതോടെ സെക്കന്റുകൾക്കുള്ളിലാണ് ഈ വിസ്കി റാക്കൂൺ വിറ്റുതീർന്നത്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>companies</category>
            <dc:creator>Elsa TJ</dc:creator>
            <atom:link href="https://www.asianetnews.com/companies/erling-haaland-raccoon-clutching-a-whisky-bottle-sold-out-in-seconds-articleshow-lgmgoc7"/>
        </item>
        <item>
            <title><![CDATA[ചരിത്രമുറങ്ങുന്ന രുചിയുമായി അവർ വീണ്ടും ഇന്ത്യയിലേക്ക് വരുന്നു; 60 വര്‍ഷങ്ങൾക്ക് ശേഷം 'ലയണ്‍ ബ്രൂവറി കോ'യുടെ തിരിച്ചു വരവ്]]></title>
            <link>https://www.asianetnews.com/companies/lion-brewery-co-re-enters-indian-beer-market-after-60-years-articleshow-xldgq26</link>
            <guid isPermaLink="true">https://www.asianetnews.com/companies/lion-brewery-co-re-enters-indian-beer-market-after-60-years-articleshow-xldgq26</guid>
            <pubDate>Sat, 01 Aug 2026 14:41:38 +0530</pubDate>
            <description><![CDATA[60 വര്&zwj;ഷങ്ങള്&zwj;ക്ക് ശേഷം സിംഗപ്പൂര്&zwj; ആസ്ഥാനമായുള്ള ലയണ്&zwj; ബ്രൂവറി ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നു. കോപ്പര്&zwj;ഡ്രോപ്പ് സ്പിരിറ്റ്&zwnj;സുമായി സഹകരിച്ച് 'ഐലന്&zwj;ഡ് ലാഗര്&zwj;', 'പേല്&zwj; എല്&zwj;' എന്നീ രണ്ട് പ്രീമിയം ബിയറുകള്&zwj; ഡല്&zwj;ഹിയില്&zwj; അവതരിപ്പിച്ചുകൊണ്ടാണ് കമ്പനി തങ്ങളുടെ തിരിച്ചുവരവ് ആഘോഷിക്കുന്നത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kr38541g3mk37qn9m30s4xns,imgname-beer-sales-in-telangana-do-you-know-how-many-bottles-were-consumed-in-april-1778225680432.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പത്തൊന്&zwj;പതാം നൂറ്റാണ്ടില്&zwj; ലണ്ടനില്&zwj; തുടങ്ങി ഇപ്പോള്&zwj; സിംഗപ്പൂര്&zwj; ആസ്ഥാനമായി പ്രവര്&zwj;ത്തിക്കുന്ന പ്രശസ്തമായ 'ലയണ്&zwj; ബ്രൂവറി കോ.' 60 വര്&zwj;ഷങ്ങള്&zwj;ക്ക് ശേഷം വീണ്ടും ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നു. രാജ്യത്ത് അതിവേഗം വളരുന്ന പ്രീമിയം മദ്യവിപണി ലക്ഷ്യമിട്ടുകൊണ്ട്, തങ്ങളുടെ രണ്ട് ബിയറുകള്&zwj; അവതരിപ്പിച്ചാണ് കമ്പനിയുടെ ഗംഭീര തിരിച്ചുവരവ്. പ്രമുഖ വിതരണക്കാരായ കോപ്പര്&zwj;ഡ്രോപ്പ് സ്പിരിറ്റ്&zwnj;സുമായി ചേര്&zwj;ന്നാണ് ലയണ്&zwj; ബ്രൂവറി തങ്ങളുടെ 'ഐലന്&zwj;ഡ് ലാഗര്&zwj;', 