<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Sat, 22 Aug 2026 11:08:49 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/auto-blog" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[ഗണേഷിനെ തള്ളി, ലൈസൻസ് ലഭിക്കാനുള്ള കാലതാമസം കുറയ്ക്കും, വൻ മാറ്റവുമായി എംവിഡി, സ്വാഗതം ചെയ്ത് ഡ്രൈവിംഗ് സ്കൂൾ ഉടമക‌ൾ]]></title>
            <link>https://www.asianetnews.com/kerala-news/driving-licence-mvd-change-stand-dimiss-ganesh-kumars-directions-applicants-to-get-licence-fast-articleshow-3ekrha0</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/driving-licence-mvd-change-stand-dimiss-ganesh-kumars-directions-applicants-to-get-licence-fast-articleshow-3ekrha0</guid>
            <pubDate>Mon, 27 Jul 2026 11:00:08 +0530</pubDate>
            <description><![CDATA[&lt;p&gt;ഫിറ്റനസ് പരിശോധനയും ഡ്രൈവിംഗ് ടെസ്റ്റും ഒരു ദിവസം പാടില്ലെന്ന നിബന്ധനയും മാറ്റി. ആദ്യ ടെസ്റ്റ് തോറ്റാൽ എട്ടു ദിവസത്തിനകം രണ്ടാം ടെസ്റ്റിന് സമയം നൽകും. ലേണേഴ്സ് അപേക്ഷ ലഭിച്ച് മൂന്നു ദിവസത്തിനുള്ളിൽ ടെസ്റ്റിനുള്ള തീയതി നൽകും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01db24hwnq066y45rth2t0x62r,imgname-Driving-Test-Kerala.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊച്ചി: ഡ്രൈവിംഗ് ടെസ്റ്റുകൾ വൈകുന്നത് മൂലമുള്ള പ്രതിസന്ധി പരിഹരിക്കുന്നതിനായി മോട്ടോർ വാഹന വകുപ്പ് ഇറക്കിയ സർക്കുലർ സ്വാഗതം ചെയ്ത് ഡ്രൈവിംഗ് സ്കൂൾ ഉടമക&zwnj;ൾ. ഉത്തരവ് നിലവിൽ വരുന്നതിലൂടെ ലൈസൻസ് ലഭിക്കുന്നതിനായുള്ള കാലതാമസം മാറുമെന്ന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഡ്രൈവിംഗ് സ്കൂൾ ഉടമക&zwnj;ൾ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. വലിയ രീതിയിലുള്ള മാറ്റമാണ് പ്രതിസന്ധി പരിഹരിക്കാനായി മോട്ടോർ വാഹന വകുപ്പ് സർക്കുലറിലൂടെ മുന്നോട്ട് വച്ചിട്ടുള്ളത്. പ്രതിദിന ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം നാൽപതിൽ നിന്ന് അന്&zwj;പതാക്കി ഉയര്&zwj;ത്തി.നേരത്തെ ഇത് 40 ആയിരുന്നു ദിവസവും 28 പുതിയ അപേക്ഷകളില്&zwj; ടെസ്റ്റ് നടത്തും. 20 പേര്&zwj;ക്ക് റീ ടെസ്റ്റ്. വിദേശത്തേക്ക് ജോലിക്കോ പഠനത്തിനോ പോകുന്നത് ചൂണ്ടിക്കാട്ടി അപേക്ഷിച്ചവരിൽ ദിവസവും രണ്ടു പേര്&zwj;ക്ക് വീതവും ടെസ്റ്റ് നടത്തും. ഫിറ്റനസ് പരിശോധനയും ഡ്രൈവിംഗ് ടെസ്റ്റും ഒരു ദിവസം പാടില്ലെന്ന നിബന്ധനയും മാറ്റി. ആദ്യ ടെസ്റ്റ് തോറ്റാൽ എട്ടു ദിവസത്തിനകം രണ്ടാം ടെസ്റ്റിന് സമയം നൽകും. ലേണേഴ്സ് അപേക്ഷ ലഭിച്ച് മൂന്നു ദിവസത്തിനുള്ളിൽ ടെസ്റ്റിനുള്ള തീയതി നൽകും.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;ഡ്രൈവിങ് ടെസ്റ്റ് സംബന്ധിച്ച മുൻ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്&zwj;റെ തീരുമാനം അടിമുടി തിരുത്തുന്നതാണ് പുതിയ സർക്കുലർ. ഡ്രൈവിങ് ലൈസൻസ് പരീക്ഷാ നടത്തിപ്പിൽ ഗുരുതര പിഴവുണ്ടെന്ന് കണ്ടെത്തിയാണ് മുൻ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ ടെസ്റ്റിൽ നിയന്ത്രണം കൊണ്ടുവന്നത്. സിഐടിയു അടക്കം പ്രതിഷേധിച്ചിട്ടും മന്ത്രി പിൻമാറിയില്ല. ഒരു എംവിയും എഎംവിയും അടക്കമുള്ള ഉദ്യോഗസ്ഥർ 60 ടെസ്റ്റുകള്&zwj; വരെ നടത്തുമായിരുന്നു. ഇത് 40 ആക്കി കുറച്ചു. ഇതോടെ അപേക്ഷകള്&zwj; കെട്ടിക്കിടപ്പായി. ലൈസൻസിനായി കാത്തിരിക്കുന്നവരുടെ പരാതി കൂടി. 18 വർഷം വരെ പഴക്കം ഉള്ള വാഹനങ്ങൾ മാത്രമേ ടെസ്റ്റിന് ഉപയോഗിക്കാവൂ, ടെസ്റ്റ്&zwnj; വാഹനങ്ങളിൽ ക്യാമറ വെക്കുന്നതിന് മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിക്കും എന്നെല്ലാം അന്നത്തെ ഉത്തരവിലുണ്ടായിരുന്നു. തുടർന്ന് ഡ്രൈവിങ് സ്കൂളുകൾ കടുത്ത എതിർപ്പുമായി രംഗത്തെത്തിയിരുന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>auto-blog</category>
            <dc:creator>Elsa TJ</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/driving-licence-mvd-change-stand-dimiss-ganesh-kumars-directions-applicants-to-get-licence-fast-articleshow-3ekrha0"/>
        </item>
        <item>
            <title><![CDATA[ഹെലികോപ്റ്റർ സ്റ്റണ്ടിനിടെ നടി ബോധരഹിതയായി; ഞെട്ടിക്കും സംഭവം ഹെലികോപ്റ്ററിൽ നിന്ന് വെള്ളത്തിലേക്ക് ചാടിയപ്പോൾ]]></title>
            <link>https://www.asianetnews.com/auto-blog/rubina-dilaik-faints-during-dangerous-helicopter-stunt-on-khatron-ke-khiladi-15-rushed-to-ambulance-articleshow-7plmwpv</link>
            <guid isPermaLink="true">https://www.asianetnews.com/auto-blog/rubina-dilaik-faints-during-dangerous-helicopter-stunt-on-khatron-ke-khiladi-15-rushed-to-ambulance-articleshow-7plmwpv</guid>
            <pubDate>Sat, 01 Aug 2026 22:29:33 +0530</pubDate>
            <description><![CDATA['ഖത്രോൻ കെ ഖിലാഡി 15'-ന്റെ പ്രീമിയർ എപ്പിസോഡിന് മുന്നോടിയായി പുറത്തുവന്ന പ്രമോയിൽ നടി റുബീന ദിലൈക് ഹെലികോപ്റ്റർ സ്റ്റണ്ടിനിടെ ബോധരഹിതയാകുന്നു. വെള്ളത്തിലേക്ക് ചാടിയതിന് പിന്നാലെ ബോധം നഷ്ടപ്പെട്ട താരത്തെ മെഡിക്കൽ സംഘം ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. ഇത് ജീവിതത്തിലെ ഏറ്റവും തീവ്രമായ അനുഭവമായിരുന്നു എന്ന് റുബീന പിന്നീട് പ്രതികരിച്ചു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kekd1zbhwbf3t852zrz7tg9h,imgname-helicopter-1768030272881.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ടെ&lt;/strong&gt;ലിവിഷനിലെ ഏറ്റവും ജനപ്രിയമായ സ്റ്റണ്ട് റിയാലിറ്റി ഷോകളിലൊന്നായ 'ഖത്രോൻ കെ ഖിലാഡി 15'-ന്റെ പ്രീമിയർ എപ്പിസോഡിന് മുന്നോടിയായി പുറത്തുവന്ന പ്രമോ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. അതിസാഹസിക ഹെലികോപ്റ്റർ സ്റ്റണ്ടിനിടെ നടി റുബീന ദിലൈക് ബോധരഹിതയാകുന്നതും തുടർന്ന് മെഡിക്കൽ സംഘത്തിന്റെ അടിയന്തര ഇടപെടലിലൂടെ ആംബുലൻസിലേക്ക് മാറ്റുന്നതുമാണ് പ്രമോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.&lt;/p&gt;&lt;p&gt;രോഹിത് ഷെട്ടി അവതാരകനാകുന്ന പുതിയ സീസൺ ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിലാണ് ചിത്രീകരിച്ചിരിക്കുന്നത്. 'ദർ കാ നയാ ദൗർ' എന്ന ടാഗ്&zwnj;ലൈനുമായി എത്തുന്ന സീസണിൽ മുൻ വർഷങ്ങളേക്കാൾ അപകടസാധ്യതയേറിയ സ്റ്റണ്ടുകളാണ് ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. പുറത്തുവന്ന ദൃശ്യങ്ങൾ പ്രകാരം, വലിയ ജലാശയത്തിന് മുകളിലൂടെ പറക്കുന്ന ഹെലികോപ്റ്ററിൽ നിന്ന് തൂക്കിയിട്ട കയർ ഏണിയിലൂടെ വെള്ളത്തിലേക്ക് ചാുക എന്ന വെല്ലുവിളിയാണ് റുബീന ഏറ്റെടുത്തത്. ആത്മവിശ്വാസത്തോടെ സ്റ്റണ്ട് പൂർത്തിയാക്കാൻ ശ്രമിച്ച താരം പിന്നീട് വെള്ളത്തിലേക്ക് ചാടിയെങ്കിലും, അതിന് പിന്നാലെ ബോധരഹിതയാവുകയായിരുന്നു. ഉടൻ തന്നെ സുരക്ഷാ സംഘവും മെഡിക്കൽ ടീമും സ്ഥലത്തെത്തി റുബീനയ്ക്ക് പ്രാഥമിക ചികിത്സ നൽകുകയും ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഈ സംഭവം മറ്റ് മത്സരാർത്ഥികളെയും ഞെട്ടിച്ചുവെന്നാണ് റിപ്പോർട്ടുകൾ.&lt;/p&gt;&lt;p&gt;സംഭവത്തെക്കുറിച്ച് പ്രതികരിച്ച റുബീന, ഷോയിൽ ശക്തമായ തുടക്കം കുറിക്കാനായിരുന്നു തന്&zwj;റെ ആഗ്രഹമെന്ന് പറഞ്ഞു. &quot;എന്റെ ഇരട്ട പെൺമക്കൾക്ക് അവരുടെ അമ്മ ഒരിക്കലും വെല്ലുവിളികളിൽ നിന്ന് പിന്നോട്ടില്ലെന്ന് അറിയൻ വേണ്ടി കൂടി ആയിരുന്നു ഈ ഷോയിൽ പങ്കെടുക്കാൻ തീരുമാനിച്ചത്. എന്നാൽ കാര്യങ്ങൾ അപ്രതീക്ഷിതമായി മാറി. ഞാൻ ബോധരഹിതയായതിന് ശേഷം എന്താണ് സംഭവിച്ചതെന്ന് മറ്റുള്ളവർ പറഞ്ഞാണ് അറിഞ്ഞത്. അതിനാൽ പ്രീമിയർ എപ്പിസോഡ് ഞാൻ തന്നെയും കാണും. എന്നെ ഉടൻ ആംബുലൻസിലേക്ക് മാറ്റി മികച്ച പരിചരണം നൽകിയ മുഴുവൻ ടീമിനോടും നന്ദിയുണ്ട്. ജീവിതത്തിലെ ഏറ്റവും തീവ്രമായ അനുഭവമായിരുന്നു അത്,&quot; എന്നാണ് റുബീനയുടെ പ്രതികരണം.&lt;/p&gt;&lt;p&gt;റുബീനയുടെ ആരോഗ്യനിലയെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്. സംഭവത്തിന്റെ പൂർണ ദൃശ്യങ്ങൾ ഷോയുടെ പ്രീമിയർ എപ്പിസോഡിൽ സംപ്രേഷണം ചെയ്യുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.&lt;/p&gt;]]></content:encoded>
            <category>auto-blog</category>
            <dc:creator>Prashobh Prasannan</dc:creator>
            <atom:link href="https://www.asianetnews.com/auto-blog/rubina-dilaik-faints-during-dangerous-helicopter-stunt-on-khatron-ke-khiladi-15-rushed-to-ambulance-articleshow-7plmwpv"/>
        </item>
        <item>
            <title><![CDATA[പരീക്ഷണങ്ങൾ വിജയം, E20 പെട്രോൾ സുരക്ഷിതമെന്ന് കേന്ദ്രം; പഴയ വാഹനങ്ങൾക്കും ആശങ്ക വേണ്ട]]></title>
            <link>https://www.asianetnews.com/auto-blog/is-e20-petrol-safe-for-older-vehicles-centre-says-tests-found-no-major-damage-articleshow-8vkp3go</link>
            <guid isPermaLink="true">https://www.asianetnews.com/auto-blog/is-e20-petrol-safe-for-older-vehicles-centre-says-tests-found-no-major-damage-articleshow-8vkp3go</guid>
            <pubDate>Sat, 08 Aug 2026 08:07:01 +0530</pubDate>
            <description><![CDATA[രാജ്യത്ത് ഉപയോഗം വ്യാപിപ്പിക്കുന്ന E20 പെട്രോൾ പൂർണമായും സുരക്ഷിതമാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ARAI, SIAM തുടങ്ങിയ ഏജൻസികൾ നടത്തിയ വിശദമായ പരീക്ഷണങ്ങളിൽ, എഞ്ചിൻ പ്രകടനം, മൈലേജ്, പഴയ വാഹനങ്ങളിലെ ഉപയോഗം എന്നിവയിൽ കാര്യമായ പ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും സർക്കാർ അറിയിച്ചു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kyh7zrp8hvvrkkg6ww8yx60k,imgname-chatgpt-image-jul-27--2026--01-04-51-pm-1785137717960.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;രാ&lt;/strong&gt;ജ്യത്ത് എഥനോൾ മിശ്രിത ഇന്ധനത്തിന്റെ ഉപയോഗം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി E20 പെട്രോൾ നിലവിലുള്ള മാനദണ്ഡങ്ങൾ പ്രകാരം പൂർണമായും സുരക്ഷിതമാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. കഴിഞ്ഞദിവസം പാർലമെന്റിൽ നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ് ഹെവി ഇൻഡസ്ട്രീസ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. സർക്കാർ ഏജൻസികൾ, വാഹന നിർമാതാക്കൾ, ഓട്ടോമൊബൈൽ മേഖലയിലെ പ്രമുഖ സ്ഥാപനങ്ങൾ എന്നിവർ ചേർന്ന് നടത്തിയ ലാബ്, റോഡ് പരീക്ഷണങ്ങളിൽ E20 പെട്രോൾ സുരക്ഷിതമാണെന്ന് കണ്ടെത്തിയതായും സർക്കാർ വ്യക്തമാക്കി.&lt;/p&gt;&lt;h2&gt;വിശദമായ പരിശോധനകൾക്ക് ശേഷമാണ് അംഗീകാരം&lt;/h2&gt;&lt;p&gt;എഞ്ചിന്റെ കരുത്ത്, വാഹനത്തിന്റെ പ്രകടനം, ഇന്ധനക്ഷമത (മൈലേജ്), വിവിധ കാലാവസ്ഥകളിലെ പ്രവർത്തനം തുടങ്ങിയ നിരവധി ഘടകങ്ങൾ വിശദമായി പരിശോധിച്ച ശേഷമാണ് E20 പെട്രോളിന് അംഗീകാരം നൽകിയതെന്ന് മന്ത്രാലയം അറിയിച്ചു. എല്ലാ സാങ്കേതിക പരിശോധനകളും വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് പൊതുജന ഉപയോഗത്തിനായി ഇന്ധനം അവതരിപ്പിക്കാൻ തീരുമാനിച്ചതെന്നും സർക്കാർ വ്യക്തമാക്കി.&lt;/p&gt;&lt;h2&gt;പരിശോധനയിൽ പങ്കെടുത്തത് പ്രമുഖ സ്ഥാപനങ്ങൾ&lt;/h2&gt;&lt;p&gt;E20 പെട്രോളിന്റെ സുരക്ഷയും കാര്യക്ഷമതയും വിലയിരുത്തുന്നതിനായി ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (ARAI), സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്&zwnj;സ് (SIAM), ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOCL), രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കൾ എന്നിവ സംയുക്തമായി പരീക്ഷണങ്ങൾ നടത്തി. വിവിധ തലങ്ങളിലുള്ള ശാസ്ത്രീയ പഠനങ്ങൾക്കും പരീക്ഷണങ്ങൾക്കും ശേഷമാണ് ഇന്ധനത്തിന്റെ ഉപയോഗം സുരക്ഷിതമാണെന്ന നിഗമനത്തിലെത്തിയത്.&lt;/p&gt;&lt;h2&gt;എന്തൊക്കെ കാര്യങ്ങളാണ് പരിശോധിച്ചത്?&lt;/h2&gt;&lt;p&gt;വാഹനങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുന്ന പ്രധാന ഘടകങ്ങളെല്ലാം പരിശോധനയുടെ ഭാഗമായിരുന്നു. എഞ്ചിൻ പ്രകടനം, ഡ്രൈവിംഗ് അനുഭവം, കുറഞ്ഞ താപനിലയിൽ എഞ്ചിൻ സ്റ്റാർട്ട് ചെയ്യാനുള്ള ശേഷി, തുരുമ്പ് പ്രതിരോധം, എൻജിൻ ഘടകങ്ങളുമായുള്ള ഇന്ധനത്തിന്റെ അനുയോജ്യത, ഫ്യൂവൽ സിസ്റ്റത്തിന്റെ ദൈർഘ്യം, മലിനീകരണ തോത്, മൈലേജ് എന്നിവ വിശദമായി വിലയിരുത്തി. ഈ പരിശോധനകളിൽ E20 പെട്രോൾ കാര്യമായ സാങ്കേതിക പ്രശ്നങ്ങളൊന്നും സൃഷ്ടിക്കുന്നില്ലെന്നാണ് കണ്ടെത്തൽ.&lt;/p&gt;&lt;h2&gt;നിതി ആയോഗ് സമിതിയുടെ നിർണായക പങ്ക്&lt;/h2&gt;&lt;p&gt;2020 ഡിസംബർ 26-ന് നിതി ആയോഗിന്റെ നേതൃത്വത്തിൽ രൂപീകരിച്ച അന്തർ മന്ത്രിതല സമിതിയാണ് E20 ഇന്ധനത്തിന്റെ ഉപയോഗവും വാഹനങ്ങളിലുണ്ടാക്കുന്ന സ്വാധീനവും വിശദമായി പരിശോധിച്ചത്. എഥനോൾ മിശ്രിതം വാഹനങ്ങളുടെ എൻജിൻ, സ്പെയർ പാർട്സ്, മൈലേജ് എന്നിവയെ എങ്ങനെ ബാധിക്കുമെന്നതായിരുന്നു പ്രധാന പഠനവിഷയം. ARAI, SIAM, IOCL എന്നിവയുടെ ഗവേഷണ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് സമിതി ശുപാർശകൾ തയ്യാറാക്കിയത്.&lt;/p&gt;&lt;h2&gt;പഴയ വാഹന ഉടമകൾ ആശങ്കപ്പെടേണ്ടതുണ്ടോ?&lt;/h2&gt;&lt;p&gt;E20 പെട്രോൾ പഴയ വാഹനങ്ങൾക്ക് ദോഷകരമാണോ എന്ന സംശയം വാഹന ഉടമകൾക്കിടയിൽ വ്യാപകമായിരുന്നു. എന്നാൽ ഇതിലും സർക്കാർ വ്യക്തത വരുത്തി. ലാബ് പരീക്ഷണങ്ങളിലും യഥാർഥ റോഡ് പരിശോധനകളിലും പഴയ മോഡലുകളിൽ E20 ഉപയോഗിച്ചതിനെ തുടർന്ന് എൻജിനോ മറ്റ് പ്രധാന ഘടകങ്ങളോ കാര്യമായി കേടുപാടുകൾ നേരിട്ടതായി കണ്ടെത്തിയിട്ടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. സാധാരണ ഉപയോഗത്തിൽ വാഹനത്തിന്റെ പ്രകടനത്തെയോ എൻജിന്റെ ആയുസിനെയോ പ്രതികൂലമായി ബാധിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും സർക്കാർ അറിയിച്ചു.&lt;/p&gt;]]></content:encoded>
            <category>auto-blog</category>
            <dc:creator>Prashobh Prasannan</dc:creator>
            <atom:link href="https://www.asianetnews.com/auto-blog/is-e20-petrol-safe-for-older-vehicles-centre-says-tests-found-no-major-damage-articleshow-8vkp3go"/>
        </item>
        <item>
            <title><![CDATA[നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ]]></title>
            <link>https://www.asianetnews.com/webstories/auto-blog/diesel-and-petrol-price-today-04-august-2026-a47t6p8</link>
            <guid isPermaLink="true">https://www.asianetnews.com/webstories/auto-blog/diesel-and-petrol-price-today-04-august-2026-a47t6p8</guid>
            <pubDate>Tue, 04 Aug 2026 11:44:34 +0530</pubDate>
            <description><![CDATA[&lt;p&gt;ഇതാ കേരളത്തിലേത് ഉൾപ്പെടെ രാജ്യത്തെ വിവിധ പ്രമുഖ നഗരങ്ങളിലെ ഇന്നത്തെ (2026 ഓഗസ്റ്റ് 04) പെട്രോൾ, ഡീസൽ വിലകൾ അറിയാം&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01hs67yr0extf5y9d8y0xcxpqy,imgname-Petrol-price-in-the-world-1710680399886.jpg" type="image/jpeg" height="390" width="690"/>
            <category>auto-blog</category>
            <dc:creator>Prashob Mon</dc:creator>
            <atom:link href="https://www.asianetnews.com/webstories/auto-blog/diesel-and-petrol-price-today-04-august-2026-a47t6p8"/>
        </item>
        <item>
            <title><![CDATA[നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ]]></title>
            <link>https://www.asianetnews.com/webstories/auto-blog/diesel-and-petrol-price-today-10-august-2026-ef0wgpn</link>
            <guid isPermaLink="true">https://www.asianetnews.com/webstories/auto-blog/diesel-and-petrol-price-today-10-august-2026-ef0wgpn</guid>
            <pubDate>Mon, 10 Aug 2026 12:05:53 +0530</pubDate>
            <description><![CDATA[&lt;p&gt;ഇതാ കേരളത്തിലേത് ഉൾപ്പെടെ രാജ്യത്തെ വിവിധ പ്രമുഖ നഗരങ്ങളിലെ ഇന്നത്തെ (2026 ഓഗസ്റ്റ് 10) പെട്രോൾ, ഡീസൽ വിലകൾ അറിയാം&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01hs67yr0extf5y9d8y0xcxpqy,imgname-Petrol-price-in-the-world-1710680399886.jpg" type="image/jpeg" height="390" width="690"/>
            <category>auto-blog</category>
            <dc:creator>Prashobh Prasannan</dc:creator>
            <atom:link href="https://www.asianetnews.com/webstories/auto-blog/diesel-and-petrol-price-today-10-august-2026-ef0wgpn"/>
        </item>
        <item>
            <title><![CDATA[ഇ20 പേടി, പെട്രോളിന് പണി കിട്ടിയോ? ഈ കാറുകൾക്ക് വൻ ഡിമാൻഡ്; പെട്രോൾ കാർ വേണ്ടെന്ന് ഇന്ത്യക്കാർ, അമ്പരപ്പിക്കുന്ന കണക്കുകൾ]]></title>
            <link>https://www.asianetnews.com/auto-blog/petrol-losing-its-grip-indians-shift-towards-cng-hybrid-and-evs-articleshow-eoo2tcr</link>
            <guid isPermaLink="true">https://www.asianetnews.com/auto-blog/petrol-losing-its-grip-indians-shift-towards-cng-hybrid-and-evs-articleshow-eoo2tcr</guid>
            <pubDate>Sun, 09 Aug 2026 08:23:23 +0530</pubDate>
            <description><![CDATA[രാജ്യത്ത് ഇ20 ഇന്ധനം വ്യാപകമാകുന്നതോടെ ഉപഭോക്താക്കൾ പെട്രോൾ വാഹനങ്ങളിൽ നിന്ന് സിഎൻജി, ഹൈബ്രിഡ്, ഇലക്ട്രിക് തുടങ്ങിയ ബദൽ ഇന്ധനങ്ങളിലേക്ക് മാറുന്നു. ഇ20 ഇന്ധനം മൈലേജിനെയും എഞ്ചിനെയും ബാധിക്കുമോ എന്ന ആശങ്കയാണ് ഈ മാറ്റത്തിന് ഒരു പ്രധാന കാരണം. ഇത് പെട്രോൾ വാഹനങ്ങളും ബദൽ ഇന്ധന വാഹനങ്ങളും തമ്മിലുള്ള വിപണി വിഹിതത്തിലെ അന്തരം ഗണ്യമായി കുറച്ചു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzj6rygkg5c55rdq4gqzcene,imgname-e20-new-1786243742227.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;രാ&lt;/strong&gt;ജ്യത്ത് ഇ20 ഇന്ധനത്തിന്റെ ഉപയോഗം വ്യാപകമാകുന്നതിനിടെ ഉപഭോക്താക്കളുടെ വാഹന തിരഞ്ഞെടുപ്പിലും മാറ്റം. പെട്രോൾ വാഹനങ്ങളെ അപേക്ഷിച്ച് സിഎൻജി, ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങളിലേക്ക് ഉപഭോക്താക്കൾ കൂടുതൽ അടുക്കുന്നതായി ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ. ജൂലൈയിലെ വാഹന റീട്ടെയിൽ വിൽപ്പന കണക്കുകളിലാണ് ഈ മാറ്റം വ്യക്തമായത്.&lt;/p&gt;&lt;h2&gt;പെട്രോളിനൊപ്പം ബദൽ ഇന്ധന വാഹനങ്ങളും&lt;/h2&gt;&lt;p&gt;ജൂലൈയിൽ രാജ്യത്തെ പാസഞ്ചർ വാഹന വിൽപ്പനയിൽ സി.എൻ.ജി, ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങളുടെ സംയുക്ത വിഹിതം 40.59 ശതമാനമായി. പെട്രോൾ വാഹനങ്ങളുടെ വിഹിതം 41.68 ശതമാനമാണ്. അതായത് ഇരുവിഭാഗങ്ങൾക്കുമിടയിലെ വ്യത്യാസം വെറും 1.09 ശതമാനം മാത്രം. ഒരു വർഷം മുമ്പ് പെട്രോൾ വാഹനങ്ങളും ബദൽ ഇന്ധന വാഹനങ്ങളും തമ്മിലുള്ള വ്യത്യാസം 13.21 ശതമാനം പോയിന്&zwj;റ് ആയിരുന്നു. ഒരു വർഷത്തിനിടെ ബദൽ ഇന്ധന വാഹനങ്ങൾ നടത്തിയ മുന്നേറ്റമാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്.&lt;/p&gt;&lt;h2&gt;ഇ20യാണോ മാറ്റത്തിന് പിന്നിൽ?&lt;/h2&gt;&lt;p&gt;20 ശതമാനം എഥനോൾ കലർത്തിയ പെട്രോളാണ് ഇ20. ഇ20 ഇന്ധനത്തിലേക്കുള്ള മാറ്റത്തെക്കുറിച്ചുള്ള ഉപഭോക്താക്കളുടെ ആശങ്കയും ബദൽ ഇന്ധന വാഹനങ്ങളിലേക്കുള്ള നീക്കത്തിന് കാരണമാകുന്നതായി ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് സായി ഗിരിധർ പറഞ്ഞു. ഇ20 ഉപയോഗിച്ചാൽ മൈലേജ് കുറയുമോ, ഈർപ്പവും ക്ലോറൈഡ് മലിനീകരണവും മൂലം എൻജിന് കേടുപാടുകൾ സംഭവിക്കുമോ തുടങ്ങിയ ആശങ്കകളാണ് ഉപഭോക്താക്കൾക്കുള്ളത്. ഇ20 ഉപയോഗത്തിന് അനുയോജ്യമല്ലാത്ത പഴയ വാഹനങ്ങൾക്ക് ശുദ്ധമായ പെട്രോൾ ലഭ്യമാകുമോ എന്നതും ആശങ്ക ഉയർത്തുന്ന വിഷയമാണ്.&lt;/p&gt;&lt;h2&gt;സിഎൻജിക്ക് മുന്നേറ്റം&lt;/h2&gt;&lt;p&gt;ജൂലൈയിലെ പാസഞ്ചർ വാഹന വിൽപ്പനയിൽ സിഎൻജി വാഹനങ്ങൾക്ക് 24.67 ശതമാനം വിഹിതമാണ് ലഭിച്ചത്. ഹൈബ്രിഡ് വാഹനങ്ങൾക്ക് 8.02 ശതമാനവും ഇലക്ട്രിക് വാഹനങ്ങൾക്ക് 7.90 ശതമാനവുമാണ് വിഹിതം. പെട്രോൾ വാഹനങ്ങളുടെ വിഹിതം ഒരു വർഷം മുമ്പുണ്ടായിരുന്ന 47.6 ശതമാനത്തിൽ നിന്ന് 41.68 ശതമാനമായി കുറഞ്ഞു. അതേസമയം സിഎൻജി, ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങളുടെ വിപണി വിഹിതം വർധിച്ചു.