'പേല്&zwj; എല്&zwj;' എന്നീ രണ്ട് ബിയറുകള്&zwj; അവതരിപ്പിക്കുന്നത്. പ്രീമിയം ബിയറുകള്&zwj;ക്ക് ഡല്&zwj;ഹിയില്&zwj; ഇതിനകം തന്നെ മികച്ച വിപണിയുള്ളതിനാലാണ് അവിടെ നിന്നും തുടക്കം കുറിച്ചതെന്ന് കമ്പനി വ്യക്തമാക്കി. ഡല്&zwj;ഹിക്ക് പുറമെ, അയല്&zwj; സംസ്ഥാനങ്ങളായ ഹരിയാന, ഉത്തര്&zwj;പ്രദേശ് എന്നിവിടങ്ങളിലേക്കും പിന്നീട് മറ്റ് പ്രധാന ഇന്ത്യന്&zwj; നഗരങ്ങളിലേക്കും തങ്ങളുടെ സാന്നിധ്യം വ്യാപിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി.&lt;/p&gt;&lt;h2&gt;ഐ.പി.എയുടെ ചരിത്രവും ലയണ്&zwj; ബ്രൂവറിയും&lt;/h2&gt;&lt;p&gt;ഈ മടങ്ങിവരവിന് വലിയൊരു ചരിത്ര പശ്ചാത്തലമുണ്ട്. ഇന്ത്യ പേല്&zwj; എല്&zwj; എന്നറിയപ്പെടുന്ന ബിയറിന്റെ ഉത്ഭവവുമായി ലയണ്&zwj; ബ്രൂവറിക്ക് അടുത്ത ബന്ധമാണുള്ളത്. 1836-ല്&zwj; ലണ്ടനിലെ തേംസ് നദിക്കരയിലാണ് ഈ ബ്രൂവറി ആദ്യമായി പ്രവര്&zwj;ത്തനം ആരംഭിച്ചത്. അന്ന് ബ്രിട്ടീഷ് ഭരണകാലത്ത്, ലണ്ടനില്&zwj; നിന്ന് ഇന്ത്യയിലേക്കുള്ള മാസങ്ങള്&zwj; നീളുന്ന കടല്&zwj;യാത്രകളെ അതിജീവിക്കാന്&zwj; കഴിയുന്ന തരത്തില്&zwj; പ്രത്യേകമായി തയ്യാറാക്കിയ 'പേല്&zwj; എലുകള്&zwj;' ബ്രിട്ടീഷ് ബ്രൂവറികള്&zwj; നിര്&zwj;മ്മിച്ചിരുന്നു. ആ കാലഘട്ടത്തില്&zwj; ഇന്ത്യയിലേക്ക് ബിയര്&zwj; കയറ്റുമതി ചെയ്തിരുന്ന കമ്പനികളിലൊന്നായിരുന്നു ലയണ്&zwj; ബ്രൂവറി. അങ്ങനെ ഐ.പി.എ ബിയറുകള്&zwj; ആഗോളതലത്തില്&zwj; തന്നെ ജനപ്രിയമാക്കുന്നതില്&zwj; അവര്&zwj; വലിയ പങ്കുവഹിച്ചു. പിന്നീട് ലണ്ടനില്&zwj; പ്രവര്&zwj;ത്തനം അവസാനിപ്പിച്ച ഈ ബ്രാന്&zwj;ഡ്, 2018-ല്&zwj; സിംഗപ്പൂരില്&zwj; വെച്ച് വീണ്ടും ആരംഭിക്കുകയും അവിടെ നിന്ന് മറ്റ് അന്താരാഷ്ട്ര വിപണികളിലേക്ക് വ്യാപിപ്പിക്കുകയുമായിരുന്നു.&lt;/p&gt;&lt;h2&gt;കുതിച്ചുയരുന്ന ഇന്ത്യന്&zwj; ബിയര്&zwj; വിപണി&lt;/h2&gt;&lt;p&gt;ഇറക്കുമതി ചെയ്യുന്നതും ക്രാഫ്റ്റ് സ്&zwnj;റ്റൈലിലുള്ളതുമായ ബിയറുകള്&zwj; കൂടുതലായി പരീക്ഷിക്കാന്&zwj; താല്പര്യം കാണിക്കുന്നത് ഇന്ത്യന്&zwj; വിപണിയില്&zwj; വലിയ മാറ്റങ്ങളാണ് ഉണ്ടാക്കുന്നത്. ഇത് ലക്ഷ്യമിട്ട് നിരവധി അന്താരാഷ്ട്ര ബിയര്&zwj; നിര്&zwj;മ്മാതാക്കളാണ് ഇന്ത്യയിലേക്ക് എത്തുവാന്&zwj; ശ്രമിക്കുന്നത്. ഇന്ത്യന്&zwj; ഉപഭോക്താക്കള്&zwj;ക്കിടയില്&zwj; പ്രീമിയം അന്താരാഷ്ട്ര ബ്രാന്&zwj;ഡുകള്&zwj;ക്കുള്ള ആവശ്യകത വര്&zwj;ദ്ധിച്ചുവരികയാണെന്ന് കോപ്പര്&zwj;ഡ്രോപ്പ് സ്പിരിറ്റ്&zwnj;സും സാക്ഷ്യപ്പെടുത്തുന്നു. 2023 ൽ ഇന്ത്യയിലെ ബിയര്&zwj; വിപണിയുടെ മൂല്യം ഏകദേശം 4.5 ബില്യണ്&zwj; ഡോളറാണെന്നാണ് കണക്കുകൾ.&lt;/p&gt;]]></content:encoded>
            <category>companies</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/companies/lion-brewery-co-re-enters-indian-beer-market-after-60-years-articleshow-xldgq26"/>
        </item>
        <item>
            <title><![CDATA[ഓഫർ പ്രകാരമുള്ള വിലയേക്കാൾ അധികമായി ഈടാക്കിയത് 1.80രൂപ, റിലയൻസ് റീട്ടെയ്ലിന് 5000 രൂപ പിഴ]]></title>
            <link>https://www.asianetnews.com/india-news/consumer-court-fines-reliance-retail-for-charging-1-80-extra-on-pack-of-biscuits-articleshow-y3stsgn</link>
            <guid isPermaLink="true">https://www.asianetnews.com/india-news/consumer-court-fines-reliance-retail-for-charging-1-80-extra-on-pack-of-biscuits-articleshow-y3stsgn</guid>
            <pubDate>Thu, 16 Jul 2026 14:04:49 +0530</pubDate>
            <description><![CDATA[&lt;p&gt;ഓഫർ പ്രകാരം 28.20 രൂപ മാത്രം വാങ്ങേണ്ടിയിരുന്ന സ്ഥാനത്താണ് കമ്പനി മുഴുവൻ തുകയായ 30 രൂപയും ഈടാക്കിയത്. വെറും 1 രൂപ 80 പൈസയുടെ ഈ വ്യത്യാസത്തെക്കുറിച്ച് കടയിലെ ജീവനക്കാരോട് സംസാരിക്കുകയും തുക തിരികെ ചോദിക്കുകയും ചെയ്തെങ്കിലും കമ്പനി അധികൃതർ അത് നൽകാൻ തയ്യാറായില്ല&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxn0z6pt182f199c2t007y74,imgname-reliance-retail-1784190835418.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ജയ്പൂർ: ഓഫർ പ്രകാരമുള്ള വിലയേക്കാൾ അധികം തുക ബിസ്കറ്റിന് ഈടാക്കി. റിലയൻസ് റീട്ടെയ്ലിന് പിഴയിട്ട് ഉപഭോക്തൃ കോടതി. രാജസ്ഥാനിലാണ് സംഭവം. ജയ്പൂർ സ്വദേശിയായ യുവാവിന് പതഞ്ജലി ബിസ്കറ്റിന് ഓഫറിൽ വാഗ്ദാനം ചെയ്ത വിലയിൽ നിന്ന് 1.80 രൂപ അധികമായി ഈടാക്കിയതോടെയാണ് നടപടി. ജയ്പൂർ ഡിസ്ട്രിക്റ്റ് ഉപഭോക്താക്കളുടെ തർക്ക പരിഹാര ഫോറം നൽകിയ വിധി ചോദ്യം ചെയ്തുകൊണ്ട് റിലയൻസ് റീട്ടെയ്&zwnj;ൽ സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് സംസ്ഥാന കമ്മീഷൻ ഉത്തരവ്. ഉപഭോക്താവിന് 5500 രൂപ നഷ്ടപരിഹാരം നൽകാനാണ് കോടതി വിധിച്ചിരിക്കുന്നത്. ജുഡീഷ്യൽ മെംബർമാരായ മുകേഷ്, രാമിനിവാസ് സരസ്വത് എന്നിവരാണ് അപ്പീൽ പരിഗണിച്ചത്. 