&lt;/p&gt;&lt;h2&gt;ഇലക്ട്രിക് വാഹന വിൽപ്പന റെക്കോർഡിൽ&lt;/h2&gt;&lt;p&gt;ഇലക്ട്രിക് വാഹന വിൽപ്പനയും ജൂലൈയിൽ റെക്കോർഡ് ഉയരത്തിലെത്തി. രാജ്യത്ത് 3,27,901 ഇലക്ട്രിക് വാഹനങ്ങളാണ് ജൂലൈയിൽ വിറ്റത്. ആകെ വാഹന വിൽപ്പനയിലെ ഇലക്ട്രിക് വാഹനങ്ങളുടെ വിഹിതം 2025 ജൂലൈയിലെ 9.6 ശതമാനത്തിൽ നിന്ന് 2026 ജൂലൈയിൽ 12.7 ശതമാനമായി ഉയർന്നു.&lt;/p&gt;&lt;h2&gt;പാസഞ്ചർ വാഹന വിൽപ്പനയിലും കുതിപ്പ്&lt;/h2&gt;&lt;p&gt;ജൂലൈയിൽ പാസഞ്ചർ വാഹനങ്ങളുടെ റീട്ടെയിൽ വിൽപ്പന 4,16,555 യൂണിറ്റായി. കഴിഞ്ഞ വർഷം ജൂലൈയെ അപേക്ഷിച്ച് 19.13 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. ജൂലൈ മാസത്തിൽ ആദ്യമായാണ് പാസഞ്ചർ വാഹന വിൽപ്പന നാല് ലക്ഷം യൂണിറ്റ് കടക്കുന്നത്. നികുതി പരിഷ്കരണത്തിലൂടെയുണ്ടായ താങ്ങാനാകുന്ന വില, പുതിയ മോഡലുകളുടെ വരവ്, വിവിധ ഓഫറുകൾ എന്നിവയും വാഹന വിൽപ്പന ഉയരാൻ കാരണമായതായി ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ ചൂണ്ടിക്കാട്ടി.&lt;/p&gt;&lt;h2&gt;ആകെ വാഹന വിൽപ്പനയും റെക്കോർഡിൽ&lt;/h2&gt;&lt;p&gt;രാജ്യത്തെ ആകെ വാഹന റീട്ടെയിൽ വിൽപ്പന ജൂലൈയിൽ 25,91,138 യൂണിറ്റിലെത്തി. വാർഷികാടിസ്ഥാനത്തിൽ 25.89 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. ഇരുചക്ര വാഹന വിൽപ്പന 18,18,289 യൂണിറ്റും വാണിജ്യ വാഹന വിൽപ്പന 99,666 യൂണിറ്റും മുച്ചക്ര വാഹന വിൽപ്പന 1,33,778 യൂണിറ്റുമാണ്. യഥാക്രമം 28.25 ശതമാനം, 24.04 ശതമാനം, 16.16 ശതമാനം വളർച്ചയും ഈ വിഭാഗങ്ങളിൽ രേഖപ്പെടുത്തി.&lt;/p&gt;&lt;h2&gt;മുന്നോട്ടും വാഹന വിപണിക്ക് പ്രതീക്ഷ&lt;/h2&gt;&lt;p&gt;ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ള കാലയളവിലും വാഹന വിപണി മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് ഡീലർമാരുടെ പ്രതീക്ഷ. സർവേയിൽ പങ്കെടുത്ത 87.85 ശതമാനം ഡീലർമാരും വളർച്ച പ്രതീക്ഷിക്കുന്നതായി ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ അറിയിച്ചു. ഇ20യെക്കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കുമ്പോഴും സിഎൻജി, ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള ഉപഭോക്താക്കളുടെ നീക്കം ഇന്ത്യൻ വാഹന വിപണിയിൽ വലിയൊരു മാറ്റത്തിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.&lt;/p&gt;]]></content:encoded>
            <category>auto-blog</category>
            <dc:creator>Prashobh Prasannan</dc:creator>
            <atom:link href="https://www.asianetnews.com/auto-blog/petrol-losing-its-grip-indians-shift-towards-cng-hybrid-and-evs-articleshow-eoo2tcr"/>
        </item>
        <item>
            <title><![CDATA[സുരക്ഷയും മൈലേജും വിലക്കുറവും ഒരുമിച്ച്: ഇതാ ഇന്ത്യയിലെ മികച്ച ബജറ്റ് കാറുകൾ]]></title>
            <link>https://www.asianetnews.com/auto-blog/top-affordable-5-star-safety-rated-and-best-mileage-cars-in-india-you-can-buy-articleshow-k6sh8k6</link>
            <guid isPermaLink="true">https://www.asianetnews.com/auto-blog/top-affordable-5-star-safety-rated-and-best-mileage-cars-in-india-you-can-buy-articleshow-k6sh8k6</guid>
            <pubDate>Mon, 27 Jul 2026 12:39:54 +0530</pubDate>
            <description><![CDATA[ഇന്ത്യയിൽ കുറഞ്ഞ ബജറ്റിൽ ലഭ്യമായ, ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സുരക്ഷാ റേറ്റിംഗ് നേടിയ മികച്ച കാറുകളെ ഈ ലേഖനം പരിചയപ്പെടുത്തുന്നു. ടാറ്റ പഞ്ച്, ആൾട്രോസ്, നെക്&zwnj;സോൺ, മഹീന്ദ്ര XUV 3XO, ഫോക്&zwnj;സ്&zwnj;വാഗൺ വിർടസ് തുടങ്ങിയ മോഡലുകൾ സുരക്ഷയ്&zwnj;ക്കൊപ്പം മികച്ച ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jf7053ntethbjgv8eeahc172,imgname-safest-cars.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കാ&lt;/strong&gt;ർ വാങ്ങുമ്പോൾ ഇന്ന് ഉപഭോക്താക്കൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കുന്ന കാര്യങ്ങളിലൊന്നാണ് സുരക്ഷ. കുറഞ്ഞ ബജറ്റിൽ മികച്ച സുരക്ഷാ ഫീച്ചറുകളുള്ള വാഹനം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ത്യയിൽ നിരവധി മികച്ച ഓപ്ഷനുകൾ ലഭ്യമാണ്. ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് 5-സ്റ്റാർ സുരക്ഷാ റേറ്റിംഗ് നേടിയ ചില കാറുകൾ സുരക്ഷയ്ക്കൊപ്പം മികച്ച ഇന്ധനക്ഷമതയും നൽകുന്നുണ്ട്. ടാറ്റ പഞ്ച്, ടാറ്റ ആൾട്രോസ്, മഹീന്ദ്ര XUV 3XO, ടാറ്റ നെക്&zwnj;സോൺ, ഫോക്&zwnj;സ്&zwnj;വാഗൺ വിർടസ് എന്നിവയാണ് ഈ പട്ടികയിലെ പ്രധാന മോഡലുകൾ. ഈ കാറുകളക്കുറിച്ച് കൂടുതൽ വിശദമായി അറിയാം.&lt;/p&gt;&lt;h2&gt;ടാറ്റ പഞ്ച്&lt;/h2&gt;&lt;h3&gt;പ്രാരംഭ വില: 5.70 ലക്ഷം (എക്സ്-ഷോറൂം)&lt;/h3&gt;&lt;p&gt;ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ബജറ്റ് എസ്&zwnj;യുവികളിൽ ഒന്നാണ് ടാറ്റ പഞ്ച്. ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ മുതിർന്ന യാത്രക്കാരുടെ സുരക്ഷയ്ക്കായി 5-സ്റ്റാർ റേറ്റിംഗ് നേടിയ ഈ കോംപാക്ട് എസ്&zwnj;യുവി, കരുത്തുറ്റ ബോഡി ഘടനയുമായാണ് എത്തുന്നത്. ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഇബിഡി സഹിതമുള്ള ABS, ഇലക്ട്രോണിക് സ്റ്റബിലിറ്റി കൺട്രോൾ ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ വാഹനത്തിലുണ്ട്. നഗര യാത്രകൾക്കും കുടുംബ ഉപയോഗത്തിനും അനുയോജ്യമായ മോഡലാണ് ടാറ്റ പഞ്ച്.&lt;/p&gt;&lt;h2&gt;ടാറ്റ ആൾട്രോസ്&lt;/h2&gt;&lt;h3&gt;പ്രാരംഭ വില: 6.30 ലക്ഷം (എക്സ്-ഷോറൂം)&lt;/h3&gt;&lt;p&gt;ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ പ്രീമിയം ഹാച്ച്ബാക്കുകളിൽ ഒന്നാണ് ടാറ്റ ആൾട്രോസ്. ഗ്ലോബൽ NCAP-ൽ നിന്ന് 5-സ്റ്റാർ സുരക്ഷാ റേറ്റിംഗ് നേടിയ ഈ കാർ കരുത്തുറ്റ ബോഡി ഷെല്ലും നിരവധി സുരക്ഷാ സംവിധാനങ്ങളുമായാണ് എത്തുന്നത്. ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റബിലിറ്റി കൺട്രോൾ (ESC), EBD സഹിതമുള്ള ABS തുടങ്ങിയ ഫീച്ചറുകൾ യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കുന്നു. മികച്ച മൈലേജും പ്രീമിയം ഫീലും ആഗ്രഹിക്കുന്നവർക്ക് ആൾട്രോസ് മികച്ചൊരു തിരഞ്ഞെടുപ്പാണ്.&lt;/p&gt;&lt;h2&gt;മഹീന്ദ്ര XUV 3XO&lt;/h2&gt;&lt;h3&gt;ആരംഭ വില: 7.79 ലക്ഷം (എക്സ്-ഷോറൂം)&lt;/h3&gt;&lt;p&gt;എസ്&zwnj;യുവി ഡിസൈനും മികച്ച സുരക്ഷാ സാങ്കേതികവിദ്യയും ഒരുമിപ്പിക്കുന്ന മോഡലാണ് മഹീന്ദ്ര XUV 3XO. ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിംഗ് നേടിയ ഈ വാഹനം കുടുംബ ഉപഭോക്താക്കൾക്കിടയിൽ ശ്രദ്ധ നേടിയിട്ടുണ്ട്. ആറ് എയർബാഗുകൾ, 360 ഡിഗ്രി ക്യാമറ, EBD സഹിതമുള്ള ABS, നൂതന ഡ്രൈവർ അസിസ്റ്റൻസ് സംവിധാനങ്ങൾ എന്നിവ വാഹനത്തിലുണ്ട്. സുരക്ഷയ്ക്കൊപ്പം മികച്ച പ്രകടനവും നൽകുന്ന കോംപാക്ട് എസ്&zwnj;യുവിയാണിത്.&lt;/p&gt;&lt;h2&gt;ടാറ്റ നെക്&zwnj;സോൺ&lt;/h2&gt;&lt;h3&gt;ആരംഭ വില: 7.40 ലക്ഷം (എക്സ്-ഷോറൂം)&lt;/h3&gt;&lt;p&gt;ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ കോംപാക്ട് എസ്&zwnj;യുവികളിൽ ഒന്നാണ് ടാറ്റ നെക്&zwnj;സോൺ. ഗ്ലോബൽ NCAP-ൽ 5-സ്റ്റാർ സുരക്ഷാ റേറ്റിംഗ് നേടിയ ഈ വാഹനം കരുത്തുറ്റ നിർമ്മാണ നിലവാരത്തിനും സുരക്ഷാ സവിശേഷതകൾക്കും പേരുകേട്ടതാണ്. ആറ് എയർബാഗുകൾ, ഹിൽ ഹോൾഡ് അസിസ്റ്റ്, ABS, ഇലക്ട്രോണിക് സ്റ്റബിലിറ്റി കൺട്രോൾ തുടങ്ങിയ സംവിധാനങ്ങൾ നെക്&zwnj;സോണിലുണ്ട്. പെട്രോൾ, ഡീസൽ എൻജിൻ ഓപ്ഷനുകളോടെ മികച്ച ഇന്ധനക്ഷമതയും വാഹനം വാഗ്ദാനം ചെയ്യുന്നു.&lt;/p&gt;&lt;h2&gt;ഫോക്&zwnj;സ്&zwnj;വാഗൺ വിർടസ്&lt;/h2&gt;&lt;h3&gt;ആരംഭ വില: 10.50 ലക്ഷം (എക്സ്-ഷോറൂം)&lt;/h3&gt;&lt;p&gt;ഈ പട്ടികയിലെ ഏക സെഡാൻ മോഡലാണ് ഫോക്&zwnj;സ്&zwnj;വാഗൺ വിർടസ്. ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സുരക്ഷാ റേറ്റിംഗ് നേടിയ വിർടസ് ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ സെഡാനുകളിൽ ഒന്നാണ്. ആറ് എയർബാഗുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), ABS, മറ്റ് നൂതന സുരക്ഷാ സാങ്കേതികവിദ്യകൾ എന്നിവ സ്റ്റാൻഡേർഡായി ലഭിക്കുന്നു. മികച്ച ഡ്രൈവിംഗ് അനുഭവത്തിനൊപ്പം സുരക്ഷയും നൽകുന്ന പ്രീമിയം സെഡാനാണ് വിർടസ്.&lt;/p&gt;&lt;h2&gt;സുരക്ഷയും മൈലേജും ഒരുമിച്ച്&lt;/h2&gt;&lt;p&gt;കാർ വാങ്ങുമ്പോൾ സുരക്ഷ, മൈലേജ്, വില എന്നിവ തമ്മിൽ മികച്ച ബാലൻസ് കണ്ടെത്തുകയാണ് ഉപഭോക്താക്കളുടെ പ്രധാന ലക്ഷ്യം. ടാറ്റ പഞ്ച് പോലുള്ള ബജറ്റ് എസ്&zwnj;യുവി മുതൽ ഫോക്&zwnj;സ്&zwnj;വാഗൺ വിർടസ് പോലുള്ള പ്രീമിയം സെഡാൻ വരെ, ഈ മോഡലുകൾ സുരക്ഷയ്ക്ക് മുൻഗണന നൽകുന്ന ഇന്ത്യൻ ഉപഭോക്താക്കൾക്ക് മികച്ച ഓപ്ഷനുകളാണ്.&lt;/p&gt;]]></content:encoded>
            <category>auto-blog</category>
            <dc:creator>Prashob Mon</dc:creator>
            <atom:link href="https://www.asianetnews.com/auto-blog/top-affordable-5-star-safety-rated-and-best-mileage-cars-in-india-you-can-buy-articleshow-k6sh8k6"/>
        </item>
        <item>
            <title><![CDATA[ഇൻഡൽ ചാമ്പ്യൻസ് ലീഗ്: ട്രിവാൻഡ്രം സോൺ ഫുട്ബോൾ കിരീടം നേടി കൈരളി ഫോർഡ് തിരുവനന്തപുരം]]></title>
            <link>https://www.asianetnews.com/auto-blog/indel-champions-league-2026-kairali-ford-thiruvananthapuram-clinches-trivandrum-zone-title-articleshow-ki0lriy</link>
            <guid isPermaLink="true">https://www.asianetnews.com/auto-blog/indel-champions-league-2026-kairali-ford-thiruvananthapuram-clinches-trivandrum-zone-title-articleshow-ki0lriy</guid>
            <pubDate>Tue, 28 Jul 2026 22:04:40 +0530</pubDate>
            <description><![CDATA[ഇൻഡൽ ഓട്ടോമോട്ടീവ്സ് സംഘടിപ്പിച്ച ഇൻഡൽ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ടൂർണമെന്റിന്റെ ട്രിവാൻഡ്രം സോൺ മത്സരങ്ങളിൽ കൈരളി ഫോർഡ് ചാമ്പ്യൻമാരായി. ജീവനക്കാർക്കിടയിൽ ടീം സ്പിരിറ്റും കൂട്ടായ്മയും വളർത്തുക എന്ന ലക്ഷ്യത്തോടെ നടന്ന ടൂർണമെന്റ് ആവേശകരമായ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ചു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kyms3r5n5wz9q0zsw5ehg0wa,imgname-indel-champions-league-2026-nn-1785256337589.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ഇ&lt;/strong&gt;ൻഡൽ ഓട്ടോമോട്ടീവ്സ് സംഘടിപ്പിക്കുന്ന ഇൻഡൽ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ടൂർണമെന്റിന്റെ ഭാഗമായി നടന്ന ട്രിവാൻഡ്രം സോൺ മത്സരങ്ങൾ ആവേശകരമായി സമാപിച്ചു. കൈരളി ഫോർഡിന്റെയും കൈരളി ടൊയോട്ടയുടെയും വിവിധ ടീമുകൾ മാറ്റുരച്ച മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച കൈരളി ഫോർഡ് ട്രിവാൻഡ്രം സോൺ ചാമ്പ്യൻമാരായി.&lt;/p&gt;&lt;p&gt;ജീവനക്കാരുടെ കായിക മികവും കൂട്ടായ പ്രവർത്തന മനോഭാവവും ഒരുപോലെ ഉയർത്തിക്കാട്ടിയ മത്സരങ്ങളാണ് ടൂർണമെന്റിൽ അരങ്ങേറിയത്. ഓരോ മത്സരത്തിലും മികച്ച ടീം വർക്കും ആരോഗ്യകരമായ മത്സരവീര്യവും പ്രകടമായപ്പോൾ കാണികൾക്കും ആവേശകരമായ നിമിഷങ്ങൾ സമ്മാനമായി.&lt;/p&gt;&lt;p&gt;ഇൻഡൽ ഓട്ടോമോട്ടീവ്സ് ഗ്രൂപ്പ് എച്ച് ആർ ഹെഡ് കെ എസ് ഉണ്ണികൃഷ്&zwj;ണൻ കിക്ക്-ഓഫ് നിർവഹിച്ച് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കൈരളി ഫോർഡ് ഡിജിഎം വിവേക് രവീന്ദ്രൻ, കൈരളി ടൊയോട്ട സർവീസ് ഡിജിഎം പ്രമോദ് പി, കൈരളി ടൊയോട്ട എച്ച്ആർ മാനേജർ പോൾ ജോസ് എന്നിവർ പങ്കെടുത്തു.&lt;/p&gt;&lt;p&gt;ജീവനക്കാർക്കിടയിൽ ഐക്യവും സൗഹൃദവും വളർത്തുക, ടീം സ്&zwj;പിരിറ്റ് ശക്തിപ്പെടുത്തുക, പരസ്&zwj;പര സഹകരണവും ആരോഗ്യകരമായ മത്സര മനോഭാവവും പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഇൻഡൽ ചാമ്പ്യൻസ് ലീഗ് സംഘടിപ്പിക്കുന്നതെന്ന് സോണൽ എച്ച് ആർ മാനേജർ എബിൾ ജോസഫ് പറഞ്ഞു. സ്ഥാപനത്തിനുള്ളിലെ മികച്ച തൊഴിൽ സംസ്&zwj;കാരം രൂപപ്പെടുത്തുന്നതിൽ കായിക പ്രവർത്തനങ്ങൾക്ക് നിർണായക പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.&lt;/p&gt;&lt;p&gt;രാജ്യത്തെ വാഹനവിപണിയിൽ ശക്തമായ സാന്നിധ്യമുള്ള ഇൻഡൽ ഓട്ടോമോട്ടീവ്സ്, ബിസിനസ് വളർച്ചയ്ക്കൊപ്പം ജീവനക്കാരുടെ ക്ഷേമത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇത്തരം കായികമത്സരങ്ങൾ സംഘടിപ്പിക്കുന്നത്. &quot;വൺ ടീം, വൺ ഗെയിം, വൺ ചാമ്പ്യൻ!&quot; എന്ന സന്ദേശം ഉയർത്തിപ്പിടിച്ച ട്രിവാൻഡ്രം സോൺ ടൂർണമെന്&zwj;റ്, മത്സരഫലങ്ങൾക്കപ്പുറം കൂട്ടായ്മയുടെയും ടീം സ്&zwj;പിരിറ്റിന്&zwj;റെയും ആഘോഷമായി മാറി.&lt;/p&gt;]]></content:encoded>
            <category>auto-blog</category>
            <dc:creator>Prashobh Prasannan</dc:creator>
            <atom:link href="https://www.asianetnews.com/auto-blog/indel-champions-league-2026-kairali-ford-thiruvananthapuram-clinches-trivandrum-zone-title-articleshow-ki0lriy"/>
        </item>
        <item>
            <title><![CDATA[നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ]]></title>
            <link>https://www.asianetnews.com/webstories/auto-blog/diesel-and-petrol-price-today-05-august-2026-n421pgg</link>
            <guid isPermaLink="true">https://www.asianetnews.com/webstories/auto-blog/diesel-and-petrol-price-today-05-august-2026-n421pgg</guid>
            <pubDate>Wed, 05 Aug 2026 12:02:28 +0530</pubDate>
            <description><![CDATA[&lt;p&gt;ഇതാ കേരളത്തിലേത് ഉൾപ്പെടെ രാജ്യത്തെ വിവിധ പ്രമുഖ നഗരങ്ങളിലെ ഇന്നത്തെ (2026 ഓഗസ്റ്റ് 05) പെട്രോൾ, ഡീസൽ വിലകൾ അറിയാം&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jyjp70ez78jzrc859n2asyaf,imgname-petrol-price-today-25th-june-1750826451423.jpg" type="image/jpeg" height="390" width="690"/>
            <category>auto-blog</category>
            <dc:creator>Prashob Mon</dc:creator>
            <atom:link href="https://www.asianetnews.com/webstories/auto-blog/diesel-and-petrol-price-today-05-august-2026-n421pgg"/>
        </item>
        <item>
            <title><![CDATA[ആവശ്യം ഒന്ന് മാത്രം, '100 ശതമാനം ശുദ്ധമായ പെട്രോൾ ഓരോ പൗരൻ്റേയും അവകാശം', പാറ്റകൾക്ക് പിന്നാലെ തരംഗമായി ഇജെപി]]></title>
            <link>https://www.asianetnews.com/india-news/e20-janta-party-launches-campaign-against-ethanol-blended-fuel-seeks-gadkaris-resignation-articleshow-ql6nhvs</link>
            <guid isPermaLink="true">https://www.asianetnews.com/india-news/e20-janta-party-launches-campaign-against-ethanol-blended-fuel-seeks-gadkaris-resignation-articleshow-ql6nhvs</guid>
            <pubDate>Mon, 27 Jul 2026 11:18:02 +0530</pubDate>
            <description><![CDATA[&lt;p&gt;എഥനോൾ കലർത്തിയ പെട്രോൾ രാജ്യത്ത് അനിവാര്യമാണെന്ന് പറഞ്ഞ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ ആണ് ഇജെപി ലക്ഷ്യമിടുന്നതെന്ന് വ്യക്തം&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kyh1s7td46r36a3bjnc03gvk,imgname-e-20-1785131212619.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഡൽഹി: 'ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. അടുത്തത് എഥനോൾ ഗഡ്കരി'. സമൂഹ മാധ്യമങ്ങളിൽ രണ്ട് ദിവസമായി നടക്കുന്ന ചർച്ചയാണിത്. എന്താണ് 'എഥനോൾ ഗഡ്കരി'. അതിന് മറുപടി നൽകുന്നത് കോക്ക്രോച്ച് ജനത പാർട്ടിക്ക് ശേഷം സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്ന ഇ ട്വൻടി ജനതാ പാർട്ടി അഥവാ ഇജെപിയാണ്. 'ഒരേയൊരു ആവശ്യം, ഒരേയൊരു ദൗത്യം, എഥനോൾ കലർത്താത്ത, 100 ശതമാനം ശുദ്ധമായ പെട്രോൾ എന്നത് ഓരോ പൗരന്റേയും അവകാശം. നിർബന്ധിത എഥനോൾ കലർത്തൽ ഇല്ലാതെ 100 ശതമാനം യഥാർഥ ഇന്ധനമാണ് നമുക്ക് വേണ്ടത്.' ഇതാണ് ഇജെപി മുന്നോട്ട് വയ്ക്കുന്നത്. '100 ശതമാനം ശുദ്ധമായ പെട്രോൾ വാങ്ങാനുള്ള ഓരോ പൗരന്റേയും അവകാശത്തിനായാണ് ഇ20 ജനതാ പാർട്ടി പോരാടുന്നത്. സ്വന്തം വാഹനത്തിൻ്റെ ഇന്ധന ടാങ്കുകളിലേക്ക് എന്താണ് പോകേണ്ടതെന്ന് ഉപഭോക്താക്കൾ തീരുമാനിക്കട്ടെ.' -ഇതാണ് എക്&zwnj;സിലെ ബയോയായി ഇജെപി കുറിച്ചത്.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;ഒറ്റദിവസം കൊണ്ട് എക്&zwnj;സിൽ 20,000-ത്തിലേറെ പേരും ഇൻസ്റ്റഗ്രാമിൽ 27,000-ത്തിലേറെ പേരുമാണ് ഇജെപിയെ ഫോളോ ചെയ്തത്. ഈ നിമിഷമാകുമ്പോൾ ഇജെപിയെ ഫോളോ ചെയ്തവരുടെ എണ്ണം അതിൻ്റെ ഇരട്ടിയിലധികമായിരിക്കും. മെയ്&zwnj; 16ന് കോക്ക്രോച്ച് ജനത പാർട്ടി ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ചപ്പോൾ 24 മണിക്കൂറിനുള്ളിൽ 15,000-ത്തിലധികം ഫോളോവേഴ്സിനെയാണ് ലഭിച്ചത്. മെയ് 21 വരെ ആയപ്പോഴേക്കും 14 മില്ല്യൺ ഫോളേവേഴ്&zwnj;സ് സിജെപിക്ക് ഒപ്പം ചേർന്നു. അതായത് ഓരോ മിനിറ്റിലും ആയിരക്കണക്കിന് പേരാണ് പാറ്റ ഗ്രൂപ്പിനെ പിന്തുടർന്നത്. ഫോളേവേഴ്&zwnj;സിൻ്റെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെയും കോക്ക്രോച്ച് ജനത പാർട്ടി മറികടന്നിരുന്നു. പിന്നീട് നടന്നത് ചരിത്രം.&lt;/p&gt;&lt;p&gt;20 ശതമാനം എഥനോൾ ചേർത്ത പെട്രോൾ അഥവാ ഇ20 പെട്രോൾ കാരണം വാഹനങ്ങൾക്കുണ്ടാകുന്ന പ്രശ്&zwnj;നങ്ങളെ കുറിച്ചും ഇ20 പെട്രോളിനെതിരായ പ്രതിഷേധങ്ങളെ കുറിച്ചുള്ള വാർത്തകളുമാണ് ആദ്യഘട്ടത്തിൽ ഇജെപി പോസ്റ്റ് ചെയ്തത്. 'ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. അടുത്തത് എഥനോൾ ഗഡ്കരി'തുടങ്ങിയ പോസ്റ്റുകൾ തൊട്ടുപിന്നാലെയെത്തി. എഥനോൾ കലർത്തിയ പെട്രോൾ രാജ്യത്ത് അനിവാര്യമാണെന്ന് പറഞ്ഞ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ ആണ് ഇജെപി ലക്ഷ്യമിടുന്നതെന്ന് വ്യക്തം. ഇതൊരു രാഷ്ട്രീയ മുന്നേറ്റമല്ലെന്നും ഉപഭോക്തൃ അവകാശങ്ങൾക്കായുള്ള മുന്നേറ്റമാണെന്നും ഇജെപി വിശദീകരിക്കുന്നുണ്ട്. കോക്ക്രോച്ച് ജനത പാർട്ടിയുടെ ഇൻസ്റ്റ ബയോയിലും അവർ ഒരു യഥാർത്ഥ രാഷ്ട്രീയ പാർട്ടിയല്ല, മറിച്ച് ഇന്ത്യൻ യുവത്വത്തിൻ്റെ നിശബ്ദമായ ഒരു ഡിജിറ്റൽ കലാപമാണ്. എന്നായിരുന്നു പറഞ്ഞിരുന്നത്.&lt;/p&gt;&lt;p&gt;രാജ്യത്ത് ഉപയോഗിക്കുന്ന ഇ20 പെട്രോൾ പൂർണമായും സുരക്ഷിതവും പരിസ്ഥിതി സൗഹാർദപരവുമായ ഇന്ധനമാണെന്ന് നിലപാട് കേന്ദ്ര സർക്കാർ ആവർത്തിക്കുമ്പോൾ പുതിയ സമൂഹ മാധ്യമ കൂട്ടായ്മയ്ക്ക് എന്ത് ചലനമുണ്ടാക്കാൻ കഴിയുമെന്നാണ് ഉയരുന്ന ചോദ്യം. ആദ്യ പടിയെന്ന നിലയിൽ ആഗസ്റ്റ് നാലിന് ടാക്സി, ടൂറിസ്റ്റ്, വാണിജ്യ വാഹന ഉടമകളോട് പാർലമെൻ്റിലേക്ക് മാർച്ച് നടത്താൻ എക്സ് അക്കൗണ്ട് വഴി ഇ20 ജനതാ പാർട്ടി ആഹ്വാനം ചെയ്ത് കഴിഞ്ഞു.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>auto-blog</category>
            <dc:creator>Elsa TJ</dc:creator>
            <atom:link href="https://www.asianetnews.com/india-news/e20-janta-party-launches-campaign-against-ethanol-blended-fuel-seeks-gadkaris-resignation-articleshow-ql6nhvs"/>
        </item>
        <item>
            <title><![CDATA[പഴയ ഓട്ടോ ഇനി വേണ്ട; തെലങ്കാനയുടെ ഇലക്ട്രിക് വിപ്ലവം]]></title>
            <link>https://www.asianetnews.com/auto-blog/telangana-electric-auto-rickshaw-scheme-articleshow-qyq97p4</link>
            <guid isPermaLink="true">https://www.asianetnews.com/auto-blog/telangana-electric-auto-rickshaw-scheme-articleshow-qyq97p4</guid>
            <pubDate>Sat, 22 Aug 2026 11:08:45 +0530</pubDate>
            <description><![CDATA[മലിനീകരണം കുറയ്ക്കുന്നതിനായി തെലങ്കാന സർക്കാർ 'ഓട്ടോറിക്ഷ ഇലക്ട്രിക് കൺവേർഷൻ സ്കീം-2026' അവതരിപ്പിച്ചു. ഈ പദ്ധതി പ്രകാരം, പഴയ പെട്രോൾ, ഡീസൽ ഓട്ടോറിക്ഷകൾ ഇലക്ട്രിക് ആക്കി മാറ്റുന്നതിനോ പുതിയ ഇലക്ട്രിക് ഓട്ടോ വാങ്ങുന്നതിനോ ₹1.50 ലക്ഷം വരെ സബ്&zwnj;സിഡി നൽകും. ഇത് ഓട്ടോ ഡ്രൈവർമാരുടെ ഇന്ധനച്ചെലവ് കുറയ്ക്കാനും ലക്ഷ്യമിടുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kvwfgs3wswh2531ne67f7jyw,imgname-electric-auto-1782293488764.jpeg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;മ&lt;/strong&gt;ലിനീകരണം കുറയ്ക്കുന്നതിനും പരിസ്ഥിതി സൗഹൃദ പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനുമായി പുതിയ പദ്ധതിയുമായി തെലങ്കാന സർക്കാർ. പഴയ പെട്രോൾ, ഡീസൽ ഓട്ടോറിക്ഷകൾ ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റുന്നതിനാണ് പുതിയ പദ്ധതി. &lsquo;തെലങ്കാന ഓട്ടോറിക്ഷ ഇലക്ട്രിക് കൺവേർഷൻ സ്&zwj;കീം-2026&rsquo; എന്നാണ് പദ്ധതിയുടെ പേര്. ഹൈദരാബാദിലെ അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനൊപ്പം ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ ഇന്ധനച്ചെലവ് കുറയ്ക്കുക എന്നതും പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളാണ്. പദ്ധതിക്ക് തെലങ്കാന മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതായി സംസ്ഥാന ഗതാഗത മന്ത്രി പൊന്നം പ്രഭാകർ അറിയിച്ചു.&lt;/p&gt;&lt;h2&gt;18,766 ഓട്ടോറിക്ഷകൾക്ക് അർഹത&lt;/h2&gt;&lt;p&gt;സർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം നിലവിൽ ക്യൂആർഇ മേഖലയിൽ സർവീസ് നടത്തുന്ന 18,766 ഓട്ടോറിക്ഷകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ 11,254 ഡീസൽ ഓട്ടോറിക്ഷകളും 7,512 പെട്രോൾ ഓട്ടോറിക്ഷകളും ഉൾപ്പെടുന്നു. യോഗ്യരായ വാഹന ഉടമകൾക്ക് പഴയ ഓട്ടോറിക്ഷ ഇലക്ട്രിക് വാഹനമാക്കി മാറ്റുകയോ പുതിയ ഇലക്ട്രിക് ഓട്ടോറിക്ഷ വാങ്ങുകയോ ചെയ്യാം. രണ്ട് ഓപ്ഷനുകൾക്കാണ് സർക്കാർ സബ്&zwnj;സിഡി നൽകുന്നത്.&lt;/p&gt;&lt;h2&gt;പഴയ ഓട്ടോ ഇലക്ട്രിക്കാക്കാം&lt;/h2&gt;&lt;p&gt;നിലവിലുള്ള ഓട്ടോറിക്ഷയുടെ ചേസിസ് നിലനിർത്തി ഇലക്ട്രിക് കിറ്റ് സ്ഥാപിച്ച് വാഹനം ഇലക്ട്രിക് ആക്കാനുള്ള അവസരമാണ് ആദ്യത്തേത്. എഐഎസ്-123 മാനദണ്ഡങ്ങൾ പാലിക്കുന്ന അംഗീകൃത ഇലക്ട്രിക് കിറ്റുകൾ മാത്രമേ ഉപയോഗിക്കാൻ കഴിയൂ. ഇതിനായി സർക്കാർ പരമാവധി ₹1.50 ലക്ഷം വരെ സാമ്പത്തിക സഹായം നൽകും. യഥാർത്ഥ കൺവേർഷൻ ചെലവ് ₹1.50 ലക്ഷത്തിൽ താഴെയാണെങ്കിൽ ആ തുകയായിരിക്കും സബ്&zwnj;സിഡിയായി ലഭിക്കുക. ഇലക്ട്രിക് കിറ്റിന്റെ വില, ഇൻസ്റ്റലേഷൻ ചെലവ്, ആവശ്യമായ ഫിറ്റിങ്ങുകൾ എന്നിവയും ഈ സാമ്പത്തിക സഹായത്തിൽ ഉൾപ്പെടും. വാഹന ഉടമകൾക്ക് സ്ഥിരമായി ഘടിപ്പിക്കുന്ന ബാറ്ററിയോ നീക്കം ചെയ്യാവുന്ന ബാറ്ററി സംവിധാനമോ തിരഞ്ഞെടുക്കാനും സാധിക്കും.&lt;/p&gt;&lt;h2&gt;പുതിയ ഇലക്ട്രിക് ഓട്ടോ വാങ്ങാം&lt;/h2&gt;&lt;p&gt;പഴയ പെട്രോൾ അല്ലെങ്കിൽ ഡീസൽ ഓട്ടോറിക്ഷ ഒഴിവാക്കി പുതിയ ഇലക്ട്രിക് ഓട്ടോറിക്ഷ വാങ്ങാനും പദ്ധതിയിൽ അവസരമുണ്ട്. സർക്കാർ അംഗീകരിച്ച ഫാക്ടറി നിർമിത ഇലക്ട്രിക് പാസഞ്ചർ ത്രീ വീലർ വാങ്ങുന്നവർക്ക് ₹1.50 ലക്ഷം സ്ഥിര സബ്&zwnj;സിഡി ലഭിക്കും. വാഹനം വാങ്ങുമ്പോൾ തന്നെ ഡീലർ സബ്&zwnj;സിഡി തുക ഓൺ-റോഡ് വിലയിൽ നിന്ന് കുറയ്ക്കും. ഇതോടെ ഉപഭോക്താവിന്റെ പ്രാരംഭ സാമ്പത്തിക ബാധ്യത കുറയും.&lt;/p&gt;&lt;h2&gt;മലിനീകരണം കുറയ്ക്കാൻ ലക്ഷ്യം&lt;/h2&gt;&lt;p&gt;പഴയ പെട്രോൾ, ഡീസൽ ഓട്ടോറിക്ഷകളെ ഘട്ടംഘട്ടമായി ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റുന്നതിലൂടെ നഗരത്തിലെ മലിനീകരണം കുറയ്ക്കാനാണ് തെലങ്കാന സർക്കാർ ലക്ഷ്യമിടുന്നത്. ഓട്ടോ ഡ്രൈവർമാരുടെ ഇന്ധനച്ചെലവ് കുറയ്ക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ. തെലങ്കാനയുടെ ദീർഘകാല വികസന ലക്ഷ്യങ്ങളായ &lsquo;തെലങ്കാന റൈസിങ് വിഷൻ 2047&rsquo;നുമായി ബന്ധപ്പെടുത്തിയാണ് പദ്ധതിയും നടപ്പാക്കുന്നത്. പഴയ ഓട്ടോറിക്ഷകൾക്ക് പകരം കൂടുതൽ പരിസ്ഥിതി സൗഹൃദമായ ഇലക്ട്രിക് വാഹനങ്ങൾ നിരത്തിലെത്തിക്കുന്നതോടെ നഗര ഗതാഗത രംഗത്തും വലിയ മാറ്റത്തിന് വഴിയൊരുങ്ങുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.&lt;/p&gt;]]></content:encoded>
            <category>auto-blog</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/auto-blog/telangana-electric-auto-rickshaw-scheme-articleshow-qyq97p4"/>
        </item>
        <item>
            <title><![CDATA[നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ]]></title>
            <link>https://www.asianetnews.com/webstories/auto-blog/diesel-and-petrol-price-today-03-august-2026-rel4kvb</link>
            <guid isPermaLink="true">https://www.asianetnews.com/webstories/auto-blog/diesel-and-petrol-price-today-03-august-2026-rel4kvb</guid>
            <pubDate>Mon, 03 Aug 2026 10:57:05 +0530</pubDate>
            <description><![CDATA[&lt;p&gt;ഇതാ കേരളത്തിലേത് ഉൾപ്പെടെ രാജ്യത്തെ വിവിധ പ്രമുഖ നഗരങ്ങളിലെ ഇന്നത്തെ (2026 ഓഗസ്റ്റ് 03) പെട്രോൾ, ഡീസൽ വിലകൾ അറിയാം&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01hs67yr0extf5y9d8y0xcxpqy,imgname-Petrol-price-in-the-world-1710680399886.jpg" type="image/jpeg" height="390" width="690"/>
            <category>auto-blog</category>
            <dc:creator>Prashob Mon</dc:creator>
            <atom:link href="https://www.asianetnews.com/webstories/auto-blog/diesel-and-petrol-price-today-03-august-2026-rel4kvb"/>
        </item>
        <item>
            <title><![CDATA[നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ]]></title>
            <link>https://www.asianetnews.com/webstories/auto-blog/diesel-and-petrol-price-today-06-august-2026-scryk80</link>
            <guid isPermaLink="true">https://www.asianetnews.com/webstories/auto-blog/diesel-and-petrol-price-today-06-august-2026-scryk80</guid>
            <pubDate>Thu, 06 Aug 2026 12:25:40 +0530</pubDate>
            <description><![CDATA[&lt;p&gt;ഇതാ കേരളത്തിലേത് ഉൾപ്പെടെ രാജ്യത്തെ വിവിധ പ്രമുഖ നഗരങ്ങളിലെ ഇന്നത്തെ (2026 ഓഗസ്റ്റ് 06) പെട്രോൾ, ഡീസൽ വിലകൾ അറിയാം&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01hs67yr0extf5y9d8y0xcxpqy,imgname-Petrol-price-in-the-world-1710680399886.jpg" type="image/jpeg" height="390" width="690"/>
            <category>auto-blog</category>
            <dc:creator>Prashob Mon</dc:creator>
            <atom:link href="https://www.asianetnews.com/webstories/auto-blog/diesel-and-petrol-price-today-06-august-2026-scryk80"/>
        </item>
        <item>
            <title><![CDATA[നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ]]></title>
            <link>https://www.asianetnews.com/webstories/auto-blog/diesel-and-petrol-price-today-27-july-2026-ts2750g</link>
            <guid isPermaLink="true">https://www.asianetnews.com/webstories/auto-blog/diesel-and-petrol-price-today-27-july-2026-ts2750g</guid>
            <pubDate>Mon, 27 Jul 2026 10:58:37 +0530</pubDate>
            <description><![CDATA[&lt;p&gt;ഇതാ കേരളത്തിലേത് ഉൾപ്പെടെ രാജ്യത്തെ വിവിധ പ്രമുഖ നഗരങ്ങളിലെ ഇന്നത്തെ (2026 27 ജൂലൈ) പെട്രോൾ, ഡീസൽ വിലകൾ അറിയാം&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01hs67yr0extf5y9d8y0xcxpqy,imgname-Petrol-price-in-the-world-1710680399886.jpg" type="image/jpeg" height="390" width="690"/>
            <category>auto-blog</category>
            <dc:creator>Prashob Mon</dc:creator>
            <atom:link href="https://www.asianetnews.com/webstories/auto-blog/diesel-and-petrol-price-today-27-july-2026-ts2750g"/>
        </item>
        <item>
            <title><![CDATA[പുതിയ കാറോ ബൈക്കോ വാങ്ങാൻ പോകുന്നോ? ഇൻഷുറൻസ് കാലാവധിയിൽ വൻ മാറ്റം;സുപ്രീം കോടതിയുടെ നിർണായക ഉത്തരവ്]]></title>
            <link>https://www.asianetnews.com/auto-blog/supreme-court-extends-mandatory-third-party-vehicle-insurance-big-update-articleshow-ukvubb4</link>
            <guid isPermaLink="true">https://www.asianetnews.com/auto-blog/supreme-court-extends-mandatory-third-party-vehicle-insurance-big-update-articleshow-ukvubb4</guid>
            <pubDate>Wed, 05 Aug 2026 07:05:54 +0530</pubDate>
            <description><![CDATA[രാജ്യത്ത് പുതിയതായി രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്ക് നിർബന്ധമായ തേർഡ് പാർട്ടി മോട്ടോർ ഇൻഷുറൻസിന്റെ കാലാവധി സുപ്രീം കോടതി വർധിപ്പിച്ചു. പുതിയ കാറുകൾക്ക് നാല് വർഷവും ഇരുചക്ര വാഹനങ്ങൾക്ക് ആറ് വർഷവുമാണ് ഇൻഷുറൻസ് നിർബന്ധമാക്കിയത്. ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾ മൂലമുള്ള പ്രതിസന്ധി പരിഹരിക്കാനാണ് ഈ കോടതി ഇടപെടൽ.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ky446ymdy3btt911j91anpxj,imgname-ev-insurance-1784697551501.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;രാ&lt;/strong&gt;ജ്യത്ത് പുതിയതായി രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്ക് നിർബന്ധമായ തേർഡ് പാർട്ടി മോട്ടോർ ഇൻഷുറൻസിന്റെ കാലാവധി ഒരു വർഷം കൂടി വർധിപ്പിച്ച് സുപ്രീം കോടതി. പുതിയ കാറുകൾക്ക് ഇനി നാല് വർഷവും ഇരുചക്ര വാഹനങ്ങൾക്ക് ആറ് വർഷവും മൂന്നാംകക്ഷി ഇൻഷുറൻസ് നിർബന്ധമാക്കണമെന്നാണ് കോടതി നിർദേശിച്ചത്. ഇൻഷുറൻസ് ഇല്ലാതെ നിരവധിവാഹനങ്ങൾ നിരത്തിൽ ഇറങ്ങുന്നത് അപകടബാധിതർക്കും അവരുടെ കുടുംബങ്ങൾക്കും ഗുരുതര പ്രതിസന്ധി സൃഷ്&zwj;ടിക്കുന്ന സാഹചര്യത്തിലാണ് കോടതി ഇടപെടൽ.