2021 ജനുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. റിലയൻസ് റീട്ടെയ്&zwnj;ൽ നടത്തിയ ഒരു പുതുവർഷ പ്രമോഷൻ കാമ്പയിന്റെ ഭാഗമായി കടകളിൽ വലിയ രീതിയിൽ ഡിസ്&zwnj;കൗണ്ടുകൾ പരസ്യം ചെയ്തിരുന്നു. ഈ പരസ്യങ്ങൾ കണ്ട് ആകർഷിതനായ യുവാവ് റിലയൻസ് ഔട്ട്&zwnj;ലെറ്റിൽ നിന്ന് 276.50 രൂപയുടെ പലചരക്ക് സാധനങ്ങൾ വാങ്ങി. എന്നാൽ ബിൽ പരിശോധിച്ചപ്പോഴാണ് 30 രൂപ പരമാവധി വിലയുള്ള പതഞ്ജലി ബിസ്&zwnj;കറ്റ് പാക്കറ്റിന് പരസ്യത്തിൽ പറഞ്ഞിരുന്ന 6 ശതമാനം കിഴിവ് നൽകിയിട്ടില്ലെന്ന് അദ്ദേഹം ശ്രദ്ധിച്ചത്.&amp;nbsp;&lt;/p&gt;&lt;p&gt;ഓഫർ പ്രകാരം 28.20 രൂപ മാത്രം വാങ്ങേണ്ടിയിരുന്ന സ്ഥാനത്താണ് കമ്പനി മുഴുവൻ തുകയായ 30 രൂപയും ഈടാക്കിയത്. വെറും 1 രൂപ 80 പൈസയുടെ ഈ വ്യത്യാസത്തെക്കുറിച്ച് കടയിലെ ജീവനക്കാരോട് സംസാരിക്കുകയും തുക തിരികെ ചോദിക്കുകയും ചെയ്തെങ്കിലും കമ്പനി അധികൃതർ അത് നൽകാൻ തയ്യാറായില്ല. ഇതോടെയാണ് തനിക്ക് നേരിട്ട അന്യായത്തിനെതിരെ അദ്ദേഹം ഉപഭോക്തൃ കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്. കോടതിയിൽ റിലയൻസ് റീട്ടെയ്&zwnj;ൽ തങ്ങളുടെ ഭാഗം ന്യായീകരിക്കാൻ ശ്രമിച്ചു. ഈ പതഞ്ജലി ബിസ്&zwnj;കറ്റ് പാക്കറ്റ് തങ്ങളുടെ പുതുവർഷ ഡിസ്&zwnj;കൗണ്ട് ഓഫറിന്റെ പരിധിയിൽ വരുന്നതല്ല എന്നായിരുന്നു കമ്പനിയുടെ പ്രധാന വാദം. ഉപഭോക്താവ് കടയിൽ വെച്ച് ഇത്തരമൊരു പരാതി ഉന്നയിച്ചിട്ടില്ലെന്നും അതിനാൽ തങ്ങളുടെ ഭാഗത്തുനിന്ന് സേവനത്തിൽ വീഴ്ചയോ തെറ്റായ വ്യാപാര രീതിയോ ഉണ്ടായിട്ടില്ലെന്നും അവർ വാദിച്ചു. കൂടാതെ കേവലം 1.80 രൂപയുടെ അധികച്ചെലവിന് 10000 രൂപ മാനസിക വിഷമത്തിന് നഷ്ടപരിഹാരമായി വിധിച്ച ജില്ലാ ഫോറത്തിന്റെ നടപടി അമിതമാണെന്നും റിലയൻസ് റീട്ടെയിൽഅപ്പീലിൽ ചൂണ്ടിക്കാട്ടി.&lt;/p&gt;&lt;p&gt;എന്നാൽ സംസ്ഥാന ഉപഭോക്തൃ കമ്മീഷൻ റിലയൻസിന്റെ വാദങ്ങൾ പൂർണ്ണമായി തള്ളി. തങ്ങളുടെ പരസ്യങ്ങളിൽ 6 ശതമാനം ഡിസ്&zwnj;കൗണ്ട് നൽകിയിരുന്ന കാര്യം കമ്പനി നിഷേധിച്ചിട്ടില്ലെന്നും, പതഞ്ജലി ബിസ്&zwnj;കറ്റുകളെ ഈ ഓഫറിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് തെളിയിക്കുന്ന യാതൊരു രേഖകളും ഹാജരാക്കാൻ റിലയൻസിന് കഴിഞ്ഞിട്ടില്ലെന്നും കമ്മീഷൻ നിരീക്ഷിച്ചു. ഉപഭോക്താവ് ഹാജരാക്കിയ ഫോട്ടോകളും പരസ്യ സാമഗ്രികളും 6 ശതമാനം കിഴിവ് വ്യക്തമാക്കുന്നതായിരുന്നു. പരസ്യം കണ്ട് ഉൽപ്പന്നം വാങ്ങാൻ പ്രേരിതനായ ഉപഭോക്താവിന് വാഗ്ദാനം ചെയ്ത ആനുകൂല്യം നിഷേധിക്കുന്നത് നിയമവിരുദ്ധമാണെന്ന് കമ്മീഷൻ വ്യക്തമാക്കി. എന്നാൽമാനസിക ബുദ്ധിമുട്ടുകൾക്ക് ജില്ലാ ഫോറം വിധിച്ച 10,000 രൂപ എന്ന തുക കേസിന്റെ സ്വഭാവം വെച്ച് നോക്കുമ്പോൾ അല്പം കൂടുതലാണെന്ന് കമ്മീഷൻ വിലയിരുത്തി. നഷ്ടപരിഹാരം നിശ്ചയിക്കാൻ കൃത്യമായ സൂത്രവാക്യങ്ങൾ ഇല്ലെങ്കിലും, 1.80 രൂപയുടെ തർക്കത്തിന് അത്രയും വലിയ തുക അനുയോജ്യമല്ലെന്ന് കണ്ട് അത് 500 രൂപയായി കുറച്ചു. എങ്കിലും കമ്പനിയുടെ തെറ്റായ വ്യാപാര രീതിക്കുള്ള പിഴയായി കോടതിച്ചെലവിനത്തിൽ 5,000 രൂപയും, അധികമായി വാങ്ങിയ 1.80 രൂപയും ചേർത്ത് ആകെ 5,501.80 രൂപ ഉപഭോക്താവിന് നൽകാൻ സംസ്ഥാന കമ്മീഷൻ ഉത്തരവിടുകയായിരുന്നു.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>companies</category>
            <dc:creator>Elsa TJ</dc:creator>
            <atom:link href="https://www.asianetnews.com/india-news/consumer-court-fines-reliance-retail-for-charging-1-80-extra-on-pack-of-biscuits-articleshow-y3stsgn"/>
        </item>
        <item>
            <title><![CDATA[വർഷങ്ങൾക്ക് മുൻപ് അന്തിയുറങ്ങിയിരുന്നത് വഴിയോരങ്ങളിലും റെയിൽവേ പ്ലാറ്റ്ഫോമിലും! ഇന്ന് 200 കോടി മൂല്യമുള്ള കഫേ നിലൂഫർ അമരക്കാരൻ]]></title>
            <link>https://www.asianetnews.com/companies/cafe-niloufer-babu-rao-journey-from-footpath-to-rs-200-crore-business-articleshow-ybpg64b</link>
            <guid isPermaLink="true">https://www.asianetnews.com/companies/cafe-niloufer-babu-rao-journey-from-footpath-to-rs-200-crore-business-articleshow-ybpg64b</guid>
            <pubDate>Mon, 17 Aug 2026 12:05:15 +0530</pubDate>
            <description><![CDATA[&lt;p&gt;റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്&zwnj;ഫോമിൽ ഉറങ്ങിയിരുന്ന എ. ബാബുറാവു, ഹൈദരാബാദിലെ പ്രമുഖ ചായ ബിസിനസ് ശൃംഖലയായ 'കഫേ നിലൂഫറി'ന്റെ അമരക്കാരനായി മാറിയ പ്രചോദനാത്മകമായ കഥയാണിത്. 1978-ൽ ഒരു ചെറിയ കഫേ ഏറ്റെടുത്ത അദ്ദേഹം, കഠിനാധ്വാനത്തിലൂടെ അതിനെ 2000 കോടിയോളം മൂല്യമുള്ള ഒരു ഭീമൻ സംരംഭമാക്കി വളർത്തി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m04kwfb3t9h61gc4rj035827,imgname-cafe-niloufer-owner-babu-rao-journey-from-sleeping-on-footpaths-to-building-rs-200-crore-business-1786861469024.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ഹൈദരാബാദ്: &lt;/strong&gt;റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്&zwnj;ഫോമിലും വഴിയോരങ്ങളിലും ഉറങ്ങിയിരുന്ന ഒരു നിർധനനായ മനുഷ്യനിൽ നിന്ന് 200 കോടി രൂപയോളം മൂല്യമുള്ള പ്രമുഖ ചായ ബിസിനസ് ശൃംഖലയുടെ അമരക്കാരനിലേക്ക് വളർന്ന ഹൈദരാബാദിലെ 'കഫേ നിലൂഫർ' (Caf&eacute; Niloufer) ഉടമ എ. ബാബുറാവുവിന്റെ ജീവിത കഥ ഇന്റർനെറ്റിൽ ശ്രദ്ധ നേടുകയാണ്. 