&lt;/p&gt;&lt;h2&gt;ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾ ആശങ്കയെന്ന് കോടതി&lt;/h2&gt;&lt;p&gt;&amp;nbsp;നിയമപരമായ നിർബന്ധമുണ്ടായിട്ടും ഇൻഷുറൻസ് പരിരക്ഷയില്ലാതെ നിരവധി വാഹനങ്ങൾ സഞ്ചരിക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി. അപകടമുണ്ടാകുമ്പോൾ നഷ്&zwj;ടപരിഹാരം ലഭിക്കാൻ ഇരകളുടെയും കുടുംബങ്ങളുടെയും നീണ്ട നിയമപോരാട്ടം തുടരേണ്ടിവരുന്ന സാഹചര്യം അവസാനിപ്പിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. റോഡ് സുരക്ഷ ശക്തിപ്പെടുത്തുന്നതിനും അപകടബാധിതരുടെ താൽപര്യം സംരക്ഷിക്കുന്നതിനുമായി ഇൻഷുറൻസ് കാലാവധി വർധിപ്പിക്കുകയാണെന്നും ബെഞ്ച് വ്യക്തമാക്കി.&lt;/p&gt;&lt;h2&gt;ഇന്ധനം നൽകുന്നതും ഇൻഷുറൻസുമായി ബന്ധിപ്പിക്കാൻ നിർദേശം&lt;/h2&gt;&lt;p&gt;&amp;nbsp;സാധുവായ ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം നൽകുന്നത് തടയുന്ന സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കാൻ കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയവും ഇൻഷുറൻസ് നിയന്ത്രണ വികസന അതോറിറ്റിയും ആലോചിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു. വാഹനങ്ങളുടെ ഇൻഷുറൻസ് വിവരങ്ങളും രജിസ്ട്രേഷൻ വിവരങ്ങളും സംയോജിപ്പിച്ച് നിരീക്ഷണ സംവിധാനം ശക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.&lt;/p&gt;&lt;h2&gt;ക്യാമറകളും മൊബൈൽ സംവിധാനവും ഉപയോഗിക്കും&lt;/h2&gt;&lt;p&gt;&amp;nbsp;ഓട്ടോമാറ്റിക്കായി വാഹന നമ്പർ തിരിച്ചറിയുന്ന ക്യാമറകളെ ഇൻഷുറൻസ് വിവരശേഖരവും വാഹന രജിസ്ട്രേഷൻ വിവരശേഖരവുമായി ബന്ധിപ്പിക്കണമെന്നും കോടതി നിർദേശിച്ചു. പൊലീസിന് കൈമാറുന്ന മൊബൈൽ സംവിധാനങ്ങളിലൂടെ വാഹനത്തിന്റെ ഇൻഷുറൻസ് നില ഉടൻ പരിശോധിച്ച് നിയമലംഘനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാനും സൗകര്യമൊരുക്കും.&lt;/p&gt;&lt;h2&gt;അപകടബാധിതർക്കുള്ള നഷ്&zwj;ടപരിഹാരത്തിൽ സാങ്കേതിക തടസങ്ങൾ ഒഴിവാക്കണം&lt;/h2&gt;&lt;p&gt;തെലങ്കാന ഹൈക്കോടതി പത്ത് ലക്ഷം രൂപ നഷ്&zwj;ടപരിഹാരം നൽകാൻ ഇൻഷുറൻസ് കമ്പനിക്ക് നൽകിയ ഉത്തരവിനെതിരായ അപ്പീൽ തള്ളിയാണ് സുപ്രീം കോടതിയുടെ ഈ നിർദേശം. മോട്ടോർ അപകട നഷ്&zwj;ടപരിഹാര കേസുകളിൽ അമിത സാങ്കേതിക വാദങ്ങൾ ഉയർത്തി ഇരകൾക്ക് നീതി നിഷേധിക്കരുതെന്ന് കോടതി വ്യക്തമാക്കി.&lt;/p&gt;&lt;h2&gt;നാല് ഘട്ട ഇൻഷുറൻസ് പദ്ധതി&amp;nbsp;&lt;/h2&gt;&lt;p&gt;വാഹനം വാങ്ങുന്നവർക്ക് നിർബന്ധിത തേർഡ് പാർട്ടി ഇൻഷുറൻസിനൊപ്പം യാത്രക്കാർക്കുള്ള അധിക പരിരക്ഷ, വാഹന ഉടമയ്ക്കും ഡ്രൈവർക്കുമുള്ള വ്യക്തിഗത അപകട പരിരക്ഷ, വാഹനത്തിന് സംഭവിക്കുന്ന കേടുപാടുകൾക്കുള്ള ഇൻഷുറൻസ് എന്നിവ ഉൾപ്പെടുന്ന നാല് ഘട്ട ഇൻഷുറൻസ് പദ്ധതി ലഭ്യമാക്കാനും കോടതി നിർദേശിച്ചു. പഴയ അപകട നഷ്&zwj;ടപരിഹാര കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ ആവശ്യമായ രേഖകൾ ഉടൻ സമർപ്പിക്കണമെന്നും സംസ്ഥാന പൊലീസിനും കോടതി നിർദേശം നൽകി.&lt;/p&gt;]]></content:encoded>
            <category>auto-blog</category>
            <dc:creator>Prashobh Prasannan</dc:creator>
            <atom:link href="https://www.asianetnews.com/auto-blog/supreme-court-extends-mandatory-third-party-vehicle-insurance-big-update-articleshow-ukvubb4"/>
        </item>
        <item>
            <title><![CDATA[ട്രക്ക് വിൽപ്പനയിൽ വൻ കുതിപ്പ്; ടാറ്റ മോട്ടോഴ്‌സിന് വമ്പൻ നേട്ടം; അറ്റാദായം 83% ഉയർന്ന് 2,560 കോടി!]]></title>
            <link>https://www.asianetnews.com/auto-blog/tata-motors-q1-results-net-profit-surges-83-percentage-to-rs-2560-crore-on-strong-commercial-vehicle-demand-articleshow-uq8uhrr</link>
            <guid isPermaLink="true">https://www.asianetnews.com/auto-blog/tata-motors-q1-results-net-profit-surges-83-percentage-to-rs-2560-crore-on-strong-commercial-vehicle-demand-articleshow-uq8uhrr</guid>
            <pubDate>Thu, 13 Aug 2026 14:55:31 +0530</pubDate>
            <description><![CDATA[2027 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ടാറ്റ മോട്ടോഴ്&zwnj;സ് 83% അറ്റാദായ വർധനയോടെ മികച്ച പ്രകടനം കാഴ്ചവച്ചു. വാണിജ്യ വാഹന വിപണിയിലെ ശക്തമായ ആവശ്യകതയാണ് ഈ നേട്ടത്തിന് പിന്നിൽ. വരുമാനം 19% വർധിച്ചെങ്കിലും, ഉയർന്ന ഇൻപുട്ട് ചെലവുകൾ കമ്പനിക്ക് വെല്ലുവിളിയായി തുടരുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jx44wr2q9n7sestjj1vbzn2z,imgname-tamil-news---2025-06-07t082042.875-1749264785495.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;വാ&lt;/strong&gt;ണിജ്യ വാഹന വിപണിയിലെ ശക്തമായ ആവശ്യകതയുടെ പിൻബലത്തിൽ ടാറ്റ മോട്ടോഴ്&zwnj;സിന് മികച്ച പാദഫലം. 2027 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ കമ്പനിയുടെ അറ്റാദായം 83% ഉയർന്ന് ₹2,560 കോടിയിലെത്തി. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ കമ്പനിയുടെ അറ്റാദായം 1,397 jകോടി രൂപ ആയായിരുന്നു.&lt;/p&gt;&lt;h2&gt;വരുമാനത്തിലും വൻ വർധന&lt;/h2&gt;&lt;p&gt;ഏപ്രിൽ മുതൽ ജൂൺ വരെയുള്ള പാദത്തിൽ ടാറ്റ മോട്ടോഴ്&zwnj;സിന്റെ പ്രവർത്തന വരുമാനം 19% വർധിച്ച് ₹20,667 കോടിയിലെത്തി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 17,324 കോടിയായിരുന്നു. വാണിജ്യ വാഹനങ്ങളുടെ വിൽപ്പനയിലുണ്ടായ ശക്തമായ വളർച്ചയാണ് വരുമാന വർധനയ്ക്ക് പ്രധാന കാരണം. ആദ്യ പാദത്തിൽ കമ്പനിയുടെ എബിറ്റ്ഡ 10 ശതമാനം ഉയർന്ന് 2,300 കോടിയായി. എന്നാൽ എബിറ്റ്ഡ മാർജിനിൽ ഇടിവുണ്ടായി. 10.9% ആയിരുന്ന മാർജിൻ മുൻ വർഷത്തെ അപേക്ഷിച്ച് 90 ബേസിസ് പോയിന്റ് കുറഞ്ഞു.&lt;/p&gt;&lt;h2&gt;ചെലവുകൾ ഉയർന്നത് തിരിച്ചടി&lt;/h2&gt;&lt;p&gt;വരുമാനവും വിൽപ്പനയും ഉയർന്നെങ്കിലും വർധിച്ച ഇൻപുട്ട് ചെലവുകൾ കമ്പനിക്ക് വെല്ലുവിളിയായി തുടരുകയാണ്. സ്റ്റീൽ, അലുമിനിയം തുടങ്ങിയ ചരക്കുകളുടെ വിലയിലുണ്ടായ വർധന പ്രവർത്തന മാർജിനുകളിൽ സമ്മർദം സൃഷ്ടിച്ചു. ചെലവുകൾ നിയന്ത്രിക്കുന്നതിനും വിലവർധനയിലൂടെ സമ്മർദം കുറയ്ക്കുന്നതിനുമുള്ള നടപടികൾ കമ്പനി സ്വീകരിച്ചുവരികയാണ്.&lt;/p&gt;&lt;h2&gt;ഒരു പാദത്തിൽ വിറ്റത് 1,08,700 വാഹനങ്ങൾ&lt;/h2&gt;&lt;p&gt;വാണിജ്യ വാഹന വിൽപ്പനയിലാണ് ടാറ്റ മോട്ടോഴ്&zwnj;സ് ഏറ്റവും ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. 2027 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ആഭ്യന്തര, കയറ്റുമതി വിപണികളിലായി മൊത്തം 1,08,700 വാണിജ്യ വാഹനങ്ങളാണ് വിറ്റത്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 26% വളർച്ചയാണ് രേഖപ്പെടുത്തിയത്. ആഭ്യന്തര വിൽപ്പന 26% ഉയർന്നപ്പോൾ കയറ്റുമതി 35% വർധിച്ചു.&lt;/p&gt;&lt;h2&gt;വിപണി വിഹിതവും ഉയർന്നു&lt;/h2&gt;&lt;p&gt;വിൽപ്പന വളർന്നതിനൊപ്പം ആഭ്യന്തര വാണിജ്യ വാഹന വിപണിയിലെ ടാറ്റ മോട്ടോഴ്&zwnj;സിന്റെ വിഹിതവും മെച്ചപ്പെട്ടു. ആദ്യ പാദത്തിൽ വിപണി വിഹിതം 36.8% ആയി. മുൻ പാദത്തേക്കാൾ 100 ബേസിസ് പോയിന്റിന്റെ വർധനയാണിത്.&lt;/p&gt;&lt;h2&gt;ഓഹരിയിലും നേട്ടം&lt;/h2&gt;&lt;p&gt;പാദഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ ടാറ്റ മോട്ടോഴ്&zwnj;സ് ഓഹരിയിലും മുന്നേറ്റമുണ്ടായി. ശക്തമായ വാഹന ആവശ്യകതയും ഉയർന്ന വിൽപ്പനയും കമ്പനിയുടെ മുന്നോട്ടുള്ള വളർച്ചയ്ക്ക് പ്രതീക്ഷ നൽകുന്ന ഘടകങ്ങളാണ്. അതേസമയം, ചരക്ക് വിലയിലെ സമ്മർദവും വർധിക്കുന്ന ചെലവുകളും വരും പാദങ്ങളിൽ ലാഭമാർജിനുകൾക്ക് വെല്ലുവിളിയായി തുടരാനിടയുണ്ട്.&lt;/p&gt;]]></content:encoded>
            <category>auto-blog</category>
            <dc:creator>Prashobh Prasannan</dc:creator>
            <atom:link href="https://www.asianetnews.com/auto-blog/tata-motors-q1-results-net-profit-surges-83-percentage-to-rs-2560-crore-on-strong-commercial-vehicle-demand-articleshow-uq8uhrr"/>
        </item>
        <item>
            <title><![CDATA[വാഹന ഉടമകൾക്ക് വൻ ആശ്വാസവുമായി കേന്ദ്രത്തിന്‍റെ നിർണായക നീക്കം! ഈ പുതിയ വാഹനങ്ങൾക്ക് മൂന്നുവർഷം വരെ പുക ടെസ്റ്റ് ഒഴിവാക്കിയേക്കും]]></title>
            <link>https://www.asianetnews.com/auto-blog/puc-rules-set-for-major-overhaul-bs-vi-vehicles-may-need-pollution-check-only-once-in-three-years-articleshow-v92ma34</link>
            <guid isPermaLink="true">https://www.asianetnews.com/auto-blog/puc-rules-set-for-major-overhaul-bs-vi-vehicles-may-need-pollution-check-only-once-in-three-years-articleshow-v92ma34</guid>
            <pubDate>Tue, 28 Jul 2026 12:26:01 +0530</pubDate>
            <description><![CDATA[വാഹനങ്ങളുടെ പിയുസി സർട്ടിഫിക്കറ്റ് നിയമങ്ങളിൽ കേന്ദ്ര സർക്കാർ മാറ്റങ്ങൾ നിർദ്ദേശിക്കുന്നു. പുതിയ കരട് വിജ്ഞാപനം അനുസരിച്ച്, ആറ് വർഷം വരെ പഴക്കമുള്ള BS-VI വാഹനങ്ങൾക്ക് പിയുസി കാലാവധി മൂന്ന് വർഷമായി ഉയർത്തും. അതേസമയം, BS-IV മുതലുള്ള പഴയ വാഹനങ്ങൾക്ക് കൂടുതൽ കർശനമായ പരിശോധനാ ഇടവേളകൾ നടപ്പാക്കാനും നിർദ്ദേശമുണ്ട്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kqcgsn04aafe31a39xf5m95x,imgname-nitin-gadkari-on-fuel-cars-1777462989828.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;വാ&lt;/strong&gt;ഹന ഉടമകൾക്ക് ആശ്വാസമാകുന്ന നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ. പൊല്യൂഷൻ അണ്ടർ കൺട്രോൾ സർട്ടിഫിക്കറ്റ് (PUCC) നിയമങ്ങളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാനുള്ള നീക്കത്തിലാണ് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം. പുതിയ കരട് വിജ്ഞാപനം അനുസരിച്ച്, ആറ് വർഷം വരെ പഴക്കമുള്ള BS-VI സ്വകാര്യ വാഹനങ്ങൾക്ക് പിയുസി സർട്ടിഫിക്കറ്റിന്റെ കാലാവധി നിലവിലെ ഒരു വർഷത്തിൽ നിന്ന് മൂന്നുവർഷമായി ഉയർത്താനാണ് നിർദേശം. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച, കുറഞ്ഞ മലിനീകരണം പുറന്തള്ളുന്ന വാഹനങ്ങളുടെ ഉടമകൾക്ക് ആവർത്തിച്ച് മലിനീകരണ പരിശോധനാ കേന്ദ്രങ്ങളിൽ എത്തേണ്ട സാഹചര്യം ഒഴിവാക്കുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.&lt;/p&gt;&lt;h2&gt;വാഹനങ്ങളുടെ പഴക്കം അനുസരിച്ച് പുതിയ നിയമങ്ങൾ&lt;/h2&gt;&lt;p&gt;പുതിയ കരട് നിർദേശത്തിൽ വാഹനത്തിന്റെ പഴക്കം അടിസ്ഥാനമാക്കി പി.യു.സി പുതുക്കൽ കാലയളവ് നിശ്ചയിച്ചിട്ടുണ്ട്. ആറ് വർഷം വരെ പഴക്കമുള്ള BS-VI വാഹനങ്ങൾക്ക് മൂന്ന് വർഷത്തിലൊരിക്കൽ മാത്രം പി.യു.സി സർട്ടിഫിക്കറ്റ് പുതുക്കിയാൽ മതിയാകും. ആറ് മുതൽ പത്ത് വർഷം വരെ പഴക്കമുള്ള BS-VI വാഹനങ്ങൾക്ക് നിശ്ചിത ഇടവേളകളിൽ പരിശോധന നടത്തണം. അതേസമയം, പത്ത് വർഷത്തിന് മുകളിൽ പഴക്കമുള്ള BS-VI വാഹനങ്ങൾക്ക് ഓരോ ആറ് മാസത്തിലും പി.യു.സി സർട്ടിഫിക്കറ്റ് പുതുക്കേണ്ടി വരും. പഴയ വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം കൃത്യമായി നിരീക്ഷിക്കാനും നിയന്ത്രിക്കാനുമാണ് ഈ വ്യത്യസ്&zwj;ത കാലയളവുകൾ നിശ്ചയിക്കുന്നത്.&lt;/p&gt;&lt;h2&gt;BS-IV വാഹനങ്ങൾക്ക് കർശന നിയന്ത്രണം&lt;/h2&gt;&lt;p&gt;പുതിയ നിർദേശത്തിൽ BS-IV വാഹനങ്ങൾക്കും പ്രത്യേക വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 2017 മുതൽ 2020 വരെ നിർമിച്ച BS-IV വാഹനങ്ങൾ ഓരോ ആറ് മാസത്തിലും പി.യു.സി പരിശോധനയ്ക്ക് വിധേയമാകണം. അതേസമയം BS-I, BS-II, BS-III വിഭാഗത്തിൽപ്പെടുന്ന പഴയ വാഹനങ്ങൾക്ക് കൂടുതൽ കർശനമായ പരിശോധനാ രീതിയാണ് നിർദേശിച്ചിരിക്കുന്നത്. ഈ വാഹനങ്ങൾ മൂന്ന് മാസത്തിലൊരിക്കൽ മലിനീകരണ പരിശോധന നടത്തേണ്ടി വരും.&lt;/p&gt;&lt;h2&gt;എന്തുകൊണ്ടാണ് പിയുസി നിയമങ്ങളിൽ മാറ്റം?&lt;/h2&gt;&lt;p&gt;വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം നിയന്ത്രിക്കുന്നതിനായി ഇന്ത്യയിൽ നടപ്പാക്കിയ എമിഷൻ മാനദണ്ഡങ്ങളാണ് ഭാരത് സ്റ്റേജ് (BS) മാനദണ്ഡങ്ങൾ. കാർബൺ മോണോക്സൈഡ്, നൈട്രജൻ ഓക്സൈഡ്, കണികാ മലിനീകരണം തുടങ്ങിയ ദോഷകരമായ വാതകങ്ങളുടെ പുറന്തള്ളൽ പരിധിയാണ് ഇതിലൂടെ നിശ്ചയിക്കുന്നത്. യൂറോപ്യൻ എമിഷൻ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ സംവിധാനം. ഉയർന്ന തോതിൽ മലിനീകരണം സൃഷ്ടിക്കുന്ന വാഹനങ്ങളെ ഘട്ടംഘട്ടമായി നിയന്ത്രിക്കുകയാണ് ലക്ഷ്യം.&lt;/p&gt;&lt;p&gt;2020 ഏപ്രിലിൽ ഇന്ത്യ BS-V മാനദണ്ഡങ്ങൾ ഒഴിവാക്കി നേരിട്ട് BS-VI നിലവാരത്തിലേക്ക് മാറിയിരുന്നു. BS-VI വാഹനങ്ങളിൽ കൂടുതൽ നൂതനമായ എൻജിൻ സാങ്കേതികവിദ്യയും കുറഞ്ഞ മലിനീകരണം ഉറപ്പാക്കുന്ന സംവിധാനങ്ങളും ഉപയോഗിക്കുന്നതിനാലാണ് പുതിയ ഇളവുകൾ പരിഗണിക്കുന്നത്.&lt;/p&gt;&lt;h2&gt;വാഹന ഉടമകൾക്ക് സമയവും ചെലവും ലാഭിക്കാം&lt;/h2&gt;&lt;p&gt;പുതിയ നിയമം നിലവിൽ വന്നാൽ ലക്ഷക്കണക്കിന് BS-VI വാഹന ഉടമകൾക്ക് വലിയ ആശ്വാസമാകും. പി.യു.സി പരിശോധനയ്ക്കായി ഇടയ്ക്കിടെ കേന്ദ്രങ്ങൾ സന്ദർശിക്കേണ്ട സാഹചര്യം ഒഴിവാകുന്നതിനൊപ്പം സമയവും ചെലവും ലാഭിക്കാനാകും. എന്നാൽ ഈ നിർദേശങ്ങൾ നിലവിൽ കരട് ഘട്ടത്തിലാണ്. അന്തിമ വിജ്ഞാപനം പുറത്തിറങ്ങിയ ശേഷമായിരിക്കും പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരിക.&lt;/p&gt;]]></content:encoded>
            <category>auto-blog</category>
            <dc:creator>Prashob Mon</dc:creator>
            <atom:link href="https://www.asianetnews.com/auto-blog/puc-rules-set-for-major-overhaul-bs-vi-vehicles-may-need-pollution-check-only-once-in-three-years-articleshow-v92ma34"/>
        </item>
        <item>
            <title><![CDATA[ഇന്ത്യ ആദ്യമല്ല; എഥനോൾ ഇന്ധന വിപ്ലവത്തിന് തുടക്കമിട്ടത് ഈ രാജ്യങ്ങൾ, അതും പതിറ്റാണ്ടുകൾക്കും മുമ്പേ]]></title>
            <link>https://www.asianetnews.com/gallery/auto-blog/india-is-not-the-first-countries-that-started-the-ethanol-fuel-revolution-decades-ago-ws9upkk</link>
            <guid isPermaLink="true">https://www.asianetnews.com/gallery/auto-blog/india-is-not-the-first-countries-that-started-the-ethanol-fuel-revolution-decades-ago-ws9upkk</guid>
            <pubDate>Sat, 01 Aug 2026 09:03:42 +0530</pubDate>
            <description><![CDATA[&lt;p&gt;ഇ20 പെട്രോൾ ഇന്ത്യയിൽ എഥനോളിനെ ചർച്ചയാക്കുമ്പോൾ, ബ്രസീലും അമേരിക്കയും പതിറ്റാണ്ടുകൾക്ക് മുൻപേ ഈ പാത സ്വീകരിച്ചിരുന്നു. &amp;nbsp;ഇതാ ഇതുസംബന്ധിച്ച് അറിയേണ്ടതെല്ലാം&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kjfbbk4n1z6jp9gpze3rjxwh,imgname-tamil-news--74--1772189240469.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഇ20 പെട്രോൾ ഇന്ത്യയിൽ എഥനോളിനെ ചർച്ചയാക്കുമ്പോൾ, ബ്രസീലും അമേരിക്കയും പതിറ്റാണ്ടുകൾക്ക് മുൻപേ ഈ പാത സ്വീകരിച്ചിരുന്നു. &amp;nbsp;ഇതാ ഇതുസംബന്ധിച്ച് അറിയേണ്ടതെല്ലാം&lt;/p&gt;&lt;img&gt;&lt;p&gt;ഇ20 പെട്രോളിലൂടെ എഥനോൾ ഇന്ത്യയിൽ വലിയ ചർച്ചാവിഷയമായിരിക്കുകയാണ്. എന്നാൽ എഥനോൾ ഇന്ധനമായി ഉപയോഗിക്കുന്ന ആശയം പുതുമയല്ല. പതിറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ബ്രസീലും അമേരിക്കയും ഈ രംഗത്ത് വലിയ മുന്നേറ്റം നടത്തിയിരുന്നു.&lt;/p&gt;&lt;img&gt;&lt;p&gt;ആഗോള എണ്ണ പ്രതിസന്ധിക്ക് പിന്നാലെ പെട്രോളിയം ഇറക്കുമതി കുറയ്ക്കാൻ ബ്രസീൽ 1975ൽ 'പ്രോആൽക്കോൾ' പദ്ധതി ആരംഭിച്ചു. കരിമ്പിൽ നിന്ന് എഥനോൾ ഉത്പാദിപ്പിച്ച് പെട്രോളിന് പകരമാക്കുകയായിരുന്നു ലക്ഷ്യം.&lt;/p&gt;&lt;img&gt;&lt;p&gt;ഇന്ന് ബ്രസീലിൽ പെട്രോളിൽ 27 ശതമാനത്തിലധികം എഥനോൾ നിർബന്ധമായും ചേർക്കുന്നു. ലക്ഷക്കണക്കിന് ഫ്ലെക്സ്-ഫ്യൂവൽ വാഹനങ്ങൾ 100 ശതമാനം എഥനോളും ഉപയോഗിച്ച് ഓടുന്നു.&lt;/p&gt;&lt;img&gt;&lt;p&gt;ധാന്യങ്ങളിൽ നിന്നുള്ള എഥനോൾ ഉത്പാദനമാണ് അമേരിക്കയുടെ പ്രധാന കരുത്ത്. 1970-കളിലെ എണ്ണ പ്രതിസന്ധിക്ക് ശേഷം സർക്കാർ നികുതി ഇളവുകളും നിയമങ്ങളും വഴി എഥനോൾ ഉപയോഗം വ്യാപിപ്പിച്ചു. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ എഥനോൾ ഉത്പാദക രാജ്യമാണ് അമേരിക്ക.&lt;/p&gt;&lt;img&gt;&lt;p&gt;2003 ജനുവരി ഒന്നിന് എഥനോൾ ബ്ലെൻഡഡ് പെട്രോൾ പദ്ധതി ഇന്ത്യയിൽ ആരംഭിച്ചു. ആദ്യം 5 ശതമാനം എഥനോൾ മിശ്രിതമായിരുന്ന പദ്ധതി പിന്നീട് ഘട്ടംഘട്ടമായി ഇ20 ലക്ഷ്യത്തിലേക്ക് വളർന്നു.&lt;/p&gt;&lt;img&gt;&lt;p&gt;ക്രൂഡ് ഓയിൽ ഇറക്കുമതി കുറയ്ക്കുക, കാർബൺ പുറന്തള്ളൽ നിയന്ത്രിക്കുക, കരിമ്പും ധാന്യങ്ങളും ഉൾപ്പെടെയുള്ള കാർഷിക ഉത്പന്നങ്ങൾക്ക് സ്ഥിരമായ വിപണി ഒരുക്കുക എന്നിവയാണ് ഇന്ത്യയുടെ എഥനോൾ നയത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.&lt;/p&gt;&lt;img&gt;&lt;p&gt;2025-26ൽ ഇന്ത്യ 20 ശതമാനം എഥനോൾ ബ്ലെൻഡിംഗ് ലക്ഷ്യം കൈവരിച്ചതായി കേന്ദ്ര സർക്കാർ പറയുന്നു. എന്നാൽ നിലവിൽ 20 ശതമാനത്തിന് മുകളിൽ ദേശീയതലത്തിൽ മിശ്രിതം വർധിപ്പിക്കാൻ തീരുമാനമെടുത്തിട്ടില്ലെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.&lt;/p&gt;&lt;img&gt;&lt;p&gt;പെട്രോളോ എഥനോളോ രണ്ടും ഏത് അനുപാതത്തിലും ഉപയോഗിക്കാൻ കഴിയുന്ന വാഹനങ്ങളാണ് ഫ്ലെക്സ്-ഫ്യൂവൽ വാഹനങ്ങൾ. ഇന്ധനത്തിലെ എഥനോളിന്റെ അളവ് തിരിച്ചറിഞ്ഞ് എൻജിൻ പ്രവർത്തനം സ്വയം ക്രമീകരിക്കുന്ന സാങ്കേതികവിദ്യയാണ് ഇവയുടെ പ്രത്യേകത.&lt;/p&gt;&lt;img&gt;&lt;p&gt;ബ്രസീലിൽ ഭൂരിഭാഗം പുതിയ കാറുകളും ഫ്ലെക്സ്-ഫ്യൂവൽ മോഡലുകളാണ്. ഇന്ത്യയിൽ ടൊയോട്ട, മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര, ഹ്യുണ്ടായ് തുടങ്ങിയ കമ്പനികൾ എഥനോൾ അനുയോജ്യ വാഹന സാങ്കേതികവിദ്യ വികസിപ്പിച്ചുവരികയാണ്.&lt;/p&gt;&lt;img&gt;&lt;p&gt;എഥനോൾ മിശ്രിതം വർധിപ്പിക്കുന്നത് മാത്രം പോര. അനുയോജ്യമായ വാഹനങ്ങൾ, ഇന്ധന വിതരണ ശൃംഖല, ഉപഭോക്തൃ അവബോധം, കർഷക പിന്തുണ എന്നിവ ഒരുമിച്ചാണ് എഥനോൾ അധിഷ്ഠിത ഇന്ധന നയത്തിന്റെ വിജയത്തെ നിർണയിക്കുന്നത്.&lt;/p&gt;]]></content:encoded>
            <category>auto-blog</category>
            <dc:creator>Prashobh Prasannan</dc:creator>
            <atom:link href="https://www.asianetnews.com/gallery/auto-blog/india-is-not-the-first-countries-that-started-the-ethanol-fuel-revolution-decades-ago-ws9upkk"/>
        </item>
        <item>
            <title><![CDATA[E20 പെട്രോൾ സുരക്ഷിതമോ? രാജ്യവ്യാപകമായി പമ്പുകളിൽ പരിശോധന; എണ്ണക്കമ്പനികളുടെ നിർണായക വെളിപ്പെടുത്തൽ]]></title>
            <link>https://www.asianetnews.com/auto-blog/e20-petrol-controversy-what-nationwide-tests-really-found-articleshow-x915af4</link>
            <guid isPermaLink="true">https://www.asianetnews.com/auto-blog/e20-petrol-controversy-what-nationwide-tests-really-found-articleshow-x915af4</guid>
            <pubDate>Mon, 10 Aug 2026 08:19:29 +0530</pubDate>
            <description><![CDATA[രാജ്യത്ത് ഉപയോഗിക്കുന്ന ഇ20 പെട്രോളിൽ അമിതമായ ക്ലോറൈഡും ഈർപ്പവും കലർന്നിട്ടുണ്ടെന്ന ആരോപണങ്ങൾ പൊതുമേഖലാ എണ്ണക്കമ്പനികൾ തള്ളി. രാജ്യവ്യാപകമായി നടത്തിയ പരിശോധനകളിൽ ഇന്ധനത്തിന്റെ ഗുണനിലവാരം നിശ്ചിത മാനദണ്ഡങ്ങൾക്കുള്ളിലാണെന്ന് കണ്ടെത്തിയതായും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കമ്പനികൾ വ്യക്തമാക്കി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzmn3fg6stn8qewpsycfcect,imgname-e20-petrol-1786325876230.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ഇ20 &lt;/strong&gt;പെട്രോൾ സുരക്ഷിതം; മലിനീകരണ ആരോപണങ്ങൾ തള്ളി എണ്ണക്കമ്പനികൾ, രാജ്യവ്യാപക പരിശോധനയിൽ കണ്ടെത്തിയത് ഇതാണ് രാജ്യത്ത് ഉപയോഗിക്കുന്ന എഥനോൾ കലർന്ന ഇ20 പെട്രോളിൽ അമിതമായ ക്ലോറൈഡ് അംശവും ഈർപ്പം കലർന്നതായും ഉയർന്നുവന്ന ആരോപണങ്ങൾ തള്ളി പൊതുമേഖലാ എണ്ണക്കമ്പനികൾ. രാജ്യവ്യാപകമായി നടത്തിയ വിശദമായ പരിശോധനകളിൽ ഇന്ധന മലിനീകരണവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ശരിവയ്ക്കുന്ന തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ എന്നിവർ വ്യക്തമാക്കി. രാജ്യത്തെ മുഴുവൻ ഇ20 ഇന്ധന വിതരണ ശൃംഖലയിലും ശാസ്ത്രീയമായി ക്രമീകരിച്ച റാൻഡം പരിശോധനകളാണ് നടത്തിയത്. പരിശോധനകളിൽ ഇന്ധനത്തിന്റെ ഗുണനിലവാരം നിശ്ചിത മാനദണ്ഡങ്ങൾക്കുള്ളിൽ തന്നെയാണെന്ന് സ്ഥിരീകരിച്ചതായും അതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എണ്ണക്കമ്പനികൾ അറിയിച്ചു.