1975-ൽ ടിക്കറ്റെടുക്കാൻ പോലും പണമില്ലാതെ ആദിലാബാദിൽ നിന്ന് ഹൈദരാബാദിലെത്തിയതാണ് അദ്ദേഹം. ഒരു തുണിക്കടയിൽ സെയിൽസ്മാൻ ആയാണ് ബാബുറാവു തന്റെ കരിയർ ആരംഭിച്ചത്. അക്കാലത്ത് താമസിക്കാൻ ഇടമില്ലാത്തതിനാൽ 15 ദിവസത്തോളം തെരുവിൽ കിടന്നുറങ്ങുകയും നാമ്പള്ളി റെയിൽവേ സ്റ്റേഷനിലെ കാത്തിരിപ്പുമുറി കുളിക്കാനായി ഉപയോഗിക്കുകയും ചെയ്തുവെന്ന് അദ്ദേഹം തന്നെ പിന്നീട് വെളിപ്പെടുത്തിയിരുന്നു.&lt;/p&gt;&lt;p&gt;പിന്നീട് ഒരു ഹോട്ടലിലേക്ക് ജോലി മാറിയ ബാബുറാവുവിന്റെ കഠിനാധ്വാനം കണ്ട ഒരു സ്ഥിരം കസ്റ്റമറാണ് നിലൂഫർ കഫേയിലേക്ക് എ. ബാബുറാവുവിനെ റെഫർ ചെയ്തത്. ആദ്യ ദിവസങ്ങളിൽ കഫേയിൽ വെയിറ്ററായും പാത്രങ്ങൾ കഴുകുന്ന ആളായും അദ്ദേഹം തന്റെ ജോലി ആരംഭിച്ചു. പിന്നീട് കൃത്യമായ മേൽനോട്ടത്തിലൂടെയും ഉപഭോക്താക്കളോടുള്ള പെരുമാറ്റത്തിലൂടെയും അദ്ദേഹം സ്ഥാപന ഉടമയുടെ വിശ്വാസ്യത നേടിയെടുത്തു. ആ വിശ്വാസമാണ് തുടർന്ന് കഫേയുടെ പൂർണ്ണ ചുമതല ബാബുറാവുവിനെ ഏൽപ്പിക്കാൻ ഉടമക്ക് മുതൽക്കൂട്ടായത്. 1978-ൽ കഫേ ബാബുറാവുവിന് കൈമാറുകയായിരുന്നു.&lt;/p&gt;&lt;p&gt;ഇറാനി ചായയും ഒസ്മാനിയ ബിസ്കറ്റും വിറ്റുകൊണ്ട് തുടക്കമിട്ട സ്ഥാപനം ഇന്ന് A.B.R കഫേ ആൻഡ് ബേക്കേഴ്&zwnj;സ് എന്ന ഭീമൻ സംരംഭമായി വളർന്നു. 2021 സാമ്പത്തിക വർഷത്തിൽ 24.76 കോടി രൂപയായിരുന്ന കമ്പനിയുടെ വാർഷിക വരുമാനം, 2025 സാമ്പത്തിക വർഷത്തോടെ 206 കോടിയായി കുതിച്ചുയർന്നു. ഹൈടെക് സിറ്റിയിൽ 40,000 ചതുരശ്ര അടിയിൽ 700 പേർക്കിരിക്കാവുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ടീ കഫേയും നില നിലൂഫറിന്റേതായുണ്ട്. നിലവിൽ പ്രമുഖ ഫണ്ട് മാനേജർമാർ വഴി വിപണിയിൽ നിന്ന് നിക്ഷേപം സമാഹരിക്കാൻ ഒരുങ്ങുന്ന കമ്പനിക്ക് ഏകദേശം 1,500 കോടി മുതൽ 1,899 കോടി രൂപ വരെ മൂല്യം പ്രതീക്ഷിക്കുന്നുണ്ട്. വിജയങ്ങളുടെ കൊടുമുടിയിലും താൻ കടന്നുവന്ന വഴികൾ മറക്കാത്തയാളാണ് ബാബുറാവു. ഹൈദരാബാദിൽ നിർദ്ധനരായ ആളുകൾക്കും രോഗികൾക്ക് ദിവസേന സൗജന്യ ഭക്ഷണവും നൽകിവരുന്നുണ്ട് അദ്ദേഹം.&lt;/p&gt;]]></content:encoded>
            <category>companies</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/companies/cafe-niloufer-babu-rao-journey-from-footpath-to-rs-200-crore-business-articleshow-ybpg64b"/>
        </item>
    </channel>
</rss>