&lt;/p&gt;&lt;h2&gt;എഥനോളിലെ ക്ലോറൈഡിന് കർശന നിയന്ത്രണം&lt;/h2&gt;&lt;p&gt;പെട്രോളിൽ കലർത്തുന്ന എഥനോളിന്റെ ക്ലോറൈഡ് അളവിന് കേന്ദ്ര സർക്കാർ കർശന മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. റിഫൈനറികൾ, എഥനോൾ നിർമ്മാണശാലകൾ, ഡിപ്പോകൾ, ടെർമിനലുകൾ, പെട്രോൾ പമ്പുകൾ എന്നിവിടങ്ങളിൽ ഉയർന്ന ആവൃത്തിയിലുള്ള പരിശോധനാ സംവിധാനവും നിലവിലുണ്ട്. ഇതിന് പുറമെ പെട്രോൾ പമ്പുകളിൽ വെള്ളം കലരുന്നുണ്ടോയെന്നും ഇന്ധനത്തിന്റെ സാന്ദ്രതയുമടക്കമുള്ള കാര്യങ്ങൾ ദിവസത്തിൽ 8 മുതൽ 12 തവണ വരെ പരിശോധിക്കുന്നുണ്ടെന്നും എണ്ണക്കമ്പനികൾ വ്യക്തമാക്കി.&lt;/p&gt;&lt;h2&gt;റിഫൈനറികളിൽ നടത്തിയ പരിശോധനയിലും പ്രശ്&zwj;നമില്ല&lt;/h2&gt;&lt;p&gt;രാജ്യത്തെ വിവിധ റിഫൈനറികളിൽ നിന്ന് യാദൃച്ഛികമായി ശേഖരിച്ച 100ലധികം പെട്രോൾ സാമ്പിളുകളിലാണ് പരിശോധന നടത്തിയത്. എല്ലാ സാമ്പിളുകളിലും ക്ലോറൈഡ് അളവ് 1 പിപിഎം അല്ലെങ്കിൽ അതിൽ താഴെയായിരുന്നു. റിഫൈനറിയിൽ നിന്ന് പുറത്തേക്ക് അയക്കുന്ന പെട്രോൾ നിശ്ചിത ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് പരിശോധനാ ഫലങ്ങൾ വ്യക്തമാക്കുന്നതായി കമ്പനികൾ അറിയിച്ചു.&lt;/p&gt;&lt;h2&gt;80 എഥനോൾ നിർമ്മാണശാലകളിലും പരിശോധന&lt;/h2&gt;&lt;p&gt;രാജ്യത്തെ 80 എഥനോൾ നിർമ്മാണശാലകളിൽ നിന്നുള്ള സാമ്പിളുകളും പ്രത്യേക ദൗത്യസംഘം പരിശോധിച്ചു. എണ്ണക്കമ്പനികളിലെ ഉദ്യോഗസ്ഥർക്കൊപ്പം സെന്റർ ഫോർ ഹൈ ടെക്നോളജിയിലെ ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുത്തു. കഴിഞ്ഞ 10 ദിവസത്തിനിടെ നടത്തിയ പരിശോധനയിൽ എല്ലാ സാമ്പിളുകളിലെയും ക്ലോറൈഡ് അളവ് 3 പിപിഎമ്മിൽ താഴെയായിരുന്നു. എഥനോൾ ഉൽപ്പാദന ഘട്ടത്തിലും ഗുണനിലവാര നിയന്ത്രണം കൃത്യമായി നടക്കുന്നുണ്ടെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് എണ്ണക്കമ്പനികൾ പറഞ്ഞു.&lt;/p&gt;&lt;h2&gt;ഡിപ്പോകളിലും ടെർമിനലുകളിലും പ്രശ്&zwj;നമില്ല&lt;/h2&gt;&lt;p&gt;എഥനോളും ഇ20 പെട്രോളും സൂക്ഷിക്കുന്ന ഡിപ്പോകളിലും ടാങ്കർ ലോറി ടെർമിനലുകളിലും നടത്തിയ പരിശോധനയിലും ക്ലോറൈഡ് അളവ് 3 പിപിഎമ്മിൽ താഴെയായിരുന്നു. രാജ്യത്തെ എണ്ണക്കമ്പനി ടെർമിനലുകളിൽ നിന്ന് ശേഖരിച്ച 80ലധികം സാമ്പിളുകൾ നിശ്ചിത ക്ലോറൈഡ് പരിധിക്കുള്ളിലായിരുന്നു. സംഭരണവും വിതരണവും നടക്കുന്ന ഘട്ടങ്ങളിലും ഇന്ധനത്തിന്റെ ഗുണനിലവാരം നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നും കമ്പനികൾ വ്യക്തമാക്കി.&lt;/p&gt;&lt;h2&gt;ആയിരത്തിലധികം പെട്രോൾ പമ്പുകളിൽ സാമ്പിളുകൾ ശേഖരിച്ചു&lt;/h2&gt;&lt;p&gt;പെട്രോൾ പമ്പുകളിലെ പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. രാജ്യത്തുടനീളം 1,000ലധികം സാമ്പിളുകൾ ഇതിനകം ശേഖരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പരിശോധിച്ച 160 സാമ്പിളുകളിൽ ക്ലോറൈഡ് അളവ് 0 മുതൽ 3 പിപിഎം വരെയായിരുന്നു. ഇ20 പെട്രോളിൽ നൂറുകണക്കിന് പിപിഎം ക്ലോറൈഡ് ഉണ്ടെന്ന തരത്തിലുള്ള ആരോപണങ്ങൾക്ക് ഈ പരിശോധനാ ഫലങ്ങൾ വിരുദ്ധമാണെന്നും എണ്ണക്കമ്പനികൾ വ്യക്തമാക്കി.&lt;/p&gt;&lt;h2&gt;നാല് സ്ഥലങ്ങളിൽ മാത്രം ഉയർന്ന ക്ലോറൈഡ്&lt;/h2&gt;&lt;p&gt;പരിശോധനയിൽ നാല് സ്ഥലങ്ങളിൽ മാത്രമാണ് താരതമ്യേന ഉയർന്ന ക്ലോറൈഡ് അളവ് കണ്ടെത്തിയത്. ഈ സ്ഥലങ്ങളിലേക്കുള്ള ഇന്ധന വിതരണം ഉടൻ നിർത്തിവച്ചു. തുടർന്ന് പ്രശ്&zwj;നത്തിന്റെ യഥാർഥ കാരണം കണ്ടെത്തുന്നതിനായി വിശദമായ പരിശോധന നടത്തുകയും ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിക്കുകയും ചെയ്തു. നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് വീണ്ടും വിതരണം പുനരാരംഭിച്ചതെന്നും എണ്ണക്കമ്പനികൾ അറിയിച്ചു.&lt;/p&gt;&lt;h2&gt;ഇന്ധനത്തിൽ വെള്ളം കലർന്നതായും തെളിവില്ല&lt;/h2&gt;&lt;p&gt;ഇ20 പെട്രോളിൽ ഈർപ്പം കലർന്നെന്ന ആരോപണവും എണ്ണക്കമ്പനികൾ നിഷേധിച്ചു. രാജ്യത്തെ ഏകദേശം 90,000 പെട്രോൾ പമ്പുകളിൽ ഭൂഗർഭ ഇന്ധന സംഭരണ ടാങ്കുകളുടെ നിർബന്ധിത പരിശോധന ആരംഭിച്ചിട്ടുണ്ട്. ഈ ടാങ്കുകളിൽ ദിവസവും 8 മുതൽ 12 തവണ വരെ പരിശോധന നടത്തിവരികയാണ്. ഇതുവരെ നടത്തിയ പരിശോധനകളിൽ വെള്ളം ഭൂഗർഭ സംഭരണ ടാങ്കുകളിലേക്ക് കയറിയതായി തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും എണ്ണക്കമ്പനികൾ വ്യക്തമാക്കി. രാജ്യത്തുടനീളം മൊബൈൽ ഇന്ധന ഗുണനിലവാര പരിശോധനാ ലബോറട്ടറികളും വിന്യസിച്ചിട്ടുണ്ട്. പരിശോധനാ ഫലങ്ങൾ അംഗീകൃത ഇന്ധന ലബോറട്ടറികൾ വഴി സ്വതന്ത്രമായി സ്ഥിരീകരിക്കുന്ന സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ടെന്നും കമ്പനികൾ അറിയിച്ചു.&lt;/p&gt;]]></content:encoded>
            <category>auto-blog</category>
            <dc:creator>Prashobh Prasannan</dc:creator>
            <atom:link href="https://www.asianetnews.com/auto-blog/e20-petrol-controversy-what-nationwide-tests-really-found-articleshow-x915af4"/>
        </item>
        <item>
            <title><![CDATA[പഴയ വാഹനങ്ങൾ ഉള്ളവർ ശ്രദ്ധിക്കുക! എഥനോൾ പെട്രോൾ ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ മറക്കരുത്]]></title>
            <link>https://www.asianetnews.com/auto-blog/can-older-cars-and-bikes-use-e20-petrol-what-vehicle-owners-need-to-know-articleshow-y7plg6z</link>
            <guid isPermaLink="true">https://www.asianetnews.com/auto-blog/can-older-cars-and-bikes-use-e20-petrol-what-vehicle-owners-need-to-know-articleshow-y7plg6z</guid>
            <pubDate>Tue, 11 Aug 2026 08:49:11 +0530</pubDate>
            <description><![CDATA[രാജ്യത്ത് എഥനോൾ കലർന്ന പെട്രോൾ വ്യാപകമായതോടെ പഴയ വാഹന ഉടമകൾ ആശങ്കയിലാണ്. എന്നാൽ കൃത്യമായ പരിചരണവും പരിപാലനവും ഉറപ്പാക്കിയാൽ മിക്ക പഴയ വാഹനങ്ങൾക്കും ഇത് ഉപയോഗിക്കാമെന്ന് വിദഗ്ധർ പറയുന്നു. ഇന്ധന സംവിധാനം കൃത്യമായി പരിശോധിക്കുകയും സർവീസ് മുടക്കാതിരിക്കുകയും ചെയ്താൽ വലിയ പ്രശ്നങ്ങൾ ഒഴിവാക്കാം.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxxdrahxps6hqs689r2jm8aw,imgname-e20-petrol--2--1784472676923.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;എ&lt;/strong&gt;ഥനോൾ കലർന്ന പെട്രോളിന്റെ ലഭ്യത രാജ്യത്ത് വർധിച്ചതോടെ പഴയ വാഹനങ്ങളുടെ ഉടമകൾക്കിടയിൽ ആശങ്കയും ശക്തമാകുകയാണ്. 2023ന് മുമ്പ് നിർമ്മിച്ച വാഹനങ്ങൾക്ക് എഥനോൾ കലർന്ന പെട്രോൾ ഉപയോഗിക്കാനാകുമോ എന്നതാണ് പ്രധാന ചോദ്യം. എന്നാൽ മിക്ക പഴയ കാറുകൾക്കും ഇരുചക്ര വാഹനങ്ങൾക്കും ഇത് ഉപയോഗിക്കാമെന്നും, കൃത്യമായ പരിചരണവും പരിപാലനവും ഉറപ്പാക്കിയാൽ വലിയ ആശങ്ക വേണ്ടെന്നും വാഹന മേഖലയിലെ വിദഗ്ധർ പറയുന്നു.&lt;/p&gt;&lt;h2&gt;പുതിയ വാഹനങ്ങൾ എഥനോൾ കലർന്ന ഇന്ധനത്തിന് അനുയോജ്യം&lt;/h2&gt;&lt;p&gt;2023ന് ശേഷം നിർമ്മിച്ച വാഹനങ്ങളിൽ ഭൂരിഭാഗവും എഥനോൾ കലർന്ന പെട്രോളിന് അനുയോജ്യമായ രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. എന്നാൽ പഴയ വാഹനങ്ങളിൽ ഇന്ധന സംവിധാനത്തിലെ ചില ഘടകങ്ങൾ ദീർഘകാലം ഇത്തരം ഇന്ധനം ഉപയോഗിക്കുമ്പോൾ കൂടുതൽ ശ്രദ്ധ ആവശ്യപ്പെട്ടേക്കാം.&lt;/p&gt;&lt;h2&gt;ഉടൻ കേടാകില്ല, പക്ഷേ ശ്രദ്ധ വേണം&lt;/h2&gt;&lt;p&gt;എഥനോൾ കലർന്ന പെട്രോൾ ഉപയോഗിച്ചതുകൊണ്ട് വാഹനത്തിന് ഉടൻ കേടുപാടുകൾ സംഭവിക്കില്ല വാഹനങ്ങൾ ഉപയോഗിക്കുന്നത് തുടരാം എന്നും ഈ മേഖലയിലെ വിദഗ്ധരെ ഉദ്ദരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു എന്നാൽ എഥനോൾ അന്തരീക്ഷത്തിലെ ഈർപ്പം ആഗിരണം ചെയ്യുന്ന സ്വഭാവമുള്ളതാണെന്നും സാങ്കേതിക വിദഗ്ധർ പറയുന്നു. ദീർഘകാല ഉപയോഗത്തിൽ ഈർപ്പം മൂലം റബർ സീലുകൾ, ഇന്ധന പൈപ്പുകൾ, ഗാസ്കറ്റുകൾ തുടങ്ങിയ ഘടകങ്ങളിൽ തേയ്മാനം സംഭവിക്കാനുള്ള സാധ്യതയുണ്ടെന്നും വിദഗ്ധർ വ്യക്തമാക്കുന്നു.&lt;/p&gt;&lt;h2&gt;ഇന്ധന ടാങ്ക് കാലിയായി ഇടരുത്&lt;/h2&gt;&lt;p&gt;വാഹനം ദീർഘകാലം ഉപയോഗിക്കാതെ നിർത്തുമ്പോൾ ഇന്ധന ടാങ്ക് ഏറെക്കുറെ കാലിയായി സൂക്ഷിക്കുന്നത് ഒഴിവാക്കണമെന്നാണ് മെക്കാനിക്കുകളുടെ നിർദേശം. ടാങ്കിൽ കൂടുതൽ ഇന്ധനം ഉണ്ടായാൽ ഈർപ്പമുള്ള വായുവിന് ലഭിക്കുന്ന ഇടം കുറയും. ഇതുവഴി ഈർപ്പം അടിഞ്ഞുകൂടാനുള്ള സാധ്യത കുറയ്ക്കാനാകുമെന്ന് മെക്കാനിക്കുകൾ പറയുന്നു.&lt;/p&gt;&lt;h2&gt;ഇന്ധന ഫിൽട്ടർ കൃത്യസമയത്ത് മാറ്റണം&lt;/h2&gt;&lt;p&gt;എഥനോൾ കലർന്ന ഇന്ധനത്തിന് പഴയ ഇന്ധന സംവിധാനത്തിൽ അടിഞ്ഞുകൂടിയ ചില മാലിന്യങ്ങൾ അലിയിക്കാനുള്ള കഴിവുണ്ട്. ഇവ ഇന്ധന ഫിൽട്ടറിൽ അടിഞ്ഞുകൂടി തടസ്സമുണ്ടാക്കാൻ സാധ്യതയുണ്ട്. അതിനാൽ വാഹനത്തിന്റെ ഇന്ധന ഫിൽട്ടർ, ഇന്ധന പമ്പ്, ഇന്ധന ഇൻജക്ടർ എന്നിവ കൃത്യമായ ഇടവേളകളിൽ പരിശോധിക്കണം. നിശ്ചിത സമയത്തെ വാഹന സർവീസ് ഒഴിവാക്കാതിരിക്കുന്നതും പ്രധാനമാണ്.&lt;/p&gt;&lt;h2&gt;പഴയ വാഹന ഉടമകൾക്ക് ആശ്വാസം&lt;/h2&gt;&lt;p&gt;ഇതുവരെ വലിയ പ്രശ്നങ്ങളൊന്നും ശ്രദ്ധയിൽപ്പെട്ടിട്ടില്ല. എന്നാൽ കാലക്രമേണ ചില പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട് എന്നുമാണ് ഈ മേഖലയിൽ ഉള്ളവർ പറയുന്നത്. ഫിൽട്ടറുകളും ഇന്ധന പമ്പും ഇൻജക്ടറുകളും പരിശോധിക്കുന്നത് വാഹനത്തിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും എന്നും മെക്കാനിക്കുകൾ പറയുന്നു.&lt;/p&gt;&lt;h2&gt;കൃത്യമായ സർവീസും ഇന്ധന സംവിധാനത്തിന്റെ നിരീക്ഷണവും&lt;/h2&gt;&lt;p&gt;എഥനോൾ കലർന്ന പെട്രോളിന്റെ ഉപയോഗം രാജ്യത്ത് വ്യാപകമാകുന്ന സാഹചര്യത്തിൽ, തങ്ങളുടെ വാഹനങ്ങൾ ഇത്തരം ഇന്ധനത്തിന് അനുയോജ്യമാണോ എന്നതിനെക്കുറിച്ച് വാഹന ഉടമകൾ കൂടുതൽ വിവരങ്ങൾ തേടുന്നുണ്ട്. വിദഗ്ധരുടെ നിർദേശം വ്യക്തമാണ്&mdash;പഴയ വാഹനങ്ങൾ ഉപയോഗിക്കുന്നവർ പരിഭ്രാന്തരാകേണ്ടതില്ല; എന്നാൽ കൃത്യമായ സർവീസും ഇന്ധന സംവിധാനത്തിന്റെ നിരീക്ഷണവും ഇനി കൂടുതൽ പ്രധാനമാണ്.&lt;/p&gt;]]></content:encoded>
            <category>auto-blog</category>
            <dc:creator>Prashobh Prasannan</dc:creator>
            <atom:link href="https://www.asianetnews.com/auto-blog/can-older-cars-and-bikes-use-e20-petrol-what-vehicle-owners-need-to-know-articleshow-y7plg6z"/>
        </item>
    </channel>
</rss>
